Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൃഷിയുടെ കോർപറേറ്റ്വത്കരണം ആർക്കുവേണ്ടി?
Saturday, September 19, 2020 10:41 PM IST
രാജ്യത്തെ കാർഷിക മേഖലയെ വലിയരീതിയിൽ സ്വാധീനിക്കാൻ പോന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ. ജൂൺ അഞ്ചിന് കൊണ്ടുവന്ന ഓർഡിനൻസുകൾക്കു പകരമായാണ് കാർഷിക ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ ഫെസിലിറ്റേഷൻ) ബിൽ, കർഷക (ശക്തീകരണ സംരക്ഷണ) കരാർ ബിൽ, അവശ്യസാധന ഭേദഗതി ബിൽ എന്നിവ ലോക്സഭയിൽ പാസാക്കിയത്.
കർഷകരുടെ താത്പര്യങ്ങൾക്കു വിരുദ്ധമാണ് ഈ ബില്ലുകൾ എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ഭരണമുന്നണിയിലെ കർഷക സ്വാധീന മേഖലയിൽനിന്നുള്ള പാർട്ടികളും ഉയർത്തുന്ന ആരോപണം. ഇന്ത്യയിലെ കാർഷികമേഖലയുടെ കോർപറേറ്റ് വത്കരണമാണ് ഈ ബില്ലുകൾ ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് പ്രധാന ആരോപണം. എന്നാൽ കാർഷിക ഉത്പന്നങ്ങളുടെ സ്വതന്ത്ര വില്പനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കി കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറയുന്നത്.
സ്വതന്ത്ര വിപണി
കാർഷിക ഉത്പന്ന വ്യാപാര വാണിജ്യ നിയമം നിലവിൽവരുന്നതോടെ കാർഷികോത്പന്നങ്ങൾ വാങ്ങുന്നവരുമായി മുൻകൂർ വ്യാപാര കരാറിൽ ഏർപ്പെടാൻ കർഷകർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നാണ് സർക്കാരിന്റെ അവകാശവാദം. കരാർ നിലവിൽ വന്നതിനുശേഷം ഉത്പന്നങ്ങളുടെ വില പൊതുവിപണിയിൽ വർധിക്കുകയാണെങ്കിൽ അതിന്റെ ആനുകൂല്യവും കർഷകർക്കു ലഭിക്കുന്നതിനു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനാന്തര തലത്തിൽ കാർഷികോത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും കർഷകർക്ക് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. കാർഷികോത്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരമാണ് നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കാർഷിക വിപണി എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതുകയാണ്.
എവിടെവച്ചും എപ്പോൾ വേണമെങ്കിലും കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം സാധ്യമാകും. പാൻ കാർഡ് ഉള്ള ഏതൊരാൾക്കും ഇനി കാർഷികോത്പന്നങ്ങൾ വ്യാപാരം ചെയ്യാൻ സാധിക്കും. കേന്ദ്രസർക്കാർ പിന്തുടർന്നുവരുന്ന തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങളുടെ സൃഷ്ടി കൂടിയാണ് ഈ നിയമനിർമാണങ്ങൾ എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കർഷകർക്ക് കുറെയൊക്കെ ആശ്വാസമായിരുന്ന വിപണിയിലെ സർക്കാരുകളുടെ ഇടപെടലുകൾ ഈ നിയമനിർമാണത്തോടുകൂടി പരിമിതപ്പെടുകയാണ്. എല്ലാം വിപണിയുടെ കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാവുകയും കാർഷിക വ്യാപാരങ്ങൾ വിപണികേന്ദ്രീകൃതമായി മാറുകയും ചെയ്യുമ്പോൾ സ്വാഭാവികമായും സർക്കാരിന്റെ ഇടപെടലുകൾ അവസാനിക്കുകയും അത് ദൂരവ്യാപകമായി കർഷകരുടെ താത്പര്യങ്ങൾക്ക് എതിരാവുകയും ചെയ്യും.
കോർപറേറ്റുകൾക്കു വഴിയൊരുക്കൽ
കാർഷിക വിപണികളിലേക്കു വൻകിട കോർപറേറ്റുകളുടെ വ്യാപകമായ കടന്നുവരവിന് ഈ നിയമനിർമാണങ്ങൾ വഴിയൊരുക്കും. ഇപ്പോൾത്തന്നെ റിലയൻസിനെ പോലെയുള്ള വ്യവസായ ഭീമൻമാർ നമ്മുടെ കാർഷിക മേഖലയിലേക്കു കടന്നുവന്നിട്ടുണ്ട്. കർഷകർക്കു മുൻകൂറായി പണം നൽകി വ്യാപകമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ കരാർ കൃഷികൾ ചെയ്തുവരുന്നുണ്ട്. ഈ നിയമനിർമാണത്തിലൂടെ ഇത്തരം കരാർ കൃഷികൾക്ക് നിയമസാധുത ലഭിക്കുകയും ഭാവിയിൽ ഇത് വ്യാപകമാവുകയും ചെയ്യും.
