Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിർമല സ്നേഹം, ആ സംഗീതം
Monday, April 6, 2020 11:11 PM IST
""തനിക്ക് അത്രേം ആഗ്രഹമാണെങ്കിൽ, നാളും കാലവുമൊന്നും ചോദിക്കില്ലെങ്കിൽ പണ്ടത്തെ ഒരു കൊച്ചു സംഭവം പറയാം. കാലം കുറേയായില്ലേ, വിശദമായി ഒന്നും ഓർത്തുകിട്ടുന്നില്ല''- അർജുനൻ മാസ്റ്റർ പറഞ്ഞു. ആറു വർഷം മുന്‍പാണ്. മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും ഒരനുഭവം എന്നോടു പറയുമോ എന്ന് അർജുനൻ മാസ്റ്ററോടു ചോദിച്ചതാണ് കോളജ് അധ്യാപകനും ഗാനരചയിതാവും സംഗീതനിരൂപകനുമായ മധു വാസുദേവൻ. അങ്ങനെ ഒരനുഭവമേയില്ല എന്നായിരുന്നു ആദ്യത്തെ മറുപടി. പക്ഷേ, അദ്ദേഹം ഒരു കഥ പറഞ്ഞു.
തൊള്ളായിരത്തെഴുപതു കാലം. മദ്രാസിൽ തിരക്കിട്ട കന്പോസിംഗിനിടയിൽ പള്ളുരുത്തിയിലെ വീട്ടിൽ എത്തേണ്ട അത്യാവശ്യമുണ്ടായി. രാത്രിവണ്ടിക്കു കാത്തുനിന്നില്ല. പകലത്തെ ട്രെയിൻതന്നെ പിടിച്ചു. ഷൊർണൂർവഴി തിരിഞ്ഞുപോകുന്ന വണ്ടിയായിരുന്നു. ക്ഷീണം കാരണം കയറിയപ്പോഴേ ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ എതിരേ ഒരു തമിഴൻ ഇരിക്കുന്നു. മടിയിൽ ഒരു പൊട്ടിയ ഹർമോണിയപ്പെട്ടി. നേരംപോകണമല്ലോ എന്നു കരുതി മാസ്റ്റർ പറഞ്ഞു, ""അണ്ണാ ഏതാവത് പാട്.'' ഉടനെ അയാൾ കൈനീട്ടി, ""ഒറു കാപ്പിക്കു കാശ് കൊടയ്യാ.'' മാസ്റ്റർ മിണ്ടാതെ പുറത്തേക്കു നോക്കിയിരുന്നു. പോക്കറ്റിൽ വീടെത്തിപ്പറ്റാനുള്ളതേ ഉള്ളൂ. ദാനം കൊടുക്കാൻ തത്കാലം വകുപ്പില്ല. കുറച്ചു കഴിഞ്ഞപ്പോൾ സ്വന്തം മുഷിച്ചിൽ മാറ്റാനാകണം, അണ്ണാച്ചി ചെറുതായി മൂളിത്തുടങ്ങി. ഹർമോണിയമാണോ പാട്ടാണോ മുന്നിട്ടു നിൽക്കുന്നതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ശുദ്ധമായ സംഗീതം. ദർബാർ കാനഡയുടെ സ്വരങ്ങൾ ഏതാണ്ടെല്ലാംതന്നെ വരുന്നുണ്ട്. അയാൾ പാടിനിർത്തിയപ്പോൾ മാസ്റ്റർ പിന്നെയും പുറത്തേക്കു മുഖം തിരിച്ചിരുന്നു. വേറെ നിവൃത്തിയില്ലല്ലോ! വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ "അവൾ വിശ്വസ്തയായിരുന്നു' എന്ന സിനിമയുടെ കന്പോസിംഗിനിരുന്നപ്പോൾ അണ്ണാച്ചി ട്രെയിനിൽവച്ചു മൂളിയ ഈണം യാദൃച്ഛികമായി ഓർമയിൽ വന്നു. അതങ്ങോട്ടു പിടിച്ചു. എല്ലാവർക്കും ഇഷ്ടമായി. അതായിരുന്നു "ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി'.
