Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സർവഭൂതഹൃദയത്വത്തിന്റെ കവി
കാൽപ്പനികമായ മായക്കാഴ്ചകളിൽ ഭ്രമിച്ചുനിന്ന മലയാള കവിതയെ ആരുറപ്പുള്ള, എല്ലുറപ്പുള്ള കവിതകൊണ്ടു പകരം വയ്ക്കുകയും ആ പ്രക്രിയയിൽ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, സംസ്കാരത്തെ, ഭാവുകത്വത്തെ നവീകരിക്കുകയും ചെയ്ത കവിയാണ് അക്കിത്തം. കവിതയിൽ പാരന്പര്യത്തിനും ആധുനികതയ്ക്കുമിടയിലുള്ള ബലവത്തായ കണ്ണിയായി നിന്നു അദ്ദേഹം. പാരന്പര്യത്തിന്റെ നല്ലവശങ്ങളെ ഉൾക്കൊണ്ടുതന്നെ ആധുനികതയുടെ പ്രകാശത്തിലേക്കു മുഖത്തെളിമയോടെ വളർന്നു.
വെറും നൂലായിരുന്നു ഞാൻ
സവിശേഷമായ പറച്ചിൽ രീതിയാണ് കേവലവ്യവഹാരഭാഷയെ കവിതയുടെ ഭാവുകത്വഭാഷയിലേക്കുയർത്തുന്നത് എന്ന സത്യം നമ്മെ അനുഭവിപ്പിച്ചു അക്കിത്തം. “വജ്രം തുളച്ചിരിക്കുന്ന രത്നങ്ങൾക്കുള്ളിലൂടെ ഞാൻ കടന്നു പോന്നു ഭാഗ്യത്താൽ, വെറും നൂലായിരുന്നു ഞാൻ’’എന്ന് കാളിദാസനെ തൊട്ടുനിന്ന് എഴുതിയ കവിയാണ്. നിങ്ങൾക്ക് എന്നെ രത്നമാലയായി തോന്നുന്നുണ്ടാവാം. എന്നാൽ ഞാൻ വെറും നൂലു മാത്രമാണ്; ഈ രത്നങ്ങൾക്കിടയിലൂടെ കടന്നുവരാൻ ഭാഗ്യമുണ്ടായ ഒരു നൂൽ! ഈ രത്നങ്ങൾ തുളച്ചതു പോലും ഞാനല്ല, വജ്രമാണ്. ഈ വിനയമനോഭാവം അക്കിത്തത്തിന്റെ വ്യക്തിത്വശുദ്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്. "ഇദം നമമ:'എന്ന സങ്കല്പമുണ്ടല്ലോ. ഇതൊന്നും തന്റേതല്ല എന്നു പറയുന്ന മനസ്. ആ മനസ് എന്നും അക്കിത്തത്തിന് സ്വന്തമായിരുന്നു. അതല്ലെങ്കിൽ,
“എന്റെയല്ലെന്റെയല്ലിക്കൊന്പനാനകൾ;
എന്റെയല്ലീമഹാക്ഷേത്രവും മക്കളേ’’
എന്ന് അദ്ദേഹം എഴുതുമായിരുന്നില്ലല്ലോ. ഒരുതരം ഋഷിത്വത്തിലേക്ക് ഉയർന്ന കവിയാണ്.
ജ്ഞാനപീഠം വൈകിയോ?
