Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സിറിയയിൽ സംഭവിക്കുന്നതെന്ത്?
സ്വാതന്ത്ര്യമാണു മനുഷ്യന്റെ ഏറ്റവും വലിയ അവകാശം. ഇഷ്ടമുള്ള സ്ഥലത്തേക്കു സഞ്ചരിക്കുക, ഇഷ്ടമുള്ളതു ചെയ്യുകയും ഭക്ഷിക്കുകയും പറയുകയും ചെയ്യുക. ഈ സ്വാതന്ത്ര്യമൊക്കെ ഉണ്ടായിട്ടും അതൊരു ഭാരമായി തോന്നുന്ന ഒരാളുണ്ട്. വെറും 48 ദിവസം തുറുങ്കിൽ കിടന്നതിന്റെ ഭാരപ്പെടുത്തുന്ന ഓർമകളെക്കാളുപരി അയാളെ അലട്ടുന്നത് തന്നോടൊപ്പം തടവിൽ കിടന്നവരും ഇപ്പോഴും കിടക്കുന്നവരുമായ മനുഷ്യരുടെ കാര്യമാണ്.
“ഇപ്പോഴും തടവിൽ കിടക്കുന്ന അനേകം സിറിയക്കാരുണ്ട്. അവരുടെ പ്രിയപ്പെട്ടവരോടു ഞാൻ എന്താണു പറയേണ്ടത്? ഞാൻ മാത്രം സ്വതന്ത്രനായത് എന്തുകൊണ്ടാണ്? അവരുടെ മക്കൾ സ്വതന്ത്രരല്ലാത്തതും എന്തുകൊണ്ടാണ്? ’’ തടവിൽനിന്നു വിടുതൽ നേടി രണ്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് അയാൾക്ക് ഇത്രയെങ്കിലും പറയാനുള്ള മനഃസാന്നിധ്യം ഉണ്ടാകുന്നത്. തടവറയിലെ ഭീകരാനുഭവങ്ങളുടെ നിഴൽ ഇപ്പോഴും അയാളെ ഭയചകിതനാക്കുകയാണ്. തന്നെ കൊല്ലാക്കൊല ചെയ്ത ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ അയാൾ കേസ് കൊടുത്തിരിക്കുകയാണിപ്പോൾ.
2018ലാണ് മാർട്ടിൻ ലൗട്ട്വൈൻ എന്ന ജർമൻ ചെറുപ്പക്കാരൻ സന്നദ്ധസേവനത്തിനായി ഇറാക്കിൽ എത്തുന്നത്. അന്ന് 27 വയസാണ് പ്രായം. യുദ്ധം മൂലം തകർന്ന കുർദ് പ്രദേശങ്ങളിൽ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണു ലക്ഷ്യം. ജൂൺ മാസത്തിൽ മാർട്ടിനും ഒരു സഹപ്രവർത്തകനുംകൂടി ഇറാക്കിനോടു ചേർന്നുള്ള സിറിയയിലെ ഖാമിഷ്ലി പട്ടണത്തിലെത്തി. ഇറാക്കിൽ ചെയ്ത സേവനങ്ങൾ സിറിയയിലെ കുർദ് പ്രദേശങ്ങളിലും തുടരണം. ഉദ്യോഗസ്ഥർ യാത്രാരേഖകൾ പരിശോധനക്കായി വാങ്ങി. അടുത്ത നിമിഷം അവർ അറസ്റ്റിലായി. രണ്ടുമാസം നീണ്ടുനിന്ന ഒരു കാളരാത്രിയുടെ തുടക്കമാണതെന്ന് അപ്പോൾ അവർക്ക് ഊഹിക്കാനേ കഴിഞ്ഞില്ല.
രഹസ്യപ്പോലീസുകാർ വളരെ മുന്‍പുതന്നെ ഈ സന്നദ്ധ പ്രവർത്തകരെ നോട്ടമിട്ടിരുന്നു എന്നു വേണം കരുതാൻ. ഈ വിദേശികളെ അവർ ചാരന്മാരായിട്ടാണു കണക്കാക്കിയിരുന്നത്. ആർക്കുവേണ്ടിയും തങ്ങൾ ചാരപ്പണി നടത്തുന്നില്ല എന്നവർ പറഞ്ഞതു പോലീസുകാർ വിശ്വസിച്ചില്ല. അവരുടെ മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി. സഹായികളുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ടു. രാത്രിയിൽ ബന്തവസിൽ സൂക്ഷിക്കുകയും പിറ്റേന്ന് ഡമാസ്കസിലേക്ക് വിമാനമാർഗം കൊണ്ടുപോകുകയും ചെയ്തു.
എല്ലാം ഒരു തെറ്റിദ്ധാരണയാണെന്നും ഉടൻ പുറത്തുകടക്കാമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. അവരെ സിറിയൻ സൈനിക ഇന്റലിജൻസിന്റെ ‘പാലസ്റ്റൈൻ ഡിപ്പാർട്ട്മെന്റ്’ എന്നറിയപ്പെടുന്ന ഒരു കെട്ടിടത്തിലാക്കി (ഡിവിഷൻ 235).
