Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിക്സന്റെ വെറുപ്പും ഇന്ദിരയുടെ കൗശലവും
Tuesday, September 8, 2020 1:05 AM IST
ഇന്ത്യയോടും ഇന്ത്യക്കാരോടും അമേരിക്കയുടെ മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണുണ്ടായിരുന്ന വെറുപ്പും വിദ്വേഷവും വെളിപ്പെടുത്തിക്കൊണ്ട് "ദ ന്യൂയോർക്ക് ടൈംസ്' ഈ മാസം മൂന്നിന് ഒരു അസാധാരണ ലേഖനം പ്രസിദ്ധീകരിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിനെ നിശിതമായി വിമർശിച്ച "ദ ബ്ലഡ് ടെലിഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രഫസറുമായ ഗാരി ബാസ് ആണ് ന്യൂയോർക്ക് ടൈംസിലെ ആ അസാധാരണ ലേഖനത്തിന്റെ കർത്താവ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് മറ്റൊരു റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ ഡീക്ലാസിഫൈ ചെയ്ത രേഖകളെ ഉദ്ധരിച്ച് ഗാരി ബാസ് ലേഖനമെഴുതിയിരിക്കുന്നത്. അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ നിക്സൺ ഒട്ടും മോശമല്ലെന്നു രേഖകൾ പറയുന്നു.
സോവ്യറ്റ് ചേരിയിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിൽ ചൊടിച്ച നിക്സണും സംഘവും ഇന്ത്യയെ, പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകളെ അവഹേളിക്കുന്നതിൽ രസം കണ്ടെത്തി എന്നാണു രേഖകൾ പറയുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നതാണ് സ്ത്രീകളെ അവഹേളിക്കാൻ കാരണം. ബംഗ്ലാദേശ് യുദ്ധത്തിലെ ഇന്ത്യൻ നിലപാടിനെതിരേ അന്നത്തെ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ഹെൻട്രി കിസിഞ്ജറും നിശിതവിമർശനം ഉന്നയിച്ചിരുന്നതായി രേഖകൾ പറയുന്നു.
ജർമനിയിൽ ഹിറ്റ്ലറിന്റെ നാസി ഭരണകാലത്ത് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെ പാരന്പര്യമുള്ള ജൂതകുടുംബാംഗമായിരുന്നു കിസിഞ്ജർ. എന്നിട്ടും വംശീയകലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽ അതു തടയാൻ ഇടപെട്ട ഇന്ത്യയുടെ നീക്കത്തെ നിക്സണൊപ്പം കിസിഞ്ജറും എതിർത്തു. തോട്ടിപ്പണിക്കാരിൽനിന്ന് വ്യാജവാർത്തകളുടെ സ്രഷ്ടാക്കളായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.
കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിച്ച് സ്വതന്ത്ര ബംഗ്ലാദേശാക്കി മാറ്റിയ ഇന്ത്യയുടെ നയതന്ത്ര-യുദ്ധ നീക്കത്തെയാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് വിമർശിച്ചതെങ്കിൽ, ഇന്ത്യയെന്ന രാജ്യത്തെയും ഇവിടത്തെ സ്ത്രീകളെയും അവഹേളിക്കുകയാണ് നിക്സൺ ചെയ്തത്. സോവ്യറ്റ് യൂണിയനുമായി ഇന്ത്യ അടുക്കുന്നതിൽ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തികഞ്ഞ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാവാം ഇന്ദിരയോടുള്ള അനിഷ്ടത്തിനു പ്രധാന കാരണം.
1961ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ യുഎസ് സന്ദർശന സംഘത്തിൽ ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. പിതാവിനൊപ്പം രാഷ്ട്രീയ, നയതന്ത്ര ചർച്ചയിൽ പങ്കെടുക്കുന്ന ഇന്ദിരയോട് അന്നത്തെ യുഎസ് പ്രഥമ വനിത ജാക്വിലിൻ കെന്നഡിക്ക് അതൃപ്തി തോന്നിയിരുന്നുവെന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. പ്രസിഡന്റായ ഭർത്താവ് ജോൺ എഫ്. കെന്നഡിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്ദിരയ്ക്കായി വിരുന്നു സംഘടിപ്പിച്ചതെന്ന് 1964ൽ ചിത്രീകരിച്ച ഒരു ഇന്റർവ്യൂവിൽ ജാക്വിലിൻ പറഞ്ഞിരുന്നു. മാർട്ടിൻ ലൂഥർ കിംഗിനെ വരെ വ്യാജനെന്നു വിശേഷിപ്പിച്ച ജാക്വിലിനിൽനിന്ന് ഇതിൽ മികച്ചൊരു നിരീക്ഷണം ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഗാരി ബാസ് ലേഖനത്തിൽ പറയുന്നു.
