Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അദാനിക്കെതിരേ അണയാത്ത പ്രതിഷേധം
ഓസ്ട്രേലിയയിൽ ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പിനുമെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. പത്തുവർഷം മുമ്പ് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ കൽക്കരി ഖനനത്തിന് പദ്ധതിയിട്ടപ്പോൾ മുതൽ തുടങ്ങിയതാണ് ‘സ്റ്റോപ്പ് അദാനി’ എന്ന ഈ പ്രതിഷേധം. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം സിഡ്നിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ചിനിടെ ഗ്രൗണ്ടിലിറങ്ങിയാണ് രണ്ട് പ്രക്ഷോഭകർ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്ക് ധനസഹായം നൽകുമെന്ന വാർത്തയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയുള്ള പ്രതിഷേധത്തിന് ആധാരം.
‘സ്റ്റോപ്പ് അദാനി’എന്ന വെബ്സൈറ്റിലൂടെ 20 ലക്ഷത്തിലധികം ഓസ്ട്രേലിയക്കാരാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴു ലക്ഷം അംഗങ്ങളുള്ള പ്രശസ്ത പരിസ്ഥിതി പ്രസ്ഥാനമായ ഓസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. 45 പരിസ്ഥിതി സംഘടനകളും 160 പ്രാദേശിക ആക്ഷൻ ഗ്രൂപ്പുകളും ‘സ്റ്റോപ്പ് അദാനി’ മുദ്രാവാക്യമുയർത്തി പ്രതിഷേധിക്കുന്നുണ്ട്.
2019 മേയിൽ നടന്ന തെരഞ്ഞെടുപ്പിലും അദാനിയുടെ ഖനനം ചർച്ചയായിരുന്നു. എന്നാൽ ഖനനത്തെ എതിർക്കുന്ന ഇടതുപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് ലിബറൽ നാഷണൽ സഖ്യത്തിൽനിന്ന് അധികാരം പിടിക്കാനായില്ല. ഖനനം നടക്കുന്ന ക്വീൻസ്ലൻഡ് പ്രദേശത്തെ പ്രാദേശിക ഭരണം ലേബർ പാർട്ടിക്കാണ്. ഇപ്പോൾ ക്വീൻസ്ലൻഡ് ലേബർ പാർട്ടി സർക്കാരിന്റെയും ഓസ്ട്രേലിയൻ ലിബറൽ നാഷണൽ സഖ്യ സർക്കാരിന്റെയും പിന്തുണ അദാനി ഗ്രൂപ്പിനുണ്ട്. ക്വീൻസ്ലൻഡ് പ്രധാനമന്ത്രി അന്നസ്റ്റാകിയ പലാസുക്ക് അദാനിയുടെ മുന്ദ്ര തുറമുഖം സന്ദർശിക്കുകയും ഗൗതം അദാനിയുമായി ചർച്ചനടത്തി പിന്തുണ വാഗ്ദാനംചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും ഇന്ത്യ സന്ദർശിക്കുകയും ഗൗതം അദാനിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പദ്ധതി വന്നാലുള്ള തൊഴിലവസരങ്ങളും വരുമാനവുമാണ് ഓസ്ട്രേലിയയെ ആകർഷിക്കുന്നത്. എന്നാൽ, പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന അദാനി ഗ്രൂപ്പ് അതിൽനിന്നു പിന്നോട്ടുപോയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏറെ തൊഴിലാളികൾ ആവശ്യമില്ലാത്ത സംവിധാനങ്ങളാണ് ഖനനത്തിന് ഉപയോഗിക്കുന്നതെന്ന് അദാനിഗ്രൂപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ആയിരത്തിൽ താഴെ തൊഴിലുകൾ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടുക എന്നും വിമർശകർ പറയുന്നു.
ഓസ്ട്രേലിയൻ കമ്പനിയായ ലിൻക് എനർജിയിൽനിന്ന് 270 കോടി ഡോളറിനാണ് 2010ൽ അദാനി ഗ്രൂപ്പ് കാർമൈക്കൽ ഖനിയുടെ അവകാശം നേടിയത്.
എന്നാൽ, പലവിധ കാരണങ്ങളാൽ ഇതുവരെ ഖനനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അടുത്തവർഷം ഉത്പാദനം തുടങ്ങുമെന്നാണ് കമ്പനി ഇപ്പോൾ അറിയിക്കുന്നത്. കൽക്കരി ഖനനം മാത്രമല്ല, റെയിൽപാത നിർമാണവും തുറമുഖ വികസനവുമെല്ലാം ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിക്കാണ് അദാനി ഗ്രൂപ്പ് തുടക്കമിട്ടത്. എന്നാൽ തുടക്കംമുതൽ പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പാണ് ഉയർന്നത്. ഖനന മേഖലയിലെ പൗരാണികമായ ഭൂമിയും വെള്ളവും ചൂഷണംചെയ്യപ്പെടുമെന്നും അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാക്കുമെന്നുമാണ് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം.
