Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേരളമൊന്നാകെ ജാഗ്രതയിലേക്ക് ഉണരണം
Monday, April 19, 2021 11:11 PM IST
ലോകമാകെ ഭീതി വിതച്ചു പടർന്നു പിടിച്ച കോവിഡ് മഹാമാരിയിൽ വമ്പൻ രാജ്യങ്ങൾക്കു പോലും അടിതെറ്റിയപ്പോൾ അതീവ ജാഗ്രതയോടെ പൊരുതിനിന്ന സംസ്ഥാനമാണ് കേരളം. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രോഗപ്രതിരോധത്തിനായി കേരളം സ്വീകരിച്ച മാതൃകകൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ ഇപ്പോൾ രണ്ടാം തരംഗത്തിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പാഘോഷത്തിനു ശേഷം സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വം വിശ്രമത്തിലാണെന്നു തോന്നുംവിധമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.
രോഗവ്യാപനം അതിരൂക്ഷമായിട്ട് ഏതാനും ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇന്നലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഓരോസ്ഥലത്തും ഓരോ രീതിയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
കോഴിക്കോട്ട് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ കാസർഗോട്ടെ കളക്ടർ ഒരുപടികൂടി കടന്ന് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ജില്ലയിൽ പ്രവേശിപ്പിക്കൂ എന്ന കടുത്ത നിലപാടെടുത്തു. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഇന്നലെ ശക്തമായ എതിർപ്പുയർത്തുകയും ചെയ്തു. എന്നാൽ തൃശൂരിൽ പൂരം നടത്തുന്നതിന് അനുമതി നൽകുകയാണുണ്ടായത്. കോഴിക്കോട് നഗരത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവിൽ മലയോര മേഖലയിൽ പോലീസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു തടസമുണ്ടാക്കാൻ ശ്രമിച്ചതും വിവാദമായി. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ആൾക്കൂട്ടവും കച്ചവടങ്ങളും തടസമില്ലാതെ നടക്കുന്നുമുണ്ടായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിക്കപ്പെട്ടത് കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച സമീപനത്തിൽനിന്ന് പിന്നോട്ടുപോക്കായി.
കാവൽ സർക്കാരാണെങ്കിലും ജനങ്ങളുടെ ജീവൻമരണ പ്രശ്നമായി മാറിയിരിക്കുന്ന കോവിഡ് പ്രതിരോധത്തിൽ ഫലപ്രദമായ ഇടപെടലിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ളവർ ഉദാസീനത കാട്ടരുതെന്നതാണ് ജനങ്ങളുടെ ആഗ്രഹം. പ്രതിപക്ഷം ഇക്കാര്യത്തിൽ സർക്കാരിനു പിന്തുണ നൽകുകയും വേണം. എന്നാൽ പ്രതിപക്ഷ വിമർശനത്തിന്റെ പേരിൽ സർക്കാർ കടമ മറക്കുന്നത് ആശാസ്യമല്ല. ഉദ്യോഗസ്ഥ ഭരണത്തിൽ കോവിഡ് പ്രതിരോധത്തിന് ഏകോപനമുണ്ടാകില്ലെന്ന് ഏതാനും ദിവസംകൊണ്ടുതന്നെ തെളിഞ്ഞുകഴിഞ്ഞു.
എംപിമാരും എംഎൽഎമാരും ജില്ലാപഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമെല്ലാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതും അടിയന്തര ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്ന ഭയമില്ലാതെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കാം. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുകയും വേണം. ആരോഗ്യപ്രവർത്തകർക്ക് ഇനി പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകാൻ കഴിഞ്ഞെന്നു വരില്ല. കാരണം രോഗബാധിതർ പെരുകുമ്പോൾ ചികിത്സയിലേക്കാണ് അവരുടെ മുഴുവൻ ശ്രദ്ധയും പതിയേണ്ടത്. അവരുടെ പ്രയാസങ്ങളും സമ്മർദങ്ങളും ലഘൂകരിക്കുന്നതിനാണ് മറ്റുള്ളവർ ശ്രമിക്കേണ്ടത്.
നിയമസഭയിലേക്കുള്ള വോട്ടെടുപ്പു നടന്ന ഏപ്രിൽ ആറിന് 3,502 ആയിരുന്നു ഒരുദിവസത്തെ രോഗബാധിതർ. നാല് ദിവസം കഴിഞ്ഞ് പത്താം തീയതി ആയപ്പോഴേക്കും രോഗികളുടെ എണ്ണം 6,194 ഉം 14-ാം തീയതി ആയപ്പോഴേക്കും 8,778 ഉം ആയി. രണ്ടു ദിവസത്തിനു ശേഷം ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തി. ഇന്നലെ തുടർച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. കേവലം രണ്ടാഴ്ച കൊണ്ട് കോവിഡ് അതിന്റെ തനിനിറം വെളിവാക്കിയപ്പോൾ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണ്. കോവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട നിലയിലേക്ക് ആശുപത്രികളുടെ പ്രവർത്തനം അനുദിനം നീങ്ങുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയ്ക്കാൻ കഴിയുന്നില്ല.
കോവിഡിന്റെ ആദ്യ തരംഗം ആരംഭിച്ചതു മുതൽ ഒരു വർഷം മുഴുവൻ നാം കാത്തുസൂക്ഷിച്ച ജാഗ്രത ഇല്ലാതായത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടല്ല. ഒരു സമൂഹമെന്ന നിലയിൽ ഒറ്റക്കെട്ടായി വൈറസ് വ്യാപനത്തിനെതിരായി പൊരുതുന്ന നാം പല പല ഘട്ടങ്ങളിലായി പിന്നാക്കം പോയതു കൊണ്ടാണ്. അതി തീവ്ര വ്യാപനം നടക്കുന്ന ഈ ഘട്ടത്തിലും സ്ഥിതി നിയന്ത്രണ വിധേയമാക്കണമെങ്കിൽ അത്തരം കൂട്ടായ പരിശ്രമങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ജനങ്ങളാകെ അണിനിരന്നു കൊണ്ട് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ പഴുതടച്ചുള്ള ആ മാതൃകയല്ലാതെ, കോവിഡ് വ്യാപനത്തിനു കടിഞ്ഞാണിടാൻ മറ്റു മാർഗങ്ങളില്ലെന്നത് നിസ്തർക്കമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
"പേര് പോയി'; സിംഹങ്ങള്‍ ഇനി സൂരജും തനയയും
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
Latest News
"പേര് പോയി'; സിംഹങ്ങള്‍ ഇനി സൂരജും തനയയും
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top