1966ൽ പ്രധാനമന്ത്രിയായശേഷം ഇന്ദിരാഗാന്ധി ആദ്യമായി യുഎസിലേക്കാണ് വിദേശയാത്ര നടത്തിയത്. രൂപയുടെ മൂല്യം കുറയ്ക്കണമെന്ന് ഇന്ത്യയോട് അന്താരാഷ്ട്ര നാണ്യനിധി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭക്ഷ്യോത്പാദനം അന്ന് അപര്യാപ്തമായിരുന്നു. ഈ അവസരത്തിലാണ് ഇന്ദിരയുടെ യുഎസ് സന്ദർശനം.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായ അന്നത്തെ യുഎസ് പ്രസിഡന്റ് ലിൻഡൻ ജോൺസൻ ഇന്ദിരയെ ഊഷ്മളമായി സ്വീകരിച്ചു. ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗിക വസതിയിൽ പ്രോട്ടോക്കോൾ മറന്ന് ഇരുനേതാക്കളും സ്വകാര്യവിരുന്നിൽ സംബന്ധിച്ചു. വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച വിരുന്നിനിടെ ഇന്ദിരയ്ക്കൊപ്പം നൃത്തം ചെയ്യണമെന്നു ജോൺസൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവർ സ്നേഹപൂർവം അതു നിരസിച്ചു. ഇന്ത്യയുടെ സംസ്കാരത്തിന് അതു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ദിര ക്ഷണം നിരസിച്ചത്.
സന്ദർശനത്തിനുശേഷം ഇന്ദിര മടങ്ങുന്പോൾ മുപ്പതുലക്ഷം ടൺ ധാന്യവും 90 ലക്ഷം ഡോളറുമാണ് അമേരിക്ക ഇന്ത്യക്കു സഹായം വാഗ്ദാനം ചെയ്തത്. കാഷ്മീർ വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യത്തെ സന്ദർശനത്തിനിടെ ഇന്ദിര തള്ളി. രാജ്യത്തെ മതപരമായി വിഭജിക്കാൻ അനുവദിക്കില്ലെന്ന് അവർ നിലപാടെടുത്തു.
പ്രധാനമന്ത്രിയായി ഇന്ദിര നടത്തിയ ആദ്യ യുഎസ് സന്ദർശനം വിജയമായിരുന്നു. ഇന്ദിരയിലെ മികച്ച നയതന്ത്രജ്ഞയെയാണ് ഈ യാത്രയിൽ കണ്ടത്.
എന്നാൽ, യുഎസ് പ്രസിഡന്റായി പിന്നീട് അധികാരത്തിലെത്തിയ റിച്ചാർഡ് നിക്സൺ ഇന്ദിരയോടു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി ഡീക്ലാസിഫൈ ചെയ്ത രേഖകൾ വ്യക്തമാക്കുന്നു. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൻ ലൈബ്രറി ആൻഡ് മ്യൂസിയത്തിൽനിന്നാണ് ഗാരി ബാസിനു രേഖകൾ ലഭിച്ചത്. ""കറുത്ത വർഗക്കാരിൽപോലും ഒരു ഓജസ് നമുക്കു കാണാൻ സാധിക്കും, പക്ഷേ ഇന്ത്യക്കാർ ദയനീയമാണ്''എന്ന് പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ വച്ച് നിക്സൺ പറഞ്ഞതായി ന്യൂയോർക്ക് ടൈസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ച് വിദേശനയം രൂപവത്കരിച്ച നിക്സൺ കാലഘട്ടത്തിലെ പാളിച്ചകളാണ് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്ക് ഇതിനോട് സാദൃശ്യമുണ്ടെന്നും അഭിപ്രായപ്പെടുന്നു.
പാക്കിസ്ഥാനും ചൈനയുമായി അടുത്തബന്ധം പുലർത്തിയിരുന്ന നിക്സൺ, സോവ്യറ്റ് യൂണിയനോട് അടുക്കുന്ന ഇന്ത്യയെ വലിയ സംശയത്തോടെയാണ് കണ്ടത്. 1960ൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോൺ എഫ്. കെന്നഡിയോട് പരാജപ്പെട്ട നിക്സൺ പത്തുവർഷക്കാലം രാഷ്ട്രീയ വനവാസത്തിലായിരുന്നു. 1967ൽ ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച 20 മിനിറ്റ് പിന്നിട്ടപ്പോൾ നിക്സണോടുള്ള അതൃപ്തി ഇന്ദിര ഹിന്ദിയിൽ പ്രകടിപ്പിച്ചു. ഇന്ദിര പറഞ്ഞതിന്റെ അർഥം മനസിലായില്ലെങ്കിലും ശബ്ദവ്യതിയാനം നിക്സണു മനസിലായെന്നും ലേഖനത്തിൽ പറയുന്നു.
1971 ലെ ബംഗ്ലാദേശ് യുദ്ധവിജയം ഇന്ദിരയുടെ ആഗോള പ്രശസ്തി വർധിപ്പിച്ചു. 1971ൽ യുഎസിൽ നടന്ന അഭിപ്രായസർവേയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഇന്ദിരയെയാണ് തെരഞ്ഞെടുത്തത്. വാട്ടർഗേറ്റ് വിവാദത്തിൽ കുടുങ്ങി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന നിക്സണ് ഇന്ദിരയോടുള്ള അതൃപ്തി ഒരുകാലത്തും മാറിയിരുന്നില്ല എന്നു കരുതണം. ഉന്നത ഭരണാധികാരികളിൽ പോലും വംശീയതയുടെയും പരപുച്ഛത്തിന്റെയും താൻപോരിമയുടെയും അടയാളങ്ങൾ കാണപ്പെടുന്നത് അവരുടെ "വലിപ്പക്കുറവി'നെയാണു സൂചിപ്പിക്കുന്നത്.
സെബിൻ ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
Latest News
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top