Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തിരക്കഥയാകുന്ന ദേശീയസുരക്ഷ
Thursday, September 3, 2020 11:25 PM IST
പൗരത്വനിയമഭേദഗതിക്കെതിരേ കഴിഞ്ഞ ഡിസംബർ 12ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാൻ പുറപ്പെട്ട ഡോ. കഫീൽ ഖാന് ഫോണിൽ ഒരു വിളിയെത്തി. സിറ്റി സർക്കിൾ ഓഫീസറുടേതാണ്. യൂണിവേഴ്സിറ്റിയിൽ നിങ്ങൾ പോകരുത്, അഴിക്കുള്ളിലാകും എന്നായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. യോഗിജി നിങ്ങളെ വിളിച്ചിരുന്നോ എന്നായിരുന്നു ഓഫീസറോടുള്ള കഫീൽഖാന്റെ മറുചോദ്യം. മുന്നറിയപ്പ് അവഗണിച്ച് യൂണിവേഴ്സിറ്റി വളപ്പിൽ പ്രസംഗം തുടങ്ങിയപ്പോൾ അദ്ദേഹം ഈ ഫോണ്വിളിയെക്കുറിച്ചു പറഞ്ഞിരുന്നു.
എന്തായാലും തൊട്ടടുത്ത ദിവസം, അതായത് 2019 ഡിസംബർ 13ന് അദ്ദേഹത്തിനെതിരേ കേസെടുത്തു. ചോദ്യം ചെയ്തു വിട്ടയച്ച അദ്ദേഹത്തെ 2020 ജനുവരി 29ന് മുംബൈയിൽവച്ച് അറസ്റ്റ് ചെയ്തു.
മതവിദ്വേഷത്തിനിടയാക്കുന്ന രീതിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർഎസ്എസിനെയും അവഹേളിക്കുന്ന രീതിയിലും പ്രസംഗിച്ചു എന്നതായിരുന്നു യുപി പോലീസിന്റെ എഫ്ഐആർ.
2020 ഫെബ്രുവരി 10ന് അലിഗഡ് കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. പക്ഷേ, പുറത്തുവിട്ടില്ല. ശത്രുവിനെ തളയ്ക്കണമെന്ന് അധികാരത്തിലുള്ളവർ വിചാരിച്ചാൽ അതിനുള്ള മാർഗങ്ങൾ ഏറെയുണ്ടെന്നു യുപി സർക്കാർ തെളിയിച്ചു. കോടതി വെറുതെ വിട്ടാലും കാര്യങ്ങൾ എളുപ്പമല്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. മൂന്നാം പക്കം അതായത് ഫെബ്രുവരി 13ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. വിചാരണയില്ലാതെ മൂന്നുമാസം തടവിൽ വയ്ക്കാവുന്ന ദേശീയ സുരക്ഷാ നിയമംകൂടി ചുമത്തി. മേയ് 12ന് അതിന്റെ കാലാവധി തീർന്നതോടെ തടവുകാലം മൂന്നു മാസം കൂടി നീട്ടി. ഇതിനെതിരേ ഡോക്ടറുടെ മാതാവ് നുസ്രത്ത് പർവീണ്‍ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരും ജസ്റ്റിസ് സൗമിത്ര ദയാലും ചേർന്ന ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്.
തുടക്കം ആശുപത്രിയിൽ
2017 ഓഗസ്റ്റിലാണ് ശിശുരോഗവിദഗ്ധനായ ഡോ. കഫീൽ ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നോട്ടപ്പുള്ളിയായത്. യുപിയിലെ ഗോരഖ്പൂരിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 63 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചതായിരുന്നു തുടക്കം. ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് പണം കൊടുക്കാനുണ്ടായിരുന്നതിനാൽ അവർ വിതരണം മുടക്കി. അപകടം അറിഞ്ഞ ഡോക്ടർ കഫീൽ ഖാൻ സ്വന്തം നിലയിൽ കുറെ പണം കൊടുത്തും ബാക്കി കടം പറഞ്ഞും കുറച്ചു സിലിണ്ടർ എത്തിച്ചു. എന്നിട്ടും 63 കുട്ടികളെ രക്ഷിക്കാനായില്ല. കുടിശികയുള്ളതിനാൽ ഏജൻസി ഓക്സിജൻ നല്‍കാതിരുന്ന കാര്യം ഡോക്ടർ പുറത്തുവിട്ടതാണ് പ്രശ്നമായത്. യുപിയിലെ ബിജെപി ഭരണത്തിൽ എല്ലാം നന്നായി പോകുന്നുവെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിക്ക് ഇത് അപമാനമായി. അവിടെനിന്നാണ് ഖാൻ നോട്ടപ്പുള്ളയായത്. അഴിമതിക്കാരനാണെന്നു പറഞ്ഞ് ഡോക്ടറെ ആശുപത്രിയിൽനിന്നു പുറത്താക്കുകയും കേസെടുക്കുകയും ചെയ്തു.