ഈ അനുഭവം മാസ്റ്റർ പറഞ്ഞു നിർത്തിയതിങ്ങനെയായിരുന്നു, ""ആളുകളൊക്കെ ഈ പാട്ടിനെ പ്രശംസിക്കുന്പോഴെല്ലാം എന്റെ മുന്നിൽ ട്രെയിനിലെ പാട്ടുകാരൻ തമിഴന്റെ മുഖം തെളിഞ്ഞുവരും. എന്തെങ്കിലും ഒരു ചില്ലറ കയ്യിൽ വച്ചുകൊടുക്കാതിരുന്ന അന്നത്തെ സ്വാർഥതയിൽ എന്റെ ഉള്ള് ഇപ്പോപ്പോലും വിഷമിക്കും.'' മാസ്റ്ററുടെ ഹൃദയനൈർമല്യത്തെക്കുറിച്ച് ഓർമിക്കുകയായിരുന്നു മധു വാസുദേവൻ.
നീലനിശീഥിനി..
അച്ഛനു പറഞ്ഞുകൊടുത്തു പാടിച്ച്, ഹൃദയങ്ങൾ കീഴടക്കിയ ഒരു പാട്ട് മകൻ അതേ സംഗീതസംവിധായകനു മുന്നിൽ പാടുക. അതുകേട്ട് അദ്ദേഹം ഹൃദയംനിറഞ്ഞ് അഭിനന്ദിക്കുക... അത്ര സാധാരണമല്ലാത്ത ഒരനുഭവമാണിത്. ആ സുന്ദരനിമിഷങ്ങൾ ഓർക്കുകയാണ് അനശ്വര ഗായകൻ ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ.
സിഐഡി നസീർ എന്ന ചിത്രത്തിനുവേണ്ടി അർജുനൻ മാസ്റ്റർ ഒരുക്കിയ നീലനിശീഥിനി എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ആ പാട്ടിന്റെ റിക്കാർഡിംഗിനുശേഷം ഒരു നിമിഷമുണ്ടായ നിശബ്ദതയും, അതുകഴിഞ്ഞ് ഉപകരണവാദകരും സാങ്കേതികവിദഗ്ധരുമടക്കം എല്ലാവരും എഴുന്നേറ്റുനിന്നു കൈയടിച്ചതും ബ്രഹ്മാനന്ദൻ പറഞ്ഞ ഓർമയുണ്ട് രാകേഷിന്. അതേ ഗാനമാണ് ഒരു വേദിയിൽ അർജുനൻ മാസ്റ്ററുടെ മുന്നിൽവച്ച് രാകേഷ് പാടിയത്.
ഒരിക്കൽ തിരുവനന്തപുരത്ത് ഒരു പരിപാടിക്കെത്തിയ ബ്രഹ്മാനന്ദൻ പോങ്ങുമൂടിൽ ഒരു സുഹൃത്തിന്റെ വീട്ടിലാണ് തങ്ങിയത്. രാത്രി ഒരുമണിയോടെ കതകിൽ തട്ടുന്നതുകേട്ടു നോക്കിയപ്പോൾ അർജുനൻ മാസ്റ്ററാണ്. എറണാകുളത്ത് ബ്രഹ്മാനന്ദന്റെ ഒരു കച്ചേരി വേണം എന്ന ആവശ്യവുമായാണ് അദ്ദേഹം വന്നത്. അച്ഛന്റെ പാട്ടിനോടും ശബ്ദത്തോടും സിദ്ധിയോടും മാസ്റ്റർക്ക് അത്ര സ്നേഹവും ബഹുമാനവുമായിരുന്നെന്നു രാകേഷ് പറയുന്നു.
അവസാനകാലത്ത് മാസ്റ്ററുടെ അരികിലിരുന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ പാടിക്കൊടുക്കാൻ രാകേഷിന് അവസരമുണ്ടായി. പലതും കേട്ട് ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ എന്നു ചോദിച്ചിരുന്നു. പഴയകാലത്തേക്കു സഞ്ചരിച്ച് ഓർമകൾ അയവിറക്കുന്നത് ആ മുഖത്തു കാണാമായിരുന്നുവെന്നും രാകേഷ് പറഞ്ഞു.