ജലചൂഷണം
ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതിജന്യ ഭൂഗർഭ ജലസംഭരണിയായ ഗ്രേറ്റ് ആർട്ടീഷ്യൻ ബേസിനിലെ വെള്ളം അദാനിക്ക് യഥേഷ്ടം ഉപയോഗിക്കാൻ അനുമതി നൽകുന്നതിനെ സമരക്കാർ എതിർക്കുന്നു. ഓസ്ട്രേലിയയുടെ കരപ്രദേശത്തിന്റെ 22 ശതമാനത്തോളം വരുന്നതാണ് ഈ ജലസംഭരണി. പ്രതിവർഷം 450 കോടി ലിറ്റർ വെള്ളമാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. 60 വർഷത്തേക്ക് 27,000 കോടി ലിറ്റർ വെള്ളം പദ്ധതിക്ക് നൽകേണ്ടിവരും. ഖനനം പ്രദേശത്ത് അധിവസിക്കുന്ന വൻഗൻ, ജൻഗലിൻഗു വിഭാഗക്കാരുടെ കുടിവെള്ളം മുട്ടിക്കുമെന്നാണ് ആരോപണം.
ഇത്തരമൊരു പദ്ധതിക്ക് ഈ വിഭാഗങ്ങളുടെ ഫാമിലി കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നും അഞ്ച് തവണയെങ്കിലും എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നുമാണ് ‘സ്റ്റോപ്പ് അദാനി’പ്രക്ഷോഭക്കാർ ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയായ ഗ്രേറ്റ് ബാരിയർ റീഫിന്( ജിബിആർ) ഖനനം ആഘാതമേൽപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മറ്റൊരു ആരോപണം. അഞ്ഞൂറോളം കപ്പലുകൾ കൽക്കരിയുമായി 60 വർഷം ഇതുവഴി പോയാൽ ഉണ്ടാകാവുന്ന ആഘാതം കനത്തതാകുമെന്നാണ് വാദം.
അന്തരീക്ഷമലിനീകരണം
കൽക്കരി ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം. ആഗോള താപനം കൂട്ടുന്നതിലെ മുഖ്യപങ്ക് കൽക്കരിക്കാണ്. അന്തരീക്ഷമലിനീകരണത്തിന്റെ ഇരകളായി 30 ലക്ഷത്തോളം പേർ ഓരോ വർഷവും ലോകത്തു മരിക്കുന്നു. ഇവരിൽ മൂവായിരം പേരെങ്കിലും ഓസ്ട്രേലിയക്കാരാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ഖനനത്തിന്റെ ഫലമായി ഉണ്ടാകുന്ന പൊടിയും വിഷവാതകങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനറിപ്പോർട്ടുകൾ പറയുന്നു. കൽക്കരിയുടെ ഖനനവും ഉപയോഗവും ഉപേക്ഷിക്കണമെന്നാണ് ആഗോള പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, താരതമ്യേന ചെലവുകുറഞ്ഞ ഇന്ധനമായ കൽക്കരിയുടെ ഉപയോഗം പെട്ടെന്നു നിർത്താനാവില്ലെന്നാണ് കൽക്കരിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾ ഇപ്പോഴും വൈദ്യുതി ഉത്പാദനത്തിനടക്കം വൻതോതിൽ കൽക്കരി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ നിർത്തിവച്ചിരുന്ന കൽക്കരി ഖനനം വീണ്ടും ആരംഭിക്കുകയുമാണ്.
തിരിച്ചടികൾ
പദ്ധതി പ്രഖ്യാപിച്ച് പത്തുവർഷമായിട്ടും അദാനിക്ക് ഉത്പാദനം തുടങ്ങാൻ കഴിയാത്തതിന് കാരണങ്ങൾ പലതാണ്. പരിസ്ഥിതിപ്രവർത്തകരുടെ എതിർപ്പിനൊപ്പം മറ്റുപല വെല്ലുവിളികളും നേരിടേണ്ടിവന്നു. അതിൽ ഏറ്റവും പ്രധാനം ഫണ്ടാണ്. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് മൂലം പദ്ധതിക്ക് വായ്പ നൽകാൻ ബാങ്കുകളൊന്നും തയാറാകുന്നില്ല. 49 ധനകാര്യ സ്ഥാപനങ്ങളാണ് അദാനിയുടെ അപേക്ഷ നിരസിച്ചത്. സിറ്റി ബാങ്ക്, ഡച്ച് ബാങ്ക്, റോയൽ ബാങ്ക് ഓഫ് സ്കോട്ലാൻഡ്, എച്ച്എസ്ബിസി തുടങ്ങിയവരെല്ലാം വായ്പ നിരസിക്കുകയായിരുന്നു. ഒടുവിലാണ് ഇപ്പോൾ എസ്ബിഐ 5000 കോടി രൂപ വായ്പ നൽകുമെന്നതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.
