Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അദാനിക്കെതിരേ അണയാത്ത പ്രതിഷേധം
ഓസ്ട്രേലിയയിൽ ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പിനുമെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. പത്തുവർഷം മുമ്പ് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ കൽക്കരി ഖനനത്തിന് പദ്ധതിയിട്ടപ്പോൾ മുതൽ തുടങ്ങിയതാണ് ‘സ്റ്റോപ്പ് അദാനി’ എന്ന ഈ പ്രതിഷേധം. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം സിഡ്നിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ചിനിടെ ഗ്രൗണ്ടിലിറങ്ങിയാണ് രണ്ട് പ്രക്ഷോഭകർ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്ക് ധനസഹായം നൽകുമെന്ന വാർത്തയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയുള്ള പ്രതിഷേധത്തിന് ആധാരം.
‘സ്റ്റോപ്പ് അദാനി’എന്ന വെബ്സൈറ്റിലൂടെ 20 ലക്ഷത്തിലധികം ഓസ്ട്രേലിയക്കാരാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴു ലക്ഷം അംഗങ്ങളുള്ള പ്രശസ്ത പരിസ്ഥിതി പ്രസ്ഥാനമായ ഓസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. 45 പരിസ്ഥിതി സംഘടനകളും 160 പ്രാദേശിക ആക്ഷൻ ഗ്രൂപ്പുകളും ‘സ്റ്റോപ്പ് അദാനി’ മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കുന്നുണ്ട്.
2019 മേയിൽ നടന്ന തെരഞ്ഞെടുപ്പിലും അദാനിയുടെ ഖനനം ചർച്ചയായിരുന്നു. എന്നാൽ ഖനനത്തെ എതിർക്കുന്ന ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് ലിബറൽ നാഷണൽ സഖ്യത്തിൽനിന്ന് അധികാരം പിടിക്കാനായില്ല. ഖനനം നടക്കുന്ന ക്വീൻസ്ലൻഡ് പ്രദേശത്തെ പ്രാദേശിക ഭരണം ലേബർ പാർട്ടിക്കാണ്. ഇപ്പോൾ ക്വീൻസ്ലൻഡ് ലേബർ പാർട്ടി സർക്കാരിന്റെയും ഓസ്ട്രേലിയൻ ലിബറൽ നാഷണൽ സഖ്യ സർക്കാരിന്റെയും പിന്തുണ അദാനി ഗ്രൂപ്പിനുണ്ട്. ക്വീൻസ്ലൻഡ് പ്രധാനമന്ത്രി അന്നസ്റ്റാകിയ പലാസുക്ക് അദാനിയുടെ മുന്ദ്ര തുറമുഖം സന്ദർശിക്കുകയും ഗൗതം അദാനിയുമായി ചർച്ചനടത്തി പിന്തുണ വാഗ്ദാനംചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും ഇന്ത്യ സന്ദർശിക്കുകയും ഗൗതം അദാനിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പദ്ധതി വന്നാലുള്ള തൊഴിലവസരങ്ങളും വരുമാനവുമാണ് ഓസ്ട്രേലിയയെ ആകർഷിക്കുന്നത്. എന്നാൽ, പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന അദാനി ഗ്രൂപ്പ് അതിൽനിന്നു പിന്നോട്ടുപോയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏറെ തൊഴിലാളികൾ ആവശ്യമില്ലാത്ത സംവിധാനങ്ങളാണ് ഖനനത്തിന് ഉപയോഗിക്കുന്നതെന്ന് അദാനിഗ്രൂപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ആയിരത്തിൽ താഴെ തൊഴിലുകൾ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടുക എന്നും വിമർശകർ പറയുന്നു.
ഓസ്ട്രേലിയൻ കമ്പനിയായ ലിൻക് എനർജിയിൽനിന്ന് 270 കോടി ഡോളറിനാണ് 2010ൽ അദാനി ഗ്രൂപ്പ് കാർമൈക്കൽ ഖനിയുടെ അവകാശം നേടിയത്.