അക്കിത്തത്തിന് ജ്ഞാനപീഠം കൊടുക്കാൻ വൈകിയില്ലേ എന്ന് ജ്ഞാനപീഠ ജൂറിയിൽ ഉണ്ടായിരുന്ന എന്നോട് അന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചു. എനിക്ക് പറയാനുണ്ടായിരുന്ന മറുപടി അക്കിത്തത്തിന്റെ ഗുരുസ്ഥാനീയനായ ഇടശ്ശേരി ഒരിക്കൽ പറഞ്ഞതുതന്നെയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ശേഷമാണ് ഇടശ്ശേരിക്ക് കേരള സാഹിത്യഅക്കാദമിഅവാർഡ് ലഭിച്ചത്. ദേശീയകവിയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള സംസ്ഥാനത്തിന്റെ അംഗീകാരം തിരസ്കരിക്കുമോ എന്ന് പത്രക്കാർ ഇടശ്ശേരിയോട് ചോദിച്ചു. ഇടശ്ശേരി പറഞ്ഞത് ഇതാണ്: “കുഞ്ഞുങ്ങൾ ആന കളിക്കണമെന്നു പറഞ്ഞുവരുന്പോൾ നമ്മൾ മുതിർന്നവർ നാലു കാലിൽ നിന്നുകൊടുക്കും. വളരെ ചെറിയ ഒരു കുഞ്ഞ് ഏറെ വൈകി വരുന്നു എന്നു വയ്ക്കുക. വൈകി വന്നതു കൊണ്ട് നിന്നെ കളിപ്പിക്കില്ല എന്നു പറഞ്ഞ് നമ്മൾ അതിനെ തിരിച്ചയയ്ക്കുമോ? അതുപോലെയേയുള്ളു അവാർഡുകളും. കളിക്കാൻ വരുന്ന കുഞ്ഞുങ്ങളെപ്പോലെ.’’ ഇടശ്ശേരിയുടെ മനോഭാവം തന്നെയാണ് ഇടശ്ശേരിയെ ഗുരുനാഥനായി കണ്ട അക്കിത്തത്തിനും ഉണ്ടായിരുന്നുത്.
മുത്തച്ഛനായ ആധുനികൻ
അക്കിത്തത്തെ പൊതുവെ സാഹിത്യാസ്വാദകർ കണ്ടത് മലയാളകവിതയുടെ മുത്തച്ഛനായാണ്. പ്രായം കൊണ്ട് മുത്തച്ഛനായി അക്കിത്തം. എന്നാൽ ഇതേ അക്കിത്തം, ഇതേ മുത്തച്ഛൻ തന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും ആധുനികനായ കവി എന്ന മറ്റൊരു സത്യവുമുണ്ട്. ആധുനികതയുടെ അടയാളങ്ങളെല്ലാം അവസാന കാലത്ത് എഴുതിയ കവിതകളെവരെ ചൈതന്യവത്താക്കി. തൊണ്ണൂറ്റി നാലാം വയസിലും ആധുനികനായിരിക്കുന്നു എന്നത് ശ്രദ്ധിക്കണം. കാവ്യചരിത്രം ആകെത്തന്നെ എടുത്താലും തൊണ്ണൂറു കടന്ന ഘട്ടത്തിലും ആധുനികരായിരുന്നയാളുകളെ അധികം കാണാനാവില്ല. ഭാഷയെയും ഭാവുകത്വത്തെയും കാലാനുസൃതമായി പുതുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ് അക്കിത്തത്തിന് ഒരേസമയം മുത്തച്ഛനായ കവിയായും ആധുനികനായ കവിയായും തുടരാൻ കഴിഞ്ഞത്. അത്തരമൊരു കാവ്യവ്യക്തിത്വമാണ് അദ്ദേഹത്തിന്റെത് എന്നതുകൊണ്ടാണ് പുതിയ കാലത്തിനും പുതിയ തലമുറകൾക്കും അദ്ദേഹം സ്വീകാര്യനായിരുന്നതും.
എന്നും ആധുനികനായിരുന്നു അക്കിത്തം എന്നതാണ് സത്യം. മലയാളത്തിലേക്ക് ആധുനികത കൊണ്ടുവന്നത് സൂക്ഷ്മമായിനോക്കിയാൽ അക്കിത്തമാണെന്നു കാണാം. ചങ്ങന്പുഴ ഉണർത്തിവിട്ട മായികമായ കാല്പനികതയുടെ ഭാവസൗന്ദര്യം കാവ്യാന്തരീക്ഷത്തിലാകെ പടർന്നു നിറഞ്ഞു നിന്നിരുന്ന ഒരു ഘട്ടത്തിലാണ് "ഇടിഞ്ഞു പൊളിഞ്ഞ ലോകം' എന്ന് അക്കിത്തം എഴുതിയത്. നിറപ്പൊലിമനിറഞ്ഞ ലോകത്തെയല്ലാതെ ഒരു ഇടിഞ്ഞു പൊളിഞ്ഞ ലോകത്തെ ആർക്കും കവിതയിൽ സങ്കല്പിക്കാൻ കൂടിയാവുമായിരുന്നില്ല അക്കാലത്ത്. ആ സങ്കല്പവും ആ കവിതയും മുന്പോട്ടുവച്ചുകൊണ്ട് നമ്മുടെ സാഹിത്യബോധത്തെ ആധുനികതകൊണ്ട് തിരുത്തുകയാണ് അക്കിത്തം ചെയ്തത്, എത്രയോ പതിറ്റാണ്ടുകൾക്കു മുന്‍പ്!
