കേരളത്തിന്‍റെ പൊതുവിതരണ സംവിധാനം പരിരക്ഷിക്കണം
Monday, September 28, 2020 1:51 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ

ഇന്ത്യൻ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതാനും ബില്ലുകൾ പ്രതിപക്ഷം ശക്തമായി എതിർത്തിട്ടും മോദി സർക്കാർ തിടുക്കപ്പെട്ടു കൊണ്ടുവരികയുണ്ടായി. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കുന്നവയാണ് ഈ ബില്ലുകൾ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കർഷകസമൂഹത്തെ ഒന്നാകെ ദുരിതങ്ങളിലേക്ക് തള്ളിവിടുമെന്ന ഭയം പ്രതിപക്ഷവും വിവിധ കർഷക സംഘടനകളും പങ്കുവയ്ക്കുന്നു.

ബില്ലുകൾ നടപ്പാകുന്നതോടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും കാർഷിക പ്രവർത്തനങ്ങളും അടിമുടി മാറ്റിമറിക്കപ്പെടുമെന്നതിൽ ആർക്കും തർക്കമില്ല. ഗ്രാമീണ ജനതയുടെ മനസിൽ അനിശ്ചിതത്വത്തിന്‍റെ കാർമേഘമാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും ഉണ്ടായിരിക്കുന്ന പ്രക്ഷോഭങ്ങൾ കൃഷിക്കാരുടെ ഉത്കണ്ഠ വെളിവാക്കുന്നു. ബില്ലുകളുടെ പ്രത്യാഘാതത്തെക്കുറിച്ച് സമൂഹത്തിൽ വലിയൊരു വിഭാഗം ആശങ്കാകുലരാണ് എന്നതിനാലാണ് പല സംസ്ഥാന സർക്കാരുകളും നിയമപരമായി പരിഹാരങ്ങൾ തേടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എന്നതാണു വസ്തുത.

യുപിഎ മാറ്റിവച്ചത്

ബില്ലുകളിലൂടെയുള്ള ആസൂത്രിതമായ മാറ്റങ്ങൾ ലോകബാങ്കിന്‍റെയും ഐഎംഎഫിന്‍റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും യുപി‌എ സർക്കാരും ഇതിനു ശ്രമിച്ചിരുന്നുവെന്നും പലരും കരുതുന്നു. എന്നാൽ, അതിന്‍റെ പ്രത്യാഘാതങ്ങളെ ഭയപ്പെട്ട യുപി‌എ, പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗിനും കൃഷിമന്ത്രി ശരദ് പവാറിനും വേണ്ടത്ര ഉത്സാഹമില്ലാതിരുന്നിട്ടും സോണിയാ ഗാന്ധിയുടെ മുൻകൈയിൽ ഭക്ഷ്യസുരക്ഷാ ബിൽ കൊണ്ടുവന്നു. എന്തുതന്നെയായാലും, പരിഷ്കരണങ്ങൾ കാർഷിക മേഖലയിലേക്ക് വിദേശത്തുനിന്നടക്കമുള്ള നിക്ഷേപം നേരിട്ടെത്തിച്ചേരാൻ ഇടയാക്കുന്നതാണ് . അതുപോലെ, ഭക്ഷ്യധാന്യങ്ങളുടെ മൊത്ത വ്യാപാരത്തിലും ചില്ലറ വിൽപ്പനയിലും നിർദേശിച്ചിരിക്കുന്ന മാറ്റങ്ങളും വൻ നിക്ഷേപത്തെ ആകർഷിച്ചേക്കാം.

ചെറുകിട കർഷകരുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതാണ് സ്വാഭാവിക ഭയം. സമീപദിവസങ്ങളിലായി നിരവധിപേർ ധാരാളം കാര്യങ്ങൾ ഇതേക്കുറിച്ച് എഴുതിയിട്ടുള്ളതിനാൽ പ്രത്യാഘാതങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടതില്ല.

