സമ്പാദ്യവും കോർപറേറ്റുകൾക്ക്
Wednesday, December 2, 2020 12:36 AM IST
കമ്മിറ്റികൾ ഉണ്ടാക്കുന്നതു രണ്ട് ആവശ്യങ്ങൾക്കാണ്. ഏതെങ്കിലും പ്രത്യേക കാര്യം നടപ്പാക്കാനോ വിവാദവിഷയം ചർച്ചയിൽ നിന്നു മാറ്റാനോ വേണ്ടി. പ്രത്യേക കാര്യസാധ്യത്തിനാണെങ്കിൽ റിപ്പോർട്ട് വേഗം ഉണ്ടാകും. മറിച്ചായാൽ കമ്മിറ്റി അനന്തകാലം പ്രവർത്തിക്കും.

തിടുക്കത്തിൽ ഒരു പഠനം

റിസർവ് ബാങ്ക് ജൂൺ 12-ന് നിയോഗിച്ച ഒരു ആഭ്യന്തര പഠന കമ്മിറ്റി നവംബറിൽതന്നെ റിപ്പോർട്ട് നല്കി. അപ്പോൾ തന്നെ അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് റിപ്പോർട്ട് വെബ്സൈറ്റിൽ ഇട്ടു. ഒരു മാസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണം.

തിടുക്കം എന്തിനെന്ന് എല്ലാവർക്കും അറിയാം. രാജ്യത്തെ ചില വൻ വ്യവസായ ഗ്രൂപ്പുകൾക്കു ബാങ്കുകൾ തുടങ്ങണം. അതിനു റിസർവ് ബാങ്ക് നയം മാറ്റണം. അതിനു പരസ്യമായി ആരും ആവശ്യമുന്നയിച്ചിട്ടില്ല. പക്ഷേ, റിസർവ് ബാങ്ക് ‘സ്വമേധയാ ’ അതു പഠിക്കാൻ തീരുമാനിച്ചു! അതിന്‍റെ ഫലമാണ് ഈ റിപ്പോർട്ട്.

റിസർവ് ബാങ്കിൽ നിന്നൊരു ബോംബാക്രമണം എന്നാണു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ ഈ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്.

കോർപറേറ്റുകൾക്കു വേണ്ടി
റിപ്പോർട്ടിലെ പ്രസക്ത നിർദേശങ്ങൾ ഇവയാണ്:

ഒന്ന്: വ്യവസായ ഗ്രൂപ്പുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകണം. അതു ദുരുപയോഗിക്കപ്പെടാതിരിക്കാൻ നിയമങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണം. മേൽനോട്ടത്തിനും നിയന്ത്രണത്തിനും റിസർവ് ബാങ്കിനു കൂടുതൽ അധികാരം നൽകണം.

രണ്ട്: 50,000 കോടി രൂപയിലധികം വായ്പകൾ നൽകിയിട്ടുള്ള ബാങ്കിതര ധനകാര്യ കമ്പനികളെ (എൻബിഎഫ്സി ) വാണിജ്യ ബാങ്കുകളായി മാറാൻ അനുവദിക്കണം.
മൂന്ന്: മൂന്നു വർഷം പ്രവർത്തിച്ച പേമെന്‍റ് ബാങ്കുകളെ സ്മോൾ ഫിനാൻസ് ബാങ്കുകളാകാൻ അനുവദിക്കണം.

നാല്: സ്വകാര്യ ബാങ്കുകളിലെ പ്രൊമോട്ടർമാരുടെ ഓഹരി 26 ശതമാനമാകാൻ അനുവദിക്കണം. ഇപ്പോൾ 15 ശതമാനമാണ്.

റിസർവ് ബാങ്ക് ഡയറക്ടർ ഡോ. പി.കെ. മൊഹന്തി അധ്യക്ഷനായ കമ്മിറ്റിയുടെ ശിപാർശ രാജ്യത്തു വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിതെളിച്ചിട്ടുണ്ട്.

