Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. അഴിമതിയിൽ മുങ്ങിക്കുളിച്ചത് ഇപ്പോഴത്തെ ഭരണപക്ഷമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കരുതുന്നു. ഏതായാലും നിയമസഭാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഭരണ- പ്രതിപക്ഷ പോരിലും വെല്ലുവിളിയിലുമാണ് അവസാനിച്ചത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾക്കെതിരായ വിജിലൻസ് അന്വേഷണത്തേക്കുറിച്ച് ഭരണപക്ഷത്തെ ഏതാനും പേർ ഉന്നയിച്ച ചോദ്യത്തിന്റെ ഒൗചിത്യം കെ.സി. ജോസഫ് തുടക്കത്തിലേ ചോദ്യം ചെയ്തു. ഏതായാലും അന്വേഷണങ്ങളുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നന്നായി വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണപക്ഷത്തേപ്പോലെയാണു പ്രതിപക്ഷവുമെന്നു വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നാണു മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ കേരളം അഴിമതിയില്ലാത്ത നാട് എന്ന യശസ് നേടിക്കഴിഞ്ഞു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പാണ്. എന്ത് അന്വേഷണം നടത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നു രമേശും പറഞ്ഞു.
ചോദ്യോത്തരവേളയും കഴിഞ്ഞ് ശൂന്യവേളയും പിന്നിട്ടപ്പോൾ പി.ടി. തോമസ് വ്യക്തിപരമായ വിശദീകരണവുമായി വന്നു. പി.ടി. തോമസിനെതിരായ അന്വേഷണത്തേക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ആരോപണം ഉന്നയിച്ചവരെയും വെല്ലുവിളിക്കുകയായിരുന്നു പി.ടി. തോമസ്. പിണറായി വിജയനും കൂട്ടരും ഓലപ്പാന്പു കാണിച്ചാൽ വിരളുന്നവനല്ല താൻ എന്നും തോമസ് പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയിലേക്കു കടന്നതോടെ ഭരണപക്ഷത്തിനു നല്ല ഉശിരായി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശമത്രയും പ്രകടിപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തേക്കുറിച്ച് അവർക്കിനി അശേഷം സംശയമില്ല. തുടർഭരണം ഉറപ്പാണത്രേ.
ഭരണപക്ഷത്തു നിന്ന് എസ്. ശർമയാണ് നന്ദിപ്രമേയം അവതരിപ്പിച്ച് ആദ്യം പ്രസംഗിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പലയിടത്തും ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയെന്നും ശർമ ആരോപിച്ചു. സർക്കാരിനെതിരേ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങൾക്കു ജനം നല്ല മറുപടി നൽകിയെന്നും ശർമ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കിഫ്ബിക്കെതിരായി രംഗത്തു വന്നവർക്കൊപ്പം കൂടിയ പ്രതിപക്ഷത്തെ ജനം മൂലയ്ക്കിരുത്തിയെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
പ്രതിപക്ഷത്തെ വി.ടി. ബൽറാം പ്രസംഗിക്കുന്പോഴേക്കും ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ സഭയിലും എത്തിയിരുന്നു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രി സഭയിൽ വാചലനായതിന്റെ പിന്നാലെ ലൈഫ് അഴിമതിയിൽ ഹൈക്കോടതി വിധി വന്നിരിക്കുകയാണെന്നു ബൽറാം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വിജയം അഴിമതിക്കുള്ള അംഗീകാരമായാണോ കാണുന്നതെന്ന് ബൽറാം ചോദിച്ചു. ഒരു വശത്തു ബിജെപിയെയും മറുവശത്ത് എസ്ഡിപിഐയെയും നിർത്തി അപകടകരമായ വർഗീയ വിഭജനത്തിനാണു സിപിഎം കളിക്കുന്നത്. ഈ വർഗീയ വിഭജനം ശക്തിപ്പെടുത്താനുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.
