Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അകത്തിരുന്നാൽ പട്ടിണി, പുറത്തിറങ്ങിയാൽ മരണം
Monday, November 30, 2020 11:22 PM IST
വാർത്തയ്ക്കു പിന്നിൽ / ജോസ് ആൻഡ്രൂസ്
മതതീവ്രവാദികളുടെ കൂട്ടക്കുരുതിയാൽ നൈജീരിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോക്കോ ഹറാം ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകൾ അഴിഞ്ഞാടുന്ന നൈജീരിയയിൽ സാധാരണക്കാരുടെ ജീവനു യാതൊരു വിലയുമില്ലെന്നു മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ഓർമപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നായിരുന്നു ഭരണാധികാരികളുടെ ആശ്വസിപ്പിക്കൽ. ആ പൊള്ളവാക്കുകളാണ് ശനിയാഴ്ച കൃഷിക്കാരുടെ ചോരയിൽ മുങ്ങിപ്പോയത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജോലി തേടിയോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല. എങ്ങും പോകാതെ വീട്ടിലിരുന്നാൽ പട്ടിണി കിടന്നു മരിക്കും. ഉറപ്പുള്ള കാര്യം മരണംതന്നെ.
ശനിയാഴ്ചയും സംഭവിച്ചത് അതാണ്. കഴുത്തറുക്കപ്പെട്ടും വെടിയേറ്റും കൊല്ലപ്പെട്ടത് 43 കൃഷിക്കാരാണെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീട് അത് 110 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ. ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നതിനെക്കുറിച്ച് സർക്കാരിനുപോലും ഉറപ്പില്ലെങ്കിലും വാർത്തകളിലെല്ലാം സംശയത്തിന്റെ മുന നീളുന്നത് ബോക്കോ ഹറാം എന്ന ഭീകരവാദ സംഘടനയിലേക്കാണ്. 110 പേർ മരിച്ചതായി പറഞ്ഞത് യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ എഡ്വേർഡ് കാലോണ് ആണ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. ബോക്കോ ഹറാം സംഘടനയെ ഒതുക്കിയെന്ന് അവകാശപ്പെട്ടിട്ടുള്ള ഭരണാധികാരിയുടെതാണ് ഈ ദുഃഖമെന്നതാണ് പരിഹാസ്യം.
വയലിലെ നിലവിളി
ബോക്കോഹറാം ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്ത് ഗാരിൻ ക്വേഷേബിലെ വയലിലാണ് കർഷകരുടെ കൂട്ടക്കൊലപാതകം അരങ്ങേറിയത്. വളഞ്ഞുവച്ച് വെടിയുതിർക്കുകയായിരുന്നു. ചിലരുടെ തലയറുത്തനിലയിലാണ്. മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്, നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ്. അതേക്കുറിച്ചും മൂന്നു ദിവസമായിട്ടും കൃത്യമായ വിവരമൊന്നുമില്ല. സ്ത്രീകളെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും സർക്കാരുമായി വിലപേശി കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതുമൊക്കെ ബോക്കോ ഹറാം ശൈലിയായതിനാൽ സർക്കാർ ആ രീതിയിലും അന്വേഷണം നടത്തുകയാണ്.
ശനിയാഴ്ച കണ്ടെത്തിയ 43 മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിച്ചിരുന്നു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വടക്കു പടിഞ്ഞാറൻ നൈജീരിയിൽനിന്നു തൊഴിൽതേടി 1000 കിലോമീറ്റർ ദൂരെയെത്തിയവരാണ് കൊല്ലപ്പെട്ടതെന്നു ചില വാർത്തകളിൽ പറയുന്നു.
അഹിംസ പറഞ്ഞ് തുടക്കം
ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കയിൽ ഒന്നാമതും ലോകത്ത് ഏഴാമതുമുള്ള രാജ്യമാണ് നൈജീരിയ.