ഇന്ത്യയിലും പുറത്തും ഇതു വാർത്തയാകുകയും യോഗിക്കു മറുപടി ഇല്ലാതാകുകയും ചെയ്തതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഒന്‍പതു മാസം ഡോക്ടർ അകത്തുകിടന്നു. ഇതിനിടെ ഡോക്ടർ ഖാനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ അന്വേഷണവും ഡോക്ടർ ഖാൻ നിരപരാധിയാണെന്നു പറഞ്ഞതോടെ മറ്റു മാർഗമില്ലാതെ അദ്ദേഹത്തെ മോചിപ്പിക്കേണ്ടിവന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അവസരം കാത്തിരുന്നപോലെ അലിഗഡ് യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിന്റെ പേരിൽ ഡോക്ടറെ വീണ്ടും അറസ്റ്റ് ചെയ്തത്.
ആ പ്രസംഗത്തിൽ വിദ്വേഷമില്ല
അലിഗഡിലെ പ്രസംഗത്തിൽ വിദ്വേഷം പരത്തുന്നില്ലെന്നു പറഞ്ഞത് കോടതിതന്നെയാണ്. ഈ പ്രസംഗത്തിന്റെ പൂർണരൂപം ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നഒന്നുമില്ലല്ലോയെന്നു പലർക്കും തോന്നിയെങ്കിലും യോഗി സർക്കാരിനു ബോധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം വിദ്വേഷമുളവാക്കുന്നില്ലെന്നു മാത്രമല്ല, ഐക്യത്തിനുവേണ്ടിയുള്ളതാണെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞതോടെ യോഗി സർക്കാർ വെട്ടിലായി. ആർക്കും എപ്പോഴും വായിച്ചുനോക്കാവുന്ന പരസ്യമായ ഒരു പ്രസംഗത്തിന്റെ പേരിൽ ഇത്രയും കാലം ജയിലിൽ കിടക്കേണ്ടിവന്നതല്ല കാര്യം. അലഹാബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ കണ്ടെത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയ സുരക്ഷാനിയമത്തിന്റെ മറവിൽ അദ്ദേഹം വെളിച്ചം കാണുമായിരുന്നോ എന്നതാണ്. തനിക്കെതിരേയുള്ള തെളിവുകൾ പരിശോധിക്കാൻ പോലും ഡോ. ഖാനെ അനുവദിച്ചിരുന്നില്ല. ഭരണഘടനാപരമായ അവകാശംപോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഡോ. കഫീൽ ഖാൻ പുറത്തിറങ്ങി. പക്ഷേ, ജയിൽമോചിതനായ ഉടനെ അദ്ദേഹം പറഞ്ഞത് യുപി സർക്കാർ മറ്റേതെങ്കിലും കേസിൽ തന്നെ കുടുക്കിയേക്കുമെന്നാണ്. യോഗി സർക്കാരിന്റെ കീഴിൽ അനുഭവിക്കേണ്ടിവന്ന എതിർപ്പുകൾ നിസാരങ്ങളായിരുന്നില്ല. 2018 ജൂണ്‍ 10ന് ഡോക്ടറുടെ സഹോദരൻ കഷീഫ് ജമീലിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചുവീഴ്ത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ വസ്തുക്കച്ചവടക്കാരനായ അമ്മാവൻ വെടിയേറ്റു കൊല്ലപ്പെട്ടു. ഇതിനൊന്നും കഫീൽ ഖാന്റെ കേസുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും കുടുംബം ഭീതിയിലാണ്.
കേരളം നിപ്പ വൈറസിന്റെ ഭീതിയിലമർന്ന സമയത്ത് ചികിത്സയിൽ സഹായിക്കാൻ ഡോ. കഫീൽ ഖാൻ കോഴിക്കോട്ട് എത്തിയിരുന്നു. കൊറോണ വൈറസ് വ്യാപിച്ചപ്പോഴും ആരോഗ്യപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാമെന്നു പറഞ്ഞ് ഡോക്ടർ പ്രധാനമന്ത്രിക്കു കത്തെഴുതിയെങ്കിലും ദേശീയ സുരക്ഷാ നിയമത്തിൽ തടവിൽ കഴിയുന്നയാൾ സുരക്ഷാഭീഷണിയാണെന്ന കാരണം പറഞ്ഞ് അനുവദിച്ചില്ല. കൊറോണ പടർന്നപ്പോൾ ജയിലിൽനിന്നു നിരവധി പേരെ ഒഴിവാക്കിയെങ്കിലും കഫീൽ ഖാനെ മോചിപ്പിച്ചില്ല. സമൂഹത്തിനു ഭീഷണിയാണെന്നായിരുന്നു ജയിലധികൃതരുടെ നിലപാട്.