“അരിവെപ്പോന്റെ തീയിൽ
ചെന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്ന് ഇടവഴിക്കുണ്ടിൽ
കാണ്മൂ ശിശുശവങ്ങളെ’’
എന്ന് അക്കിത്തം എത്രയോ കാലം മുന്‍പ് എഴുതി.
ഭാഷയിലെ മാറ്റം
ഇടവഴിക്കുണ്ടും ശിശുശവങ്ങളും ഒന്നും കവികളുടെ കല്പനകളിൽ തെളിയാത്ത ഒരു കാലത്താണിത് എന്ന് ഓർമിക്കണം. കവിത അതിന്റെ പ്രഭാവലയം അഴിച്ചുവയ്ക്കുകയായിരുന്നു; തെരുവിലേക്കിറങ്ങി നടക്കുകയായിരുന്നു; പൊള്ളുന്ന കനൽക്കാഴ്ചകളിലേക്കു കണ്ണയയ്ക്കുകയായിരുന്നു’. അതാണ് അക്കിത്തമുണ്ടാക്കിയ മാറ്റം. ഭാഷയിലെ മാറ്റം; "ഭാവുകത്വത്തിലെ മാറ്റം'!
“നിരത്തിൽ കാക്ക കൊത്തുന്നൂ
ചത്തപെണ്ണിന്റെ കണ്ണുകൾ;
മുല ചപ്പിവലിക്കുന്നു
നരവർഗനവാതിഥി’’
എന്ന് അക്കിത്തം എഴുതി. ചത്ത പെണ്ണിന്റെ കണ്ണും മുലചപ്പിവലിക്കലും ഒന്നും അന്നു കവിതയ്ക്കു പറ്റിയ വാക്കുകളോ ഇമേജുകളോ ആയിരുന്നില്ല. എന്നിട്ടും പരുക്കൻ വാക്കുകൾകൊണ്ട് പൊള്ളുന്ന ജീവിതസത്യങ്ങൾ അക്കിത്തം ആവിഷ്കരിച്ചു. സത്യത്തിൽ അവിടെയാണ് നമ്മുടെ ആധുനികതയുടെ തുടക്കം. ഇങ്ങനെ വിലയിരുത്തേണ്ടുംവിധം കാവ്യചരിത്രം പൊളിച്ചെഴുതേണ്ടതുണ്ട്.
മാനിഫെസ്റ്റൊ
“ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’’ നമ്മുടെ മനസിൽ പതിപ്പിക്കുന്ന പൊള്ളുന്ന ജീവിതചിത്രങ്ങളെ ആർക്കും മറക്കാനോ മറയ്ക്കാനോ കഴിയുന്നതല്ല’. "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും, "ബലിദർശന'വും, "പണ്ടത്തെ മേൽശാന്തി’ യും ഒക്കെയാണ് സത്യത്തിൽ ആധുനികതയുടെ ഭാവുകത്വം മലയാളത്തിനു നൽകിയത്.
“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ്
ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം’’
എന്ന് എഴുതിയ കവിയാണ് അക്കിത്തം. ഈ വരികളിലുണ്ട് അക്കിത്തത്തിന്റെ മാനിഫെസ്റ്റൊ. അതു മനുഷ്യത്വത്തിന്റെ മാനിഫെസ്റ്റോയാണ്. ഏതു രാഷ്ട്രീയത്തിനും മേലെ ആ മാനിഫെസ്റ്റോ ഉയർന്നു നിൽക്കും.
ഇഎംഎസുമായി അടുത്ത ബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്. ഇഎംഎസിനെക്കുറിച്ചു പറയുന്പോൾ വാക്കു കിട്ടാതെ നിരുദ്ധകണ്ഠനായി നിന്ന അക്കിത്തത്തെ മുഖാമുഖം ഞാൻ കണ്ടിട്ടുണ്ട്. ഒരു ടെലിവിഷൻ അഭിമുഖവേളയിലായിരുന്നു അത്. അക്കിത്തം വിങ്ങിപ്പൊട്ടി. അഭിമുഖം കുറച്ചുനേരം നിർത്തിവയ്ക്കേണ്ടി വന്നു. ആ അക്കിത്തത്തെയാണ് പുരോഗമന പ്രസ്ഥാനത്തിലെ ചിലർ പോലും തെറ്റിദ്ധരിച്ചത്!
