Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബംഗാളിന്റെ തീരാത്ത ദുഃഖം
Friday, April 16, 2021 12:14 AM IST
എട്ടു ഘട്ടമായി നടക്കുന്ന പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാശിയേറിയ രാഷ്ട്രീയ പോരാട്ടം കൊണ്ടു മാത്രമല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്, അക്രമസംഭവങ്ങൾ കൊണ്ടു കൂടിയാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന നാലാംഘട്ട പോളിംഗിൽ കേന്ദ്രസേനയുടെ വെടിയേറ്റ് നാലു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെയാണ്.
രാഷ്ട്രീയ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും നിറഞ്ഞ പശ്ചിമ ബംഗാള്‍ രാഷ് ട്രീയത്തിനു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ 34 വര്‍ഷം നീണ്ട ഭരണകാലം ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. ആ ഭരണത്തിന്റെ അവസാന നാളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ശക്തിപ്പെട്ടു. പിന്നീട് സിപിഎമ്മും ടിഎംസിയും നേര്‍ക്കുനേരായിരുന്നു സംഘർഷവും സംഘട്ടനവും.
2011ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്റെ ഭരണത്തിലെത്തി. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പിടിമുറുക്കിയതോടെ സിപിഎമ്മിന്റെ ശക്തി ശുഷ്കിച്ചു. ബിജെപി സംസ്ഥാനത്ത് ശക്തിപ്പെടാൻ തുടങ്ങി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലായി ഏറ്റുമുട്ടലുകള്‍. സംസ്ഥാനത്ത് ബിജെപിയുടെ പെട്ടെന്നുള്ള വളര്‍ച്ച തൃണമൂലിനെ ഞെട്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ മാത്രം വിജയിച്ച ബിജെപിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഈ വളര്‍ച്ച സംസ്ഥാനത്ത് 60 വര്‍ഷമായി തുടരുന്ന രാഷ് ട്രീയ വൈരങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും പുതിയ തുടക്കമാണ് നല്‍കിയത്.
ഇക്കുറി രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. ഇതേത്തുടര്‍ന്ന് വെസ്റ്റ് മിഡ്നാപുര് ജില്ലയിലെ കേശ്പുരിൽ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. നന്ദിഗ്രാമില്പ്പെട്ട ഈസ്റ്റ് മിഡ്നാപുരിലെ ഒരു പോളിംഗ് ബൂത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സന്ദര്‍ശനവേളയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയുടെ സാന്നിധ്യം വർധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
പ്രക്ഷുബ്ധമായ 1960കള്‍
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ രക്തച്ചൊരിച്ചില്‍ നടന്ന ബംഗാളില്‍ 1960കളിലാണ് ആഭ്യന്തര രാഷ്്ട്രീയ സംഘര്‍ഷങ്ങളുടെ വിത്തുകള്‍ പാകുന്നത്. 1967ല്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തി. ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തി ബംഗാളില്‍ കുറഞ്ഞു തുടങ്ങി, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഇതോടെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ആക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും സാധാരണയായി. ഇതിനിടെ ഈ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.
മൂന്നു വര്‍ഷത്തിനുശേഷം രാഷ്ട്രീയ വിദ്വേഷത്തിന്റെ ഏറ്റവും മോശമായ ഒരു സംഭവം സംസ്ഥാനത്തു നടന്നു. 1970 മാര്‍ച്ച് 17ന് ബര്‍ദ്വാനിലെ സായ് കുടുംബത്തിലെ അംഗങ്ങളെയെല്ലാം കൂട്ടക്കൊല ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരായിരുന്നു സായ് കുടുംബം. സിപിഎമ്മില്‍ ചേരാന്‍ തയാറായില്ല എന്ന ഒറ്റക്കാരണത്താലാണ് ഈ കുടുംബത്തെ ഇല്ലായ്മ ചെയ്തത്. 1971 ഫെബ്രുവരിയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ഹേമന്ത ബാസുവിനെ കോല്ക്കത്തയില്വച്ച് കൊലപ്പെടുത്തി. കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കുണ്ടെന്ന് ഒരു കൂട്ടം ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ ആരോപിച്ചു. പിന്നീട് ഇത് തിരുത്തി കോണ്‍ഗ്രസിനു മേല്‍ പഴിചാരി.
