Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അകത്തിരുന്നാൽ പട്ടിണി, പുറത്തിറങ്ങിയാൽ മരണം
വാർത്തയ്ക്കു പിന്നിൽ / ജോസ് ആൻഡ്രൂസ്
മതതീവ്രവാദികളുടെ കൂട്ടക്കുരുതിയാൽ നൈജീരിയ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബോക്കോ ഹറാം ഉൾപ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകൾ അഴിഞ്ഞാടുന്ന നൈജീരിയയിൽ സാധാരണക്കാരുടെ ജീവനു യാതൊരു വിലയുമില്ലെന്നു മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ഓർമപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നായിരുന്നു ഭരണാധികാരികളുടെ ആശ്വസിപ്പിക്കൽ. ആ പൊള്ളവാക്കുകളാണ് ശനിയാഴ്ച കൃഷിക്കാരുടെ ചോരയിൽ മുങ്ങിപ്പോയത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജോലി തേടിയോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ല. എങ്ങും പോകാതെ വീട്ടിലിരുന്നാൽ പട്ടിണി കിടന്നു മരിക്കും. ഉറപ്പുള്ള കാര്യം മരണംതന്നെ.
ശനിയാഴ്ചയും സംഭവിച്ചത് അതാണ്. കഴുത്തറുക്കപ്പെട്ടും വെടിയേറ്റും കൊല്ലപ്പെട്ടത് 43 കൃഷിക്കാരാണെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീട് അത് 110 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ. ആരാണ് കൊന്നത്, എന്തിനാണ് കൊന്നത് എന്നതിനെക്കുറിച്ച് സർക്കാരിനുപോലും ഉറപ്പില്ലെങ്കിലും വാർത്തകളിലെല്ലാം സംശയത്തിന്റെ മുന നീളുന്നത് ബോക്കോ ഹറാം എന്ന ഭീകരവാദ സംഘടനയിലേക്കാണ്. 110 പേർ മരിച്ചതായി പറഞ്ഞത് യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ എഡ്വേർഡ് കാലോണ് ആണ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. ബോക്കോ ഹറാം സംഘടനയെ ഒതുക്കിയെന്ന് അവകാശപ്പെട്ടിട്ടുള്ള ഭരണാധികാരിയുടെതാണ് ഈ ദുഃഖമെന്നതാണ് പരിഹാസ്യം.
വയലിലെ നിലവിളി
ബോക്കോഹറാം ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്ത് ഗാരിൻ ക്വേഷേബിലെ വയലിലാണ് കർഷകരുടെ കൂട്ടക്കൊലപാതകം അരങ്ങേറിയത്. വളഞ്ഞുവച്ച് വെടിയുതിർക്കുകയായിരുന്നു. ചിലരുടെ തലയറുത്തനിലയിലാണ്. മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്, നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ്. അതേക്കുറിച്ചും മൂന്നു ദിവസമായിട്ടും കൃത്യമായ വിവരമൊന്നുമില്ല. സ്ത്രീകളെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും സർക്കാരുമായി വിലപേശി കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതുമൊക്കെ ബോക്കോ ഹറാം ശൈലിയായതിനാൽ സർക്കാർ ആ രീതിയിലും അന്വേഷണം നടത്തുകയാണ്.
ശനിയാഴ്ച കണ്ടെത്തിയ 43 മൃതദേഹങ്ങൾ ഞായറാഴ്ച സംസ്കരിച്ചിരുന്നു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വടക്കു പടിഞ്ഞാറൻ നൈജീരിയിൽനിന്നു തൊഴിൽതേടി 1000 കിലോമീറ്റർ ദൂരെയെത്തിയവരാണ് കൊല്ലപ്പെട്ടതെന്നു ചില വാർത്തകളിൽ പറയുന്നു.
അഹിംസ പറഞ്ഞ് തുടക്കം
ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കയിൽ ഒന്നാമതും ലോകത്ത് ഏഴാമതുമുള്ള രാജ്യമാണ് നൈജീരിയ.
2002-ൽ അഹിംസാ സിദ്ധാന്തത്തോടെ മുഹമ്മദ് യൂസഫ് സ്ഥാപിച്ച സംഘടന 2009 മുതൽ നയിക്കുന്നത് അബൂബക്കർ ഷെക്കാവു ആണ്. അന്നുമുതൽ സംഘടന അക്രമാസക്തമാണ്. 2015 മുതൽ ഇസ്ലാമിക സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവർത്തനം. ലക്ഷ്യം ഇസ്ലാമിക ഭരണംതന്നെ. കഴിഞ്ഞ 10 വർഷത്തിനിടെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും 23 ലക്ഷത്തോളംപേർ നാടും വീടുമുപേക്ഷിക്കുകയും ചെയ്തു. ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായി ഗ്ലോബൽ ടെററിസം ഇൻഡക്സ് ബോക്കോ ഹറാമിനെ രേഖപ്പെടുത്തിയിരുന്നു. 2011ൽ അബുജയിലെ യുഎൻ ഓഫീസിൽ ചാവേറാക്രമണം നടത്തിയതോടെ ബോക്കോ ഹറാമിനെ നേരിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് വടക്കുകിഴക്കൻ പ്രദേശം പൂർണമായും അടിയന്തരാവസ്ഥയിലായി. ഇതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. ഒരു വശത്ത് ഇസ്ലാമിക തീവ്രവാദികളും മറുവശത്ത് പട്ടാളവും അതിക്രമങ്ങൾ പതിവാക്കി. കാമറൂണിലേക്കും നൈജറിലേക്കും ചാഡിലേക്കുമൊക്കെ ജനങ്ങൾ പലായനം ചെയ്തു.