തെറ്റിദ്ധാരണ
“വെളിച്ചം ദുഃഖമാണുണ്ണീ
തമസല്ലോ സുഖപ്രദം’’
എന്ന് എഴുതിയതിനെയും പലരും വല്ലാതെ തെറ്റിദ്ധരിച്ചു. ഒരു കവി വെളിച്ചം ദുഃഖമാണെന്നു പറയുന്പോൾ വെളിച്ചത്തെ അപലപിക്കുകയായിരുന്നു ആ കവി എന്നല്ല മനസിലാക്കേണ്ടത്. കവിത ആവശ്യപ്പെടുന്നത് മറ്റൊരു വായനയാണ്. തെറ്റായ മനസിലാക്കലുകളാണ് അക്കിത്തത്തെ തെറ്റിദ്ധരിക്കുന്നതിനു വഴിവച്ചത്. അതു തിരുത്തേണ്ടതുണ്ട്. "ഡ്രൈവറുടെ പ്രസ്താവന’ പോലെ ഏകാധിപത്യത്തെ ആക്ഷേപിക്കുന്ന കവിതകൾ വരെ എഴുതിയിട്ടുണ്ട് അക്കിത്തം. അതൊക്കെ കാണാൻ പലർക്കും കഴിയാതെ പോകുന്നു. പാരന്പര്യത്തിന്റെ, സംസ്കാരത്തിന്റെ ഊർജം നിറഞ്ഞുനിൽക്കുന്ന കവിതാലോകമാണ് അദ്ദേഹത്തിന്റെത്. പാരന്പര്യത്തിൽ തളഞ്ഞുകിടക്കാതെ ആധുനികമായ രാഷ്ട്രീയ - സാംസ്കാരിക ബോധങ്ങളിലേക്ക് അത് സദാ ജാഗ്രതയോടെ മിഴിതുറക്കുകയും ചെയ്യുന്നു.
“ശ്രീമദ് മഹാഭാഗവതം’’ അതിന്റെ സാരസത്തയും സൗന്ദര്യാംശവും തെല്ലും ചോർന്നു പോകാതെ പരിഭാഷപ്പെടുത്തിയ അക്കിത്തം ആ ദൗത്യത്തിലൂടെ മലയാളത്തിനു ചെയ്ത സേവനം മലയാള ഭാഷയുള്ള കാലത്തോളം സ്മരിക്കപ്പെടും.
മുഖമുദ്ര സ്നേഹം
ജീവിതത്തോടും മനുഷ്യകുലത്തോടും ഉള്ള സ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യമനസിനെ നിർവചിക്കാനാണ് അദ്ദേഹം ഓരോ കവിതയിലും ശ്രദ്ധിച്ചത്. അങ്ങനെ മനുഷ്യനെ കൂടുതൽ നല്ല മനുഷ്യനാക്കാനുള്ള ശ്രമമാണ് അദ്ദേഹം എന്നും ഏറ്റെടുത്തത്. ജീവിതകേന്ദ്രിതമായ കവിതയാണ് അദ്ദേഹം എന്നും എഴുതിയത്.
“നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ ഇതാണഴ, കിതേസത്യം; ഇതു ശീലിക്കധർമവും’’ എന്ന് സ്നേഹത്തെ, അതിന്റെ ഉദാത്തതയിലെത്തി നിർവചിച്ച സർവഭൂതഹൃദയത്വത്തിന്റെ സ്നേഹഗായകനാണ് കടന്നുപോകുന്നത്!
പ്രഭാവർമ്മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
‘കൈ’ക്കരുത്തിലെ സമസ്യ!
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്ക
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ
വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസ
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
Latest News
സൗദിയിൽ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ ജോലികൾ ഇനി സ്വദേശികൾക്ക്
ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസൽ വില 80 കടന്നു
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു
ഖത്തര്‍ യുഎഇ വിമാന സര്‍വീസുകള്‍ 27 മുതൽ
Latest News
സൗദിയിൽ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ ജോലികൾ ഇനി സ്വദേശികൾക്ക്
ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയിലും ഡീസൽ വില 80 കടന്നു
ഇന്ത്യ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു; ആദ്യ ലോഡ് ബ്രസീലിലേക്ക്
മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തിനശിച്ചു
ഖത്തര്‍ യുഎഇ വിമാന സര്‍വീസുകള്‍ 27 മുതൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top