ബംഗാളിന്‍റെ തീരാത്ത ദുഃഖം
Friday, April 16, 2021 12:14 AM IST
എട്ടു ഘട്ടമായി നടക്കുന്ന പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാശിയേറിയ രാഷ്ട്രീയ പോരാട്ടം കൊണ്ടു മാത്രമല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്, അക്രമസംഭവങ്ങൾ കൊണ്ടു കൂടിയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന നാലാംഘട്ട പോളിംഗിൽ കേന്ദ്രസേനയുടെ വെടിയേറ്റ് നാലു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെയാണ്.

രാഷ്‌ട്രീയ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും നിറഞ്ഞ പശ്ചിമ ബംഗാള്‍ രാഷ് ട്രീയത്തിനു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിന്‍റെ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്‍റെ 34 വര്‍ഷം നീണ്ട ഭരണകാലം ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. ആ ഭരണത്തിന്‍റെ അവസാന നാളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ശക്തിപ്പെട്ടു. പിന്നീട് സിപിഎമ്മും ടിഎംസിയും നേര്‍ക്കുനേരായിരുന്നു സംഘർഷവും സംഘട്ടനവും.

2011ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്‍റെ ഭരണത്തിലെത്തി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പിടിമുറുക്കിയതോടെ സിപിഎമ്മിന്‍റെ ശക്തി ശുഷ്‌കിച്ചു. ബിജെപി സംസ്ഥാനത്ത് ശക്തിപ്പെടാൻ തുടങ്ങി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലായി ഏറ്റുമുട്ടലുകള്‍. സംസ്ഥാനത്ത് ബിജെപിയുടെ പെട്ടെന്നുള്ള വളര്‍ച്ച തൃണമൂലിനെ ഞെട്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ മാത്രം വിജയിച്ച ബിജെപിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഈ വളര്‍ച്ച സംസ്ഥാനത്ത് 60 വര്‍ഷമായി തുടരുന്ന രാഷ് ട്രീയ വൈരങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും പുതിയ തുടക്കമാണ് നല്‍കിയത്.

ഇക്കുറി രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ കേശ്പുരിൽ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നന്ദിഗ്രാമില്‍പ്പെട്ട ഈസ്റ്റ് മിഡ്‌നാപുരിലെ ഒരു പോളിംഗ് ബൂത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സന്ദര്‍ശനവേളയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയുടെ സാന്നിധ്യം വർധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

പ്രക്ഷുബ്ധമായ 1960കള്‍

സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ രക്തച്ചൊരിച്ചില്‍ നടന്ന ബംഗാളില്‍ 1960കളിലാണ് ആഭ്യന്തര രാഷ്്ട്രീയ സംഘര്‍ഷങ്ങളുടെ വിത്തുകള്‍ പാകുന്നത്. 1967ല്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തി. ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ശക്തി ബംഗാളില്‍ കുറഞ്ഞു തുടങ്ങി, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഇതോടെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും സാധാരണയായി. ഇതിനിടെ ഈ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.

മൂന്നു വര്‍ഷത്തിനുശേഷം രാഷ്‌ട്രീയ വിദ്വേഷത്തിന്‍റെ ഏറ്റവും മോശമായ ഒരു സംഭവം സംസ്ഥാനത്തു നടന്നു. 1970 മാര്‍ച്ച് 17ന് ബര്‍ദ്വാനിലെ സായ് കുടുംബത്തിലെ അംഗങ്ങളെയെല്ലാം കൂട്ടക്കൊല ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരായിരുന്നു സായ് കുടുംബം. സിപിഎമ്മില്‍ ചേരാന്‍ തയാറായില്ല എന്ന ഒറ്റക്കാരണത്താലാണ് ഈ കുടുംബത്തെ ഇല്ലായ്മ ചെയ്തത്. 1971 ഫെബ്രുവരിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ഹേമന്ത ബാസുവിനെ കോല്‍ക്കത്തയില്‍വച്ച് കൊലപ്പെടുത്തി. കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് ഒരു കൂട്ടം ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ ആരോപിച്ചു. പിന്നീട് ഇത് തിരുത്തി കോണ്‍ഗ്രസിനു മേല്‍ പഴിചാരി.