എന്നാൽ, പലവിധ കാരണങ്ങളാൽ ഇതുവരെ ഖനനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അടുത്തവർഷം ഉത്പാദനം തുടങ്ങുമെന്നാണ് കമ്പനി ഇപ്പോൾ അറിയിക്കുന്നത്. കൽക്കരി ഖനനം മാത്രമല്ല, റെയിൽപാത നിർമാണവും തുറമുഖ വികസനവുമെല്ലാം ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിക്കാണ് അദാനി ഗ്രൂപ്പ് തുടക്കമിട്ടത്. എന്നാൽ തുടക്കംമുതൽ പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പാണ് ഉയർന്നത്. ഖനന മേഖലയിലെ പൗരാണികമായ ഭൂമിയും വെള്ളവും ചൂഷണംചെയ്യപ്പെടുമെന്നും അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാക്കുമെന്നുമാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
ജലചൂഷണം
ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതിജന്യ ഭൂഗർഭ ജലസംഭരണിയായ ഗ്രേറ്റ് ആർട്ടീഷ്യൻ ബേസിനിലെ വെള്ളം അദാനിക്ക് യഥേഷ്ടം ഉപയോഗിക്കാൻ അനുമതി നൽകുന്നതിനെ സമരക്കാർ എതിർക്കുന്നു. ഓസ്ട്രേലിയയുടെ കരപ്രദേശത്തിന്റെ 22 ശതമാനത്തോളം വരുന്നതാണ് ഈ ജലസംഭരണി. പ്രതിവർഷം 450 കോടി ലിറ്റർ വെള്ളമാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. 60 വർഷത്തേക്ക് 27,000 കോടി ലിറ്റർ വെള്ളം പദ്ധതിക്ക് നൽകേണ്ടിവരും. ഖനനം പ്രദേശത്ത് അധിവസിക്കുന്ന വൻഗൻ, ജൻഗലിൻഗു വിഭാഗക്കാരുടെ കുടിവെള്ളം മുട്ടിക്കുമെന്നാണ് ആരോപണം.
ഇത്തരമൊരു പദ്ധതിക്ക് ഈ വിഭാഗങ്ങളുടെ ഫാമിലി കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും അഞ്ച് തവണയെങ്കിലും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നുമാണ് ‘സ്റ്റോപ്പ് അദാനി’പ്രക്ഷോഭക്കാർ ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയായ ഗ്രേറ്റ് ബാരിയർ റീഫിന്( ജിബിആർ) ഖനനം ആഘാതമേൽപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു ആരോപണം. അഞ്ഞൂറോളം കപ്പലുകൾ കൽക്കരിയുമായി 60 വർഷം ഇതുവഴി പോയാൽ ഉണ്ടാകാവുന്ന ആഘാതം കനത്തതാകുമെന്നാണ് വാദം.
അന്തരീക്ഷമലിനീകരണം
കൽക്കരി ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. ആഗോള താപനം കൂട്ടുന്നതിലെ മുഖ്യപങ്ക് കൽക്കരിക്കാണ്. അന്തരീക്ഷമലിനീകരണത്തിന്റെ ഇരകളായി 30 ലക്ഷത്തോളം പേർ ഓരോ വർഷവും ലോകത്തു മരിക്കുന്നു. ഇവരിൽ മൂവായിരം പേരെങ്കിലും ഓസ്ട്രേലിയക്കാരാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ഖനനത്തിന്റെ ഫലമായി ഉണ്ടാകുന്ന പൊടിയും വിഷവാതകങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു. കൽക്കരിയുടെ ഖനനവും ഉപയോഗവും ഉപേക്ഷിക്കണമെന്നാണ് ആഗോള പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, താരതമ്യേന ചെലവുകുറഞ്ഞ ഇന്ധനമായ കൽക്കരിയുടെ ഉപയോഗം പെട്ടെന്നു നിർത്താനാവില്ലെന്നാണ് കൽക്കരിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾ ഇപ്പോഴും വൈദ്യുതി ഉത്പാദനത്തിനടക്കം വൻതോതിൽ കൽക്കരി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ നിർത്തിവച്ചിരുന്ന കൽക്കരി ഖനനം വീണ്ടും ആരംഭിക്കുകയുമാണ്.