അതിനിഷ്ഠുരമായ മർദനമുറകളാണു ഡിവിഷൻ 235ന്റെ പ്രത്യേകത. അവിടെനിന്നു പുറത്തു വന്നിട്ടുള്ളവരുടെയും മാർട്ടിന്റെയും വിവരണങ്ങൾ തമ്മിൽ ഏറെ പൊരുത്തമുണ്ട്. ഏകാന്തതടവിലാക്കിയ മാർട്ടിന് അയൽമുറികളിൽനിന്നുയരുന്ന ഭേദ്യംചെയ്യലും ദീനവിലാപങ്ങളും കേൾക്കാമായിരുന്നു. കേബിളുകളും പൈപ്പുകളും കൊണ്ടുള്ള മർദനം മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. സ്റ്റൂളിലിരുത്തി പിന്നോട്ടു ചായിക്കുകയാണു മറ്റൊരു ക്രൂരവിനോദം. നട്ടെല്ലു പൊട്ടുന്നതുപോലെയുള്ള വേദനയാണതിന്. ചോദ്യം ചെയ്യലിനിടയിൽ ശുചീകരണ തൊഴിലാളികൾ വന്നു രക്തം തുടച്ചു മാറ്റും.
“മനുഷ്യനെ മനുഷ്യനായോ വിലയുള്ള എന്തെങ്കിലുമായോ അവർ കാണുന്നില്ല. മനുഷ്യരെ തകർക്കുകയാണ് അവരുടെ ലക്ഷ്യം”- മാർട്ടിൻ പറയുന്നു. അടുത്ത മുറിയിൽ ഒരു അമ്മയെയും അവരുടെ മക്കളെയുമാണു ബന്ധിച്ചിരുന്നത്. ഒരു ദിവസം മക്കളെ അമ്മയിൽനിന്നകറ്റി, അവരെ പോലീസുകാർ മാനഭംഗപ്പെടുത്തുന്നത് മാർട്ടിൻ മനസിലാക്കി. ഇവിടെനിന്ന് ജീവനോടെ പുറത്തുപോകാനാകില്ലെന്ന് മാർട്ടിൻ കണക്കുകൂട്ടി.
മാർട്ടിനെയും ചോദ്യംചെയ്യലിനു വിധേയമാക്കി. മർദനവും അനുഭവിച്ചു. പക്ഷേ അതിന്റെ വിശദാംശങ്ങൾ പറയാൻ മാർട്ടിൻ താത്പര്യപ്പെടുന്നില്ല; തന്റെ കുടുംബാംഗങ്ങളെ ഓർത്ത്. പുറത്തുവന്നു കഴിഞ്ഞ ഉടൻ നടത്തിയ വൈദ്യപരിശോധന ഈ മർദനമൊക്കെ ശരിവയ്ക്കുന്നതാണ്. എന്നാൽ, ആ റിപ്പോർട്ട് പുറത്തുവരരുതെന്നാണു മാർട്ടിന്റെ ആഗ്രഹം.
കുറച്ചുദിവസങ്ങൾക്കുശേഷം മാർട്ടിനെ നിലവറയിലുള്ള ഒരു വൃത്തികെട്ട മുറിയിൽ ഏകാന്തതടവിലാക്കി. നിറയെ പാറ്റകളാണ് അതിൽ. ഭക്ഷണത്തിനും വെള്ളത്തിനുമായി ഒാരോ പാത്രം, മലമൂത്ര വിസർജനത്തിനായി മറ്റൊന്നും. ദിവസേന രണ്ടുതവണ ഭക്ഷണം കിട്ടും. രണ്ടുതവണ ടോയ്ലെറ്റിൽ പാത്രങ്ങളുമായി പോകാനും അനുവദിക്കും. അവിടെവച്ച് രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും കാവൽക്കാരുടെ കണ്ണിൽ പെട്ടതുകൊണ്ട് കാര്യം നടന്നില്ല. “ഇവിടെവച്ച് ജീവിതത്തിന്റെ മേലുള്ള സകല നിയന്ത്രണവും നഷ്ടപ്പെടും. മരിക്കാൻ പോലും സാധ്യമല്ലാത്ത ഒരിടം’’- മാർട്ടിൻ പറയുന്നു. വയറിളക്കവും തലയിൽ കയറിക്കൂടിയ പേനുകളും ഒക്കെകൂടി സമനില തെറ്റിയെന്നു മാർട്ടിനു തോന്നി. തടവറയിൽ കിടന്ന് ഉച്ചത്തിൽ നിലവിളിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.
