ശിവശങ്കറിനു ക്ലീന്‍ ചിറ്റില്ല
Friday, July 24, 2020 11:09 PM IST
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു കുരുക്കു മുറുക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). കള്ളക്കടത്ത് ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് എന്‍ഐഎയോടും കസ്റ്റംസിനോടും അദ്ദേഹം ആവര്‍ത്തിക്കുമ്പോഴും ക്ലീന്‍ ചിറ്റ് നല്‍കാൻ അന്വേഷണസംഘം തയാറല്ല. കസ്റ്റഡിയിലുള്ള പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ ഈ ഐഎഎസുകാരനെ വിടാതെ പിന്തുടരാൻ അവരെ പ്രേരിപ്പിക്കുന്നു.

കൊച്ചിയിൽ വിളിച്ചുവരുത്തി ശിവശങ്കറിൽനിന്നു തിങ്കളാഴ്ച വീണ്ടും മൊഴിയെടുക്കുന്നത് അഴിക്കുള്ളിലാക്കാനാണോ എന്ന അഭ്യൂഹം പരന്നുകഴിഞ്ഞു. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധനയും ഇതിനിടെ നടക്കും. കഴിഞ്ഞ 30നു തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചുവച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്തു എന്ന നിലയില്‍ക്കൂടിയാണ് അന്വേഷണം നീങ്ങുന്നത്. ശിവശങ്കര്‍ വെളിപ്പെടുത്തുന്നതുപോലെ ബന്ധുവിന്‍റെ ഭാര്യ എന്ന ബന്ധം മാത്രമായിരുന്നില്ല സ്വപ്നയുമായിട്ടുണ്ടായിരുന്നത്. കള്ളക്കടത്തിനു മുമ്പോ തൊട്ടുപിന്നാലെയോ എം. ശിവശങ്കറിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു എന്നു ബോധ്യപ്പെട്ടാല്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളുണ്ടാകും.

പ്രതികളായ പി.എസ്. സരിത്, സന്ദീപ് നായർ എന്നിവർക്കു ശിവശങ്കറുമായുള്ള അടുപ്പം വ്യക്തമാണ്. ശിവശങ്കറിനെ പലവട്ടം ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ലെറ്റര്‍പാഡില്‍ ശിപാര്‍ശക്കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ മൊഴിനല്‍കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കുന്നതിനുകൂടിയാണ് സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ തേടുന്നത്. യുഎഇ കോണ്‍സലേറ്റിലെ മുന്‍ പിആര്‍ഒ കൂടിയായ സരിത്തിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

നിര്‍ണായകമാകുന്ന മൊഴി

അഞ്ചു മണിക്കൂര്‍ ശിവശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നുകൂടി പരിശോധിക്കാനാണ് എന്‍ഐഎ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുന്നത്. കസ്റ്റഡിയിലുള്ള സ്വപ്നയുള്‍പ്പെടെയുള്ളവരെ ശിവശങ്കറിന്‍റെ മൊഴി കാണിച്ചു ചോദ്യംചെയ്യണം. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. സ്വപ്നയ്ക്കു കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെങ്കില്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കില്ലെന്ന ശിവശങ്കറിന്‍റെ മൊഴിയും പരിശോധിക്കപ്പെടണം. ഇതുവരെ ശിവശങ്കറിനെ സ്വപ്ന ഒറ്റിയിട്ടില്ല.

സ്വപ്നയുടെ ലോക്കറില്‍നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയതായാണ് വിവരം. എന്‍ഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

സ്വര്‍ണം കടത്താൻ കള്ളപ്പണം

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് 100 കോടി രൂപയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നും ഹവാല ശൃംഖല വഴി വിദേശത്തേക്കു പണം കൈമാറിയെന്നും എന്‍ഫോഴ്‌സ്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ കൂടാതെ 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണം വാങ്ങിയവരും പണമിറക്കിയവരും കൂട്ടത്തില്‍ പെടും. പ്രാഥമിക നടപടിയെന്ന നിലയില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനും ആവശ്യമെങ്കില്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്.