തിരിച്ചടികൾ
പദ്ധതി പ്രഖ്യാപിച്ച് പത്തുവർഷമായിട്ടും അദാനിക്ക് ഉത്പാദനം തുടങ്ങാൻ കഴിയാത്തതിന് കാരണങ്ങൾ പലതാണ്. പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പിനൊപ്പം മറ്റുപല വെല്ലുവിളികളും നേരിടേണ്ടിവന്നു. അതിൽ ഏറ്റവും പ്രധാനം ഫണ്ടാണ്. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് മൂലം പദ്ധതിക്ക് വായ്പ നൽകാൻ ബാങ്കുകളൊന്നും തയാറാകുന്നില്ല. 49 ധനകാര്യ സ്ഥാപനങ്ങളാണ് അദാനിയുടെ അപേക്ഷ നിരസിച്ചത്. സിറ്റി ബാങ്ക്, ഡച്ച് ബാങ്ക്, റോയൽ ബാങ്ക് ഓഫ് സ്കോട്ലാൻഡ്, എച്ച്എസ്ബിസി തുടങ്ങിയവരെല്ലാം വായ്പ നിരസിക്കുകയായിരുന്നു. ഒടുവിലാണ് ഇപ്പോൾ എസ്ബിഐ 5000 കോടി രൂപ വായ്പ നൽകുമെന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റുകഴിഞ്ഞ് ഓസ്ട്രേലിയ സന്ദർശിച്ച വേളയിൽ അദാനിക്കായി സമ്മർദം ചെലുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. പദ്ധതിക്കായി 2014ൽ എസ്ബിഐ നൂറു കോടി ഡോളർ വായ്പ നൽകാൻ ധാരണയായിരുന്നെങ്കിലും ശക്തമായ പ്രതിപക്ഷ ആരോപണങ്ങളെത്തുടർന്ന് പിന്മാറുകയായിരുന്നു.
ഇപ്പോൾ എസ്ബിഐ വായ്പ നൽകാൻ ധാരണയായതുസംബന്ധിച്ച് വാർത്തകൾ പുറത്തുവരുമ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്. എസ്ബിഐയിൽ നിക്ഷേപം നടത്തിയിട്ടുള്ള ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ അമാൻഡി ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. എസ്ബിഐ പിന്മാറിയില്ലെങ്കിൽ തങ്ങളുടെ കൈവശമുള്ള എസ്ബിഐയുടെ ഗ്രീൻ ബോണ്ടുകൾ വിൽപ്പന നടത്തുമെന്നാണ് അമാൻഡി ഡയറക്ടർ ജീൻ ജാക്സ് ബാർബറിസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൽക്കരി ഖനനത്തിന് വായ്പ നൽകുന്നതും ഗ്രീൻ ബോണ്ട് ഇറക്കുന്നതും തീർത്തും വൈരുദ്ധ്യമാണെന്നും എസ്ബിഐ വായ്പ നൽകാൻ തീരുമാനിച്ചാൽ തങ്ങൾ ഗ്രീൻ ബോണ്ടിൽ നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളെപ്പോലെതന്നെ ഇൻഷ്വറൻസ് കമ്പനികളുടെ പിന്മാറ്റവും അദാനിയെ കുഴയ്ക്കുന്നുണ്ട്. ഖനിയുടെയും റെയിൽപ്പാതയുടെയും തുറമുഖത്തിന്റെയും നിർമാണത്തിൽ സഹകരിക്കാൻ നിർമാണക്കമ്പനികൾ തയാറാകുന്നില്ല. ഖനിയിൽനിന്ന് തുറമുഖത്തേക്ക് കൽക്കരി എത്തിക്കുന്നതിനും കമ്പനികളെയൊന്നും കിട്ടിയിട്ടില്ല. ഇതുവരെ 60 കമ്പനികളെങ്കിലും അദാനിയുമായി സഹകരിക്കുന്നതിന് വിസമ്മതം അറിയിച്ചതായാണ് ‘സ്റ്റോപ്പ് അദാനി’ പ്രക്ഷോഭക്കാർ അവകാശപ്പെടുന്നത്.
