Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിതീഷിന്റെ രാഷ്ട്രീയ പരീക്ഷണങ്ങൾ
Monday, September 14, 2020 11:42 PM IST
ബിഹാറിലെ രാഷ്ട്രീയക്കളിയിൽ കേമൻ മുഖ്യമന്ത്രി നിതീഷ്കുമാർതന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എതിർപാളയത്തിലുള്ള അഞ്ച് എംഎൽസിമാരെ ചാക്കിട്ടുപിടിച്ച് അദ്ദേഹം വീണ്ടും കൗശലം കാട്ടി.
നിതീഷിന്റെ ജനതാദൾ-യുവിനു ബിഹാറിൽ മുഖ്യശത്രു ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളാണ്. അഴിമതിക്കേസിൽ രണ്ടര വർഷമായി ജയിലിലാണു ലാലു. ആർജെഡിയിലെ മറ്റൊരു സീനിയർ നേതാവായ രഘുവംശ് പ്രസാദ് സിംഗ് കഴിഞ്ഞദിവസം അന്തരിച്ചു. ആർജെഡിയുടെ ദുരിതകാലത്താണു തങ്ങളുടെ രാഷ്ട്രീയശത്രുവിനു കനത്ത പ്രഹരം നൽകി അഞ്ച് ആർജെഡി എംഎൽസിമാരെ നിതീഷ്കുമാർ ചാക്കിട്ടുപിടിച്ചത്.
എന്തുകൊണ്ട് ഈ എംഎൽസിമാർ കൂറുമാറി? രാഷ്ട്രീയനിരീക്ഷകർ നൽകുന്ന ഉത്തരം ഇങ്ങനെയാണ്: ഈ എംഎൽസിമാർ മിക്കവരും കോൺട്രാക്ടർമാരോ ബിസിനസുകാരോ ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാൻ സാധ്യത നിതീഷിന്റെ പാർട്ടിക്കാണെന്ന് അവർ കരുതിക്കാണും. അധികാരമുള്ളിടത്തു നിൽക്കുന്നതാണല്ലോ അവർക്കു ഗുണകരം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ ഖജനാവ് നിറയ്ക്കാനാണ് നിതീഷ് അഞ്ച് ആർജെഡി എംഎൽസിമാരെ കൂറുമാറ്റിയതെന്നും ആരോപണമുണ്ട്. കൂറുമാറ്റക്കാരിലൊരാളായ രാധാ ചരൺ ഷാ അന്വേഷണം നേരിടുന്ന ഒരു മയക്കുമരുന്നു മാഫിയാ തലവനാണ്. മറ്റൊരാളായ സഞ്ജയ് പ്രസാദ് അതിസന്പന്നനായ ഒരു കോൺട്രാക്ടറും. രണ്ടുപേരും പണത്തിന്റെ വലിയ ഉറവിടങ്ങൾ.
കഴിഞ്ഞ 15 വർഷത്തോളമായി ബിഹാറിലെ ഭരണം നിയന്ത്രിക്കുന്ന ജനതാദൾ-യു പ്രസിഡന്റ് കൂടിയായ നിതീഷ്കുമാറിനു പണത്തിനു വലിയ പഞ്ഞമില്ലെങ്കിലും എത്ര കിട്ടിയാലും കൂടുതലാകില്ലല്ലോ. തങ്ങളുടെ കടുത്ത ശത്രുവായ ലാലുപ്രസാദ് യാദവിനെ എതിർക്കാൻ ബിജെപി എല്ലാവിധ പിന്തുണയും നിതീഷിനു നൽകുന്നു. ജെഡിയു-ബിജെപി കൂട്ടുകക്ഷി സർക്കാർ ബിഹാറിൽ അധികാരം നിലനിർത്തുമെന്നാണു മുന്നണിനേതൃത്വത്തിന്റെ പ്രതീക്ഷ.