രാകേഷ് ബ്രഹ്മാനന്ദൻ
ദുഃഖമേ, നിനക്കു പുലർകാല വന്ദനം
എളിമയാണ് ഒരു കലാകാരന്റെ മുഖമുദ്ര എന്നു കാണിച്ചുതരികയായിരുന്നു അദ്ദേഹമെന്നു ഗാനരചയിതാവ് ചിറ്റൂർ ഗോപി. ലാളിത്യമാർന്ന ജീവിതംപോലെയായിരുന്നു ആ ഈണങ്ങളും. ഹൃദയമുരുകി നീ കരയില്ലെങ്കിൽ.., മല്ലികപ്പൂവിൻ മധുരഗന്ധം.. തുടങ്ങിയ പാട്ടുകൾ അദ്ദേഹം എടുത്തു പറയുന്നു.
ഏതാണ്ടു നാലുപതിറ്റാണ്ടുകാലത്തെ അടുപ്പമുണ്ട് മാഷുമായി ഗോപിക്ക്. സിനിമയ്ക്കുവേണ്ടി എഴുതാനായില്ലെങ്കിലും ഗോപിയുടെ ഒട്ടേറെ ഗാനങ്ങൾക്ക് അർജുനൻ മാസ്റ്റർ ഈണമിട്ടു. കൊച്ചിൻ ടൂറിസ്റ്റ് ഹോമിലെ ഒരു മുറിയിൽ രാമു എന്ന ശബ്ദലേഖകൻ സോണിയുടെ സ്പൂൾ ടേപ്പ് റിക്കോർഡറിൽ പകർത്തിയതാണ് മാസ്റ്ററുടെ ഈണത്തിൽ ഗോപിയുടെ ആദ്യ വരികൾ. പള്ളുരുത്തിയിലെ പഴയ വീടിനു മുന്നിൽ ഹാർമോണിയവുമായി മാഷ് ഇരിക്കും.
ഗാനരചയിതാവായ ഗോപി അന്നു പയ്യനാണ്. നമുക്കു ട്യൂണിട്ട് എഴുതേണ്ട മോനേ, നീ എഴുത്, എന്നിട്ടു ചെയ്യാം എന്നായിരുന്നു ശാന്തനും സാത്വികനുമായ സംഗീതസംവിധായകന്റെ നിലപാട്.
മാസ്റ്റർക്കു വയ്യ എന്നു തോന്നിത്തുടങ്ങിയ കാലം. ഭാവഗായകൻ പി. ജയചന്ദ്രനും സംഗീതസംവിധായകൻ ബിജിപാലും മറ്റൊരു സുഹൃത്തും ഗോപിയും അദ്ദേഹത്തെ കാണാൻ പോയി. പാട്ടോർമകളുമായി മൂന്നുമൂന്നര മണിക്കൂർ കടന്നുപോയി. ഇടയിലെപ്പോഴോ ജയചന്ദ്രൻ ""നിൻ മണിയറയിലെ നിർമലശയ്യയിലെ'' എന്ന പാട്ടുപാടി. ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ എന്നു സംശയിച്ചു അർജുനൻ മാസ്റ്റർ. എന്നിട്ടും സ്വന്തം മക്കളോട് എന്നപോലെയുള്ള സ്നേഹത്തിന് ഒരു മാറ്റവുമില്ലായിരുന്നു.
ദാരിദ്ര്യവും ഹാർമോണിയവും മാത്രം കൂട്ടായിരുന്ന കാലംകടന്ന്, മലയാളികളെ കോരിത്തരിപ്പിക്കുന്ന പാട്ടുകൾ നൽകി വലിയ ദൗത്യം പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. മക്കളേ എന്ന വിളി മനസിൽ മുഴങ്ങുന്നു, ദുഃഖമേ നിനക്കു പുലർകാല വന്ദനം എന്നുതേങ്ങുന്നു- ഗോപി പറഞ്ഞു.