2002-ൽ അഹിംസാ സിദ്ധാന്തത്തോടെ മുഹമ്മദ് യൂസഫ് സ്ഥാപിച്ച സംഘടന 2009 മുതൽ നയിക്കുന്നത് അബൂബക്കർ ഷെക്കാവു ആണ്. അന്നുമുതൽ സംഘടന അക്രമാസക്തമാണ്. 2015 മുതൽ ഇസ്ലാമിക സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവർത്തനം. ലക്ഷ്യം ഇസ്ലാമിക ഭരണംതന്നെ. കഴിഞ്ഞ 10 വർഷത്തിനിടെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും 23 ലക്ഷത്തോളംപേർ നാടും വീടുമുപേക്ഷിക്കുകയും ചെയ്തു. ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായി ഗ്ലോബൽ ടെററിസം ഇൻഡക്സ് ബോക്കോ ഹറാമിനെ രേഖപ്പെടുത്തിയിരുന്നു. 2011ൽ അബുജയിലെ യുഎൻ ഓഫീസിൽ ചാവേറാക്രമണം നടത്തിയതോടെ ബോക്കോ ഹറാമിനെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് വടക്കുകിഴക്കൻ പ്രദേശം പൂർണമായും അടിയന്തരാവസ്ഥയിലായി. ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. ഒരു വശത്ത് ഇസ്ലാമിക തീവ്രവാദികളും മറുവശത്ത് പട്ടാളവും അതിക്രമങ്ങൾ പതിവാക്കി. കാമറൂണിലേക്കും നൈജറിലേക്കും ചാഡിലേക്കുമൊക്കെ ജനങ്ങൾ പലായനം ചെയ്തു.
ചിബോക്കിലെ വിദ്യാർഥിനികൾ
2014ൽ ചിബോക്കിലെ സ്കൂളിൽനിന്ന് ഭീകരവാദികൾ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്തർദേശീയതലത്തിൽ വാർത്തയായിരുന്നു. മിക്കവരും ക്രിസ്ത്യൻ പെണ്‍കുട്ടികളായിരുന്നു. 57 പേർ ഭീകരരുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. മറ്റുള്ളവരിൽ കുറെപേരെ പട്ടാളം രക്ഷപ്പെടുത്തി. എല്ലാവരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞെന്നു സർക്കാർ പറഞ്ഞെങ്കിലും കൃത്യമായ വിവരം ഇക്കാര്യത്തിലുമില്ല. മിക്കവരും ലൈംഗിക ചൂഷണത്തിനിരയായി. ചിലരൊക്കെ കുഞ്ഞുങ്ങളെയുമായിട്ടാണ് തിരികെയെത്തിയത്.
പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെയാണ് ബോക്കോ ഹറാമിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ സ്കൂളുകൾ ആക്രമിക്കുന്നതും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായി. പാശ്ചാത്യവിദ്യാഭ്യാസം ഇസ്ലാമിക മൂല്യങ്ങളെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ വാദം. വിദ്യാഭ്യാസത്തിനെതിരേ തുടങ്ങിയ ആക്രമണങ്ങൾ ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു.
പട്ടാളം പോരാ
നൈജീരിയയെക്കുറിച്ചുള്ള വസ്തുനിഷ്ഠപഠനങ്ങളൊക്കെ പറയുന്നത് ബോക്കോ ഹറാമിനെ തകർക്കാൻ പട്ടാളത്തെ ഉപയോഗിച്ചുമാത്രം സാധ്യമല്ല എന്നാണ്. ഏറ്റവും പ്രധാനം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള ബഹുമുഖ പദ്ധതികൾ തയാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയുമാണ്. ബന്ധപ്പെട്ട പ്രദേശങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും വേണം. അഴിമതിയിൽനിന്ന് സർക്കാർ ഓഫീസുകളെ വിമുക്തമാക്കുകയും പട്ടാളത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ വിശ്വാസമാർജിക്കേണ്ടതുണ്ട്.
ബോക്കോ ഹറാം ക്യാന്പുകൾ തകർത്തെന്ന് 2015-ൽ സർക്കാരും പട്ടാളവും അവകാശപ്പെട്ടെങ്കിലും ആക്രമണങ്ങളും കൂട്ടക്കൊലപാതകവും തുടരുകയാണ്. 2019-ൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇത്തിരി തിരുത്തലോടെ പറഞ്ഞത് ബോക്കോ ഹറാമിനെ സാങ്കേതികമായി ഇല്ലാതാക്കി എന്നാണ്. അതേ ബോക്കോ ഹറാമിനെയാണ് ശനിയാഴ്ചത്തെ കൂട്ടക്കൊലയുടെപേരിൽ സർക്കാർതന്നെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്നത്. തീവ്രവാദം ഏതാനും വ്യക്തികളുടെയും സംഘടനകളുടെയും ഉള്ളിൽ മാത്രമല്ലെന്നും അത് നിർബാധം വേരു പടർത്തിക്കൊണ്ടിരിക്കുന്ന ആശയമാണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവോളം വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top