സമരങ്ങള്‍ക്കും പണം?

രാജ്യത്തു നടന്ന ദേശവിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ സ്വര്‍ണക്കടത്തു സംഘത്തിനു ബന്ധമുണ്ടോ? എന്‍ഐഎ കോടതിയില്‍ തുടരെ ആവര്‍ത്തിക്കുന്നത് ഈ കേസിനു തീവ്രവാദബന്ധമുണ്ടെന്നുതന്നെയാണ്. രാജ്യത്തെ ചില നിയമങ്ങള്‍ക്കെതിരേ അടുത്ത കാലത്തു നടന്ന സമരങ്ങള്‍ക്കു പിന്നില്‍ പണമൊഴുക്കിയതു സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണമാണെന്നാണു സൂചന. ഡൽഹിയിലും ഉത്തര്‍പ്രദേശിലും ഉണ്ടായ കലാപങ്ങളിലും ഈ പണം എത്തിയോ എന്നും അന്വേഷിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 2019 ഡിസംബര്‍ മുതല്‍ ഖത്തര്‍, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നുളള ഫണ്ടിംഗ് സ്രോതസുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തിലാണ്.

കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നത് ഖത്തറിലും കുവൈത്തിലും സൗദിയിലും യുഎഇയിലും ശക്തമായ വേരോട്ടമുള്ള ചില സംഘടനകളുടെ സഹായത്തോടെയാണെന്നതാണ് മറ്റൊരു ആരോപണം. ഫണ്ട് ചെയ്തിരുന്ന ഗള്‍ഫ് കേന്ദ്രമായ മൂന്നു സംഘടനകളുമായി കേരളത്തിലെ ചില വ്യക്തികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വാര്‍ത്ത വരുന്നു. കേരളത്തില്‍ അടുത്തകാലത്തു നടന്ന സമരങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഫണ്ട് വന്നിട്ടുണ്ടെന്ന നിഗമനമുണ്ട്.

മറ്റു സമുദായങ്ങളിലേക്കും രാഷ്‌ട്രീയപാര്‍ട്ടികളിലേക്കും നുഴഞ്ഞു കയറി പ്രശ്‌നം സൃഷ്ടിക്കാനും വിവാദവിഷയങ്ങളില്‍ സ്‌പോണ്‍സര്‍മാരായി മാറാനും കേരളത്തിലെ സംഘടനകളും നേതാക്കളും ശ്രമിക്കുന്നതിനും തെളിവു പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ടാണ് എന്‍ഐഎ തീവ്രവാദബന്ധം ആരോപിക്കുന്നത്.

‘മാഡം’ കാണാമറയത്ത്

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഒരു സൂപ്പര്‍ മാഡത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വെളിയില്‍ വരുന്നുണ്ട്. സ്വപ്ന സുരേഷിനെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു മാഡം കാണാമറയത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ കള്ളക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളുടെ പ്രധാന കണ്ണിയായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. അടൂര്‍ സ്വദേശിയായ മാഡത്തിനുവേണ്ടിയാണ് താന്‍ പണം പിരിച്ചതെന്നു പിടിയിലായ കെ.ടി. റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകാരില്‍നിന്നു പണം പിരിക്കുന്നതും ഹവാല വഴി ദുബായിലേക്കു കൈമാറുന്നതും മാഡമാണ്.

ഡിപ്ലോമാറ്റിക് ബാഗേജ് വഴി മുന്പ് കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലേക്കും കൊണ്ടുപോയെന്ന വിവരമാണ് കസ്റ്റഡിയിലുള്ള റമീസില്‍നിന്നു കസ്റ്റംസിനു കിട്ടിയത്. ചോദ്യംചെയ്യലിലാണ് റമീസ് ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. ഇതെല്ലാം കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ജോണ്‍സണ്‍ വേങ്ങത്തടം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.