അന്നു കോർപറേറ്റുകളെ ഓടിച്ചുവിട്ടു

കോർപറേറ്റ് ഗ്രൂപ്പുകളുടെ പിടിയിൽനിന്നു ബാങ്കിംഗിനെ മോചിപ്പിക്കാനാണ് ഇന്ത്യ ബാങ്ക് ദേശസാത്കരണം നടത്തിയത്. 1969-ലും 80- ലുമായി 20 ബാങ്കുകൾ ദേശസാത്കരിച്ചു. പിന്നീട് 1993-ൽ സ്വകാര്യമേഖലയിൽ ബാങ്കുകൾ അനുവദിച്ചുതുടങ്ങി. എന്നാൽ, വൻ വ്യവസായ ഗ്രൂപ്പുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകിയില്ല.

2013-ൽ ബാങ്ക് ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചപ്പോൾ ടാറ്റാ ഗ്രൂപ്പും ആദിത്യ ബിർള ഗ്രൂപ്പും ലൈസൻസിന് അപേക്ഷിച്ചു. റിസർവ് ബാങ്കിന്‍റെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നു പറഞ്ഞു ടാറ്റാ അപേക്ഷ പിൻവലിച്ചു. ബിർളയുടെ അപേക്ഷ തള്ളി.

2014-ൽ കോർപറേറ്റ് ഗ്രൂപ്പുകൾക്കു ബാങ്കിംഗ് ലൈസൻസ് നൽകില്ല എന്ന നയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഡോ. രഘുറാം രാജനായിരുന്നു അന്നു ഗവർണർ. ഈ നയം തിരുത്താനാണു മൊഹന്തിയുടെ റിപ്പോർട്ട്.

എന്തിനു പുതിയ ബാങ്കുകൾ?

രാജ്യത്ത് ഇപ്പോൾ 143 ബാങ്കുകൾ ഉണ്ട്. കൂടുതൽ ബാങ്കുകളുടെ ആവശ്യമെന്ത് എന്ന ചോദ്യം ന്യായമായും ഉയരാം. നമ്മുടെ ബാങ്കുകൾ വിദേശ ബാങ്കുകളെ അപേക്ഷിച്ചു ചെറുതായതുകൊണ്ടു ലയിപ്പിച്ചു വലുതാക്കുന്ന നയം പൊതുമേഖലയിൽ നടത്തിവരികയാണ്.
കാര്യക്ഷമതയും ലാഭക്ഷമതയും കൂട്ടാൻ സ്വകാര്യമേഖലയിലും ഇങ്ങനെ വേണമെന്നു പലരും നിർദേശിച്ചിട്ടുണ്ട്. അതിനിടെ പുതിയ ബാങ്കുകൾ ഉണ്ടാക്കി വിജയിപ്പിക്കാൻ വ്യവസായ ഗ്രൂപ്പുകൾ ഇറങ്ങിത്തിരിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്.

കോർപറേറ്റുകൾ

ബാങ്കുകളുടെയും നാട്ടുകാരുടെയും ആയിരക്കണക്കിനു കോടി രൂപ തട്ടിച്ച വിജയ് മല്യ, നീരവ് മോദി, സഹാറാ പരിവാറിന്‍റെ സുബ്രതാ റോയ് എന്നിവരുടെ കഥ പറയുന്ന ബാഡ് ബോയ് ബില്യണേഴ്സ് എന്ന ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ആഴ്ചകൾക്കകമാണ് മൊഹന്തി കമ്മിറ്റിയുടെ റിപ്പോർട്ട് വന്നത്. ഇതേസമയത്തുതന്നെ സോണിയിൽ സ്കാം 1992: ദ ഹർഷദ് മേത്ത സ്റ്റാേറി എന്ന ടിവിസീരീസും വന്നു. രണ്ടും ഇന്ത്യൻ ബാങ്കുകളെ കോർപറേറ്റുകളും ബ്രോക്കർമാരും ഒക്കെ തട്ടിച്ച കഥകൾ.

