വർധിപ്പിക്കേണ്ടത് പൊതുവിഭവ സമാഹരണം
Tuesday, November 24, 2020 11:33 PM IST
ആശങ്കയുണർത്തി കേരളത്തിന്‍റെ പൊതുകടം -2 / ഡോ. ജോസ് സെബാസ്റ്റ്യൻ

കഴിഞ്ഞ 20 വർഷത്തിനിടെ കേരളം എടുത്ത കടത്തിന്‍റെ പ്രയോജനം കേരള സമൂഹത്തിലെ ഏതു വിഭാഗത്തിനാണ് പോയിട്ടുള്ളത്? കടത്തിന്‍റെ 67 ശതമാനം നിത്യനിദാന ചെലവുകൾക്കാണല്ലോ മാറ്റിവയ്ക്കപ്പെട്ടത്. മൊത്തം റവന്യൂ ചെലവിന്‍റെ 49.93 ശതമാനം ശന്പള-പെൻഷൻ ചെലവുകളാണ്. കേരളത്തിന്‍റെ കടത്തിൽ ഉണ്ടായിട്ടുള്ള വർധനയും ശന്പള-പെൻഷൻ ചെലവുകളിൽ ഉണ്ടായിട്ടുള്ള വർധനയും താരതമ്യപ്പെടുത്തിയാൽ ഇതിനുള്ള ഉത്തരം ലഭിക്കും.

2005-06 നും 2015-16 നും ഇടയിൽ ശന്പള-പെൻഷൻ ചെലവ് നാലു മടങ്ങായാണ് വർധിച്ചത്. 11-ാം ശന്പള പരിഷ്കരണത്തോടെ ശന്പള-പെൻഷൻ ചെലവുകൾ 75,000 കോടിക്കുമേൽ പൊയ്ക്കൂടെന്നില്ല. കടമെടുപ്പിനുമേൽ കടിഞ്ഞാൺ ഇടണമെങ്കിൽ ശന്പള-പെൻഷൻ ചെലവുകൾ കർശനമായി നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.

വളയമില്ലാത്ത ചാട്ടം

2003-ൽ കേന്ദ്രസർക്കാർ ധന ഉത്തരവാദിത്വ നിയമം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കടമോർത്താൽ കിടിലംകൊണ്ടുപോകും. പക്ഷേ, ആ നിയന്ത്രണം കേരളം സമർഥമായി മറികടന്നിരിക്കുന്നു. കിഫ്ബി വഴി 50,000 കോടി രൂപ 9.73 ശതമാനം പലിശയ്ക്കു കേരളം കടമെടുക്കുകയാണ്. പ്രത്യക്ഷത്തിൽ കിഫ്ബി സംസ്ഥാന ബജറ്റിന്‍റെ ഭാഗമല്ല. പക്ഷേ, കേരളത്തിന്‍റെ മൊത്തം കടഭാരം പരിഗണിക്കുന്പോൾ ഒരുലക്ഷം കോടിയോട് അടുക്കുന്ന കിഫ്ബിയുടെ തിരിച്ചടവുകൂടി പരിഗണിക്കേണ്ടിവരും. കിഫ്ബിപോലെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടി നിന്ന് എടുത്തിട്ടുള്ള എല്ലാ കടങ്ങളും സംസ്ഥാനത്തിന്‍റെ മൊത്തം കടത്തിന്‍റെ ഭാഗംതന്നെയാണ്. നിർഭാഗ്യവശാൽ ഇത്തരം കടങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല.

കടം സുസ്ഥിരമോ?

കിഫ്ബി അടക്കമുള്ള കേരളത്തിന്‍റെ കടം സുസ്ഥിരമാണോ എന്ന ചോദ്യം കേരള സന്പദ്‌വ്യവസ്ഥയുടെ വളർച്ചയും കേരളീയരുടെ നികുതി നൽകൽ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കേരള സന്പദ്‌വ്യവസ്ഥയുടെ വളർച്ചതന്നെ പരിഗണിക്കാം. കേരളത്തിന്‍റെ സാന്പത്തിക വളർച്ച കൃഷി, വ്യവസായം തുടങ്ങിയവയുടെ മേൽ കെട്ടിപ്പടുത്തിട്ടുള്ളതല്ല. ലോകമാസകലം വിപണനം ചെയ്യപ്പെടുന്ന ഒരുപാട് ഉത്പന്നങ്ങൾ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ടൂറിസം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകൾ സുസ്ഥിരമല്ല. പുറംവരുമാനമാണ് കേരള സന്പദ്‌വ്യവസ്ഥയുടെ ചാലകശക്തി.

കൊറോണയും ഗൾഫിൽനിന്നുള്ള തിരിച്ചുവരവും മൂലം പുറംവരുമാനം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. ഈ സ്ഥിതിവിശേഷം മാറും എന്നുതന്നെ ഇരിക്കട്ടെ. ഗൾഫിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറാൻ തയാറുള്ള യുവജനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയിൽ വൃദ്ധജനങ്ങളുടെ എണ്ണം വളരെ വേഗമാണു വർധിച്ചുവരുന്നത്. പുറംവരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷവേണ്ട എന്നർഥം. ഇതിനു പുറമേയാണ് കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകാനിരിക്കുന്ന കെടുതികൾ. പ്രളയവും വരൾച്ചയും ഇനിയുള്ള വർഷങ്ങളിലും പ്രതീക്ഷിക്കുകതന്നെവേണം.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കേരളത്തിന്‍റെ വളർച്ചയ്ക്കു തടസം എന്ന ചിന്താഗതി മിതമായി പറഞ്ഞാൽ മൗഢ്യമാണ്. അടിസ്ഥാന സൗകര്യമെന്നത് ഭൗതികം മാത്രമല്ല, മാനസികവും കൂടിയാണ്. സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷത്തിന്‍റെ അഭാവത്തിൽ ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ എത്രതന്നെ മെച്ചമായാലും മുതൽമുടക്ക് വരികയില്ല. ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന്‍റെ കാര്യത്തിൽ കേരളം താഴോട്ടുപോവുകയാണ് ഉണ്ടായതെന്നോർക്കണം.


