Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മ്യാൻമർ ആഭ്യന്തര കലാപ ഭീതിയിൽ
Friday, April 9, 2021 1:35 AM IST
പട്ടാളഭരണകൂടത്തിന്റെ കിരാതനടപടികൾ അതിരൂക്ഷമാകുന്നതിനിടെ മ്യാൻമർ ആഭ്യന്തര കലാപത്തിലേക്കു നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നുതുടങ്ങി. പോലീസും പട്ടാളവും നടത്തുന്ന നരനായാട്ടിന് രണ്ടുമാസം പിന്നിട്ടിട്ടും ശമനമില്ലാതായതോടെയാണ് സ്വന്തം ജനതയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിനു നേതൃത്വം നൽകാൻ വിവിധ ഗോത്രവിഭാഗങ്ങൾ ആലോചന തുടങ്ങിയത്. 46 കുട്ടികളടക്കം 570 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയക്കാരും സാമൂഹിക-സന്നദ്ധ പ്രവർത്തകരും പത്രപ്രവർത്തകരുമായ 2,720 പേരെ ഭരണകൂടം തുറുങ്കിലടച്ചിട്ടുണ്ട്. 25 പത്രപ്രവർത്തകരെങ്കിലും ജയിലിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരുമായ 60 പേർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രശസ്ത ഹാസ്യതാരം സർഗാനറെ യാങ്കോണിൽനിന്ന് പട്ടാളം പിടിച്ചുകൊണ്ടുപോയി.
പട്ടാള അട്ടിമറിക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമായതോടെ സൈന്യം കൊടുംക്രൂരതകളാണു നടത്തുന്നത്. വീടുകളില്‍ റെയ്ഡ് നടത്തി കൊള്ളയടിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതേത്തുടർന്ന് ഗാംഗോ മേഖലയിലെ 10,000 ഗ്രാമീണര്‍ വീടുവിട്ട് സമീപത്തെ കാടുകളില്‍ അഭയം തേടിയതായി വാർത്താ ഏജൻസിയായ മ്യാൻമര് നൗ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു.
വീടുകളിൽ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കാനെന്ന വ്യാജേന എത്തുന്ന സൈനികര്‍ പണവും മൊബൈല്‍ ഫോണുകളും ആഭരണങ്ങളും കവരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
തെളിവുകളുമായി പ്രതിനിധിസംഘം
പട്ടാളം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും അനധികൃത തടങ്കലുകളുടെയും 1,80,000 തെളിവുകളാണ് പുറത്താക്കപ്പെട്ട സർക്കാരിലെ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘത്തിനു കഴിഞ്ഞദിവസം നൽകിയത്. 540 കൊലപാതകങ്ങളുടെയും 10 തടവുകാരെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിന്റെയും തെളിവുകൾ സംഘം നൽകിയിട്ടുണ്ട്.
നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവ് ജാർ ലെയെ തേടി വീട്ടിലെത്തിയ പോലീസ് നാലു വയസുള്ള മകളും രണ്ടു വയസുള്ള സഹോദരപുത്രനുമടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. പുലർച്ചെ അഞ്ചരയോടെയായായിരുന്നു സൈനിക നടപടിയുണ്ടായത്. രാത്രി എട്ടുവരെ ഇവരെ പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തശേഷമാണു വിട്ടയച്ചതെന്നും നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി എംപിമാരടങ്ങുന്ന പ്രതിനിധിസംഘം പറഞ്ഞു. ഇത്തരത്തിൽ കുട്ടികൾക്കുണ്ടാകുന്ന പീഡനം അതിക്രൂരമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സ്വന്തമെന്നു കരുതിയ പട്ടാളം
നാട്ടുകാർ തങ്ങളുടെ സ്വർണം വരെ വിറ്റ് പോറ്റിവളർത്തിയ സ്വന്തം പട്ടാളമാണ് ഇപ്പോൾ അവരെ തെരുവിൽ വെടിവച്ചിടുന്നത്. ഇന്ന് ലോകത്തുതന്നെ പ്രബല ശക്തിയായി അറിയപ്പെടുന്ന മ്യാൻമർ പട്ടാളത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. ജപ്പാനിൽനിന്നു പരിശീലനം നേടിയ "30 സഖാക്കൾ' എന്നറിയപ്പെടുന്നവരുടെ നേതൃത്വത്തിലായിരുന്നു ബർമ ഇൻഡിപെൻഡൻസ് ആർമി രൂപീകരിച്ചത്. തങ്ങളുടെ സ്വന്തം വിപ്ലവസേനയ്ക്കു സഹായം നൽകാൻ ജനങ്ങൾ അതീവതത്പരരായിരുന്നു.