മൊഹന്തി കമ്മിറ്റി ശിപാർശ പോലെ കാര്യങ്ങൾ നടന്നാൽ അത്തരം കഥകൾ നിത്യസംഭവങ്ങളാകുമെന്ന് രഘുറാം രാജനെപ്പോലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.


അമേരിക്കയിൽ പറ്റാത്ത കാര്യം

വ്യവസായി ബാങ്ക് തുടങ്ങിയാൽ നിക്ഷേപകരുടെ പണം വ്യവസായിയുടെ ബിസിനസിലേക്കു തിരിച്ചുവിടാതിരിക്കില്ല. അതുകൊണ്ടാണു മുതലാളിത്തത്തിന്‍റെ പറുദീസയായ അമേരിക്കയിൽ ബാങ്കുകൾ നടത്താൻ കോർപറേറ്റുകളെ അനുവദിക്കാത്തത്.

കർശന വ്യവസ്ഥകളും മേൽനോട്ടവും വഴി ഇതു തടയാമെന്നു വാദിക്കുന്നവരുണ്ട്. കേരളത്തിലെ ചില പഴക്കം ചെന്ന ബാങ്കുകൾ ഇല്ലാതായതിന്‍റെ കാരണം അവയുടെ പുതുതലമുറ ഉടമകൾ പണം വഴിവിട്ട് ഉപയോഗിച്ചതാണ്. ഐസിഐസിഐ ബാങ്കിന്‍റെ മുൻ എംഡിക്കു പണിപോയതും യെസ് ബാങ്കിന്‍റെ റാണാ കപൂറിനു ബാങ്ക് തന്നെ നഷ്ടമായതും ഇതേ സാഹചര്യത്തിലാണ്. വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ കോർപറേറ്റുകൾ ഇവരെക്കാൾ മോശമായിരിക്കും എന്നതിൽ ആർക്കും സംശയം ഉണ്ടാകാനിടയില്ല.

സ്വന്തവും ബന്ധവും

സ്വന്തം കമ്പനികൾക്കോ സ്വന്തക്കാർക്കോ വായ്പ അനുവദിക്കരുതെന്ന വ്യവസ്ഥ കർക്കശമായി പാലിക്കാൻ മേൽനോട്ടം വഴി സാധിക്കും എന്നതു മിഥ്യ മാത്രമെന്ന് എത്രയോ ബാങ്ക് മേധാവികൾ തെളിയിച്ചു.

ഭർത്താവിന്‍റെ കടലാസ് കമ്പനിയിൽ, വ്യവസായ ഗ്രൂപ്പിന്‍റെ ഒരു അറിയപ്പെടാത്ത നിക്ഷേപ കമ്പനി കോടികൾ മുടക്കുന്നു. ദിവസങ്ങൾക്കകം ഭാര്യ മേധാവിയായ ബാങ്ക് വ്യവസായ ഗ്രൂപ്പിന് ആയിരക്കണക്കിനു കോടി രൂപയുടെ വായ്പ അനുവദിക്കുന്നു. ബന്ധവും സ്വന്തവും എങ്ങനെ കണ്ടെത്തും?

ഓസ്ട്രേലിയയിൽ ബിസിനസിന് അവിടത്തെ ബാങ്കുകൾ വായ്പ നൽകാതെ വന്നപ്പോൾ ഇന്ത്യയിലെ വലിയ ബാങ്കിൽ നിന്ന് അനായാസം നൂറു കോടി ഡോളറിന്‍റെ (7400 കോടി രൂപ) വായ്പ ഒപ്പിച്ചെടുത്ത വ്യവസായപ്രമുഖരുള്ള നാടാണിത്.

ലാറ്റിനമേരിക്കൻ പാഠം മറക്കരുത്

കമ്പനികളുടെ ബിസിനസ് ചക്രത്തിൽ ഉയർച്ചതാഴ്ചകളും ലാഭനഷ്ടങ്ങളും പതിവാണ്. അതു രാജ്യത്തിന്‍റെ ധനകാര്യ മേഖലയെ ഉലയ്ക്കുംവിധം പടരാൻ കോർപറേറ്റുകളുടെ ബാങ്ക് ഉടമസ്ഥത വഴിതെളിക്കും.