അപകടം കാണാതിരിക്കരുത്

മുഴുവൻ കാർഷിക പ്രവർത്തനങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വ്യാപാരവും ബഹുരാഷ്‌ട്ര കമ്പനികൾ ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകരുടെ കൈകളിലേക്കു പോകുന്നതിലെ വലിയ അപകടം നാം കണക്കിലെടുക്കുന്നില്ല എന്നത് എടുത്തുപറയേണ്ട വ്യക്തമായ ഒരു ഭയമാണ്. വരൾച്ച, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടേണ്ടിവരുന്ന അവസരങ്ങളിലും ഇതു ഗുരുതരമായ പ്രഹരമായി മാറിയേക്കാം. അവശ്യവസ്തുക്കളുടെ വിതരണത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയുമോ? ക്ഷാമം അപ്രതീക്ഷിത ലാഭമെടുക്കലിനുള്ള അവസരമൊരുക്കില്ലേ? ക്ഷാമകാലത്ത് ആസൂത്രിതമായി ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് സൃഷ്ടിച്ച് സ്വകാര്യമായി നേട്ടമുണ്ടാക്കിയതിന്‍റെ അനുഭവം നമുക്കില്ലേ?

പരിവാറിലും എതിർപ്പ്

സംഘപരിവാറിനുള്ളിൽ പോലും നിർദിഷ്ട മാറ്റങ്ങളോട് എതിർപ്പുണ്ട് എന്നതു ശ്രദ്ധേയമാണ്. കർഷകർക്കും കർഷക തൊഴിലാളികൾക്കും മാത്രമല്ല മുതിർന്ന നേതാക്കൾക്കു പോലും എതിർപ്പുണ്ട്. അതു തെറ്റായ കാരണങ്ങൾകൊണ്ടോ അജ്ഞതകൊണ്ടോ അല്ല. 2004 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ തിളങ്ങുന്നു’ എന്നതായിരുന്നു ബിജെപിയുടെ പ്രചാരണ മുദ്രാവാക്യം. ചിലർ ഇതിന്‍റെ നല്ലവശങ്ങളെക്കുറിച്ചു പറഞ്ഞു. അന്നത്തെ റിപ്പോർട്ടുകൾ പ്രകാരം ഈ മുദ്രാവാക്യത്തിനായി എൻ‌ഡി‌എ സർക്കാർ രണ്ടു കോടി യുഎസ് ഡോളർ (ഏകദേശം 150 കോടി രൂപ) ചെലവഴിച്ചു. എന്നാൽ, പ്രചാരണം തുടങ്ങിയപ്പോൾ ബിജെപിയുടെ ഉന്നത നേതൃത്വം ഗ്രാമീണ മേഖലയിലെ സ്ഥിതി സുഖകരമല്ലെന്ന് മനസിലാക്കി. എൽ.കെ. അഡ്വാനിയെപ്പോലുള്ള മുതിർന്ന നേതാക്കൾവരെ ഗ്രാമീണ മേഖലയിലെ അവസ്ഥ ബിജെപിക്ക് അനുകൂലമല്ലെന്ന് സമ്മതിച്ചു. അത്തരം നിർദേശങ്ങളോടു പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ ചില പരിവാർ നേതാക്കൾ ഇന്ന് ഓർക്കുന്നുണ്ട്. എന്നിരുന്നാലും, 2014ൽ വികസന മുദ്രാവാക്യമുയർത്തിയും 2019ൽ അദ്ദേഹത്തിന്‍റെതന്നെ ചില ക്ഷേമ പദ്ധതികളുടെയും നേരിട്ടു പണം ലഭ്യമാക്കിയ സബ്സിഡികളുടെയും സ്വാധീനത്തിലും നരേന്ദ്ര മോദി വിജയിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഉടനടി ഇല്ലെങ്കിലും “പ്രതിപക്ഷ പ്രചാരണവും’’പ്രക്ഷോഭങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സാധ്യതകളെ ബാധിച്ചേക്കാം.


വികസനത്തിലെ മാന്ദ്യവും റിക്കാർഡിട്ട തൊഴിലില്ലായ്മയും ജിഎസ്ടിയും നോട്ട് നിരോധനത്തിന്‍റെ അനന്തരഫലങ്ങളും കൂടെയുണ്ടുതാനും. ഇതിനെല്ലാം മുകളിൽ, കോവിഡ് -19 ന്‍റെ പ്രത്യാഘാതങ്ങളും.

കേരളത്തിനു കരുതൽ വേണം

കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ബില്ലുകളിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് റേഷൻ-പൊതുവിതരണ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവർക്ക് മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയിരുന്ന രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനങ്ങളിൽ ഒന്നാണ് കേരളത്തിലെത്.