അറുപതുകളുടെ ഇടയില്‍ സിലിഗുഡി ജില്ലയിലെ ചെറിയ പ്രദേശമായ നക്‌സല്‍ബാരിയില്‍നിന്ന് തീവ്ര ഇടതുപക്ഷ നിലപാടുള്ള ഒരു സംഘം ഉയർന്നുവന്നു. നക്‌സലൈറ്റുകള്‍ എന്നറിയപ്പെട്ട ഈ സംഘം തോക്കിന്‍ കുഴലിലൂടെ അധികാരം നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാക്‌സിസ്റ്റ്-ലെനിനിസ്റ്റ്) വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിലേര്‍പ്പെട്ടു. ഭൂവുടമകളും സര്‍ക്കാരിനെ സേവിക്കുന്നവരായി പാര്‍ട്ടി മുദ്രകുത്തുന്നവരുമായിരുന്നു ഇവരുടെ വര്‍ഗശത്രുകള്‍.

1972 മുതല്‍ 1977 വരെ ബംഗാളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തി. തീവ്ര ഇടതുപക്ഷ സംഘത്തിനെതിരേ ഈ കാലത്ത് വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടന്നു. ഈ സംഘത്തെ ഇല്ലാതാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നതായി രേഖകള്‍ പറയുന്നു. റേയുടെ ഭരണത്തില്‍ പോലീസ് അതിക്രമവും വ്യാജഏറ്റുമുട്ടലുകളും പതിവായി നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇടതുഭരണം

1977ല്‍ ഇടതുഭരണം ബംഗാളില്‍ തിരിച്ചെത്തി. 34 വര്‍ഷമാണ് ഇതു നീണ്ടത്. ഗ്രാമീണ രാഷ്‌ട്രീയത്തിലും സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങളിലും സിപിഎം പിടിമുറുക്കി. ഭൂപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ബലപ്രയോഗത്തിലൂടെയും ആക്രമണങ്ങളിലൂടെയും സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിച്ചും സിപിഎം അവരുടെ ശക്തി തുടര്‍ന്നുപോന്നു.

സിപിഎം മുഖ്യമന്ത്രി ജ്യോതി ബാസുവിന്‍റെ അവസാന ഭരണകാലത്താണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നത്. 2000 ജൂലൈ 27ന് നടന്നൊരു സംഭവമാണ് പുതിയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു കാരണമായത്. ബിര്‍ഭൂം ജില്ലയിലെ സച്പുര്‍ ഗ്രാമത്തിലെ നിര്‍ധനരും ഭൂരഹിതരുമായ 11 തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവമാണ് തൃണമൂലിന്‍റെ വളര്‍ച്ചയ്ക്ക് ഇടയാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംഭവം നടന്നത്.


2000 നവംബറില്‍ ബുദ്ധദേബ് ഭട്ടാചാര്യ ബംഗാളിന്‍റെ ഭരണമേറ്റെടുത്തു. സമാധാനം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ ആദ്യ വര്‍ഷം. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളും സ്ഥലമേറ്റെടുപ്പുകളും വന്നതോടെ സ്ഥിതിഗതികള്‍ മാറി. സിപിഎം പ്രവര്‍ത്തകരും ടിഎംസി പ്രവര്‍ത്തരും തമ്മില്‍ നന്ദിഗ്രാമില്‍വച്ച് ഏറ്റുമുട്ടി. നന്ദിഗ്രാമിനെ കെമിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ ഭട്ടാചാര്യക്കു പദ്ധതിയുണ്ടായിരുന്നു. നന്ദിഗ്രാമിലെ ജനങ്ങളെ കുടിയൊഴുപ്പിക്കാനുള്ള തീരുമാനം 2011ലെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി. ഇതോടെ ബംഗാളിലെ ഇടതു ഭരണം നിലംപൊത്തി.

2007ല്‍ മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കലിനെതിരേ ഉപരോധം തീര്‍ത്ത 14 പ്രദേശവാസികള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. കര്‍ഷകര്‍ക്കു പിന്തുണയുമായി ടിഎംസി പ്രവര്‍ത്തകര്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ആന്ധ്രപ്രദേശിലും ഛത്തീസ്ഗഡിലും ശക്തമായിരുന്ന മാവോയിസ്റ്റുകള്‍ കര്‍ഷകര്‍ക്കു പിന്തുണയുമായി എത്തി. രണ്ടു വര്‍ഷക്കാലകൊണ്ട് അമ്പതിലേറെപ്പേര്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടു. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഭട്ടാചാര്യ തീരുമാനിച്ചു.

