ലക്ഷ്യം 10,000 കർഷക ഉത്പാദക കന്പനികൾ
Friday, October 23, 2020 12:00 AM IST
രാജ്യത്ത് അഞ്ച് വർഷംകൊണ്ട് 10,000 കർഷക ഉത്പാദക സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനെ സംബന്ധിച്ച് ഒരു സ്ട്രാറ്റജി പേപ്പർ കേന്ദ്രസർക്കാർ 2019-ൽ പുറത്തിറക്കിയിരുന്നു. അപ്രകാരം ഏറ്റവും കുറഞ്ഞത് 300 അംഗങ്ങളെങ്കിലുമുള്ള 10,000 കർഷക ഉത്പാദക കന്പനികൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ നബാർഡിനെയും ദേശീയ സഹകരണ വികസന കോർപറേഷനെയും സ്മോൾ ഫാർമർ അഗ്രി ബിസിനസ് കണ്‍സോർഷ്യത്തെയും ചുമതലപ്പെടുത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 29ന് 10,000 കർഷക ഉത്പാദക കന്പനികൾ രൂപീകരിക്കാനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. 2019-20 ൽ250, 2020-21ൽ 1000, 2021-22ൽ 2500, 2022-23ൽ4500, 2023-24ൽ1750എന്നിങ്ങനെയാണ് രൂപീകരിക്കുന്നത്.

30,90,000 രൂപ ധനസഹായം

കന്പനികൾ രൂപീകരിച്ച് ബിസിനസ് ആരംഭിക്കാൻ കേന്ദ്രസർക്കാർ ഓരോ കന്പനിക്കും ആദ്യത്തെ മൂന്നു വർഷം 16 ലക്ഷം രൂപ സബ്സിഡി നൽകും. കൂടാതെ 15 ലക്ഷം രൂപയുടെ സൗജന്യ ഓഹരി ഗ്രാന്‍റും നൽകും. ഓരോ കർഷകനും കന്പനിയിൽ എടുക്കുന്ന 2000 രൂപയുടെ ഓഹരിക്കു തുല്യമായ തുക കേന്ദ്രസർക്കാർ ഓഹരി മൂലധനമായി നൽകും. ഒരു കർഷക ഉത്പാദക കന്പനിക്ക് ഇത് പരമാവധി 15 ലക്ഷം രൂപയായിരിക്കും. അതായത് ഒരു കർഷക ഉത്പാദക കന്പനിയിൽ പരമാവധി 750 ഓഹരി ഉടമകൾക്ക് 2000 രൂപ വീതം അധിക ഓഹരി മൂലധനമായി ലഭിക്കും. ഓരോ കർഷക ഉത്പാദക കന്പനിക്കും ആദ്യത്തെ മൂന്നര വർഷത്തിൽ 30,90,000 രൂപ കേന്ദ്രം സൗജന്യ ധനസഹായം നൽകും.

കർഷക ഉത്പാദക കന്പനികൾ രൂപീകരിക്കാൻ കർഷകരെ സഹായിക്കാനായി ക്ലസ്റ്റർ ബേസ്ഡ് ബിസിനസ് ഓർഗനൈസേഷനുകളെ നിയമിക്കുന്നതിനും കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.

