Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പരിധിക്കു പുറത്താകുന്നവർ
Friday, June 4, 2021 1:54 AM IST
ഇക്കൊല്ലവും പഠനം ഓൺലൈനിലാണ്. എന്നാൽ എല്ലാവർക്കും അതിനവസരമില്ല. ഇതിനുള്ള പ്രധാനതടസം ലൈൻ ഓണാകുന്നില്ല എന്നതാണ്. കോവിഡിന്റെ ഭീഷണിയിൽ കഴിഞ്ഞ വർഷം ഒന്നിനും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതിനാൽ ലഭ്യമായ സാങ്കേതിക വിദ്യകളും മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. ഈ വർഷം അതൊന്നും വേണ്ടിവരില്ലെന്നും പതിവുപോലെ സ്കൂളുകളും കോളജുകളും സർവകലാശാലകളും തുറന്നു പ്രവർത്തിക്കുമെന്നുമായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതുവരെയുള്ള കണക്കുകൂട്ടലുകൾ. എന്നാൽ അതെല്ലാം അസ്ഥാനത്തായി. പുതിയ അധ്യയന വർഷവും ഓൺലൈനിൽത്തന്നെ. ഇതെത്രനാൾ എന്നതിന് ഇപ്പോൾ ഉത്തരംപറയാൻ ആർക്കും കഴിയില്ല. ഒരുപക്ഷേ, ഈ വർഷം മുഴുവൻ ഇങ്ങനെ ആയേക്കാം. എന്നാൽ അതിനു നാം എന്തു തയാറെടുപ്പുകളാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് കാര്യമായ ഉത്തരമൊന്നുമില്ല. അതിനായി ആരും പ്രത്യേക പഠനം നടത്തുകയോ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്തിട്ടുമില്ല. ഇതിന്റെ പ്രത്യാഘാതം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തെളിഞ്ഞുതന്നെ നിൽക്കും.
കൈറ്റ്-വിക്ടേഴ്സ് ചാനലിലെ ഡിജിറ്റൽ ക്ലാസായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സ്കൂൾ പഠന മാർഗം. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കേന്ദ്ര സിലബസുകാർ സ്വന്തം നിലയിൽ ഓൺലൈൻ ക്ലാസുകൾ നൽകി ഒരുവിധം ഒപ്പിച്ചു. ഇത്തവണയും ഇങ്ങനെയൊക്കെത്തന്നെയാണ് തുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലും ഓൺലൈൻ ക്ലാസുകൾക്കു പദ്ധതിയുണ്ട്. സ്കൂൾ കുട്ടികൾ മാത്രമല്ല പ്ലസ് ടു കഴിഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ കുട്ടികളും ഓൺലൈൻ പഠനക്കാരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് ലഭ്യമായ ഡാറ്റാ കണക്ടിവിറ്റി വലിയൊരു വിഷയമായി മാറിയിരിക്കുന്നു.
ക്യൂ നിൽക്കുന്നത് 67.75 ലക്ഷം
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിൽ ഒന്നു മുതൽ പ്ലസ് ടുവരെ 45.5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നു ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ 15 ലക്ഷത്തോളം വരുമെന്നാണ് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് പറയുന്നത്. കേരളകലാമണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ 7.22 ലക്ഷം വിദ്യാർഥികളുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും പറയുന്നു. കൂടാതെ കേന്ദ്ര സർവകലാശാലകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർഥികളമുണ്ട്. ഇവരെല്ലാം ചേർന്നാൽ 67.75 ലക്ഷം വിദ്യാർഥികളെങ്കിലുമുണ്ട്. ഇവരുടെ പഠനമാണ് ഇപ്പോൾ ഓൺലൈനിയാലിരിക്കുന്നത്.
ഇവർ മാത്രമല്ലല്ലോ ഇന്റർനെറ്റ് ഉപയോക്താക്കൾ. വ്യാപാര മേഖലയിൽ ഓൺലൈൻ വ്യാപകമാകുന്നു. വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയോ കൂടിയിരിക്കുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിലെ ഐടി കമ്പനികളിലടക്കം ജോലിചെയ്തിരുന്ന മലയാളികൾ ഇപ്പോൾ സ്വന്തം വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലിയെടുപ്പിക്കുന്നത്. പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമാണ് ഇവരുടെയെല്ലാം ജോലി. ഇവരും കണക്ടിവിറ്റി ഉപയോഗിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്റർനെറ്റ് ലഭ്യതയിൽ ദുർബലരെല്ലാം പരിധിക്കു പുറത്താകുന്നു എന്നതാണ് യാഥാർഥ്യം. എത്ര ലക്ഷം വിദ്യാർഥികളായിരിക്കും പുറത്താകുക എന്നതു സംബന്ധിച്ച് ഇതുവരെ കണക്കൊന്നുമില്ല. എന്നാൽ കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിധിക്കു പുറത്താകുന്നവരുണ്ട്. ദീപിക ലേഖകർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അവരെ പരിധിക്കുള്ളിലാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പരിശോധിക്കേണ്ടത്.