ഇനി അഥവാ ഈ പരിമിതികളെയൊക്കെ മറികടന്നു കേരളം വികസനക്കുതിപ്പു തുടരുന്നു എന്നുതന്നെയിരിക്കട്ടെ. നികുതി - നികുതിയിതര വരുമാനം വർധിക്കുമോ? സംശയമാണ്. കഴിഞ്ഞ 20 വർഷമായി ദേശീയ ശരാശരിയെക്കാൾ ഉയർന്ന സാന്പത്തിക വളർച്ച കൈവരിച്ചിട്ടും കേരളം പൊതുവിഭവ സമാഹരണത്തിൽ അന്പേ പരാജയപ്പെടുകയാണുണ്ടായത്. വർഷങ്ങളായി കടമെടുത്തു നിത്യനിദാനച്ചെലവുകൾ നടത്തുന്ന പതിവ് കേരളത്തിലെ ജനങ്ങൾക്കിടയിൽ ‘ധനമിഥ്യ’ എന്ന മഹാരോഗത്തിനുകാരണമായിട്ടുണ്ട്. പൊതുസേവനങ്ങൾ ഏറെക്കുറെ സൗജന്യമാണെന്നും എക്കാലത്തും പ്രവഹിച്ചുകൊള്ളുമെന്നും ഉള്ള ഒരു മിഥ്യാധാരണ പ്രബലപ്പെട്ടിട്ടുള്ള ഒരു സമൂഹത്തിൽ പൊതുവിഭവ സമാഹരണം ദുഷ്കരമായിരിക്കും.

പൊതുവിഭവ സമാഹരണത്തിന് അനുകൂലമായ പൊതുബോധം വർഷങ്ങൾകൊണ്ട് ഒരു സമൂഹം ആർജിക്കുന്നതാണ്. ഇതൊക്കെ സൂചിപ്പിക്കുന്നതു കേരളം സമീപഭാവിയിൽ കടക്കെണിയിൽ അകപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നുതന്നെയാണ്. യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ശുഭാപ്തി വിശ്വാസം കൊണ്ടുനടക്കുന്നവർക്കു മാത്രമേ കേരളത്തിന്‍റെ കടം സുസ്ഥിരമാകണമെന്ന് വാദിക്കാനാവൂ.

ജനങ്ങളെ വിശ്വാസത്തിലെടുക്കൽ

കേരളത്തിനു മുന്പിലുള്ളപരിഹാരം കൂടുതൽ കടമെടുപ്പല്ല. സർക്കാർ എന്നതു നികുതി-നികുതിയിതര മാർഗങ്ങളിലൂടെ ജനങ്ങൾ നൽകുന്ന സംഭാവനകൊണ്ട് പ്രവർത്തിക്കുന്ന സംവിധാനം മാത്രമാണെന്ന സനാതന സത്യം ജനമധ്യത്തിൽ തുറന്നുപറയുകയാണ് ആദ്യം വേണ്ടത്. തനതു വരുമാനത്തിന്‍റെ 73 ശതമാനവും പരോക്ഷ നികുതികളിലൂടെ സമാഹരിക്കപ്പെടുന്ന ഇന്നത്തെ സ്ഥിതി മാറേണ്ടിയിരിക്കുന്നു. പ്രത്യക്ഷ നികുതികളിലൂടെയും സർക്കാർ സേവനങ്ങളുടെമേലുള്ള ഫീസുകളിലൂടെയും കൂടുതൽ പൊതുവിഭവങ്ങൾ സമാഹരിക്കാൻ ഇത്തരത്തിലുള്ള തുറന്നുപറച്ചിൽ അനിവാര്യമാണ്.

പൊതു സേവനങ്ങൾക്കു തങ്ങൾ കൊടുക്കേണ്ട വിലയെക്കുറിച്ചും അവയുടെ അളവും ഗുണനിലവാരവും എങ്ങനെ പൊതുവിഭവങ്ങളുടെ ലഭ്യതയും കാര്യക്ഷമമായ വിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്‍റെ അവബോധവുമാണ് സന്നദ്ധമായ നികുതിനൽകൽ സംസ്കാരത്തിന്‍റെ അടിത്തറ. ധനകാര്യം അടിമുടി അഴിച്ചുപണിതു സുതാര്യതയുടെയും കണക്കുബോധിപ്പിക്കലിന്‍റെയും ഒരു ഉയർന്ന തലത്തിലേക്ക് കേരള സമൂഹത്തെ ഉയർത്തുകയാണു കടമെടുപ്പു രോഗത്തിനുള്ള ശാശ്വത പരിഹാരം.


(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ മുൻ
ഫാക്കൽറ്റിയംഗമാണ്.)

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.