സമുദായവും രാഷ്‌ട്രീയവും
Thursday, May 27, 2021 11:07 PM IST
നീതിനിഷ്ഠവും ആരോഗ്യപരവുമായ സാമൂഹിക മുന്നേറ്റത്തിനു സഹായകമാകാൻ സമുദായവും രാഷ്‌ട്രീയവും പരസ്പര ധാരണയോടെ മുന്നേറണം. ഇവ തമ്മിൽ അസ്പൃശ്യതയോ ശത്രുതയോ പാടില്ലെന്നു മാത്രമല്ല, അ‍ന്യോന്യ പ്രീണനവും ആപത്താണ്. വാസ്തവത്തിൽ അസിധാരാവ്രതം പോലെ അപകടകരമായ ഒന്നാണോ രാഷ്‌ട്രീയ-സാമുദായിക സഹവർത്തിത്വം? രാഷ്‌ട്രീയത്തിനു സമുദായത്തിൽനിന്നോ സമുദായത്തിനു രാഷ്‌ട്രീയത്തിൽനിന്നോ പരിപൂർണ വിരക്തി സാധ്യമല്ലെന്നതാണ് വാസ്തവം; അതിന്‍റെ ആവശ്യവുമില്ല. കാരണം, ഇത് ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിൽ രാഷ്‌ട്രീയ പാർട്ടികൾ അനിവാര്യമണ്. അവയാകട്ടെ ജാതി, മത, സാമുദായികാംഗങ്ങൾ ഉൾപ്പെടുന്ന ബഹുജന സംവിധാനമാണ്.

സമുദായ നേതൃത്വം സ്ഥാനാർഥിനിർണയത്തിൽ ഇടപെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ വേണ്ടെന്നുള്ള വാദം വലിയ കൈയടികളോടെ കുറച്ചുപേരൊക്കെ സ്വീകരിച്ചിട്ടുണ്ടാകും. യുഡിഎഫിന്‍റെ ജനകീയാടിത്തറ ഇളകിയതിനു പിന്നിൽ നേതൃത്വത്തിന്‍റെ സമുദായപ്രീണന ശ്രമങ്ങളാണെന്ന അഭിപ്രായം പലരും പെട്ടെന്നു സ്വാഗതം ചെയ്തേക്കാം. പ്രീണനശ്രമങ്ങൾ യഥാർഥത്തിൽ നടന്നിട്ടുണ്ടെങ്കിൽ വിജയം കണ്ടത് എൽഡിഎഫാണെന്നു പറയേണ്ടിവരും. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും സുരക്ഷയും നിലനിൽപ്പും ഉറപ്പാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ചിന്ത അവർ സമർഥമായി ഉറപ്പിച്ചു. തീർച്ചയും തീരുമാനവുമുള്ള ഒരു ഭരണകൂടത്തിന്‍റെ ഉറപ്പ്, കസേരകളി നടത്തുന്ന ആൾക്കൂട്ടത്തിന്‍റെ ഗീർവാണങ്ങളേക്കാൾ ജനം വിശ്വസിച്ചു എന്നതാണു സത്യം.

ജനാധിപത്യ സംവിധാനത്തിൽ സമുദായങ്ങളെ അവഗണിച്ചു മുന്നേറാൻ രാഷ്‌ട്രീയ പാർട്ടികൾക്കു സാധിക്കില്ല. പൗരബോധത്തെക്കാളും രാഷ്‌ട്രീയ ചിന്തയെക്കാളും ദേശീയ വികാരത്തെക്കാളും ഇന്ത്യയിലെ ജനങ്ങളിൽ ജാതീയതയും ശക്തമായ സമുദായബോധവും മതതാത്പര്യങ്ങളും രൂഢമൂലമാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടില്ല. ഇവയ്ക്കൊക്കെ അതീതമായ രാഷ്‌ട്രീയദർശനം പുലർത്തുന്നവർ തുലോം വിരളമാണ്. ഈ മതബോധം/സമുദായചിന്ത തീക്ഷ്ണമായി ഉജ്വലിപ്പിച്ചുനിർത്താൻ ചില വിഭാഗങ്ങളിൽ ബന്ധപ്പെട്ടവർ നിരന്തരമായും വ്യവസ്ഥാപിതമായും ശ്രമിക്കുന്നതു നിമിത്തം തീവ്രവാദങ്ങൾ ശക്തിയാർജിക്കുന്നു. ഈ തീവ്രവാദങ്ങൾ മതേതരത്വത്തിനും ജാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാത്രമല്ല, ഇതര സമുദായങ്ങളുടെ നിലനിൽപ്പിനും ഭീഷണിയായി മാറുന്നു. അംഗബലത്തിന്‍റെ വർധിച്ച അളവ് അവർക്കുള്ളതിനാൽ രാഷ്‌ട്രീയ പാർട്ടികൾ അവരെ ഉൾഭയത്തോടെ പരിഗണിക്കുന്നു. വർഷങ്ങൾക്കു മുന്പ് എ.കെ. ആന്‍റണി പറഞ്ഞതും മനഃപൂർവം വൈകാരികമായി വിമർശിക്കപ്പെട്ടതുമായ "സമ്മർദതന്ത്രം' ഇവിടെയാണ് വിജയിക്കുന്നത്.

