നിർമല സ്നേഹം, ആ സംഗീതം
Monday, April 6, 2020 11:11 PM IST
""തനിക്ക് അത്രേം ആഗ്രഹമാണെങ്കിൽ, നാളും കാലവുമൊന്നും ചോദിക്കില്ലെങ്കിൽ പണ്ടത്തെ ഒരു കൊച്ചു സംഭവം പറയാം. കാലം കുറേയായില്ലേ, വിശദമായി ഒന്നും ഓർത്തുകിട്ടുന്നില്ല''- അർജുനൻ മാസ്റ്റർ പറഞ്ഞു. ആറു വർഷം മുന്പാണ്. മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും ഒരനുഭവം എന്നോടു പറയുമോ എന്ന് അർജുനൻ മാസ്റ്ററോടു ചോദിച്ചതാണ് കോളജ് അധ്യാപകനും ഗാനരചയിതാവും സംഗീതനിരൂപകനുമായ മധു വാസുദേവൻ. അങ്ങനെ ഒരനുഭവമേയില്ല എന്നായിരുന്നു ആദ്യത്തെ മറുപടി. പക്ഷേ, അദ്ദേഹം ഒരു കഥ പറഞ്ഞു.

തൊള്ളായിരത്തെഴുപതു കാലം. മദ്രാസിൽ തിരക്കിട്ട കന്പോസിംഗിനിടയിൽ പള്ളുരുത്തിയിലെ വീട്ടിൽ എത്തേണ്ട അത്യാവശ്യമുണ്ടായി. രാത്രിവണ്ടിക്കു കാത്തുനിന്നില്ല. പകലത്തെ ട്രെയിൻതന്നെ പിടിച്ചു. ഷൊർണൂർവഴി തിരിഞ്ഞുപോകുന്ന വണ്ടിയായിരുന്നു. ക്ഷീണം കാരണം കയറിയപ്പോഴേ ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ എതിരേ ഒരു തമിഴൻ ഇരിക്കുന്നു. മടിയിൽ ഒരു പൊട്ടിയ ഹർമോണിയപ്പെട്ടി. നേരംപോകണമല്ലോ എന്നു കരുതി മാസ്റ്റർ പറഞ്ഞു, ""അണ്ണാ ഏതാവത് പാട്.'' ഉടനെ അയാൾ കൈനീട്ടി, ""ഒറു കാപ്പിക്കു കാശ് കൊടയ്യാ.'' മാസ്റ്റർ മിണ്ടാതെ പുറത്തേക്കു നോക്കിയിരുന്നു. പോക്കറ്റിൽ വീടെത്തിപ്പറ്റാനുള്ളതേ ഉള്ളൂ. ദാനം കൊടുക്കാൻ തത്കാലം വകുപ്പില്ല. കുറച്ചു കഴിഞ്ഞപ്പോൾ സ്വന്തം മുഷിച്ചിൽ മാറ്റാനാകണം, അണ്ണാച്ചി ചെറുതായി മൂളിത്തുടങ്ങി. ഹർമോണിയമാണോ പാട്ടാണോ മുന്നിട്ടു നിൽക്കുന്നതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ശുദ്ധമായ സംഗീതം. ദർബാർ കാനഡയുടെ സ്വരങ്ങൾ ഏതാണ്ടെല്ലാംതന്നെ വരുന്നുണ്ട്. അയാൾ പാടിനിർത്തിയപ്പോൾ മാസ്റ്റർ പിന്നെയും പുറത്തേക്കു മുഖം തിരിച്ചിരുന്നു. വേറെ നിവൃത്തിയില്ലല്ലോ! വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ "അവൾ വിശ്വസ്തയായിരുന്നു' എന്ന സിനിമയുടെ കന്പോസിംഗിനിരുന്നപ്പോൾ അണ്ണാച്ചി ട്രെയിനിൽവച്ചു മൂളിയ ഈണം യാദൃച്ഛികമായി ഓർമയിൽ വന്നു. അതങ്ങോട്ടു പിടിച്ചു. എല്ലാവർക്കും ഇഷ്ടമായി. അതായിരുന്നു "ചക്രവാളം ചാമരം വീശും ചക്രവർത്തിനീ രാത്രി'.