വെട്ടിച്ചുരുക്കിയ പദ്ധതി
പ്രതിവർഷം 600 ലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തടസങ്ങൾ മൂലം പ്രവർത്തനം തുടങ്ങാൻ കഴിയാതായതോടെ പദ്ധതി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 150 ലക്ഷം ടൺ ഉത്പാദിപ്പിക്കാനും പിന്നീട് 275 ലക്ഷം ടണ്ണാക്കി ഉയർത്താനുമാണ് തീരുമാനം. റെയിൽ പാതയുടെ നീളവും കുറയ്ക്കും. നേരത്തെ അബട്ട് പോയിന്റ് പോർട്ടുമായി ബന്ധിപ്പിക്കാൻ 388 കിലോമീറ്റർ റെയിൽപ്പാതയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ 200 കിലോമീറ്റർ റെയിൽപ്പാത നിർമിച്ച് ഓറിസൺ ചരക്കു കപ്പൽ കമ്പനിയുടെ ഗൂയെല്ല പാതയിലേക്ക് കൽക്കരി എത്തിക്കാനാണ് പദ്ധതി. പദ്ധതി വെട്ടിച്ചുരുക്കിയതു വഴി പരിസ്ഥിതി പ്രവർത്തകർ പറയുന്നതുപോലുള്ള ആഘാതം ഉണ്ടാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെയും പദ്ധതിയെ അനുകൂലിക്കുന്നവരുടെയും വാദം.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്ഷേമം വിളയാന്‍ വോട്ടു വിതയ്ക്കാം
കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണു രാജ്യം. കേ
കാർഷികമേഖലയ്ക്കു രക്ഷ മൂല്യവർധന
കർഷകൻ വിഷമവൃത്തത്തിലും കൃഷി ചൂതുകളിയു
സമാധാനത്തിന്റെ തീർഥാടകനായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിൽ
ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാക്ക് സന്
പാലം കുലുങ്ങിയാലും പ്രായം കുലുങ്ങില്ല!
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
വള്ളത്തിൽ കയറുമെന്നും വല വലിക്കുമ
പുതിയ സ്പെക്ട്രം ലേലവും പഴയൊരു കുംഭകോണവും
അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തു നടന്ന സ്പെക്ട്രം ലേലത്തിൽ ലഭിച്ചത്
കോവിഡ്-19 വാക്സിൻ ; ദുരൂഹതകൾ ഒഴിവാക്കാം
ഇക്കഴിഞ്ഞ ജനുവരി 20ന് എമിര
കത്തിക്കയറാൻ തെരഞ്ഞെടുപ്പു വിഷയങ്ങൾ
സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർഥിനിർണയത്തി
ബംഗാളിന്റെ മകളായി മാറിയ മമത
പശ്ചിമബംഗാളിന്റെ ദീദി എന്ന പരിവേഷത്തിൽനിന്ന് മകൾ എന
സാന്പത്തിക പുനരുദ്ധാരണം കേരളത്തിനു സാധ്യമല്ലേ?
കോവിഡ് മഹാമാരിയേ തുടർന്നു സംജാതമായ സാന്പത്തിക ഇട
ഓസ്ട്രേലിയൻ നടപടിയിൽ മുഖം നഷ്ടപ്പെട്ട് ഫേസ്ബുക്ക്
ഇന്നു വാർത്തകൾ അറിയുന്നതിനുള്ള മാധ്യമമായും സമൂഹ മാധ്
രാഹുൽ: വോട്ടാകുമോ ജനക്കൂട്ടം?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
വയനാടൻ മലയോരങ്ങളിലും തെ
വികസനത്തിനു വേണ്ടതു പുതിയ ദിശാബോധം
കേരളസമൂഹത്തിന് എത്രത്തോളം വള
വിവേചനത്തിന്റെ ഇരകൾ
ഇന്ന് മാർച്ച് ഒന്ന്: ലോക വിവേചനരഹിത ദിനം.“സ്ത്രീകൾക്കും പെൺകുട
ഇനി കേരളം ആരു ഭരിക്കും?
അനന്തപുരി / ദ്വിജൻ
പതിനഞ്ചാം കേരള നിയ
ശാസ്ത്രത്തിന്റെ സാമൂഹിക ഇടപെടൽ
രാജ്യം ദർശിച്ച മഹാത്മാക്കളായ ശാസ്ത്രജ്ഞരിൽ അ
നമ്മുടെ അടുക്കളയിലെ ജോർജുകുട്ടി !
ഔട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
നാട്ടിലിപ്പോൾ ജോർജുക
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top