Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്
Friday, September 18, 2020 12:19 AM IST
നയതന്ത്ര ചാനല്‍വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) പിന്നാലെ എന്‍ഐഎയും ചോദ്യംചെയ്തതോടെ ജലീല്‍ കൂടുതല്‍ കുരുക്കിലേക്കു വീഴുകയാണെന്ന സംശയം ബലപ്പെടുകയാണ്. സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം ഒരു മന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യമുനയിൽ ഇതുപോലെ നിൽക്കേണ്ടി വന്നിട്ടില്ല.
ഇഡിക്കു മുന്നിൽ രണ്ടു ദിവസങ്ങളിലായി ദീർഘനേരം ചോദ്യംചെയ്യലിനു ഹാജരായ മന്ത്രി ജലീല്‍ എന്‍ഐഎയ്ക്കു മുന്നില്‍ ഇന്നലെ ഇരുന്നത് എട്ടു മണിക്കൂറാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുമായും കോണ്‍സലേറ്റ് ജനറലുമായുമുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ എന്‍ഐഎ വ്യക്തത തേടിയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സികളുടെ മുന്നിലിരുന്നു ജലീൽ ചോദ്യശരങ്ങളെ നേരിടുമ്പോള്‍ പ്രതിപക്ഷം സംസ്ഥാനത്താകെ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളികൂട്ടി പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സികളുടെ മുന്നിലേക്ക് ഔദ്യോഗിക വാഹനം വഴിയില്‍ ഉപേക്ഷിച്ചു മന്ത്രി സ്വകാര്യ കാറില്‍ ആരുമറിയാതെ കടന്നുവന്നെങ്കിലും വിവരം നാട്ടിൽ പാട്ടാകാന്‍ അധികസമയം വേണ്ടിവന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ ചോദിച്ചറിയാനോ വിവരങ്ങളിൽ വ്യക്തത വരുത്താനോ ആയിരുന്നെങ്കില്‍ മന്ത്രിയെ എന്‍ഐഎ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലേക്കായിരിക്കും വിളിപ്പിക്കുമായിരുന്നത്. നേരിട്ട് ഓഫീസിലേക്കു വിളിപ്പിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണു വിലയിരുത്തൽ.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎ നടപടിക്രമങ്ങള്‍ ഈവിധമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ന്യായീകരണങ്ങള്‍ നിരത്തി അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് സര്‍ക്കാരും ഇടതു നേതാക്കളും. ജലീലിനെതിരേ കേസ് എടുത്താലും രാജിവയ്ക്കേണ്ട കാര്യമില്ലെന്നു സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
യുഎഇയില്‍നിന്നു മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിലെ പ്രോട്ടോകോള്‍ ലംഘനത്തിലാണ് ഇഡി ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ എന്‍ഐഎ തേടിയതു നയതന്ത്ര പാഴ്സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നതിനുള്ള ഉത്തരമാണ്. 250 പായ്ക്കറ്റുകളില്‍ മതഗ്രന്ഥമെന്ന പേരില്‍ 4,478 കിലോഗ്രാം കാര്‍ഗോയാണ് യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ പേരില്‍ തലസ്ഥാനത്ത് എത്തിച്ചത്. പായ്ക്കറ്റുകള്‍ ഓരോന്നും 17.91 കിലോഗ്രാമുണ്ടായിരുന്നു.
തിരുവനന്തപുരത്തെ സി ആപ്റ്റില്നിന്നു കസ്റ്റംസ് പിടിച്ചെടുത്ത ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 576 ഗ്രാം ആയിരുന്നു. ഒരു പായ്ക്കറ്റില്‍ 31 ഗ്രന്ഥങ്ങൾ. അങ്ങനെയെങ്കില്‍ 250 പായ്ക്കറ്റുകളുടെ തൂക്കം 4,464 കിലോഗ്രാം. എയര്‍വേ ബില്ലിലെ തൂക്കവും സാമ്പിള്‍ പരിശോധനയിലെ തൂക്കവും തമ്മില്‍ 14 കിലോയുടെ വ്യത്യാസം. ഈ 14 കിലോഗ്രാം സ്വര്‍ണമാണോയെന്ന സംശയത്തിലാണ് എന്‍ഐഎ അന്വേഷണം.