ജനാധിപത്യത്തിന്‍റെ വിജയം

ജനാധിപത്യത്തിന്‍റെ വിജയം ഭൂരിപക്ഷത്തിന്‍റെ വിജയം മാത്രമാകരുത്; അത് നീതിയുടെ വിജയവും നിലനിൽപ്പുമാകണം. നീതിനിഷേധങ്ങൾ അസംതൃപ്തിക്കും അസമാധാനത്തിനും കാരണമാകുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെയും അവസരങ്ങളുടെയും നീതിപൂർവകമായ വിതരണത്തിൽ ഭരണകൂടങ്ങൾ പുലർത്തേണ്ട മാനദണ്ഡം വോട്ടർമാരുടെ എണ്ണമായിരിക്കരുത്. മനുഷ്യരാശിയെ ആകമാനം സംഭ്രാന്തരാക്കുന്ന അന്താരാഷ്‌ട്ര ഭീകരവാദം തൊട്ട് നാട്ടിലെ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വരെയുള്ള വിഷയങ്ങളിൽ മുന്പു പറഞ്ഞ വോട്ടർപട്ടികയുടെ നീളം നോക്കി നിലപാടു നിശ്ചയിക്കുന്പോൾ ഭരണഘടനാതുല്യതയും അടിസ്ഥാനാവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന ചിന്ത നാട്ടിൽ സംജാതമാകുന്നു. ഈ ചിന്തയും ഭയവും ഹീനമായി പരിഹസിക്കപ്പെടുകയല്ല; ക്രിയാത്മകമായി അഭിസംബോധന ചെയ്യപ്പെടുകയാണു വേണ്ടത്.


രാജ്യത്തിന്‍റെ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ജനാധിപത്യസംവിധാനത്തോട് സഹകരിക്കുന്പോൾ തങ്ങളുടെ ആശങ്കയും ഭയവും പ്രതീക്ഷകളും രാഷ്‌ട്രീയപാർട്ടികളുടെ നേതാക്കളെ അറിയിക്കാൻ സമുദായ നേതാക്കൾക്കു കടമയും അവകാശവുമില്ലേ? സ്ഥാനാർഥിനിർണയത്തിൽ നിങ്ങളുടെ ഇടപെടലുകളും നിർദേശവും ഇങ്ങോട്ടു വേണ്ട; നിങ്ങളുടെ മതസംവിധാനങ്ങളിൽ ഇടപെടാൻ ഞങ്ങൾ വരുന്നില്ലല്ലോ എന്നു പറയരുത്. മഹാരാജാവിന്‍റെ തിരുമുന്പിൽ മുഖം കാണിച്ചു തൊഴുതുനിന്ന് വിറച്ചും പകച്ചും കാര്യം ബോധിപ്പിക്കുന്ന കാലം കഴിഞ്ഞു. ആനുകൂല്യങ്ങളെയും അവകാശങ്ങളെയും വ്യവച്ഛേദിച്ചു കാണാൻ ജനപ്രതിനിധികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും കഴിയണം.