ഈ അനുഭവം മാസ്റ്റർ പറഞ്ഞു നിർത്തിയതിങ്ങനെയായിരുന്നു, ""ആളുകളൊക്കെ ഈ പാട്ടിനെ പ്രശംസിക്കുന്പോഴെല്ലാം എന്‍റെ മുന്നിൽ ട്രെയിനിലെ പാട്ടുകാരൻ തമിഴന്‍റെ മുഖം തെളിഞ്ഞുവരും. എന്തെങ്കിലും ഒരു ചില്ലറ കയ്യിൽ വച്ചുകൊടുക്കാതിരുന്ന അന്നത്തെ സ്വാർഥതയിൽ എന്‍റെ ഉള്ള് ഇപ്പോപ്പോലും വിഷമിക്കും.'' മാസ്റ്ററുടെ ഹൃദയനൈർമല്യത്തെക്കുറിച്ച് ഓർമിക്കുകയായിരുന്നു മധു വാസുദേവൻ.

നീലനിശീഥിനി..


അച്ഛനു പറഞ്ഞുകൊടുത്തു പാടിച്ച്, ഹൃദയങ്ങൾ കീഴടക്കിയ ഒരു പാട്ട് മകൻ അതേ സംഗീതസംവിധായകനു മുന്നിൽ പാടുക. അതുകേട്ട് അദ്ദേഹം ഹൃദയംനിറഞ്ഞ് അഭിനന്ദിക്കുക... അത്ര സാധാരണമല്ലാത്ത ഒരനുഭവമാണിത്. ആ സുന്ദരനിമിഷങ്ങൾ ഓർക്കുകയാണ് അനശ്വര ഗായകൻ ബ്രഹ്മാനന്ദന്‍റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ.

സിഐഡി നസീർ എന്ന ചിത്രത്തിനുവേണ്ടി അർജുനൻ മാസ്റ്റർ ഒരുക്കിയ നീലനിശീഥിനി എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. ചെന്നൈയിലെ സ്റ്റുഡിയോയിൽ ആ പാട്ടിന്‍റെ റിക്കാർഡിംഗിനുശേഷം ഒരു നിമിഷമുണ്ടായ നിശബ്ദതയും, അതുകഴിഞ്ഞ് ഉപകരണവാദകരും സാങ്കേതികവിദഗ്ധരുമടക്കം എല്ലാവരും എഴുന്നേറ്റുനിന്നു കൈയടിച്ചതും ബ്രഹ്മാനന്ദൻ പറഞ്ഞ ഓർമയുണ്ട് രാകേഷിന്. അതേ ഗാനമാണ് ഒരു വേദിയിൽ അർജുനൻ മാസ്റ്ററുടെ മുന്നിൽവച്ച് രാകേഷ് പാടിയത്.

ഒരിക്കൽ തിരുവനന്തപുരത്ത് ഒരു പരിപാടിക്കെത്തിയ ബ്രഹ്മാനന്ദൻ പോങ്ങുമൂടിൽ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് തങ്ങിയത്. രാത്രി ഒരുമണിയോടെ കതകിൽ തട്ടുന്നതുകേട്ടു നോക്കിയപ്പോൾ അർജുനൻ മാസ്റ്ററാണ്. എറണാകുളത്ത് ബ്രഹ്മാനന്ദന്‍റെ ഒരു കച്ചേരി വേണം എന്ന ആവശ്യവുമായാണ് അദ്ദേഹം വന്നത്. അച്ഛന്‍റെ പാട്ടിനോടും ശബ്ദത്തോടും സിദ്ധിയോടും മാസ്റ്റർക്ക് അത്ര സ്നേഹവും ബഹുമാനവുമായിരുന്നെന്നു രാകേഷ് പറയുന്നു.

അവസാനകാലത്ത് മാസ്റ്ററുടെ അരികിലിരുന്ന് അദ്ദേഹത്തിന്‍റെ പാട്ടുകൾ പാടിക്കൊടുക്കാൻ രാകേഷിന് അവസരമുണ്ടായി. പലതും കേട്ട് ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ എന്നു ചോദിച്ചിരുന്നു. പഴയകാലത്തേക്കു സഞ്ചരിച്ച് ഓർമകൾ അയവിറക്കുന്നത് ആ മുഖത്തു കാണാമായിരുന്നുവെന്നും രാകേഷ് പറഞ്ഞു.