അറുപതുകളുടെ ഇടയില്‍ സിലിഗുഡി ജില്ലയിലെ ചെറിയ പ്രദേശമായ നക്സല്ബാരിയില്നിന്ന് തീവ്ര ഇടതുപക്ഷ നിലപാടുള്ള ഒരു സംഘം ഉയർന്നുവന്നു. നക്സലൈറ്റുകള്‍ എന്നറിയപ്പെട്ട ഈ സംഘം തോക്കിന് കുഴലിലൂടെ അധികാരം നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാക്സിസ്റ്റ്-ലെനിനിസ്റ്റ്) വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിലേര്‍പ്പെട്ടു. ഭൂവുടമകളും സര്‍ക്കാരിനെ സേവിക്കുന്നവരായി പാര്‍ട്ടി മുദ്രകുത്തുന്നവരുമായിരുന്നു ഇവരുടെ വര്ഗശത്രുകള്.
1972 മുതല്‍ 1977 വരെ ബംഗാളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തി. തീവ്ര ഇടതുപക്ഷ സംഘത്തിനെതിരേ ഈ കാലത്ത് വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടന്നു. ഈ സംഘത്തെ ഇല്ലാതാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആഗ്രഹിച്ചിരുന്നതായി രേഖകള്‍ പറയുന്നു. റേയുടെ ഭരണത്തില്‍ പോലീസ് അതിക്രമവും വ്യാജഏറ്റുമുട്ടലുകളും പതിവായി നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇടതുഭരണം
1977ല്‍ ഇടതുഭരണം ബംഗാളില്‍ തിരിച്ചെത്തി. 34 വര്‍ഷമാണ് ഇതു നീണ്ടത്. ഗ്രാമീണ രാഷ്ട്രീയത്തിലും സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങളിലും സിപിഎം പിടിമുറുക്കി. ഭൂപരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ബലപ്രയോഗത്തിലൂടെയും ആക്രമണങ്ങളിലൂടെയും സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിച്ചും സിപിഎം അവരുടെ ശക്തി തുടര്‍ന്നുപോന്നു.
സിപിഎം മുഖ്യമന്ത്രി ജ്യോതി ബാസുവിന്റെ അവസാന ഭരണകാലത്താണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുന്നത്. 2000 ജൂലൈ 27ന് നടന്നൊരു സംഭവമാണ് പുതിയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു കാരണമായത്. ബിര്‍ഭൂം ജില്ലയിലെ സച്പുര് ഗ്രാമത്തിലെ നിര്‍ധനരും ഭൂരഹിതരുമായ 11 തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവമാണ് തൃണമൂലിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംഭവം നടന്നത്.
2000 നവംബറില്‍ ബുദ്ധദേബ് ഭട്ടാചാര്യ ബംഗാളിന്റെ ഭരണമേറ്റെടുത്തു. സമാധാനം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷം. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളും സ്ഥലമേറ്റെടുപ്പുകളും വന്നതോടെ സ്ഥിതിഗതികള്‍ മാറി. സിപിഎം പ്രവര്‍ത്തകരും ടിഎംസി പ്രവര്‍ത്തരും തമ്മില്‍ നന്ദിഗ്രാമില്‍വച്ച് ഏറ്റുമുട്ടി. നന്ദിഗ്രാമിനെ കെമിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ ഭട്ടാചാര്യക്കു പദ്ധതിയുണ്ടായിരുന്നു. നന്ദിഗ്രാമിലെ ജനങ്ങളെ കുടിയൊഴുപ്പിക്കാനുള്ള തീരുമാനം 2011ലെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി. ഇതോടെ ബംഗാളിലെ ഇടതു ഭരണം നിലംപൊത്തി.
2007ല്‍ മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കലിനെതിരേ ഉപരോധം തീര്‍ത്ത 14 പ്രദേശവാസികള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. കര്‍ഷകര്‍ക്കു പിന്തുണയുമായി ടിഎംസി പ്രവര്‍ത്തകര്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ആന്ധ്രപ്രദേശിലും ഛത്തീസ്ഗഡിലും ശക്തമായിരുന്ന മാവോയിസ്റ്റുകള്‍ കര്‍ഷകര്‍ക്കു പിന്തുണയുമായി എത്തി. രണ്ടു വര്ഷക്കാലകൊണ്ട് അമ്പതിലേറെപ്പേര്‍ നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടു. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഭട്ടാചാര്യ തീരുമാനിച്ചു.