ചിറ്റൂർ ഗോപി
ഏണസ്റ്റേ, ഒരു റിഥം ഇട്
അത്യുന്നതനായ സംഗീതസംവിധായകൻ, എന്നിട്ടും ഞങ്ങളെപ്പോലുള്ള ചെറിയവരോട് ഇത്ര സ്നേഹം കാണിക്കേണ്ട ഒരു കാര്യവുമില്ല. കെപിഎസി, വൈക്കം മാളവിക തുടങ്ങിയ നാടക പ്രസ്ഥാനങ്ങളുടെ ഓർക്കസ്ട്രയിൽ അർജുനൻ മാസ്റ്ററുടെ പാട്ടുകൾക്കു ഗിറ്റാർ വായിച്ചിരുന്ന ചേർത്തല കുത്തിയതോട് സ്വദേശി സെയ്ഫു മുഹമ്മദ് അലി പറയുന്നു. എണ്‍പതുകളുടെ തുടക്കത്തിൽ മാളവികയുടെ ഹിമരേഖ എന്ന നാടകത്തിനു പാട്ടുകളൊരുക്കുന്ന കാലം.
ഒരു നൃത്തരംഗത്തിനു വെസ്റ്റേണ്‍ ശൈലിയിലുള്ള പാട്ടുവേണം. ഹാർമോണിയം, സാക്സഫോണ്, രണ്ടു വയലിനുകൾ, ഗിറ്റാർ, ഡ്രംസ്, തബല എന്നിവയൊക്കെയുള്ള സന്പന്നമായ ഓർക്കസ്ട്രയാണ്. യേശുദാസിന്റെ ഓർക്കസ്ട്രയിൽ ഗിറ്റാറിസ്റ്റായിരുന്ന പ്രശസ്തനായ ഏണസ്റ്റ് അന്നു സംഘത്തിലുണ്ട്. അദ്ദേഹം ഏതുപകരണവും വിദഗ്ധമായി വായിക്കും. പാട്ടു ചിട്ടപ്പെടുത്താനിരുന്ന അർജുനൻ മാസ്റ്റർ പറഞ്ഞു- ഏണസ്റ്റേ, ഒരു റിഥം ഇട്, എന്നിട്ടു ട്യൂണ്‍ ചെയ്യാം. ഓർക്കസ്ട്രക്കാരിൽ അദ്ദേഹത്തിന് അത്രയ്ക്കു വിശ്വാസമായിരുന്നു.
ഗിറ്റാർ വായിക്കുന്നതിനിടയിൽ എവിടെയെങ്കിലും തെറ്റുപറ്റിയാലും അദ്ദേഹം ദേഷ്യപ്പെടില്ല. ഇല്ല മോനേ, ഇത്തിരികൂടി ശരിയാകാനുണ്ടല്ലോ. പ്രാക്ടീസ് ചെയ്തു ശരിയാക്ക്, എന്നിട്ടു വായിക്ക്- അത്രയേ അദ്ദേഹം പറയൂ.
എണ്‍പതുകൾക്കുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സെയ്ഫു അർജുനൻ മാസ്റ്ററെ കാണുന്നത്. അപ്പോഴും മക്കളേ എന്ന വിളിക്ക് ഒരു മാറ്റവുമില്ല. കുട്ടികൾക്കായി ഒരു സംഗീത അക്കാദമി തുടങ്ങിയപ്പോൾ അതിന്റെ ഉപദേഷ്ടാവായും മാസ്റ്ററെത്തി. മക്കളേ, ആ ശ്രുതി ഒന്നുനോക്ക് കേട്ടോ, അതാണ് ആദ്യം വേണ്ടത്. ശ്രുതിയില്ലെങ്കിലെന്ത് സംഗീതം- കുട്ടികളോടു പറഞ്ഞിരുന്നതും അതേ ലാളിത്യത്തോടെ. ഓർമയിലെ സ്നേഹമാണ് ഇനി ആ ശ്രുതി.
സെയ്ഫു മുഹമ്മദ് അലി
വി.ആർ. ഹരിപ്രസാദ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top