അഞ്ച് എംഎൽഎസിമാരുടെ കൂറുമാറ്റം വലിയ കാര്യമായി ആർജെഡി നേതാവും ലാലുവിന്റെ പുത്രനുമായ തേജസ്വി യാദവ് കരുതുന്നില്ല. ഇവർ പോയത് പാർട്ടിയുടെ വോട്ട് അടിത്തറയിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ചാക്കിട്ടുപിടിത്തത്തെച്ചൊല്ലി ആർജെഡി- ജെഡിയു നേതാക്കൾ തമ്മിൽ വലിയ വാക്പോര് നടന്നു എന്നതു നേര്.എംഎൽസിമാരുടെ ചാക്കിട്ടുപിടിത്തത്തിലൂടെ ശത്രുവിനെ കൂടുതൽ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണു നിതീഷ് പയറ്റിയത്.
കോവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗണും തൊഴിൽനഷ്ടങ്ങളും സാന്പത്തികത്തകർച്ചയും ബിഹാറിലെ സാധാരണജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇക്കാലത്തു നിതീഷ് തന്റെ ഔദ്യോഗിക വസതിയിൽനിന്നു പുറത്തിറങ്ങാതെ തന്ത്രങ്ങൾ മെനയുകയായിരുന്നുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ജനരോഷത്തെ രാഷ്ട്രീയതന്ത്രങ്ങൾകൊണ്ടു മറികടക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന ഏകദേശം 30 ലക്ഷം ബിഹാറികൾ ലോക്ക്ഡൗണിനെത്തുടർന്നു നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. അവരൊക്കെ ജോലിയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. ആർജെഡി നേതാക്കൾ പലരും ഈ തൊഴിലാളികളെ സന്ദർശിച്ച് അനുഭാവം പ്രകടിപ്പിച്ചു. ഈ നേതാക്കളിൽ പലർക്കും കോവിഡ് പിടിപെടുകയും ചെയ്തു. അതേസമയം വീടിന്റെ അകത്തളത്തിൽ ആരോഗ്യവാനായി കഴിയുകയായിരുന്നു നിതീഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രീയക്കളികളിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നാണ് പ്രതിപക്ഷ ആരോപണം.
ബിഹാറിലെ ജനങ്ങളുടെ ഇപ്പോഴത്തെ ദുരിതാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാൻ ലാലുപ്രസാദ് യാദവിനെപ്പോലെ കഴിവുറ്റ ഒരു രാഷ്ട്രീയ നേതാവിനു കഴിയുമായിരുന്നെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന്റെ പുത്രൻ തേജസ്വി യാദവിന് നിതീഷിന്റെ തന്ത്രങ്ങളോടു കിടപിടിക്കാനുള്ള പരിചയസന്പത്തില്ലെന്നും അവർ കരുതുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനായി എന്തും ചെയ്യുന്ന നിതീഷ് ബിഹാറിലെ ജനങ്ങളെ ദൈവത്തിന്റെ കരുണയ്ക്കായി വിട്ടുകൊടുത്തിരിക്കുകയാണെന്നു തേജസ്വി യാദവ് കുറ്റപ്പെടുത്തുന്നു. എന്നാൽ സർക്കാരിന്റെ പിടിപ്പുകേട് മുതലെടുക്കാൻ അദ്ദേഹത്തിനു കഴിയുമോയെന്നു സംശയമാണ്.
ബിഹാറിലെ ഏറ്റവും ജനകീയ അടിത്തറയുള്ള പാർട്ടി ആർജെഡി ആണെന്നാണ് പലരും കരുതുന്നത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിലായിരുന്നപ്പോൾ ആർജെഡിയും ജെഡിയുവും 101 സീറ്റിൽ വീതം മത്സരിച്ചിരുന്നു. അന്ന് ആർജെഡി 80 സീറ്റിലും ജെഡിയു 70 സീറ്റിലും വിജയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ തൂത്തുവാരിയ ബിജെപിക്ക് 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 242-ൽ 54 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പിന്നീട് നിതീഷ്, ലാലുവുമായുള്ള സഖ്യമുപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയായിരുന്നു.
അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം എന്ന തത്വത്തിൽ ഉറച്ചുവിശ്വസിക്കുകയും അതു പ്രയോഗത്തിൽ വരുത്തുന്നതിൽ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരനാണ് നിതീഷ്കുമാർ. ഇതിൽ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നു കാത്തിരുന്നു കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top