കേരളമൊന്നാകെ ജാഗ്രതയിലേക്ക് ഉണരണം
Monday, April 19, 2021 11:11 PM IST
ലോകമാകെ ഭീതി വിതച്ചു പടർന്നു പിടിച്ച കോവിഡ് മഹാമാരിയിൽ വമ്പൻ രാജ്യങ്ങൾക്കു പോലും അടിതെറ്റിയപ്പോൾ അതീവ ജാഗ്രതയോടെ പൊരുതിനിന്ന സംസ്ഥാനമാണ് കേരളം. രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ രോഗപ്രതിരോധത്തിനായി കേരളം സ്വീകരിച്ച മാതൃകകൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ ഇപ്പോൾ രണ്ടാം തരംഗത്തിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പാഘോഷത്തിനു ശേഷം സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ നേതൃത്വം വിശ്രമത്തിലാണെന്നു തോന്നുംവിധമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ.

രോഗവ്യാപനം അതിരൂക്ഷമായിട്ട് ഏതാനും ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇന്നലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഓരോസ്ഥലത്തും ഓരോ രീതിയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

കോഴിക്കോട്ട് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ കാസർഗോട്ടെ കളക്ടർ ഒരുപടികൂടി കടന്ന് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ജില്ലയിൽ പ്രവേശിപ്പിക്കൂ എന്ന കടുത്ത നിലപാടെടുത്തു. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ ഇന്നലെ ശക്തമായ എതിർപ്പുയർത്തുകയും ചെയ്തു. എന്നാൽ തൃശൂരിൽ പൂരം നടത്തുന്നതിന് അനുമതി നൽകുകയാണുണ്ടായത്. കോഴിക്കോട് നഗരത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവിൽ മലയോര മേഖലയിൽ പോലീസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു തടസമുണ്ടാക്കാൻ ശ്രമിച്ചതും വിവാദമായി. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ആൾക്കൂട്ടവും കച്ചവടങ്ങളും തടസമില്ലാതെ നടക്കുന്നുമുണ്ടായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിക്കപ്പെട്ടത് കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച സമീപനത്തിൽനിന്ന് പിന്നോട്ടുപോക്കായി.

കാവൽ സർക്കാരാണെങ്കിലും ജനങ്ങളുടെ ജീവൻമരണ പ്രശ്നമായി മാറിയിരിക്കുന്ന കോവിഡ് പ്രതിരോധത്തിൽ ഫലപ്രദമായ ഇടപെടലിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ളവർ ഉദാസീനത കാട്ടരുതെന്നതാണ് ജനങ്ങളുടെ ആഗ്രഹം. പ്രതിപക്ഷം ഇക്കാര്യത്തിൽ സർക്കാരിനു പിന്തുണ നൽകുകയും വേണം. എന്നാൽ പ്രതിപക്ഷ വിമർശനത്തിന്‍റെ പേരിൽ സർക്കാർ കടമ മറക്കുന്നത് ആശാസ്യമല്ല. ഉദ്യോഗസ്ഥ ഭരണത്തിൽ കോവിഡ് പ്രതിരോധത്തിന് ഏകോപനമുണ്ടാകില്ലെന്ന് ഏതാനും ദിവസംകൊണ്ടുതന്നെ തെളിഞ്ഞുകഴിഞ്ഞു.

എംപിമാരും എംഎൽഎമാരും ജില്ലാപഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമെല്ലാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതും അടിയന്തര ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ രാഷ്‌ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്ന ഭയമില്ലാതെ ജനപ്രതിനിധികൾക്കും രാഷ്‌ട്രീയ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കാം. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കുകയും വേണം. ആരോഗ്യപ്രവർത്തകർക്ക് ഇനി പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകാൻ കഴിഞ്ഞെന്നു വരില്ല. കാരണം രോഗബാധിതർ പെരുകുമ്പോൾ ചികിത്സയിലേക്കാണ് അവരുടെ മുഴുവൻ ശ്രദ്ധയും പതിയേണ്ടത്. അവരുടെ പ്രയാസങ്ങളും സമ്മർദങ്ങളും ലഘൂകരിക്കുന്നതിനാണ് മറ്റുള്ളവർ ശ്രമിക്കേണ്ടത്.


നിയമസഭയിലേക്കുള്ള വോട്ടെടുപ്പു നടന്ന ഏപ്രിൽ ആറിന് 3,502 ആയിരുന്നു ഒരുദിവസത്തെ രോഗബാധിതർ. നാല് ദിവസം കഴിഞ്ഞ് പത്താം തീയതി ആയപ്പോഴേക്കും രോഗികളുടെ എണ്ണം 6,194 ഉം 14-ാം തീയതി ആയപ്പോഴേക്കും 8,778 ഉം ആയി. രണ്ടു ദിവസത്തിനു ശേഷം ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തി. ഇന്നലെ തുടർച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. കേവലം രണ്ടാഴ്ച കൊണ്ട് കോവിഡ് അതിന്‍റെ തനിനിറം വെളിവാക്കിയപ്പോൾ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയാണ്. കോവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട നിലയിലേക്ക് ആശുപത്രികളുടെ പ്രവർത്തനം അനുദിനം നീങ്ങുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയ്ക്കാൻ കഴിയുന്നില്ല.

കോവിഡിന്‍റെ ആദ്യ തരംഗം ആരംഭിച്ചതു മുതൽ ഒരു വർഷം മുഴുവൻ നാം കാത്തുസൂക്ഷിച്ച ജാഗ്രത ഇല്ലാതായത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടല്ല. ഒരു സമൂഹമെന്ന നിലയിൽ ഒറ്റക്കെട്ടായി വൈറസ് വ്യാപനത്തിനെതിരായി പൊരുതുന്ന നാം പല പല ഘട്ടങ്ങളിലായി പിന്നാക്കം പോയതു കൊണ്ടാണ്. അതി തീവ്ര വ്യാപനം നടക്കുന്ന ഈ ഘട്ടത്തിലും സ്ഥിതി നിയന്ത്രണ വിധേയമാക്കണമെങ്കിൽ അത്തരം കൂട്ടായ പരിശ്രമങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ജനങ്ങളാകെ അണിനിരന്നു കൊണ്ട് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ പഴുതടച്ചുള്ള ആ മാതൃകയല്ലാതെ, കോവിഡ് വ്യാപനത്തിനു കടിഞ്ഞാണിടാൻ മറ്റു മാർഗങ്ങളില്ലെന്നത് നിസ്തർക്കമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.