Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു ഭരണപക്ഷത്തിന്റെ വിശ്വാസം. പ്രതിപക്ഷത്തിനു പക്ഷേ അതു പോരാ. ഗവർണറെയും പ്രധാനമന്ത്രിയെയും വരെ പ്രമേയത്തിൽ കൊണ്ടുവന്നു മര്യാദ പഠിപ്പിക്കണം. കേന്ദ്ര നിയമം റദ്ദാക്കാൻ നിയമസഭ നിയമം പാസാക്കുകയും വേണം. ഏതായാലും ചർച്ചയ്ക്കിടയിൽ മുനവച്ചു വർത്തമാനം പറഞ്ഞെങ്കിലും ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി. ഇടഞ്ഞു മാറുമെന്നു കരുതിയിരുന്ന ബിജെപിയുടെ ഒ. രാജഗോപാലും ഞെട്ടിച്ചു. അദ്ദേഹവും നിയമസഭാ പ്രമേയത്തിനൊപ്പം ചേർന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാനായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ ഏകാഭിപ്രായക്കാരായിരുന്നെങ്കിലും ഭിന്നതകൾ പലപ്പോഴും മറനീക്കി പുറത്തു വന്നു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരേ സർക്കാർ വളരെ മൃദുവായാണു പ്രതികരിച്ചതെന്നായിരുന്നു കെ.സി. ജോസഫിന്റെ വിമർശനം. ശക്തമായി പ്രതികരിക്കുന്നതിനു പകരം രണ്ടു മന്ത്രിമാരെ അയച്ച് ഗവർണറുടെ കാലുപിടിച്ചെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഭരണപക്ഷത്തെ പ്രകോപിപ്പിക്കുക തന്നെയായിരുന്നു ജോസഫിന്റെ ലക്ഷ്യം. പ്രമേയം അവതരിപ്പിക്കുന്നതിൽ മാത്രം കാര്യമില്ലെന്നും ജോസഫ് വാദിച്ചു. കേന്ദ്ര നിയമങ്ങൾ റദ്ദാക്കുന്ന നിയമം കൊണ്ടുവരണം. ഒറ്റദിവസം കൊണ്ടു മാധ്യമ മാരണ നിയമം കൊണ്ടുവന്നവർക്ക് ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ എന്താണു തടസമെന്നായിരുന്നു ജോസഫിന്റെ ചോദ്യം.
പ്രമേയത്തിൽ പ്രധാനമന്ത്രി എന്ന വാക്കുകൂടി കൊണ്ടുവരാൻ കെ.സി. ജോസഫ് ഭേദഗതി കൊടുത്തതും ഭരണപക്ഷത്തെ പരീക്ഷിക്കുന്നതിനായിരുന്നു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടാത്തതിനെ പ്രമേയത്തിൽ പരാമർശിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഏതായാലും ആ കെണിയിലും സർക്കാർ വീണില്ല. ഭേദഗതി ശബ്ദവോട്ടോടെ തള്ളി.
ഗവർണർക്കെതിരേ ശക്തമായ പരാമർശംകൂടി പ്രമേയത്തിലുണ്ടാകണമെന്ന് ടി.എ. അഹമ്മദ് കബീറും ചർച്ചയിൽ ആവശ്യപ്പെട്ടു. കർഷകവിരുദ്ധ നിയമങ്ങൾ രാജ്യത്ത് ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സർക്കാരുകൾ ആയിരുന്നു എന്നു ചൂണ്ടിക്കാട്ടിയത് മാത്യു ടി. തോമസ് ആയിരുന്നു. കേരളത്തിലെ പൊതുവിതരണ സന്പ്രദായം തന്നെ തകരാൻ പോകുന്നു എന്നു മുന്നറിയിപ്പു നൽകിയ പി.ജെ. ജോസഫും കേരളം നിയമനിർമാണം നടത്തണമെന്ന ആവശ്യക്കാരനായിരുന്നു. ഗവർണറെ വിമർശിക്കുന്നതിനു ശക്തി പോരാ എന്ന പ്രതിപക്ഷ വിമർശനത്തിന് ആദ്യം മറുപടി നൽകിയത് കെ.ബി. ഗണേഷ്കുമാർ ആണ്. ചീത്ത വിളിക്കാത്തത് മുഖ്യമന്ത്രിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ഗണേഷ്കുമാറിന്റെ പക്ഷം. കഴിഞ്ഞ മൂന്നു നാലു മാസം സർക്കാരിനെ അധിക്ഷേപിച്ചു നടന്നവർക്കു ജനം മറുപടി കൊടുത്തതു കണ്ടില്ലേ എന്നും ഗണേഷ്കുമാർ ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പു ഫലം ആയിരുന്നു ഗണേഷ് ഉദ്ദേശിച്ചത്.