തടവുകാർ തമ്മിൽ ഒരു ബന്ധവും പാടില്ലെന്നാണു വയ്പ്. ചിലപ്പോൾ ടോയ്ലെറ്റിലേക്കു പോകുന്പോൾ ആളുകൾ മൃദുവായി ചിരിക്കും. മനുഷ്യത്വം തികച്ചും തുടച്ചുമാറ്റാൻ ആ മർദകർക്കു കഴിഞ്ഞിരുന്നില്ല എന്നതിന്റെ അടയാളം. അടുത്ത മുറിയിൽനിന്ന് ഒരിക്കൽ ചോദ്യംചെയ്യലിന്റെ ശബ്ദം മാർട്ടിൻ കേട്ടു. പക്ഷേ അയാൾ തന്നെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. പിറ്റേന്ന് അയാളുടെ മൃതദേഹം ഒരു ചാക്കിലാക്കി കൊണ്ടുപോകുന്നതു കണ്ടു.
ഏതാനും ആഴ്ചകൾക്കകം മാർട്ടിനോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു. ഭക്ഷണം മെച്ചപ്പെട്ടു. മരുന്നു നൽകി. മരിച്ചെന്നു കരുതിയ സുഹൃത്തിനെ കണ്ടു. അനധികൃതമായാണു തങ്ങൾ സിറിയയിൽ പ്രവേശിച്ചതെന്നും ജയിലിൽവച്ചു മാന്യമായ പെരുമാറ്റമാണുണ്ടായതെന്നും മറ്റും ഏറ്റുപറയുന്ന ഒരു പ്രൊപ്പഗാന്ത വീഡിയോയിൽ ‘അഭിനയി’ക്കേണ്ടതായും വന്നു. ജർമനിക്ക് 2012 മുതൽ സിറിയയുമായി നയതന്ത്രബന്ധം ഇല്ല. ചെക്ക് എംബസിയുടെ ഇടപെടൽ വഴി 2018 ഓഗസ്റ്റ് എട്ടിന് മാർട്ടിനും സുഹൃത്തും ജയിൽ മോചിതരായി. രാഷ്ട്രീയമോ സാന്പത്തികമോ ആയ പ്രത്യുപകാരം ചെയ്യേണ്ടിവന്നോ എന്ന കാര്യം അവ്യക്തമാണ്.
രണ്ടു വർഷങ്ങൾക്കുശേഷം തന്റെ ഭീകരാനുഭവങ്ങളിൽനിന്നു കഷ്ടിച്ചു മുക്തനായപ്പോൾ, കഴിഞ്ഞദിവസം മാർട്ടിൻ ആദ്യമായി ജർമൻ ടെലിവിഷനും ഒരു ദിനപത്രത്തിനും ഇന്റർവ്യു നൽകി. തന്റെ പീഡകർക്കെതിരെ മാർട്ടിൻ ജർമനിയിലെ കോബ്ലെൻസ് നഗരത്തിലെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. മർദനത്തിനും മനുഷ്യത്വത്തിനു വിരുദ്ധമായ അതിക്രമത്തിനുമെതിരെയാണു കേസ്. യൂറോപ്യൻ സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയാണ് മാർട്ടിനെ ഇക്കാര്യത്തിൽ സഹായിക്കുന്നത്. സിറിയക്കാരായ പീഡിതരുടെ കേസ് നടത്തുന്ന ഈ സംഘടന അന്തർദേശീയ ഇടപെടൽകൊണ്ടേ സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിക്കൂ എന്നു കരുതുന്നു.
തന്റെ ദുരനുഭവങ്ങളുടെ ഓർമകൾ തന്നെ ഇപ്പോഴും വേട്ടയാടുന്നതായി മാർട്ടിൻ പറയുന്നു. ആരംഭിച്ച ജോലികളോ പഠന പരിപാടികളോ പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. സന്നദ്ധസംഘടനകളുടെ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കാനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം. അനേകം നിഷ്കളങ്കരെ തടവറയിൽ ഉപേക്ഷിച്ചിട്ട് താൻ രക്ഷപ്പെട്ടതിൽ അദ്ദേഹത്തിനു കുറ്റബോധം തോന്നുന്നുണ്ട്. എത്രയോ തടവുകാർ അതേ തുറുങ്കിൽ ഇപ്പോഴും കിടക്കുന്നു. അവരുടെ ബന്ധുക്കൾക്ക് അവരെക്കുറിച്ച് യാതൊരു അറിവുമില്ല. തികച്ചും മനുഷ്യത്വഹീനമായ ചുറ്റുപാടിൽ ഉറങ്ങാനോ ശ്വസിക്കാനോ സൗകര്യമില്ലാതെ, എലികൾ കടിച്ചു വലിക്കുന്ന മൃതശരീരങ്ങൾക്കൊപ്പം.
ഏകാധിപതികളുടെ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇനിയുമെത്ര നിരപരാധികൾ മർദനമേല്ക്കണം, മരിച്ചുവീഴണം! എത്ര നിരപരാധരുടെ കണ്ണീർ വീഴണം!
ഡോ. ജോർജുകുട്ടി ഫിലിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
Latest News
14-ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
Latest News
14-ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top