ബ്രിട്ടനെയും പിന്നീട് ജപ്പാനെയും തോൽപ്പിക്കാൻ ഈ സേനയ്ക്കു കഴിഞ്ഞു. ജപ്പാനെതിരേയുള്ള പോരാട്ടത്തിൽ സ്ത്രീകളടക്കമുള്ളവർ പട്ടാളത്തോടൊപ്പം അണിനിരന്നു. ജപ്പാൻ പട്ടാളക്കാരുടെ നീക്കങ്ങൾ മനസിലാക്കാൻ ചാരപ്പണിക്കുവരെ നാട്ടുകാർ തയാറായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ തോറ്റതോടെ ജപ്പാൻ പിൻവാങ്ങിയശേഷം വീണ്ടും ബ്രിട്ടീഷ് ആധിപത്യത്തിലായെങ്കിലും ബർമ ഏറെത്താമസിയാതെ സ്വതന്ത്ര്യം നേടി. എന്നാൽ സ്വതന്ത്ര ബർമയിലും പിന്നീട് മ്യാൻമർ എന്നു പേരു മാറിയപ്പോഴും പട്ടാളത്തിന്റെ മേൽക്കോയ്മ തുടർന്നു.
ഇപ്പോൾ മിലിട്ടറി ശക്തിയിൽ 38-ാം സ്ഥാനമുണ്ട് ഈ കൊച്ചുരാജ്യത്തിന്. ഗ്ലോബൽ ഫയർ പവർ എന്ന സംഘടന നടത്തിയ 140 രാജ്യങ്ങളുടെ സൈനികശക്തി സംബന്ധിച്ച റാങ്കിംഗിലാണ് മ്യാൻമർ 38-ാം സ്ഥാനത്ത് നിലകൊള്ളുന്നത്.
സഹായത്തിന് ചൈനയും റഷ്യയും
അഞ്ചര കോടിയിൽ താഴെ മാത്രം ജനങ്ങളുള്ള ചെറിയ രാജ്യമാണെങ്കിലും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മ്യാൻമറിലെ പട്ടാളഭരണകൂടം ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. രാജ്യത്തെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്കു ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികമാണ് പ്രതിരോധ മേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ചൈനയാണ് പ്രധാനമായും മ്യാൻമറിന് ആയുധം വിൽക്കുന്നത്. മ്യാൻമറിന്റെ ആയുധശേഖരത്തിന്റെ 49 ശതമാനവും ചൈനയിൽനിന്നു വാങ്ങിയവയാണ്. റഷ്യയിൽനിന്ന് 16 ശതമാനവും ഇന്ത്യയിൽനിന്ന് 14 ശതമാനവും വാങ്ങിയിരിക്കുന്നു.
വർഷങ്ങളായി മ്യാൻമർ മിലിട്ടറി ഉദ്യാഗസ്ഥർക്കും സാങ്കേതിക വിദഗ്ധർക്കും പരിശീലനം നൽകുന്നത് റഷ്യയാണ്. ആയുധക്കച്ചവടത്തിലെയും സാങ്കേതിക സഹകരണത്തിലെയും പ്രത്യുപകാരമാണ് ഇപ്പോൾ റഷ്യയും ചൈനയും മ്യാൻമർ ഭരണകൂടത്തോടു കാട്ടുന്ന മൃദുസമീപനം. ഇത്രമാത്രം ക്രൂരത ചെയ്യുമ്പോഴും മ്യാൻമർ ഉപരോധം നേരിടാത്തത് റഷ്യയുടെയും ചൈനയുടെയുംസംരക്ഷണമുള്ളതിനാലാണ്. പട്ടാളഭരണകൂടത്തിന്റെ അതിക്രമങ്ങളെ ശക്തിയായി അപലപിക്കുമ്പോഴും മ്യാൻമറിനെതിരേ ഉപരോധമേർപ്പെടുത്താൻ ഐക്യരാഷ്ട്രസഭ തയാറാകാത്തതിനെതിരേ വിമർശനമുയരുന്നുണ്ട്. യുഎന്നിന് ഉപരോധമേർപ്പെടുത്താൻ കഴിയാത്തത് റഷ്യയുടെയും ചൈനയുടെ എതിർപ്പു മൂലമാണ്.