ബ്ലോക്കിൽ രണ്ട്

ഒരു ബ്ലോക്കിൽ രണ്ട് കർഷക ഉത്പാദക കന്പനികൾക്കാണ് കേന്ദ്ര ധനസഹായം ലഭിക്കുക. കേരളത്തിൽ 152 ബ്ലോക്കുകളാണുള്ളത്. അങ്ങനെ നോക്കിയാൽ 304 കർഷക ഉത്പാദക കന്പനികൾക്ക് ഇത്തരം ധനസഹായം ലഭിക്കും. കേന്ദ്രസർക്കാരിന്‍റെ പാത പിൻതുടർന്ന് കൂടുതൽ വിപുലമായ ധനസഹായം ലഭ്യമാക്കുന്ന "കേരള കർഷക ഉത്പാദക സംവിധാന നയം 2020' കേരള സർക്കാർ പുറത്തിറക്കിയത് കഴിഞ്ഞ മേയ് 15 നായിരുന്നു. നിലവിലുള്ള 50 കർഷക ഉത്പാദക കന്പനികൾക്കും പുതിയതായി ആരംഭിക്കുന്ന 50 കന്പനികൾക്കുമാണ് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന കർഷക ഉത്പാദക കന്പനി ധനസഹായം ലഭ്യമാകണമെന്നാഗ്രഹിക്കുന്നവർ സംസ്ഥാന കൃഷിവകുപ്പിനു കീഴിലുള്ള സ്മോൾ ഫാർമർ അഗ്രിബിസിനസ് കണ്‍സോർഷ്യത്തിന്‍റെ അധികാരികളെ ബന്ധപ്പെടണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. വിശദാംശങ്ങൾക്കായി തിരുവനന്തപുരത്ത് 2742110 നന്പരിലോ 9383470281 അല്ലെങ്കിൽ 9447754263 എന്നീ മൊബൈൽ നന്പരുകളിൽ ബന്ധപ്പെടാം. www.sfackerala.org എന്ന സൈറ്റിൽ ബന്ധപ്പെട്ടാലും വിശദാംശങ്ങൾ ലഭ്യമാകും.

സംസ്ഥാനതലത്തിൽ സംയോജിത കാർഷിക വിപണി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും മത-രാഷ്‌ട്രീയ സംഘടനകൾക്കും സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, സഹകരണ ബാങ്കുകൾ, നബാർഡ് നേതൃത്വം കൊടുത്തു രൂപീകരിച്ചിരിക്കുന്ന കർഷക ഉത്പാദക കന്പനികൾ കേന്ദ്രസർക്കാർ സ്ഥാപനമായ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്‍സോർഷ്യം നേതൃത്വം കൊടുത്തു രൂപീകരിച്ചിരിക്കുന്ന കർഷക ഉത്പാദക കന്പനികൾ, റബർ ഉത്പാദക സംഘങ്ങൾ, നാളികേര വികസന ബോർഡിന്‍റെ സംഘങ്ങൾ, പാടശേഖര കമ്മിറ്റികൾ തുടങ്ങിയവയാണ് പ്രധാന സർക്കാർ സംവിധാനങ്ങൾ. കത്തോലിക്കാസഭയുടെ വിവിധ രൂപതകളുടെ നിയന്ത്രണത്തിലുള്ള ഇടവകകൾ, എസ്എൻഡിപി യോഗം ശാഖകൾ, എൻഎസ്എസ് യോഗം ശാഖകൾ, രാഷ്‌ട്രീയ പാർട്ടികളുടെ സംഘടനാസംവിധാനങ്ങൾ തുടങ്ങിയവയ്ക്കും കാർഷിക വിപണി നടപ്പാക്കാൻ കഴിയും.

പഞ്ചായത്തും കുടുംബശ്രീയും

2020-21 സംസ്ഥാന ബജറ്റിൽ 11,819 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. അതിൽ ഗ്രാമപഞ്ചായത്തുകളുടെ വികസനഫണ്ടുതന്നെ 3,347 കോടി രൂപയുണ്ട്. ഓരോ പഞ്ചായത്തിലും ഏറെ ജനസഞ്ചാരമുള്ള ഒരു സ്ഥലത്ത് ഒരു കാർഷിക വിപണി സ്ഥാപിക്കാൻ 20 ലക്ഷം രൂപ നീക്കിവച്ചാലും ആകെ ചെലവ് 182.8കോടി രൂപയേ വരൂ.

പ്രാദേശികമായി കർഷകരെ സംഘടിപ്പിക്കാൻ ഏറ്റവും മിടുക്കർ കുടുംബശ്രീക്കാരായിരുന്നു. 1,94,539 വാട്സ് ആപ്പ് ഗ്രൂപ്പുകൾ. 22.5 ലക്ഷം അംഗങ്ങൾ. എക്സിക്യൂട്ടീവ് ഡയറക്ടർ മുതൽ അയൽക്കൂട്ടം അംഗങ്ങൾ വരെ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് കുടുംബശ്രീയിലുള്ളത്. ശക്തമായ അധികാര വികേന്ദ്രീകൃത സംഘടനാ സംവിധാനമാണ് കുടുംബശ്രീ.

തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സൊസൈറ്റി. വാർഡ് കേന്ദ്രീകരിച്ച് ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി. അതിനു കീഴിൽ അയൽക്കൂട്ടങ്ങൾ എന്നതാണ് നിലവിലെ കുടുംബശ്രീ സംവിധാനം. നിലവിൽ 1,064 സിഡിഎസ് ആണ് സംസ്ഥാനത്തുള്ളത്. ഇവർക്കായി 1,520 വാട്സ് ആപ്പ് ഗ്രൂപ്പുകൾ. 1,45,252 പേർ അംഗങ്ങളാണ്. 19,848 എഡിഎസുകളിലായുള്ള 18,430 വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ 10,93,238 അംഗങ്ങളുണ്ട്. 2,94,654 അയൽക്കൂട്ടം ഗ്രൂപ്പുള്ളതിൽ 1,74,589 വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. 44,91,834 അയൽക്കൂട്ടം അംഗങ്ങളിൽ സ്മാർട്ട് ഫോണുള്ള 10,15,074 പേർ ഇതിൽ അംഗങ്ങളാണ്. നല്ലൊരു ബിസിനസ് പ്ലാൻ ഉണ്ടെങ്കിൽ കുടുംബശ്രീക്കു മെച്ചപ്പെട്ട ഒരു സംയോജിത കർഷക വിപണി രൂപീകരിക്കാനാകും. സംവിധാനമില്ലാത്തതല്ല, അങ്ങനെയൊരു പദ്ധതി വിഭാവനം ചെയ്യാത്തതാണ് പ്രശ്നം.

സഹകരണ ബാങ്കുകൾ

2019ലെ കണക്കനുസരിച്ച് കേരളത്തിൽ 1,670 സഹകരണ ബാങ്കുകളുണ്ട്. 2,929 ശാഖകളിലായി 95,478 കോടി രൂപയുടെ നിക്ഷേപവും 73,154 കോടി രൂപയുടെ വായ്പയും അടക്കം 1,68,632 കോടി രൂപയുടെ ബിസിനസിൽ വളം വിൽപ്പന 675 കോടി രൂപയുടേതും കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന വെറും 186 കോടി രൂപയുടേതും മാത്രമാണ്. ആകെ ബിസിനസിന്‍റെ അര ശതമാനം പോലും ഇല്ല കാർഷികമേഖലയ്ക്ക്. ഈ ഗതികേടിന് മാറ്റം വരണം. ബാങ്കിംഗ് ബിസിനസ് നടത്താനല്ല പ്രാഥമിക കാർഷികവായ്പാ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടത്. മറിച്ച് കർഷകരുടെ വായ്പ/വിപണന ആവശ്യങ്ങൾ ഏറ്റെടുത്തു നടത്താനായിരുന്നു. അടുത്ത നാളിൽ റിസർവ് ബാങ്കു തന്നെ വേണ്ടിവന്നു ഇക്കാര്യങ്ങൾ സഹകാരികളെ ഓർമിപ്പിക്കാൻ.

റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ സമരം ചെയ്തു സമയം കളയാതെ എന്തിനായിട്ടായിരുന്നോ പ്രാഥമിക സഹകരണ വായ്പാ സംഘങ്ങൾ ആരംഭിച്ചത് ആ ഉത്തരവാദിത്വങ്ങൾ പൂർണമായി നടപ്പിലാക്കാൻ ആവശ്യമായ ഘടനാപരമായ മാറ്റങ്ങൾ പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളിൽ വരുത്തണം. ബാങ്കിൽനിന്നു കർഷകവിപണികളിലേക്ക് ഏറ്റവും പെട്ടെന്ന് മാറിയാൽ ഈ മേഖലയിലെ തൊഴിലുകൾ സംരക്ഷിക്കാം.