എതിരില്ലാത്ത അധികാരം
ജനാധിപത്യത്തിന്റെ വേഷമിട്ട് സ്വേച്ഛാധിപത്യം വാഴ്ച നടത്തുന്നത് വലിയ ഒച്ചയും ബഹളവും വച്ചുകൊണ്ടായിരിക്കില്ല. ഒരു പ്രത്യേക ദിവസം ഉദ്ഘാടനം ചെയ്യപ്പെടുകയും ആയിരിക്കില്ല. അത് ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ കയറിപ്പറ്റുകയേയുള്ളു. യുപിയിലെ ഭരണം അത്തരമൊരു പാതയിലാണെന്ന തോന്നൽ ജനാധിപത്യം വലിയ സംഭവംതന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് ഉണ്ടാകും. സ്ത്രീ പീഡകരെയും ഗുണ്ടകളെയുമൊക്കെ ഏറ്റുമുട്ടലിൽ കൊന്നു തള്ളുന്പോൾ അധികാരിയുടെ അനുയായികൾ മാത്രമല്ല, എതിർവിഭാഗത്തിലെ വികാരജീവികളും കൈയടിച്ചേക്കാം. ജനാധിപത്യ സന്പ്രദായത്തിൽ അതു പാടില്ലാത്തതാണെന്നുള്ള കാര്യം ഭയംകൊണ്ടോ നിഷ്ക്രിയത്വംകൊണ്ടോ പലരും മറന്നു. ആദ്യം സാമൂഹിക വിരുദ്ധരെ ഒതുക്കുന്നവർ പിന്നീട് എതിർശബ്ദമുയർത്തുന്നവരെയും വിമർശകരെയും മാധ്യമങ്ങളെയും നോട്ടമിടും. പ്രതിപക്ഷം ദുർബലമാകുന്നിടത്ത് ഈ പ്രക്രിയ അതിവേഗം നടന്നുകൊണ്ടിരിക്കും. യുപിയിലും മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമൊക്കെ പ്രതിപക്ഷം തമ്മിലടിച്ചും ചേരി തിരിഞ്ഞും ആഭ്യന്തര കലാപത്തിൽ പെട്ടും നാശത്തിന്റെ വക്കിലാണ്. ആകെയുള്ള പ്രവർത്തനങ്ങൾ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും മാത്രമായി ഒതുങ്ങുകയും ചെയ്തതോടെയാണ് ജനാധിപത്യവിരുദ്ധ സംഭവങ്ങളുടെ ആവർത്തനം അതിവേഗത്തിലായിരിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുർവിധിയായി മാറിക്കഴിഞ്ഞു.
ഈയൊരു പശ്ചാത്തലത്തിൽ ബുധനാഴ്ച കഫീൽ ഖാന്റെ ഭാര്യ ജയ്പൂരിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. തന്റെ ഭർത്താവിനെതിരേ യോഗി ആദിത്യനാഥിന്റെ സർക്കാർ മറ്റെന്തെങ്കിലും കേസ് കെട്ടിച്ചമച്ചേക്കാനിടയുണ്ടെന്നും അല്ലാത്തപക്ഷം, ഒരു വ്യാജ ഏറ്റുമുട്ടൽ നടത്തി അദ്ദേഹത്തെ കൊല്ലാൻവരെ സാധ്യതയുണ്ടെന്നും അവർ തുറന്നടിച്ചു. നാഷണൽ സെക്യൂരിറ്റ് ആക്ട് (എൻഎസ്എ) റദ്ദാക്കി അലഹാബാദ് ഹൈക്കോടതി ഡോക്ടർ കഫീൽഖാനെ മോചിപ്പിച്ചെങ്കിലും അവർ ഗോരഖ്പൂരിലെ വീട്ടിലേക്കു മടങ്ങിയിട്ടില്ല. യുപിയിലേക്കു പോകാൻ ഭയമാണെന്നു പറഞ്ഞാണ് അവർ ജയിലിൽനിന്നു നേരേ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലേക്കു പോയത്. കഫീൽഖാനെതിരെയുള്ള ഇതുവരെയുള്ള കേസിന്റെ ഗതി കാണുന്പോൾ ഈ ഭയം അസ്ഥാനത്താണെന്നു പറയാനാകുമോ? ഇത്തരം വേട്ടകൾ ജനാധിപത്യത്തിൽ ഭൂഷണമല്ല.
വാർത്തയ്ക്കു പിന്നിൽ/ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Latest News
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top