രാകേഷ് ബ്രഹ്മാനന്ദൻ


ദുഃഖമേ, നിനക്കു പുലർകാല വന്ദനം


എളിമയാണ് ഒരു കലാകാരന്‍റെ മുഖമുദ്ര എന്നു കാണിച്ചുതരികയായിരുന്നു അദ്ദേഹമെന്നു ഗാനരചയിതാവ് ചിറ്റൂർ ഗോപി. ലാളിത്യമാർന്ന ജീവിതംപോലെയായിരുന്നു ആ ഈണങ്ങളും. ഹൃദയമുരുകി നീ കരയില്ലെങ്കിൽ.., മല്ലികപ്പൂവിൻ മധുരഗന്ധം.. തുടങ്ങിയ പാട്ടുകൾ അദ്ദേഹം എടുത്തു പറയുന്നു.

ഏതാണ്ടു നാലുപതിറ്റാണ്ടുകാലത്തെ അടുപ്പമുണ്ട് മാഷുമായി ഗോപിക്ക്. സിനിമയ്ക്കുവേണ്ടി എഴുതാനായില്ലെങ്കിലും ഗോപിയുടെ ഒട്ടേറെ ഗാനങ്ങൾക്ക് അർജുനൻ മാസ്റ്റർ ഈണമിട്ടു. കൊച്ചിൻ ടൂറിസ്റ്റ് ഹോമിലെ ഒരു മുറിയിൽ രാമു എന്ന ശബ്ദലേഖകൻ സോണിയുടെ സ്പൂൾ ടേപ്പ് റിക്കോർഡറിൽ പകർത്തിയതാണ് മാസ്റ്ററുടെ ഈണത്തിൽ ഗോപിയുടെ ആദ്യ വരികൾ. പള്ളുരുത്തിയിലെ പഴയ വീടിനു മുന്നിൽ ഹാർമോണിയവുമായി മാഷ് ഇരിക്കും.

ഗാനരചയിതാവായ ഗോപി അന്നു പയ്യനാണ്. നമുക്കു ട്യൂണിട്ട് എഴുതേണ്ട മോനേ, നീ എഴുത്, എന്നിട്ടു ചെയ്യാം എന്നായിരുന്നു ശാന്തനും സാത്വികനുമായ സംഗീതസംവിധായകന്‍റെ നിലപാട്.

മാസ്റ്റർക്കു വയ്യ എന്നു തോന്നിത്തുടങ്ങിയ കാലം. ഭാവഗായകൻ പി. ജയചന്ദ്രനും സംഗീതസംവിധായകൻ ബിജിപാലും മറ്റൊരു സുഹൃത്തും ഗോപിയും അദ്ദേഹത്തെ കാണാൻ പോയി. പാട്ടോർമകളുമായി മൂന്നുമൂന്നര മണിക്കൂർ കടന്നുപോയി. ഇടയിലെപ്പോഴോ ജയചന്ദ്രൻ ""നിൻ മണിയറയിലെ നിർമലശയ്യയിലെ'' എന്ന പാട്ടുപാടി. ഇതു ഞാൻ ചെയ്ത പാട്ടാണോ മോനേ എന്നു സംശയിച്ചു അർജുനൻ മാസ്റ്റർ. എന്നിട്ടും സ്വന്തം മക്കളോട് എന്നപോലെയുള്ള സ്നേഹത്തിന് ഒരു മാറ്റവുമില്ലായിരുന്നു.

ദാരിദ്ര്യവും ഹാർമോണിയവും മാത്രം കൂട്ടായിരുന്ന കാലംകടന്ന്, മലയാളികളെ കോരിത്തരിപ്പിക്കുന്ന പാട്ടുകൾ നൽകി വലിയ ദൗത്യം പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. മക്കളേ എന്ന വിളി മനസിൽ മുഴങ്ങുന്നു, ദുഃഖമേ നിനക്കു പുലർകാല വന്ദനം എന്നുതേങ്ങുന്നു- ഗോപി പറഞ്ഞു.

