Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സത്യപ്രഘോഷകനായ മല്പാൻ
Wednesday, February 24, 2021 11:17 PM IST
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ചുള്ള ദൈവശാസ്ത്ര വിജ്ഞാനീയത്തിലും അഗാധമായ പാണ്ഡിത്യമുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മല്പാൻ വന്ദ്യനായ ഡോ. ഗീവർഗീസ് ചേടിയത്തച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. വന്ദ്യ മല്പാനച്ചനെ ദൈവം പറുദീസയുടെ അനുഭവത്തിൽ സ്ഥിരീകരിക്കട്ടെയെന്നു പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ആഗോളസഭയ്ക്കു മുഴുവനും വലിയ നഷ്ടമാണ്.
അപരിചിതമായിരുന്ന ദൈവശാസ്ത്രമേഖലകളെ കേരളസഭയ്ക്കു പരിചയപ്പെടുത്തുകയും അനർഘനിക്ഷേപങ്ങൾ ഉൾക്കൊള്ളുന്ന പൗരസ്ത്യപിതാക്കന്മാരുടെ ജീവിതത്തെയും പ്രബോധനങ്ങളെയും സരളവും ഹൃദ്യവുമായ ഭാഷയിൽ മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു അദ്ദേഹം. അറിയുന്തോറും കൂടുതൽ അറിയാനും അടുക്കുന്തോറും കൂടുതൽ അടുക്കാനും നമ്മെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അച്ചനിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പുഞ്ചിരിയും സമീപനവും ഒരു പൗരസ്ത്യസുറിയാനി പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 76 വർഷം നീണ്ടുനിന്ന ആ ധന്യജീവിതം കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മാതൃകയും പാഠശാലയുമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ അതിരുങ്കൽ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ഈ ശ്രേഷ്ഠപുരോഹിതൻ റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യകാല ഗവേഷക വിദ്യാർഥികളിൽ ഒരാളായിരുന്നു. മാർ ബാബായി എന്ന പൗരസ്ത്യ സുറിയാനി സഭാപിതാവിന്റെ ക്രിസ്തുദർശനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1979 മുതൽ അദ്ദേഹം കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. 1993 മുതൽ തിരുവനന്തപുരം മൈനർ സെമിനാരി റെക്ടറായും 1995 മുതൽ തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽ റെസിഡന്റ് പ്രഫസറായും സേവനമനുഷ്ഠിച്ചു. നൂറുകണക്കിന് വൈദികരുടെയും അനേകം പിതാക്കന്മാരുടെയും പൗരോഹിത്യപരിശീലന പന്ഥാവിൽ നിർലോഭമായ പ്രോത്സാഹനം നൽകി. മൂന്നു പതിറ്റാണ്ടിലധികം വിവിധ സെമിനാരികളിൽ ശുശ്രൂഷിച്ച വന്ദ്യ ചേടിയത്തച്ചൻ അവസാനകാലം ചെലവഴിച്ചത് പത്തനംതിട്ട രൂപതയുടെ മൈനർ സെമിനാരിയിലാണ്.
118 ഗ്രന്ഥങ്ങളുടെ കർത്താവാണ് ചേടിയത്ത് അച്ചൻ. ദൈവശാസ്ത്ര വിഷയങ്ങളിൽ, പ്രത്യേകിച്ചു സഭാചരിത്രത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജഞാനീയത്തിലും രചിച്ചവയാണിവ. എഴുത്തിലൂടെയും അധ്യാപനത്തിലൂടെയും സുറിയാനി സഭയുടെ മഹത്വം അദ്ദേഹം വെളിവാക്കി. ധാരാളം വായിക്കാനും വായിക്കുന്നതെല്ലാം സ്വന്തമാക്കാനും അതു മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുമുള്ള അദമ്യമായ ആഗ്രഹത്തിന്റെ പരിണതഫലമാണ് കേരളസഭയ്ക്ക് ലഭിച്ച 118 സദ്ഗ്രന്ഥങ്ങളെന്ന് നിസ്തർക്കം പറയാം. അതോടൊപ്പം ഇരുനൂറിലധികം ലേഖനങ്ങളെഴുതിയ ബഹുഭാഷാ പണ്ഡിതനായ അച്ചന്റെ പുസ്തകങ്ങൾ ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ദൈവശാസ്ത്ര വിഷയങ്ങളുടെ വിവിധ മേഖലകളിൽ സഭയ്ക്ക് പുതിയ ബോധ്യങ്ങൾ ഉണ്ടാകണമെന്ന് അച്ചൻ അഭിലഷിച്ചിരുന്നു. ഇതു സാധ്യമാകുന്നത് വൈദികർ ഈ വിഷയങ്ങളിൽ ശരിയായ അവഗാഹം നേടുന്നതിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉപരിപ്ലവമായ വാഗ്ധോരണികളും ദീർഘമായ പ്രഭാഷണങ്ങളുമല്ല സഭയുടെ കെട്ടുറപ്പിന് ആവശ്യമെന്ന് നന്നായി അറിഞ്ഞിരുന്ന അദ്ദേഹം ചരിത്രത്തെ മുഖ്യവിചാരധാരയാക്കി മാറ്റി അതുവഴി സഭയെ അറിഞ്ഞ് സ്നേഹിക്കണമെന്ന സന്ദേശം പകർന്നു തന്നു. കാലാകാലങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ അപ്പോളജെറ്റിക്ക് ശൈലിയിൽ നേരിടാൻ അച്ചൻ ശ്രദ്ധിച്ചിരുന്നു. പൗരസ്ത്യ കാതോലിക്കേറ്റിന്റെ സ്ഥാപന ചരിത്രം വിശദമാക്കി അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും ലേഖനങ്ങളും, അതുപോലതന്നെ പെന്തക്കോസ്ത് പഠനങ്ങൾക്കെതിരെ തിരുസഭയുടെ സത്യവിശ്വാസത്തിലധിഷ്ഠിതമായി അദ്ദേഹമെഴുതിയ പുസ്തകങ്ങളും, സഭാത്മക ജീവിതത്തിൽ അദ്ദേഹം പുലർത്തിയ ബോധ്യങ്ങളുടെ പ്രത്യക്ഷോദാഹരണങ്ങളാണ്.