ചിബോക്കിലെ വിദ്യാർഥിനികൾ
2014ൽ ചിബോക്കിലെ സ്കൂളിൽനിന്ന് ഭീകരവാദികൾ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അന്തർദേശീയതലത്തിൽ വാർത്തയായിരുന്നു. മിക്കവരും ക്രിസ്ത്യൻ പെണ്‍കുട്ടികളായിരുന്നു. 57 പേർ ഭീകരരുടെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. മറ്റുള്ളവരിൽ കുറെപേരെ പട്ടാളം രക്ഷപ്പെടുത്തി. എല്ലാവരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞെന്നു സർക്കാർ പറഞ്ഞെങ്കിലും കൃത്യമായ വിവരം ഇക്കാര്യത്തിലുമില്ല. മിക്കവരും ലൈംഗിക ചൂഷണത്തിനിരയായി. ചിലരൊക്കെ കുഞ്ഞുങ്ങളെയുമായിട്ടാണ് തിരികെയെത്തിയത്.
പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെയാണ് ബോക്കോ ഹറാമിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ സ്കൂളുകൾ ആക്രമിക്കുന്നതും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായി. പാശ്ചാത്യവിദ്യാഭ്യാസം ഇസ്ലാമിക മൂല്യങ്ങളെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ വാദം. വിദ്യാഭ്യാസത്തിനെതിരേ തുടങ്ങിയ ആക്രമണങ്ങൾ ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു.
പട്ടാളം പോരാ
നൈജീരിയയെക്കുറിച്ചുള്ള വസ്തുനിഷ്ഠപഠനങ്ങളൊക്കെ പറയുന്നത് ബോക്കോ ഹറാമിനെ തകർക്കാൻ പട്ടാളത്തെ ഉപയോഗിച്ചുമാത്രം സാധ്യമല്ല എന്നാണ്. ഏറ്റവും പ്രധാനം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള ബഹുമുഖ പദ്ധതികൾ തയാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയുമാണ്. ബന്ധപ്പെട്ട പ്രദേശങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുകയും വേണം. അഴിമതിയിൽനിന്ന് സർക്കാർ ഓഫീസുകളെ വിമുക്തമാക്കുകയും പട്ടാളത്തിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ വിശ്വാസമാർജിക്കേണ്ടതുണ്ട്.
ബോക്കോ ഹറാം ക്യാന്പുകൾ തകർത്തെന്ന് 2015-ൽ സർക്കാരും പട്ടാളവും അവകാശപ്പെട്ടെങ്കിലും ആക്രമണങ്ങളും കൂട്ടക്കൊലപാതകവും തുടരുകയാണ്. 2019-ൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഇത്തിരി തിരുത്തലോടെ പറഞ്ഞത് ബോക്കോ ഹറാമിനെ സാങ്കേതികമായി ഇല്ലാതാക്കി എന്നാണ്. അതേ ബോക്കോ ഹറാമിനെയാണ് ശനിയാഴ്ചത്തെ കൂട്ടക്കൊലയുടെപേരിൽ സർക്കാർതന്നെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുന്നത്. തീവ്രവാദം ഏതാനും വ്യക്തികളുടെയും സംഘടനകളുടെയും ഉള്ളിൽ മാത്രമല്ലെന്നും അത് നിർബാധം വേരു പടർത്തിക്കൊണ്ടിരിക്കുന്ന ആശയമാണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവോളം വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടേയിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ
പ്രതിഷേധങ്ങളുടെ ഭൂപടമായി ഇന്ത്യ
രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്
2020 പരീക്ഷണത്തിന്റെ വർഷം
മനുഷ്യകുലം വലിയ പരീക്ഷണത്തെ നേരിട്ട വർഷമ
111 തികഞ്ഞ പാവറട്ടി സംസ്കൃത കോളജ്
സംസ്കൃതം പഠിക്കുകയും അതു പഠിപ്പിക്കുവാൻ വേണ്ടി ജ
യുവത്വത്തെ മാറ്റിനിർത്തുന്ന ഇന്ത്യൻ രാഷ്ട്രീയം
ആര്യ രാജേന്ദ്രനും രേഷ്മ മറിയം റോയിക്കും അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഏറ്റവും
തലപ്പാവ് കെട്ടിയ കർഷകസമരം
ഓരോ ദീപാവലിക്കും അതിർത്തിയിൽ ഒരിടത്തേക്കു പറന്നിറങ്ങി സൈനികർക്കൊപ്പം മധുര
Latest News
ഒടുവിൽ ട്രംപ് മടങ്ങി; ഇനി ബൈഡൻ യുഗം
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
ഒരു വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന് സർക്കാർ; വഴങ്ങാതെ കർഷകർ, പത്താംവട്ട ചർച്ചയും പരാജയം
യുകെയിൽനിന്നും എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ്
എറണാകുളത്ത് ആയിരം കടന്ന് കോവിഡ്; അഞ്ച് ജില്ലകളിൽ അഞ്ഞൂറിനു മുകളിൽ
Latest News
ഒടുവിൽ ട്രംപ് മടങ്ങി; ഇനി ബൈഡൻ യുഗം
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
ഒരു വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന് സർക്കാർ; വഴങ്ങാതെ കർഷകർ, പത്താംവട്ട ചർച്ചയും പരാജയം
യുകെയിൽനിന്നും എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ്
എറണാകുളത്ത് ആയിരം കടന്ന് കോവിഡ്; അഞ്ച് ജില്ലകളിൽ അഞ്ഞൂറിനു മുകളിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top