വിലക്കയറ്റം 10 ഇരട്ടി, ശന്പളവർധന 60 ഇരട്ടി

2016ൽ നടന്ന ഒരു പഠനത്തിൽ 1978-2015 കാലഘട്ടത്തിൽ വിലക്കയറ്റത്തിനനുസരിച്ചായിരുന്നില്ല സംഘടിത തൊഴിലാളി-സർക്കാർ ജീവനക്കാരുടെ ശന്പളവർധനവുകളെന്നും ശന്പളവർധനവിനനുസരിച്ചോ വിലക്കയറ്റത്തിനനുസരിച്ചോ കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ വർധനവ് ഉണ്ടായില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വില 10 ഇരട്ടി കൂടിയ കാലഘട്ടത്തിൽ ശന്പളം 43 മുതൽ 60 ഇരട്ടിവരെ കൂടി. അതേസമയം കാർഷിക ഉത്പന്നങ്ങൾക്കു വില കൂടിയത് ആറ് ഇരട്ടി മാത്രമാണ്.

ഭക്ഷ്യവിളകളടക്കമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് മാന്യമായതും വിലക്കയറ്റത്തിന് അനുസൃതമായതുമായ വില ലഭിക്കാൻ കർഷകർക്ക് അവകാശമുണ്ട്. അങ്ങനെയൊരു വിലകിട്ടിയാലേ കർഷകർ അത്തരം വിളകൾ കൃഷിചെയ്യേണ്ടതുള്ളൂ. 1978-ൽ നെല്ലിന് കിലോഗ്രാമിന് 2.64 രൂപയായിരുന്നു വില. കപ്പയ്ക്ക് 80 പൈസ. റബറിന് 17 രൂപ. 1978-നും 2015-നും 1978-നെ അപേക്ഷിച്ച് നെല്ലിന് 43 ഇരട്ടി വില വർധിച്ചാലേ വരുമാന തുല്യത ലഭിക്കൂ. അങ്ങനെയെങ്കിൽ നെല്ലിന്‍റെ ഇന്നത്തെ ന്യായവില എന്നുപറയുന്നത് കിലോയ്ക്ക് 113.52 രൂപയായിരിക്കണം. നിലവിലെ നെല്ലിന്‍റെ വില 28 രൂപ മാത്രം. നെല്ലിന് 113 രൂപ കിട്ടിയാൽ ഒരേക്കർ നെൽകൃഷിയിൽനിന്ന് വരുമാനം1,26,108 രൂപയാകും.



കർഷക ശക്തീകരണം

ഇത്തരമൊരു അവസ്ഥയിലേക്ക് എത്തണമെങ്കിൽ കർഷക ശക്തീകരണമുണ്ടാകണം. രാഷ്‌ട്രീയമായും സാന്പത്തികമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശക്തമായ കർഷകപ്രസ്ഥാനങ്ങൾക്കേ കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ പറ്റൂ. ഇതിന്‍റെയൊക്കെ നേതൃത്വത്തിൽ യഥാർഥ കർഷകർ തന്നെയായിരിക്കണം വരേണ്ടത്. മാന്യമായ വരുമാനം ലഭിക്കുന്ന തരത്തിൽ കൃഷി പുനഃസംഘടിപ്പിക്കണം. അന്താരാഷ്‌‌ട്ര കരാറുകളും ആഗോള വാണിജ്യതാത്പര്യങ്ങളുമൊക്കെ പഠനവിധേയമാക്കി വരുമാനം കൂടുതൽ ലഭിക്കുന്ന മേഖലകളിലേക്കു കർഷകർ മാറണം. അതിനവരെ പ്രാപ്തരാക്കാൻ സാധിക്കുന്ന സഹായങ്ങളും ചെയ്യണം. പരന്പരാഗത കൃഷിരീതികൾ ഇനിയങ്ങോട്ട് കർഷകരെ സംരക്ഷിക്കില്ല. വിപണയിൽ എന്താണ് ആവശ്യം അതാണ് കർഷകർ ഉത്പാദിപ്പിക്കേണ്ടത്. കർഷകർക്ക് ആവശ്യമായ സംരംഭകത്വപരിശീലനവും പരന്പരാഗത കൃഷിരീതികളിൽനിന്നു മാറാനുള്ള ഉത്തേജനവും നൽകുന്ന പരിശീലനപരിപാടികൾ രൂപപ്പെടുത്തണം.