ചെറുത്തുനിൽപ്പിന് ഗോത്രവിഭാഗങ്ങൾ
സ്വാതന്ത്ര്യകാലം മുതൽ മ്യാൻമറിലെ ഗോത്രവിഭാഗങ്ങൾ സർക്കാരിനും പട്ടാളത്തിനും എതിരേ പോരാടുന്നവരാണ്. സ്വാതന്ത്ര്യസമരനായകനും ഓംഗ്സാൻ സുചിയുടെ പിതാവുമായ ഓംഗ് സാനിന്റെ ഫെഡറൽ സ്വയംഭരണം എന്ന വാഗ്ദാനമനുസരിച്ചായിരുന്നു ഗോത്രവിഭാഗങ്ങൾ ഒത്തുതീർപ്പിനു തയാറായത്. എന്നാൽ ഓംഗ് സാൻ കൊല്ലപ്പെട്ടതോടെ വാഗ്ദാനവും വിസ്മൃതിയിലായി. പിന്നീട് ഗോത്രവിഭാഗങ്ങളെ പട്ടാളം അടിച്ചമർത്താനും തുടങ്ങി. 2008ലെ ഭരണഘടനാ ഭേദഗതിയോടെ രാജ്യത്തെ മുഴുവൻ ഭൂപ്രദേശത്തിന്റെയും അവകാശം ഏറ്റെടുത്ത കേന്ദ്രസർക്കാർ ഏഴ് ഗോത്ര സ്റ്റേറ്റുകളിലെ മുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനുള്ള അധികാരവും ഏകപക്ഷീയമായി സ്വന്തമാക്കി. ഇതോടെ ദുർബലരായെങ്കിലും ഗോത്രവിഭാഗങ്ങൾ പട്ടാളത്തിന്റെ കണ്ണിലെ കരടായി തുടരുന്നുണ്ട്. അതിർത്തി മേഖലകളുടെ നിയന്ത്രണം ഇപ്പോഴും ഈ ഗോത്രവിഭാഗങ്ങൾക്കാണ്.
ഇപ്പോൾ രാജ്യത്ത് പട്ടാളം നടത്തുന്ന ഹീനകൃത്യങ്ങൾക്കെതിരേ ജനങ്ങൾ പ്രക്ഷോഭം നടത്തുമ്പോൾ അവർക്കു പിന്തുണ കൊടുക്കാൻ ഗോത്രവിഭാഗങ്ങൾ തയാറെടുത്തുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മിക്ക ഗോത്രവിഭാഗങ്ങൾക്കും പരിശീലനം സിദ്ധിച്ച പോരാളികളുടെ വലിയ നിര ഇപ്പോഴുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പട്ടാളത്തിനെതിരേ പോരാട്ടത്തിനു സമയമായെന്നാണ് പല ഗോത്രവർഗ നേതാക്കളുടെയും അഭിപ്രായം.
കടുത്ത ആഭ്യന്തര പോരാട്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ഗോത്രവിഭാഗ ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയായ റിസ്റ്റൊറേഷൻ കൗൺസിൽ ഓഫ് ഷാൻ സ്റ്റേറ്റിന്റെ ചെയർമാൻ ജനറൽ യാവ്ഡ് സെർക് പറഞ്ഞതായി സിഎൻഎൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാൻ സ്റ്റേറ്റ് ആർമിയുടെ സ്ഥാപകനാണ് യാവ്ഡ് സെർക്. കഴിഞ്ഞ 70 വർഷമായി പട്ടാളത്തിനെതിരേ പോരാടുന്ന ഒരു ഡസനോളം സായുധ വിഭാഗങ്ങൾ ഷാൻ സ്റ്റേറ്റ് ആർമിയുടെ കീഴിലുണ്ട്. 27,000 പേരെങ്കിലും ഷാൻ സ്റ്റേറ്റ് ആർമിയിലെ അംഗങ്ങളാണ്. കച്ചിൻ സ്റ്റേറ്റിലെ കച്ചിൻ ഇൻഡിപെൻഡൻസ് ആർമിക്ക് 9,000 സേനാംഗങ്ങളുണ്ട്. കരേൻ നാഷണൽ ലിബറേഷൻ ആർമിക്ക് അയ്യായിരത്തോളം ഭടന്മാരാണുള്ളത്. അരക്കൻ ആർമിക്ക് ഏഴായിരം സേനാംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
രാഷ്ട്രീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്കു വഴിമാറുന്നത് മ്യാൻമറിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. പട്ടാളനേതൃത്വമാകട്ടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധിക്കുശേഷമേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന കടുത്ത നിലപാടിലുമാണ്. അതിർത്തിപ്രദേശങ്ങളിലെ ഗ്രാമീണ മേഖലകളിൽനിന്ന് ഗോത്രസേനാംഗങ്ങൾക്ക് നഗരങ്ങളിക്കു കടന്നുകയറാൻ പ്രക്ഷോഭകർ വഴിതുറന്നാൽ പോരാട്ടം കൂടുതൽ രക്തരൂക്ഷിതമാകുമെന്നതിൽ സംശയമില്ല. മ്യാൻമറിന്റെ കാര്യത്തിൽ സ്വാർഥത വെടിഞ്ഞ് റഷ്യയും ചൈനയും നിലപാടെടുത്തെങ്കിൽ മാത്രമേ അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ, രക്തച്ചൊരിച്ചിൽ അവസാനിക്കുകയുള്ളൂ.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top