കെ ഫോൺ
ബ്രോഡ് ബാൻഡും മൊബൈൽ ഫോൺ കണക്ഷനുമെല്ലാമെടുത്ത് പഠനം സുഗമമാക്കാൻ തയാറെടുത്ത കുറേപ്പേരെങ്കിലും നിരാശയിലാണ്. പൊതുമേഖലയിലുള്ള ബിഎസ്എൻഎൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. കൊട്ടിഘോഷിച്ചെത്തിയ വൻകിട സ്വകാര്യകമ്പനി ബിഎസ്എൻഎലിനെ മാത്രമല്ല മറ്റു സ്വകാര്യ കമ്പനികളെയും വിഴുങ്ങിക്കളഞ്ഞു. ഇവർക്കെല്ലാം നഗരങ്ങളോടാണ് താത്പര്യം.
സംസ്ഥാന സർക്കാർ കെ-ഫോൺ പ്രഖ്യാപിച്ച് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഏറെ മുന്നോട്ടു പോയിട്ടില്ല. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളുടെ ഉപയോഗത്തിനായാണ് കെ ഫോൺ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ചെലവുകുറഞ്ഞതും സ്പീഡുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നൽകാൻ കെ ഫോണിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. അപ്പോഴും ബിഎസ്എൻഎലിന്റെ അവസ്ഥയിലേക്ക് കെ ഫോണും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണം.
സി.കെ. കുര്യാച്ചൻ
ബാൻഡ് വിഡ്താണ് പ്രശ്നം
സംസ്ഥാനത്ത് ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇന്റർനെറ്റ് കണക്ഷനും മികച്ച ബാൻഡ് വിഡ്തും നൽകുക എന്നതാണ് സേവനദാതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രോഡ്ബാൻഡ്, മൊബൈൽ ഡാറ്റാ കണക്ഷനുകൾ വഴിയാണ് സേവനദാതാക്കൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് കേബിളുകൾ വഴി ഇന്റർനെറ്റ് എത്തിച്ചു നൽകുമ്പോൾ മൊബൈൽ ഡാറ്റ കണക്ഷനുകൾക്ക് ടവറുകളിൽനിന്ന് വയർലസായി വിതരണം ചെയ്യപ്പെടുന്നു.
ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ സ്പീഡ് ഇന്റർനെറ്റ് കിട്ടണമെങ്കിൽ കേബിളുകൾ ആവശ്യമാണ്. മുമ്പ് കോപ്പർ കേബിളുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്. കോപ്പർ കേബിളുകളെക്കാൾ ഫൈബർ കേബിളുകൾക്ക് വലിയ മുതൽമുടക്കുണ്ട്. നിലവിൽ ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളെല്ലാം ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്.
ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിരിക്കുന്നത് അസാധാരണമായ കുതിച്ചുചാട്ടമാണ്. കോവിഡ് കാലത്തിനു മുന്നേതന്നെ ഇന്റർനെറ്റ് ഉപയോഗം വലിയതോതിൽ വർധിച്ചിരുന്നു. പഠനവും കച്ചവടവും തൊഴിലുമെല്ലാം ഓൺലൈൻ ആയതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും ഉപയോഗത്തിന്റെ അളവിലും ക്രമാതീതമായ വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ നെറ്റ്വർക്കുകൾക്കും കണക്ഷൻ വലിയ തോതിൽ കൂടിയിട്ടുണ്ട്. വേണ്ടത്ര ബാൻഡ് വിഡ്ത് ലഭ്യമാക്കിക്കൊണ്ട് ഉറപ്പുനൽകിയിരിക്കുന്ന സ്പീഡിൽ നെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
മുമ്പ് സാധാരണയായി ഒരു ജിബി ബാൻഡ് വിഡ്തുകൊണ്ട് ആയിരം മുതൽ രണ്ടായിരം പേർക്കുവരെ കണക്ഷൻ നൽകിയിരുന്നു. ഇപ്പോഴത് നൂറു പേർക്കു മാത്രമാണ് നൽകാൻ കഴിയുന്നത്. ജിഗാ ബൈറ്റല്ല ഇപ്പോൾ ടെറാ ബൈറ്റാണ് നോക്കുന്നത്. ആവശ്യത്തിനു ബാൻഡ് വിഡ്ത് ഉണ്ടെങ്കിലേ ഇന്റർനെറ്റ് കണക്ഷന് സ്പീഡുണ്ടാകൂ. അതിനാൽ ആവശ്യത്തിനനുസരിച്ച് ബാൻഡ് വിഡ്ത് കൂട്ടി നൽകണം. ഇത്തരത്തിൽ സേവനദാതാക്കൾ ബാൻഡ് വിഡ്ത് അധികമായി നൽകുന്നില്ലെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറയും.
സാധാരണയായി കണക്ഷൻ നൽകുന്നത് സ്വിച്ച് പോലുള്ള ഒപ്റ്റിക്കൽ ലൈൻ ടെർമിനേറ്റർ എന്ന ഒഎൽടിയിൽ നിന്നാണ്. ഒരോ ഒഎൽടിയിലെയും കണക്ഷനുകളുടെ ഉപയോഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒഎൽടിയിൽ കണക്ഷനുകളുടെ ഉപയോഗം കൂടുന്നതരത്തിൽ ഉപയോക്താക്കൾ പ്ലാനുകളിൽ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ബാൻഡ് വിഡ്ത് കൂട്ടിനൽകുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന കോൺസൻട്രേറ്റ്ഡ് ഏരിയയിൽ ബാൻഡ് വിഡ്ത് കൂട്ടി നൽകി കൂടുതൽ കണക്ഷൻ നൽകാനാണ് സേവനദാതാ ക്കൾ ശ്രമിക്കുക.
കെ. ശ്രീകാന്ത്
(ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജരാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top