ഒരു വിമാന കമ്പനിയോ ഹോട്ടൽ ബിസിനസോ പൊളിഞ്ഞാൽ രാജ്യത്തെ ബാങ്കിംഗ് തകർച്ചയിലാകുന്നത് മുമ്പ് ലാറ്റിനമേരിക്കയിൽ പതിവായിരുന്നു. വ്യവസായികൾക്കു ബാങ്ക് ഉടമസ്ഥതയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന ശേഷമാണ് ആ രാജ്യങ്ങൾ രക്ഷപ്പെട്ടത്.

കോർപറേറ്റുകൾക്കു വിൽക്കാൻ ബാങ്കുകൾ റെഡി

വ്യവസായികൾക്കു ബാങ്കിംഗ് ലൈസൻസ് നൽകുന്നതു പുതിയ ബാങ്കുകൾ വളർത്താനല്ലെന്നു പലരും കരുതുന്നു. അടുത്ത വർഷങ്ങളിൽ പൊതുമേഖലാ ബാങ്കുകൾ മിക്കതും വിൽക്കും. അവ ഈ ഗ്രൂപ്പുകൾക്കു സ്വന്തമാക്കാം.

അങ്ങനെ രാജ്യവ്യാപക ശാഖാശൃംഖലയുള്ള വലിയ ബാങ്കുകൾ ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപം സഹിതം അവർക്കു കിട്ടും.

പേമെന്‍റ് ബാങ്കുകൾ വലുതാകും

പേമെന്‍റ് ബാങ്കുകൾക്ക് സ്മോൾ ഫിനാൻസ് ബാങ്കുകളാകാനുള്ള കാലപരിധി മൂന്നു വർഷമായി കുറയ്ക്കാനുള്ള ശിപാർശയും മൊഹന്തി കമ്മിറ്റി നൽകി. റിലയൻസ് ജിയോയും എയർടെലും പേടിഎമും പേമെന്‍റ് ബാങ്ക് ലൈസൻസിലൂടെ ആദ്യം സ്മോൾ ഫിനാൻസ് ബാങ്കും പിന്നെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുമായി മാറുന്നനാൾ അകലെയല്ല.

ഏട്ടിലെ പശു പോലെ മത്സരസിദ്ധാന്തം

വ്യവസായ ഗ്രൂപ്പുകൾ രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്നതിനെ എല്ലാവരും വിമർശിക്കാറുണ്ട്. ഇതോടൊപ്പം ധനകാര്യ മേഖലയുടെ നിയന്ത്രണവും അവരുടെ കൈയിലായാൽ പണികിട്ടുക സാമാന്യ ജനത്തിനാണ്.

മത്സരം ഉപഭോക്താക്കൾക്കു മികച്ച ഉത്പന്നവും സേവനവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കും എന്നതു പാഠപുസ്തകത്തിൽ പറയുന്ന കാര്യമാണ്. പക്ഷേ പുസ്തകത്തിലെ പശു പുല്ലു തിന്നതായി ആർക്കും അനുഭവമില്ല.

ശക്തമായ ഒരു പൊതുമേഖലാ ബാങ്കിംഗ് സംവിധാനം ഉള്ളതു കൊണ്ടാണ് ഇപ്പോൾ ബാങ്കിംഗ് സേവനങ്ങൾ സമീപസ്ഥവും ചെലവു കുറഞ്ഞതും ആയിരിക്കുന്നത്. അത് ഇല്ലാതാകുമ്പോൾ വൻ ബിസിനസ് ഗ്രൂപ്പുകളുടെ കൈയിലാകും സാധാരണക്കാരുടെ സമ്പാദ്യം.

റ്റി. സി. മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.