എല്ലാ വാഗ്ദാനങ്ങളും പാലിച്ചു എന്നു വീന്പിളക്കുന്ന സർക്കാർ, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജിനായി ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്ന് പി.ജെ. ജോസഫ് ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു ചില നേട്ടങ്ങളുണ്ടായി എന്ന് അംഗീകരിക്കുന്പോഴും കോട്ടയവും തൊടുപുഴയുമൊക്കെ എൽഡിഎഫ് പിടിച്ചു എന്ന പ്രചാരണം അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ബിജെപിയെ വളർത്തിയാൽ ഫാസിസം ത്രിപുരയേപ്പോലെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷത്തിന് എൻ. ഷംസുദ്ദീൻ നൽകിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടു ശതമാനം വോട്ട് വ്യത്യാസമേയുള്ളു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് 25 ലക്ഷം വോട്ട് അധികം നേടിയിരുന്നു എന്ന് ഓർക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളുമൊക്കെ എവിടെപ്പോയെന്നായിരുന്നു ഐഷ പോറ്റിയുടെ ചോദ്യം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട തന്റെ മണ്ഡലത്തിലെ ഒരാൾക്കെങ്കിലും പിണറായി സർക്കാർ വീടുവച്ചു നൽകിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നായിരുന്നു അനിൽ അക്കരയുടെ വെല്ലുവിളി. എന്തു നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി പകുതി വച്ച് ഉപേക്ഷിച്ച ശബരി റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പി.സി. ജോർജ്, പക്ഷേ എരുമേലി വിമാനത്താവളത്തേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമില്ലാത്തതിൽ സംശയം പ്രകടിപ്പിച്ചു. ഏതായാലും ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാനോ എതിർക്കാനോ ജോർജ് തയാറായില്ല. അടുത്ത പതിനഞ്ചാം വർഷം ബിജെപിയെ എതിർക്കാൻ യുഡിഎഫിനെ തെരഞ്ഞ് എൽഡിഎഫ് വരുമെന്നൊരു പ്രവചനം കെ.എൻ.എ. ഖാദർ നടത്തി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന പ്രവചനം താൻ മുപ്പതു വർഷം മുന്‍പു നടത്തിയിരുന്നു എന്നാണ് ഖാദറിന്റെ അവകാശവാദം.
സ്വപ്ന സുന്ദരിമാർ സ്വന്തം ഓഫീസിൽ ആടിത്തിമിർത്തപ്പോൾ അതൊന്നും താൻ അറിഞ്ഞില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നാണ് പി.ടി. തോമസ് പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ആ സീറ്റിൽ ഇരിക്കുന്നതെന്നാണു തോമസിന്റെ ചോദ്യം. മുസ്്ലിം ലീഗിന്റെ എംഎൽഎമാർ ജയിലിലും ജയിലിലേക്കുള്ള യാത്രയിലുമാണെന്ന് എം. സ്വരാജ് പറഞ്ഞു. അവർ വെറുക്കപ്പെട്ടവരായി മാറിക്കഴിഞ്ഞു എന്നും സ്വരാജ് പറഞ്ഞു.
പിഎസ്്സി ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പിൻവാതിൽ നിയമനവും കണ്‍സൾട്ടൻസി നിയമനവും നടത്തുന്നതു ചൂണ്ടിക്കാട്ടി ഷാഫി പറന്പിൽ ശുന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പിൻവാതിൽ നിയമനങ്ങളേക്കുറിച്ച് മുഖ്യമന്ത്രിയും ഈ സർക്കാരിന്റെ കാലത്തെ നിയമനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവും വിസ്തരിച്ചു പറഞ്ഞപ്പോൾ കേട്ടിരുന്നവർക്ക് കാര്യങ്ങളുടെ കിടപ്പു മനസിലായി. ചലച്ചിത്ര അക്കാദമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ചെയർമാൻ കമൽ നൽകിയ കത്തും രമേശ് പുറത്തു വിട്ടു. അവർ ഇടതുപക്ഷ അനുഭാവികളാണെന്നും അവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കുമെന്നുമാണ് കമൽ കത്തിൽ എഴുതിയിരിക്കുന്നത്. ഏതായാലും അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച പതിവു പോലെ പ്രതിപക്ഷ വാക്കൗട്ടിൽ കലാശിച്ചു.നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Latest News
വ്യാജ മാനഭംഗ പരാതി നല്കിയ പെൺകുട്ടി ജീവനൊടുക്കി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top