ചിറ്റൂർ ഗോപി

ഏണസ്റ്റേ, ഒരു റിഥം ഇട്


അത്യുന്നതനായ സംഗീതസംവിധായകൻ, എന്നിട്ടും ഞങ്ങളെപ്പോലുള്ള ചെറിയവരോട് ഇത്ര സ്നേഹം കാണിക്കേണ്ട ഒരു കാര്യവുമില്ല. കെപിഎസി, വൈക്കം മാളവിക തുടങ്ങിയ നാടക പ്രസ്ഥാനങ്ങളുടെ ഓർക്കസ്ട്രയിൽ അർജുനൻ മാസ്റ്ററുടെ പാട്ടുകൾക്കു ഗിറ്റാർ വായിച്ചിരുന്ന ചേർത്തല കുത്തിയതോട് സ്വദേശി സെയ്ഫു മുഹമ്മദ് അലി പറയുന്നു. എണ്‍പതുകളുടെ തുടക്കത്തിൽ മാളവികയുടെ ഹിമരേഖ എന്ന നാടകത്തിനു പാട്ടുകളൊരുക്കുന്ന കാലം.

ഒരു നൃത്തരംഗത്തിനു വെസ്റ്റേണ്‍ ശൈലിയിലുള്ള പാട്ടുവേണം. ഹാർമോണിയം, സാക്സഫോണ്‍, രണ്ടു വയലിനുകൾ, ഗിറ്റാർ, ഡ്രംസ്, തബല എന്നിവയൊക്കെയുള്ള സന്പന്നമായ ഓർക്കസ്ട്രയാണ്. യേശുദാസിന്‍റെ ഓർക്കസ്ട്രയിൽ ഗിറ്റാറിസ്റ്റായിരുന്ന പ്രശസ്തനായ ഏണസ്റ്റ് അന്നു സംഘത്തിലുണ്ട്. അദ്ദേഹം ഏതുപകരണവും വിദഗ്ധമായി വായിക്കും. പാട്ടു ചിട്ടപ്പെടുത്താനിരുന്ന അർജുനൻ മാസ്റ്റർ പറഞ്ഞു- ഏണസ്റ്റേ, ഒരു റിഥം ഇട്, എന്നിട്ടു ട്യൂണ്‍ ചെയ്യാം. ഓർക്കസ്ട്രക്കാരിൽ അദ്ദേഹത്തിന് അത്രയ്ക്കു വിശ്വാസമായിരുന്നു.

ഗിറ്റാർ വായിക്കുന്നതിനിടയിൽ എവിടെയെങ്കിലും തെറ്റുപറ്റിയാലും അദ്ദേഹം ദേഷ്യപ്പെടില്ല. ഇല്ല മോനേ, ഇത്തിരികൂടി ശരിയാകാനുണ്ടല്ലോ. പ്രാക്ടീസ് ചെയ്തു ശരിയാക്ക്, എന്നിട്ടു വായിക്ക്- അത്രയേ അദ്ദേഹം പറയൂ.

എണ്‍പതുകൾക്കുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സെയ്ഫു അർജുനൻ മാസ്റ്ററെ കാണുന്നത്. അപ്പോഴും മക്കളേ എന്ന വിളിക്ക് ഒരു മാറ്റവുമില്ല. കുട്ടികൾക്കായി ഒരു സംഗീത അക്കാദമി തുടങ്ങിയപ്പോൾ അതിന്‍റെ ഉപദേഷ്ടാവായും മാസ്റ്ററെത്തി. മക്കളേ, ആ ശ്രുതി ഒന്നുനോക്ക് കേട്ടോ, അതാണ് ആദ്യം വേണ്ടത്. ശ്രുതിയില്ലെങ്കിലെന്ത് സംഗീതം- കുട്ടികളോടു പറഞ്ഞിരുന്നതും അതേ ലാളിത്യത്തോടെ. ഓർമയിലെ സ്നേഹമാണ് ഇനി ആ ശ്രുതി.

സെയ്ഫു മുഹമ്മദ് അലി

വി.ആർ. ഹരിപ്രസാദ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.