2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും ആക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു. 20ലേറെപ്പേര്‍ക്കാണ് അക്കാലത്ത് ജീവന് നഷ്ടമായത്. ഇതിനിടെ ഇടതുപക്ഷ സഖ്യത്തിലെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും (ആര്‍എസ്പി), സിപിഎമ്മും കുറച്ചു ഗ്രാമങ്ങളിലെങ്കിലും ശക്തി നിലനിര്‍ത്താന്‍ പരസ്പരം ഏറ്റുമുട്ടി. ആര്‍എസ്പി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഎം ഗുണ്ടകള്‍ക്കു നേരെയാണ് ആര്‍എസ്പി കുറ്റം ആരോപിച്ചത്.
2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദിലെ ദോംകലില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 90ലേറെപ്പേര്‍ക്കു പരിക്കേറ്റു. ഇതിലെ 70ലേറെപ്പേര്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു.
വെസ്റ്റ് മിഡ്നാപുരിലെ ലാല്ഗാഡില് മാവോയിസ്റ്റുകള്‍ ആക്രമണങ്ങള്‍ നടത്തി. ഇവരുടെ ആക്രമണത്തില്‍ നിരവധി പ്രാദേശിക സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ടു. ലാല്‍ഗഡിലെ സോണല്‍ കമ്മിറ്റി സെക്രട്ടറി അന്‍ജു പാണ്ഡെയുടെ വസതി ബോംബെറിഞ്ഞു തകര്‍ത്തു.
തൃണമൂലിന്റെ ഭരണം
2011ല്‍ അധികാരത്തിലെത്തും മുമ്പ് എല്ലാം ക്രമീകരിക്കുമെന്ന വാഗ്ദാനമാണ് മമത ബാനര്‍ജി നല്‍കിയത്. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ അല്ല രാഷ് ട്രീയമായ മാറ്റമാകും നടപ്പാക്കുകയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടായില്ല. 2012 ഫെബ്രുവരിയില്‍ മുന്‍ സിപിഎം എംഎല്‍എ പ്രദീപ് ഥായെയും ബര്‍ദ്വാന്‍ ജില്ല നേതാവ് കമാല്‍ ഗ്യാനെയും കൊലപ്പെടുത്തി. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു നേരേയാണ് കൊലപാതകത്തിനു വിരല്‍ചൂണ്ടിയത്. 2011ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന ആക്രമണത്തില്‍ വെറും ഒമ്പതു മാസത്തിനിടെ 56 സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് നടന്ന ദിവസം മാത്രം 10 പേരാണ് കൊല്ലപ്പെട്ടത്. 2003ല്‍ 76 പേരും 2013ല്‍ 39 പേരുമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കൊല്ലപ്പെട്ടത്. 2018ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നു. മത്സരിക്കാതെതന്നെ 34 ശതമാനം സീറ്റുകള്‍ ടിഎംസി നേടി. എല്ലാ ജില്ലകളിലും ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കോല്‍ക്കത്ത ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ വളര്‍ച്ചയ്ക്കു വിത്തുപാകുന്നതായിരുന്നു.
ബിജെപിയുടെ വളർച്ച
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിലേക്കു മത്സരിച്ച ബിജെപി 19 ഇടത്ത് ജയിച്ചു. ഇതോടെ ബിജെപി, ടിഎംസിക്കു ഭീഷണിയായി. ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ഈ നിയമസഭ തെരഞ്ഞെടുപ്പ് വരെ 130 പേരിലേറെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപി ആരോപിക്കുന്നുണ്ട്.
34 വര്‍ഷത്തെ ഭരണത്തില്‍ ആക്രമണങ്ങളുടെ പേരിൽ ഏറെ പഴികേട്ട ഇടതുപാര്‍ട്ടികള്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ ടിഎംസിയെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സേന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അക്രമസംഭവങ്ങള്‍ കേന്ദ്ര സേനയുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്നും മമത ആരോപിക്കുന്നു.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top