2014ൽ നരേന്ദ്ര മോദി അധികാരമേറ്റുകഴിഞ്ഞ് ഓസ്ട്രേലിയ സന്ദർശിച്ച വേളയിൽ അദാനിക്കായി സമ്മർദം ചെലുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. പദ്ധതിക്കായി 2014ൽ എസ്ബിഐ നൂറു കോടി ഡോളർ വായ്പ നൽകാൻ ധാരണയായിരുന്നെങ്കിലും ശക്തമായ പ്രതിപക്ഷ ആരോപണങ്ങളെത്തുടർന്ന് പിന്മാറുകയായിരുന്നു.
ഇപ്പോൾ എസ്ബിഐ വായ്പ നൽകാൻ ധാരണയായതുസംബന്ധിച്ച് വാർത്തകൾ പുറത്തുവരുമ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്. എസ്ബിഐയിൽ നിക്ഷേപം നടത്തിയിട്ടുള്ള ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ അമാൻഡി ശക്തമായ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. എസ്ബിഐ പിന്മാറിയില്ലെങ്കിൽ തങ്ങളുടെ കൈവശമുള്ള എസ്ബിഐയുടെ ഗ്രീൻ ബോണ്ടുകൾ വിൽപ്പന നടത്തുമെന്നാണ് അമാൻഡി ഡയറക്ടർ ജീൻ ജാക്സ് ബാർബറിസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൽക്കരി ഖനനത്തിന് വായ്പ നൽകുന്നതും ഗ്രീൻ ബോണ്ട് ഇറക്കുന്നതും തീർത്തും വൈരുദ്ധ്യമാണെന്നും എസ്ബിഐ വായ്പ നൽകാൻ തീരുമാനിച്ചാൽ തങ്ങൾ ഗ്രീൻ ബോണ്ടിൽ നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളെപ്പോലെതന്നെ ഇൻഷ്വറൻസ് കമ്പനികളുടെ പിന്മാറ്റവും അദാനിയെ കുഴയ്ക്കുന്നുണ്ട്. ഖനിയുടെയും റെയിൽപ്പാതയുടെയും തുറമുഖത്തിന്റെയും നിർമാണത്തിൽ സഹകരിക്കാൻ നിർമാണക്കമ്പനികൾ തയാറാകുന്നില്ല. ഖനിയിൽനിന്ന് തുറമുഖത്തേക്ക് കൽക്കരി എത്തിക്കുന്നതിനും കമ്പനികളെയൊന്നും കിട്ടിയിട്ടില്ല. ഇതുവരെ 60 കമ്പനികളെങ്കിലും അദാനിയുമായി സഹകരിക്കുന്നതിന് വിസമ്മതം അറിയിച്ചതായാണ് ‘സ്റ്റോപ്പ് അദാനി’ പ്രക്ഷോഭക്കാർ അവകാശപ്പെടുന്നത്.
വെട്ടിച്ചുരുക്കിയ പദ്ധതി
പ്രതിവർഷം 600 ലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തടസങ്ങൾ മൂലം പ്രവർത്തനം തുടങ്ങാൻ കഴിയാതായതോടെ പദ്ധതി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 150 ലക്ഷം ടൺ ഉത്പാദിപ്പിക്കാനും പിന്നീട് 275 ലക്ഷം ടണ്ണാക്കി ഉയർത്താനുമാണ് തീരുമാനം. റെയിൽ പാതയുടെ നീളവും കുറയ്ക്കും. നേരത്തെ അബട്ട് പോയിന്റ് പോർട്ടുമായി ബന്ധിപ്പിക്കാൻ 388 കിലോമീറ്റർ റെയിൽപ്പാതയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ 200 കിലോമീറ്റർ റെയിൽപ്പാത നിർമിച്ച് ഓറിസൺ ചരക്കു കപ്പൽ കമ്പനിയുടെ ഗൂയെല്ല പാതയിലേക്ക് കൽക്കരി എത്തിക്കാനാണ് പദ്ധതി. പദ്ധതി വെട്ടിച്ചുരുക്കിയതു വഴി പരിസ്ഥിതി പ്രവർത്തകർ പറയുന്നതുപോലുള്ള ആഘാതം ഉണ്ടാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെയും പദ്ധതിയെ അനുകൂലിക്കുന്നവരുടെയും വാദം.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
Latest News
മാഞ്ചസ്റ്റർ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ്
അമിത്ഷായുടെ അക്കൗണ്ട് തടഞ്ഞ നടപടി; ട്വിറ്ററിനെതിരേ ചോദ്യങ്ങളുമായി പാർലമെന്റ് കമ്മിറ്റി
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
Latest News
മാഞ്ചസ്റ്റർ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ്
അമിത്ഷായുടെ അക്കൗണ്ട് തടഞ്ഞ നടപടി; ട്വിറ്ററിനെതിരേ ചോദ്യങ്ങളുമായി പാർലമെന്റ് കമ്മിറ്റി
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; എട്ടു പേർ മരിച്ചു
വിവാദ നിയമം പിൻവലിക്കും വരെ സമരം; കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top