പി.സി. ജോർജ് സഭയിലേക്കു വന്നത് ആവേശഭരിതനായിട്ടായിരുന്നു. പ്രമേയം കണ്ടപ്പോഴും പ്രസംഗങ്ങൾ കേട്ടപ്പോഴുമെല്ലാം ആവേശം കൂടിയതേയുള്ളു. പക്ഷേ ഒ. രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോൾ എല്ലാം ആവിയായി പോയത്രെ. സമരത്തെ അനുകൂലിക്കുന്നവർ കോർപറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്നാണ് രാജഗോപാൽ പറയുന്നത്. ഇനി താൻ എന്തെങ്കിലും പറഞ്ഞാൽ തന്നെയും ആ ഗണത്തിൽ പെടുത്തുമോ എന്നാണു ജോർജിന്റെ ഭയം.
കാർഷിക നിയമങ്ങളുടെ പരിധിവിട്ടും പോയി ജോർജ്. ലോകത്തെങ്ങും ക്രൂഡ് ഓയിൽ വില കുറഞ്ഞു വരുന്പോൾ ഇവിടെ കുത്തനെ കയറുന്നു. നിങ്ങൾക്കു കുറച്ചു നക്കാപ്പിച്ച കിട്ടുന്നതുകൊണ്ടു മിണ്ടാതിരിക്കുന്നു. താങ്ങുവിലയെക്കുറിച്ച് വാതോരാതെ പറയുന്നവർക്ക് ഇവിടത്തെ റബർ കർഷകർക്ക് 200 രൂപ വില ഉറപ്പാക്കിയാൽ എന്താണു കുഴപ്പമെന്നാണു ജോർജിനു മനസിലാകാത്തത്. നിയമസഭാസമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ശുദ്ധമര്യാദകേട് ആണെന്ന കാര്യത്തിൽ ജോർജിനു സംശയമില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടിൽ പരാതിയില്ല. ഏറ്റുമുട്ടലില്ലാതെ പോകുന്നതല്ലേ നല്ലതെന്നാണു ജോർജും ചിന്തിക്കുന്നത്.
ഭൂരിപക്ഷമുള്ള സർക്കാർ ശിപാർശ ചെയ്താൽ ഗവർണർ നിയമസഭ വിളിച്ചേ പറ്റൂ എന്നു തറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ സഭയിലും കടുത്ത വിമർശനത്തിലേക്കു കടന്നില്ല. ഗവർണറുടെ പദവി ഇത്തരത്തിലാക്കിയതിന്റെ ചരിത്രത്തിലേക്ക് താൻ ഇപ്പോൾ പോകുന്നില്ലെന്നു പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു. കാർഷികവിഷയത്തിൽ ചർച്ച ഒതുക്കി നിർത്തുന്നതിലായിരുന്നു മുഖ്യമന്ത്രിക്കും താത്പര്യം.
ഒ. രാജഗോപാൽ പ്രമേയത്തിന്റെ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും കർഷക സമരത്തെ തള്ളിപ്പറഞ്ഞുമാണു സംസാരിച്ചത്. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ അദ്ദേഹം എതിർത്തില്ല. പിന്നാലെ പുറത്തിറങ്ങി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും പൊതു അഭിപ്രായത്തിനു താൻ വഴങ്ങുകയായിരുന്നു എന്നു പറഞ്ഞ് നിലപാട് ന്യായീകരിച്ചു. ഇതേസമയം വിവിധ ജില്ലകളിൽ വാർത്താസമ്മേളനം നടത്തി ഭരണ- പ്രതിപക്ഷത്തെ വിമർശക്കാൻ നിന്ന ബിജെപി നേതാക്കളകാട്ടെ വല്ലാത്ത വെട്ടിലായി. കേന്ദ്ര സർക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയത്തെ സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎ പിന്തുണച്ചതിനെ എങ്ങനെ ന്യായീകരിക്കാനാകും. വൈകുന്നേരത്തോടെ ഒരു വിശദീകരണക്കുറിപ്പ് ഇറക്കി രാജഗോപാലും ബിജെപിയും പരിക്കിന്റെ ആഘാതം കുറയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും രാജഗോപാലിന്റെ പിന്തുണ വോട്ട് ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തില്ല. കോവിഡ് മുക്തനായ അദ്ദേഹം വിശ്രമത്തിലാണ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇക്കാര്യം സഭയിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് പിളർപ്പ് ഒൗപചാരികമായതിനു ശേഷം ആദ്യ സമ്മേളനമായിരുന്നെങ്കിലും സഭയിൽ അതു പ്രതിഫലിച്ചില്ല. അംഗങ്ങളുടെ ഇരിപ്പിടത്തിലും മാറ്റമുണ്ടായില്ല. കേരള കോണ്‍ഗ്രസിന്റെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വന്നാൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top