വിധി
Friday, March 27, 2020 11:07 PM IST
വിധിയാളൻ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങൾക്കു കൂടുതൽ ഉൗർജം കൊടുത്തുകൊണ്ട് ലോകം കേട്ടതിൽ വച്ച് “അപൂർവങ്ങളിൽ അപൂർവമായ’ വിധിവാചകം ഉച്ചരിക്കപ്പെട്ടു. കരുക്കൾ നീക്കിയപോലെതന്നെ കാര്യങ്ങൾ പുരോഗമിക്കുന്നതു കണ്ടവർക്ക് ആത്മഹർഷം. ഉൾത്തടത്തിൽ വിജയത്തിന്‍റെ പെരുന്പറനാദം. എങ്കിലും, ആ വിധിപ്രസ്താവം കേട്ട് അവൻ വിതുന്പിയില്ല; ഇളവിനായി ഇരന്നില്ല. വിധിക്കു ശേഷവും “ എന്താണ് സത്യം?’ എന്ന ചോദ്യം ഉത്തരം കിട്ടാതെ വീർപ്പുമുട്ടി നിന്നു. ജീവിതത്തിൽ വ്യാജവിധികൾ നമുക്കെതിരേ ഉച്ചരിക്കപ്പെട്ട ചില “ഗബ്‌ബാത്താ’ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

കാതോരത്ത് ഇന്നും മുഴങ്ങിനില്ക്കുന്ന ചില വിധിവാക്യങ്ങളും നമ്മുടെ നാശം മാത്രം ലക്ഷ്യമാക്കി ചിലർ നിരത്തിയ ദൂഷണങ്ങളുമൊക്കെ നമ്മെ വല്ലാതെ തീതീറ്റുന്നുണ്ടാവും. മനസുമടുക്കേണ്ട; നമ്മെ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു ശക്തി ശിരസിനു മീതേയുണ്ട്. അവന്‍റെ അന്തിമവിധിയാണ് നമ്മെ നിത്യമായി ബാധിക്കാൻ പോകുന്നത്. നിത്യരക്ഷയോ നിത്യശിക്ഷയോ നല്കപ്പെടുന്ന നമ്മുടെ അന്ത്യവിധിയെ ശാന്തതയോടെ നേരിടാൻ നമുക്കാവുമോ?
പ്രീതിക്കും പ്രീണനത്തിനുംവേണ്ടി സത്യത്തെ ഹത്യചെയ്യാനുള്ള മനുഷ്യനിലെ ദുഷ്പ്രവണതയുടെ പ്രതീകമാണ് പീലാത്തോസ്. തന്‍റെ മുന്പിൽനിന്ന നസ്രായന്‍റെ കല്മഷരാഹിത്യത്തെപ്പറ്റി അറിയാമായിരുന്നിട്ടും സഹധർമിണിയുടെ സ്വപ്നത്തിലൂടെ മതിയായ സൂചനകൾ ലഭിച്ചിട്ടും സമൂഹത്തിലെ സന്പന്നരുടെയും സ്ഥാനപതികളുടെയുമൊക്കെ സമ്മർദത്തിനു വഴങ്ങി വ്യാജവിധി പുറപ്പെടുവിച്ച അന്യായാധിപൻ.


അധികാരത്തെയും അംഗീകാരത്തെയും അങ്ങേയറ്റം ആരാധിച്ചിരുന്ന അയാൾക്കു മറ്റു മാർഗമൊന്നുമില്ലായിരുന്നു. നുണ പറയുന്പോൾ, യാഥാർഥ്യത്തെ പൂഴ്ത്തിവരുന്പോൾ, ഉള്ളതുപറയാൻ ഭയക്കുന്പോൾ, വ്യാജത്തിന്‍റെ പക്ഷം ചേർന്നുകൊണ്ടു മറ്റുള്ളവരുടെ ആദരവിനും അംഗീകാരത്തിനും പാത്രമാകുന്പോൾ നമ്മിലും ഒരു പീലാത്തോസ് അന്യായ വിധിയുടെ ചുരുളുകളുമേന്തി നിലയുറപ്പിക്കുന്നുണ്ട്. നോന്പിന്‍റെ നാളുകളിൽ നമ്മിലെ പീലാത്തോസിനെ കൽത്തുറുങ്കിലടാനുള്ള കരുത്താർജിക്കാം. നമ്മുടെ നിലപാടുകളും നിഗമനങ്ങളും നിഷ്പക്ഷമായിരിക്കട്ടെ. നേരിന്‍റെ നിരത്തിലൂടെയാവണം നമ്മുടെ സഞ്ചാരം.

ജീവിതത്തിൽ വിധിയെഴുത്ത് കഴിവതും ഒഴിവാക്കുക. രക്ഷയും ശിക്ഷയും നല്കുന്നവനു അതൊക്കെ വിട്ടുകൊടുക്കാം. മറ്റുള്ളവരെക്കുറിച്ചു നാം കുറിച്ച വിധിപ്രസ്താവനകളെ മനഃസാക്ഷിയുടെ മിഴികളിലൂടെ പുനർവായിക്കാൻ പരിശ്രമിക്കാം. ചിലരുടെ പേരുകൾക്കു നാമിട്ട ചില അടിവരകളിലും സ്വഭാവങ്ങൾക്കു ചാർത്തിയ നിറക്കൂട്ടുകളിലും പറ്റിപ്പോയ തെറ്റുകൾ വസ്തുതകളുടെ വെട്ടത്തിൽ കണ്ടെത്താം. മുൻവിധികളിലൂടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ തിരികെപ്പിടിക്കാം. സത്യസന്ധതയെ സ്ഥിരബന്ധുവാക്കാം. വിധിക്കാനല്ല, വാഴ്ത്താനും അതുവഴി വളർത്താനുമാണ് നമ്മുടെ നാവ് ഇനിമേൽ ചലിക്കേണ്ടത്.

ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.