250 പായ്ക്കറ്റുകളില്‍ എത്തിച്ച മതഗ്രന്ഥങ്ങളില്‍ 32 പായ്ക്കറ്റാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. ബാക്കി എവിടെയെന്ന് അറിയില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളും എന്ഐഎയില്നിന്നു മന്ത്രിക്കുനേരേ ഉയര്‍ന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയുമായും യുഎഇ കോണ്‍സല്‍ ജനറലുമായും കെ.ടി. ജലീല്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിവുകള്‍ സഹിതം പുറത്തുവന്ന കാര്യങ്ങളാണ്. ഈ ബന്ധത്തെ റംസാന്കിറ്റും മതഗ്രന്ഥവുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീല്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ നയതന്ത്രബന്ധ ചട്ടങ്ങള്‍ക്കപ്പുറമുള്ള ഈ ബന്ധത്തില്‍ അന്വേഷണ ഏജന്‍സികള്‍ തുടക്കം മുതലേ സംശയം ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മന്ത്രിയുമായി നേരിട്ടു സംസാരിച്ചു നടപ്പാക്കുന്നതിലെ പൊരുത്തക്കേടുകളാണ് അതിനു വഴിവച്ചത്.
സ്വപ്നയുടെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ലഭ്യമായതോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ പേരും ഉയർന്നുവന്നത്. തൊട്ടുപിന്നാലെ യുഎഇ കോണ്‍സല്‍ ജനറലും മന്ത്രിയെ വിളിച്ചതിന്റെ രേഖകള്‍ വെളിയില്‍ വന്നു. റംസാന് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് ഇവർ തന്നെ ബന്ധപ്പെട്ടതെന്നാണു മന്ത്രി പറഞ്ഞത്. താന്‍ വഖഫിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണെന്ന ന്യായവും പ്രതിരോധത്തിനായി ജലീല്‍ നിരത്തി.
മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർ ആ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം വഴി മാത്രമായിരിക്കണം കാര്യങ്ങൾ നടത്തേണ്ടതെന്നിരിക്കേ അതിന്റെ ലംഘനമാണു ജലീലുമായി ബന്ധപ്പെട്ടു നടന്നത്. യുഎഇ കോണ്‍സലേറ്റില്‍നിന്നു ലഭിച്ച പാഴ്സലില്‍ മതഗ്രന്ഥമായിരുന്നുവെന്നു ജലീല്‍ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തെ കോണ്‍സലേറ്റ് വഴി തങ്ങള്‍ മതഗ്രന്ഥം വിതരണം ചെയ്യാറില്ലെന്നാണ് യുഎഇ അധികൃതര്‍ പറയുന്നത്. രണ്ടു വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറും കസ്റ്റംസിനു മറുപടി നല്‍കിയിട്ടുണ്ട്.
മന്ത്രിപദവിയിലിരുന്നു ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതിന്റെ പേരിലാണ് കെ.ടി. ജലീല്‍ ആരോപണവിധേയനായിരിക്കുന്നത്. ഇതിനു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു കൂടി വന്നാൽ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിലേക്ക് അന്വേഷണം മാറും.
എന്നും വിവാദത്തിലായിരുന്നു ജലീല്‍. മുസ്ലിം ലീഗിൽനിന്നെത്തിയ ജലീലിനു മറ്റു പലര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ അംഗീകാരവും പരിഗണനയും സിപിഎമ്മില്‍ ലഭിച്ചിരുന്നു. മന്ത്രിയായശേഷം സ്വജനപക്ഷപാതമടക്കം നിരവധി വിമര്‍ശനങ്ങള്‍ ജലീൽ നേരിട്ടു.
ചോദ്യംചെയ്തശേഷം ഇഡിക്കു പിന്നാലെ എൻഐഎയും വിട്ടയച്ചതിൽ ജലീലിനും സര്‍ക്കാരിനും ആശ്വസിക്കാമെങ്കിലും തുടര്‍നടപടികള്‍ ഏതുവിധമായിരിക്കുമെന്ന ആശങ്ക സ്വസ്ഥത കെടുത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും മന്ത്രിമാരുടെ മക്കൾക്കുമെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണവും ഇതോടൊപ്പം നടക്കുന്നതിനാൽ വരും ദിവസങ്ങൾ കൂടുതൽ നിർണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Latest News
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top