മാർക്കറ്റിൽ 25 ശതമാനത്തോളം ഇടപെടലുകൾ നടത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ റേഷൻ, ന്യായവിലക്കട, പൊതുവിതരണ സംവിധാനം കേരളത്തിൽ നടപ്പാക്കിയത് യശഃശരീരനായ ഇ. ചന്ദ്രശേഖരൻ നായരാണ്. അദ്ദേഹം മികച്ച ആസൂത്രണത്തിൽ സമഗ്രതയോടെ വിജയകരമായി അതു നടപ്പാക്കി. ഇത് പിന്നീട് പലവിധ മാറ്റങ്ങൾക്കു വിധേയമായി. കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട ചിലർ പിന്നീട് അഴിമതിക്കാരായി മാറി, എന്നിട്ടും യഥാർഥ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നുണ്ട്. വർഷങ്ങളോളം നഷ്ടം സഹിച്ചും, മത്സരം ഇല്ലാതാക്കാൻ ശേഷിയുള്ള വൻകിട നിക്ഷേപകരുമായി മത്സരിക്കേണ്ടിവന്നാൽ ഈ സംവിധാനം നിലനിർത്തുക എളുപ്പമല്ല.

അതായത് രണ്ടോ മൂന്നോ വർഷത്തേക്ക് നഷ്ടം സഹിച്ചാണെങ്കിൽപ്പോലും ചരക്കുകൾ വരുതിയിലാക്കാൻ ശേഷിയുള്ളവരോടു മത്സരിക്കേണ്ടിവരുമ്പോൾ സംഭരണവും അത്ര എളുപ്പമാവില്ല. വൻകിട വ്യാപാരികൾ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ കേരള സർക്കാർ ഇപ്പോൾത്തന്നെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ചെറുകിടക്കാർക്കു ഭീഷണി

ചെറിയ ഭൂവുടമകളായുള്ള ചെറുകിട കർഷകരുടെ ഗതിയാണ് അടുത്ത ആശങ്ക. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി ഉയർത്തിയാൽ കൂടിയവിലയുടെ പ്രലോഭനത്തിൽ ചെറുകിട കർഷകർ ഭൂമി കൈവിട്ടേക്കാം. വൻതോതിൽ നിക്ഷേപം നടത്തുകയും വ്യാവസായികമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് പുതിയ ബില്ലുകൾക്കു പിന്നിലെ ആശയം. വൻകിട നിക്ഷേപകർ ഭൂമിയിൽ നിക്ഷേപമിറക്കുന്നതും കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

കാർഷികവൃത്തിയെ നിലനിൽപ്പിന്‍റെ തലത്തിൽനിന്ന് ലാഭകരമാക്കി മാറ്റുക എന്നതും ലക്ഷ്യംവയ്ക്കുന്നുണ്ട്. ഇത്തരമൊരു മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങൾ ഗ്രാമീണജനതയെ ബാധിച്ചേക്കാം. ഗ്രാമീണ മേഖലയിൽ എത്തുന്ന വൻകിട നിക്ഷേപം ഗുണപരവും ദാരിദ്ര്യം തുടച്ചുനീക്കാനുതകുന്നതും പാവപ്പെട്ടവർക്കു മികച്ച ജീവിതനിലവാരം സമ്മാനിക്കുന്നതുമായിരിക്കും എന്നാണു പ്രധാനമന്ത്രി മോദി വിശ്വസിക്കുന്നത്. ഇക്കാര്യം തീർച്ചയായും കാത്തിരുന്നു കാണേണ്ടതുണ്ട്. എന്നാൽ ചെറുകിട, നാമമാത്ര കർഷകരെ കാർഷിക മേഖലയിൽനിന്ന് ഒഴിവാക്കാനുള്ള സാധ്യത സ്പഷ്ടമാണ്. വലിയ ഫാമുകൾ, തൊഴിൽ സംരക്ഷണ നടപടികൾ, ഉത്പാദനച്ചെലവ് കുറയ്ക്കൽ, മികച്ച മാർക്കറ്റിംഗ് സംവിധാനങ്ങൾ തുടങ്ങിയവ അനിവാര്യമായ അനന്തരഫലങ്ങളുമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകാം.

കേരളം പൊതുവിതരണ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. അവശ്യവസ്തുക്കൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനായി ചന്ദ്രശേഖരൻ നായർ ചെയ്തതുപോലെ മാർക്കറ്റിന്‍റെ 25 ശതമാനമെങ്കിലും നിലനിർത്തിക്കൊണ്ട് കേരളസർക്കാർ ഫലപ്രദമായി പൊതുവിതരണസംവിധാനത്തിൽ ഇടപെടണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.