പൊതുവിപണിയെക്കാളും മെച്ചപ്പെട്ട വിലയിൽ ആകൃഷ്ടരായി ഇത്തരം കോർപറേറ്റ് ഭീമന്മാരുമായി കർഷകർ കരാറുകളിൽ ഏർപ്പെടുന്നതിൽ വലിയ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇതിലൂടെ ഭാവിയിൽ പൊതുവിപണികൾ തന്നെ ഇല്ലാതാവുകയും കാർഷികോത്പന്നങ്ങളുടെ വിപണനത്തിലെ കുത്തക ഇവരിൽ എത്തുകയുംചെയ്യുമ്പോൾ വില ഇവർതന്നെ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് കാർഷിക മേഖലയുടെ കുത്തകവത്കരണത്തിന് കാരണമാകും എന്നുമാത്രമല്ല കർഷകരുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കാർഷികോത്പന്നങ്ങളുടെ വില മാത്രമല്ല കർഷകർ കൃഷി ചെയ്യേണ്ട വിളകളും അതിന് ഉപയോഗിക്കേണ്ട വിത്ത് ഇനങ്ങളും കുത്തകകൾ തന്നെ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകും.ഇത്തരം കോർപറേറ്റ് ഭീമന്മാരമായി ബന്ധപ്പെട്ട കരാർ കൃഷി വ്യാപകമാകുന്നതോടെ ചെറുകിട കർഷകർ വലിയ പ്രതിസന്ധിയിലാകും. കാരണം വൻകിട ഭൂവുടമകൾക്ക് മാത്രമേ ഇത്തരം കോർപറേറ്റുകളുടെ വാണിജ്യ താത്പര്യങ്ങൾക്ക് അനുകൂലമായി കാർഷിക ഉത്പാദനം നടത്തുവാൻ സാധിക്കുകയുള്ളൂ. കോർപറേറ്റ് കമ്പനികൾക്ക് താത്പര്യമുള്ള കാർഷികവിളകളുടെ ഉത്പാദനം മാത്രമേ ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളു എന്ന വിമർശനം കൂടിയുണ്ട്. ഇത്രയുംകാലം കർഷകരുടെ താത്പര്യങ്ങളായിരുന്നു കൃഷിയിടങ്ങളിൽ പരീക്ഷിക്കപ്പെട്ടിരുന്നത് എങ്കിൽ ഇനി വരാൻപോകുന്നത് കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കപ്പെടുക എന്നതാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വിപണിയിൽ കർഷകർ നിസഹായരായി നിൽക്കേണ്ടിവരും. വ്യാപകമായ കർഷക ചൂഷണങ്ങളായിരിക്കും ഇതിലൂടെ സംഭവിക്കുന്നത്.
താങ്ങുവില അസ്തമിക്കും
കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നിയമം നിലവിൽ വന്നതിനു ശേഷവും കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കുന്നത് സർക്കാർ തന്നെ ആയിരിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. കാരണം സ്വതന്ത്ര വിപണിയിലേക്ക് തുറന്നു കൊടുക്കപ്പെട്ട എല്ലാ മേഖലകളുടെയും നിയന്ത്രണ സംവിധാനങ്ങൾ കാലക്രമേണ സർക്കാരിൽനിന്നു നഷ്ടപ്പെട്ടതാണ് സമീപകാല അനുഭവം.
ഇന്ത്യയിലെ കാർഷികോത്പന്നങ്ങളുടെ വിപണനത്തിൽ കർഷകർക്കു പ്രതികൂലമായി നിൽക്കുന്നു എന്ന് എല്ലാക്കാലത്തും വലിയ വിമർശനം ഏറ്റുവാങ്ങുന്ന ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും നേരിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതു മൂലമുള്ള ഗുണം കർഷകർക്ക് നേരിട്ടു ലഭിക്കുമെന്നു സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും വളരെ പിന്നാക്ക സാഹചര്യങ്ങളിൽ നിലനിൽക്കുന്നതിനാൽ ഇ -കൊമേഴ്സ് പോലുള്ള അത്യാധുനിക മാർഗങ്ങളിലൂടെ അവർക്ക് എത്രമാത്രം ഇടനിലക്കാരുടെ സഹായമില്ലാതെ നഗരങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാൻ സാധിക്കുമെന്നത് സംശയകരമാണ്.
ഈ നിയമങ്ങളിലൂടെ കർഷകരുടെ മുമ്പിൽ കൂടുതൽ സാധ്യതകളും അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു മത്സരാധിഷ്ഠിത വിപണനവും മെച്ചപ്പെട്ട വിലയും ലഭിക്കുമെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, മത്സരാധിഷ്ഠിത വിപണികൾ കുത്തകകളുടെ കൈകളിലേക്ക് എത്തുമ്പോൾ കർഷകരുടെ വിലപേശലിനുളള സാധ്യതകൾ അവസാനിക്കുമെന്നാണ് ആഗോളീകരണം നമ്മളെ പഠിപ്പിക്കുന്നത്.
വിലക്കയറ്റത്തിനും സാധ്യത
അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവും വളരെ ആശങ്കകൾ ഉയർത്തുന്നതാണ് . അവശ്യവസ്തു നിയമം മൂലമാണ് പല അവശ്യസാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകാതെ കമ്പോളത്തിൽ പിടിച്ചുനിർത്തുന്നത്. ഈ നിയമം മാറ്റുന്നതോടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമാവുകയും അവശ്യവസ്തുക്കളുടെ വില നിയന്ത്രണം സർക്കാരിന് നഷ്ടപ്പെടുകയും ചെയ്യും. ഇതും ഫലത്തിൽ സഹായകരമാവുക കുത്തകകൾക്കായിരിക്കും . സമീപകാലത്തു തന്നെ സവോള, ഭക്ഷ്യ എണ്ണ തുടങ്ങിയ പ്രധാനപ്പെട്ട സാധനങ്ങളെ അവശ്യവസ്തുക്കളുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു . ഈ നിയമങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ ഇവ കർഷക കേന്ദ്രീകൃതമല്ല എന്നു വ്യക്തമാകും. ഈ നിയമനിർമാണങ്ങളുടെ ലക്ഷ്യം കാർഷികോത്പന്ന വിപണന മേഖലയുടെ കോർപറേറ്റ് വത്കരണം തന്നെയാണ്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Latest News
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top