വ്യവസ്ഥാപിതമായ ജനാധിപത്യ ഭരണം നാട്ടിലുണ്ടാകുന്നതിനു ദശകങ്ങൾക്കു മുന്പ് സാമൂഹിക നീതിക്കുവേണ്ടി വിപ്ലവകരമായ ഇടപെടലുകൾ നടത്തിയത് സാമൂഹിക പരിഷ്കരണവാദികളായ മതാചാര്യന്മാരും സാന്പ്രദായിക മതജീവിതത്തിന്‍റെ കടുത്ത വിമർശകരായിരുന്ന പരിഷ്കരണവാദികളുമായിരുന്നു. ഇവരെല്ലാംതന്നെ സമുദായ പ്രതിനിധികളുമായിരുന്നു. ഇടുങ്ങിയ സമുദായബോധവും സ്വജനപക്ഷപാതിത്വവും സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും പ്രതിലോമകരമായ അവസ്ഥകൾ സംജാതമാക്കിക്കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ സാമൂഹിക നീതിയിലധിഷ്ഠിതമായി വിഭവങ്ങൾ പങ്കുവയ്ക്കാനും അവസരങ്ങൾ സൃഷ്ടിച്ചു നൽകാനും സർവോപരി, സുരക്ഷിതത്വബോധം ജനവിഭാഗങ്ങളിൽ വളർത്താനും ജനപ്രതിനിധികൾക്കു കഴിയണം. ഇക്കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ചുമതലയും പരിശ്രമവും സമുദായ നേതൃത്വങ്ങൾക്ക് ഉണ്ടായിക്കൂടെന്നാണോ?

മതനിരപേക്ഷത

മതനിരപേക്ഷത എന്നാൽ മതനിരാസമല്ല. മതചിന്തകൾക്കും സമുദായ പരിഗണനകൾക്കും ഉപരിയായി നീതിനിർവഹണം ഉറപ്പാക്കുന്ന സമൂഹമാണ് മതനിരപേക്ഷ സമൂഹം. അവിടെ മതജീവിതം അപരാധമോ തരംതാഴ്ന്ന ഏർപ്പാടോ അല്ല. തങ്ങളുടെ സമുദായത്തിന്‍റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം നയിച്ചവരായിരുന്നു മിക്ക നവോത്ഥാന നായകരും എന്നും നാം ഓർക്കണം. നവോത്ഥാനമെന്നത് പഴയ ചില സംഭവങ്ങളുടെ എണ്ണിപ്പറയലല്ല, സമൂഹത്തിന്‍റെ ശരിയായ ഭാവിയെ നിർണയിക്കുന്ന നിലപാടുകൾ കൈക്കൊള്ളാൻ ഭരണവർഗത്തെ നിരന്തരം ഓർമപ്പെടുത്തലാണ്.

ഏകദേശം ഒരു നൂറ്റാണ്ടിനപ്പുറം ആർജിച്ച നവോത്ഥാന മൂല്യങ്ങൾ കേരള സമൂഹം കൈവെടിയുന്ന കാഴ്ച നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് രാഷ്‌ട്രീയ പാർട്ടികളും സമുദായ നേതൃത്വങ്ങളും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും നവോത്ഥാന ദർശനങ്ങളുടെ പുനരാനയിക്കൽ തങ്ങളുടെ സർവപ്രധാനമായ ധർമമാണെന്നു കരുതണം. ഇതിനു ചേരിതിരിഞ്ഞുള്ള ആക്രമണവും പോർവിളിയുമല്ല വേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയിൽ സമുദായാംഗങ്ങൾ രാഷ്‌ട്രീയ പാർട്ടികളെയും രാഷ്‌ട്രീയ പാർട്ടികൾ സമുദായങ്ങളെയും വിശ്വാസത്തിലെടുക്കണം. പാരസ്പര്യത്തിലൂന്നിയ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ തുല്യനീതി അടിസ്ഥാന മാനദണ്ഡമാകണം.

അപ്രസക്തമാകുന്ന പൗരബോധവും ഏതുനേരവും ആക്രമിക്കപ്പെടാനുള്ള സാധ്യതയും ചോദ്യംചെയ്യലുകൾക്ക് അശക്തരാകുന്ന സ്ഥിതിവിശേഷവും കൊണ്ട് നിരാകരിക്കപ്പെടുന്ന ജീവിതങ്ങളെ അഭിസംബോധന ചെയ്യാനുള്ള ആർജവം ജനപ്രതിനിധികൾക്കും രാഷ്‌ട്രീയ നേതൃത്വങ്ങൾക്കും ഉണ്ടായേ തീരൂ.

റവ. ഡോ. ഫിലിപ്പ് കാരക്കാട്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.