2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. 20ലേറെപ്പേര്‍ക്കാണ് അക്കാലത്ത് ജീവന്‍ നഷ്ടമായത്. ഇതിനിടെ ഇടതുപക്ഷ സഖ്യത്തിലെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും (ആര്‍എസ്പി), സിപിഎമ്മും കുറച്ചു ഗ്രാമങ്ങളിലെങ്കിലും ശക്തി നിലനിര്‍ത്താന്‍ പരസ്പരം ഏറ്റുമുട്ടി. ആര്‍എസ്പി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഎം ഗുണ്ടകള്‍ക്കു നേരെയാണ് ആര്‍എസ്പി കുറ്റം ആരോപിച്ചത്.

2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദിലെ ദോംകലില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 90ലേറെപ്പേര്‍ക്കു പരിക്കേറ്റു. ഇതിലെ 70ലേറെപ്പേര്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു.

വെസ്റ്റ് മിഡ്‌നാപുരിലെ ലാല്ഗാഡില്‍ മാവോയിസ്റ്റുകള്‍ ആക്രമണങ്ങള്‍ നടത്തി. ഇവരുടെ ആക്രമണത്തില്‍ നിരവധി പ്രാദേശിക സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ടു. ലാല്‍ഗഡിലെ സോണല്‍ കമ്മിറ്റി സെക്രട്ടറി അന്‍ജു പാണ്ഡെയുടെ വസതി ബോംബെറിഞ്ഞു തകര്‍ത്തു.

തൃണമൂലിന്‍റെ ഭരണം

2011ല്‍ അധികാരത്തിലെത്തും മുമ്പ് എല്ലാം ക്രമീകരിക്കുമെന്ന വാഗ്ദാനമാണ് മമത ബാനര്‍ജി നല്‍കിയത്. വെറുപ്പിന്‍റെയോ വിദ്വേഷത്തിന്‍റെയോ അല്ല രാഷ് ട്രീയമായ മാറ്റമാകും നടപ്പാക്കുകയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടായില്ല. 2012 ഫെബ്രുവരിയില്‍ മുന്‍ സിപിഎം എംഎല്‍എ പ്രദീപ് ഥായെയും ബര്‍ദ്വാന്‍ ജില്ല നേതാവ് കമാല്‍ ഗ്യാനെയും കൊലപ്പെടുത്തി. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരേയാണ് കൊലപാതകത്തിനു വിരല്‍ചൂണ്ടിയത്. 2011ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന ആക്രമണത്തില്‍ വെറും ഒമ്പതു മാസത്തിനിടെ 56 സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.

2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് നടന്ന ദിവസം മാത്രം 10 പേരാണ് കൊല്ലപ്പെട്ടത്. 2003ല്‍ 76 പേരും 2013ല്‍ 39 പേരുമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കൊല്ലപ്പെട്ടത്. 2018ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നു. മത്സരിക്കാതെതന്നെ 34 ശതമാനം സീറ്റുകള്‍ ടിഎംസി നേടി. എല്ലാ ജില്ലകളിലും ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കോല്‍ക്കത്ത ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വളര്‍ച്ചയ്ക്കു വിത്തുപാകുന്നതായിരുന്നു.

ബിജെപിയുടെ വളർച്ച

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിലേക്കു മത്സരിച്ച ബിജെപി 19 ഇടത്ത് ജയിച്ചു. ഇതോടെ ബിജെപി, ടിഎംസിക്കു ഭീഷണിയായി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ഈ നിയമസഭ തെരഞ്ഞെടുപ്പ് വരെ 130 പേരിലേറെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിക്കുന്നുണ്ട്.

34 വര്‍ഷത്തെ ഭരണത്തില്‍ ആക്രമണങ്ങളുടെ പേരിൽ ഏറെ പഴികേട്ട ഇടതുപാര്‍ട്ടികള്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ ടിഎംസിയെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം കേന്ദ്ര സേന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അക്രമസംഭവങ്ങള്‍ കേന്ദ്ര സേനയുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നും മമത ആരോപിക്കുന്നു.

മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.