(അവസാനിച്ചു)

ജയിംസ് വടക്കൻ

കർഷക ഉത്പാദക കന്പനി രൂപീകരണവു മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ലേഖകനെ ബന്ധപ്പെടാം: Mobile 9497340829, WhatsApp 9562856319 Email vadakkan.james @gmail.com)


ഓരോ വിളയ്ക്കും പ്രത്യേക കർഷക കൂട്ടായ്മകൾ വേണം

ഗ്രാമതലത്തിലുള്ള കർഷക കൂട്ടായ്മകൾ, ഈ ഗ്രാമതല കർഷക കൂട്ടായ്മകളുടെ മുകളിൽ കർഷക പ്രൊഡ്യൂസർ കന്പനികൾ എന്നിവ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള ലേഖനം സമയോചിതമായിരുന്നു.

ഈ സന്ദർഭത്തിൽ ഒരു നിർദേശം: ഗ്രാമതലത്തിലുള്ള കർഷക കൂട്ടായ്മകൾ ഓരോ വിളയും കൃഷി ചെയ്യുന്നവർക്കായി പ്രത്യേകമായി സംഘടിപ്പിച്ചാൽ നന്നായിരിക്കും. ഗ്രാമതല റബർ ഉത്പാദക സംഘങ്ങളും ക്ഷീരോത്പാദക സംഘങ്ങളും മാതൃകകളാണല്ലോ. അതായത് ഓരോ പ്രദേശത്തുമുള്ള പൈനാപ്പിൾ കർഷകരെ മാത്രം ഉൾപ്പെടുത്തി പൈനാപ്പിൾ കർഷക കൂട്ടായ്മകൾ, കൊക്കോ കർഷകർക്കു കൊക്കോ ഉത്പാദക കൂട്ടായ്മകൾ, അതോടൊപ്പം കപ്പ ഉത്പാദക കൂട്ടായ്മകൾ, നേന്ത്രപ്പഴ ഉത്പാദക കൂട്ടായ്മകൾ, കുരുമുളക് ഉത്പാദക കൂട്ടായ്മകൾ, ചക്ക ഉത്പന്ന കൂട്ടായ്മകൾ, പറങ്കിമാങ്ങ ഉത്പാദക കൂട്ടായ്മകൾ എന്നിങ്ങനെ വിവിധ ഉത്പാദക കൂട്ടായ്മകളെ ചാരിറ്റബിൾ സൊസൈറ്റി നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാം.

സമീപ സ്ഥലങ്ങളിലുള്ള ഏതാനും ഗ്രാമതല പൈനാപ്പിൾ കൂട്ടായ്മകളെ ഒന്നിച്ചു ചേർത്ത്, അവരുടെ മൂലധനം സംഭരിച്ച് ഒരു പൈനാപ്പിൾ പ്രൊഡ്യൂസർ കന്പനി; അതുപോലെ തന്നെ ഗ്രാമതല കൊക്കോ ഉത്പാദകരുടെ പ്രൊഡ്യൂസർ കന്പനി എന്നിങ്ങനെ വിവിധ വിളകൾക്ക് പ്രൊഡ്യൂസർ കന്പനികൾ. ഈ കന്പനികൾ വഴിയായി അതതു വിളകളുടെ ഉത്പന്ന സംഭരണം, വിപണനം, മൂല്യവർധിത ഉത്പന്ന നിർമാണത്തിനുള്ള ഫാക്ടറികൾ എന്നിവ പ്രായോഗികമാക്കാം. ഫാക്ടറികളുടെ ഉത്പന്നങ്ങൾ വിദേശ വിപണികളിലും വടക്കേ ഇന്ത്യൻ വിപണികളിലും വില്പന ചെയ്യാൻ കോർപറേറ്റുകളുമായി വേണമെങ്കിൽ കരാർ ഉണ്ടാക്കാം.

ഇപ്പോൾ, നമ്മുടെ ഓരോ രൂപതയിലുമുള്ള സോഷ്യൽ വെൽഫെയർ സൊസൈറ്റികളും ഇൻഫാം ശാഖകളും പ്രൊഡ്യൂസർ കന്പനികൾ സ്ഥാപിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കട്ടെ. അതോടൊപ്പം പ്രൊഡ്യൂസർ കന്പനികൾക്ക് ശക്തമായ അടിത്തറ പണിയാൻ ഗ്രാമത്തിലെ കർഷ കൂട്ടായ്മകളും രൂപീകരിക്കട്ടെ!

പി.സി. സിറിയക്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.