നിരവധി അന്താരാഷ്ട്രവേദികളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. അവിടെയെല്ലാം സഭയുടെ അനന്യതയും ശ്രേഷ്ഠതയും വ്യക്തിത്വവും വ്യക്തതയോടെ അദ്ദേഹം അവതരിപ്പിച്ചു. സഭൈക്യമേഖലകളിൽ വിവിധ വത്തിക്കാൻ കമ്മീഷനുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൗരസ്ത്യസഭാശാസ്ത്രം അദ്ദേഹത്തിന് ഏറെ താൽപര്യമുള്ള വിഷയവും മേഖലയുമായിരുന്നു. 1980കൾ മുതൽ കാതോലിക്കാസിംഹാസന പുനഃസ്ഥാപനം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നൈയാമിക സ്വയംഭരണാവകാശം, സഭയുടെ വളർച്ച എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. അത്തരം ചർച്ചകളുടെ ചരിത്രപരമായ പൂർണതയാണ് പിൽക്കാലത്ത് സഭയ്ക്ക് സംലഭ്യമായ വിവിധ പദവികളെന്ന് പറയുന്പോൾ അദ്ദേഹത്തിന്റെ ക്രാന്തദർശനവും സഭാസ്നേഹവും എത്ര ആഴമുള്ളതാണെന്ന് നാം മനസിലാക്കുന്നു.
സുറിയാനി സഭ അടിസ്ഥാനപരമായി സന്ന്യാസസഭയാണ്. സന്ന്യാസ ചൈതന്യമാണ് ഈ സഭയുടെ മുഖ്യമായ അന്തർധാര. അദ്ദേഹം എഴുതിയ പത്തോളം ഗ്രന്ഥങ്ങൾ സന്ന്യാസ ചൈതന്യത്തെ സംബന്ധിച്ചുള്ളവയായിരുന്നു. അതോടൊപ്പം അന്ത്യോക്യൻ ആരാധനക്രമത്തെക്കുറിച്ചുള്ള അനേകം രചനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തനതു ചരിത്രം ഇന്നു നാം മനസിലാക്കുന്ന രീതിയിൽ രൂപപ്പെടുന്നതിൽ ചേടിയത്തച്ചൻ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സുറിയാനി സഭകൾ പരസ്പരം ആശയസംവേദനം നടത്തിയിരുന്ന അന്താരാഷ്ട്ര ചർച്ചാ വേദിയായ പ്രോ ഓറിയന്തെയിലും കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സഭൈക്യ ചർച്ചാ വേദികളിലും ചരിത്രസത്യങ്ങളെ തമസ്ക്കരിക്കുന്ന തീവ്രമായ നൂതന ചിന്താധാരകൾക്കെതിരെ ധീരവും സുവ്യക്തവുമായ നിലപാടുകൾ എടുക്കാനും അതിൽ ഉറച്ചുനിൽക്കാനും അദ്ദേഹം സദാ പ്രതിജ്ഞാബദ്ധനായിരുന്നു.
നെസ്തോറിയൻ പാഷണ്ഡത ഇന്നത്തെ അസീറിയൻ സഭ പിൻതുടരുന്നില്ലായെന്ന കണ്ടെത്തലിന് മാർ ബാബായിയുടെ പഠനം അദ്ദേഹത്തെ സഹായിച്ചു. 1994ൽ പരിശുദ്ധ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയും അസീറിയൻ സഭയും ഒന്നിച്ചുചേർന്ന് ഒരു സംയുക്ത ദൈവശാസ്ത്രപ്രഖ്യാപനം നടത്തുന്നതിലേക്ക് നയിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ മാർ ബാബായിയുടെ ദൈവശാസ്ത്രത്തെ അധികരിച്ച് 1970 കളിൽ ചേടിയത്തച്ചൻ നടത്തിയ ഗവേഷണ സപര്യയുടെ വിദൂരഫലമാണെന്നത് നമുക്ക് എന്നും അഭിമാനം നൽകുന്ന വസ്തുതയാണ്.
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
(മേജർ ആർച്ച് ബിഷപ്, മലങ്കര കത്തോലിക്കാ സുറിയാനി സഭ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top