സുന്ദര സുരേന്ദ്രയും സുധാകരനും
Sunday, June 13, 2021 1:53 AM IST
അനന്തപുരി / ദ്വിജൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള പോരും മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് അപരനായി മത്സരിക്കാനെത്തിയ സുന്ദരയുടെ കഥകളും നമ്മുടെ ജനാധിപത്യ ജീവിതക്രമത്തെ ആദരിക്കുന്നവരിലെല്ലാം ആശങ്കയുടെ കരിനിഴലാണ് പടർത്തുന്നത്. മോദിയും ദീദിയും തമ്മിൽ നടത്തുന്ന ഏറ്റുമുട്ടൽ കാണികൾക്കു ഹരം പകരുന്നതാണെങ്കിലും ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ക്രമത്തെയും വിശുദ്ധമായി കരുതുന്നവരെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ വലിയ അഴിമതിയായി മാറുന്ന അപരന്മാർ എന്ന രാഷ്‌ട്രീയ അപചയത്തിലേക്കാണ് സുന്ദര വിരൽചൂണ്ടുന്നത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എല്ലാം വില സർവകാല റിക്കാർഡിലേക്കു കുതിക്കുകയാണ്. കോവിഡ് മഹാമാരിക്കെതിരായ കേന്ദ്രസർക്കാരിന്‍റെ പ്രവർത്തനങ്ങൾ പോലും തൃപ്തികരമാകുന്നില്ല എന്ന് ബിജെപിയുടെ പ്രചോദന കേന്ദ്രമായ ആർഎസ്എസിനുവരെ തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത്തരം വാർത്തകൾക്കു നടുവിലാണ് മോദിയും ദീദിയും തമ്മിലുള്ള ഭരണഘടനാപരമായ സംഘർഷത്തിന്‍റെ കഥകൾ വല്ലാത്ത രൂപം പ്രാപിക്കുന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറൽ സംവിധാനത്തിന്‍റെ കരുത്ത്. നാടിന്‍റെ പ്രധാനമന്ത്രിയെ ശത്രു രാജ്യത്തിലെ ക്രൂരനായ രാജാവായി കരുതി പെരുമാറുന്ന മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഖ്യമന്ത്രി തന്‍റെ വെറും സാമന്തരാജാവാണ് എന്നു കരുതി പെരുമാറുന്ന പ്രധാനമന്ത്രിയും നാടിന് ആപത്താണ്.

സുന്ദര എന്ന രോഗം

തെരഞ്ഞെടുപ്പ് ഫലത്തെ ഹീനമായി സ്വാധീനിക്കാൻ ഏതാനും കാലമായി കേരളത്തിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു രാഷ്‌ട്രീയ അശ്ലീലമാണ് അപരൻ. വിജയ സാധ്യതയുള്ള സ്ഥാനാർഥിയുടെ പേരിലോ ചിഹ്നത്തിലോ സാമ്യമു ള്ള സ്ഥാനാർഥികളെ രംഗത്തിറക്കിക്കൊണ്ട് വോട്ടുകൾ മോഷ്ടിച്ചു മാറ്റി തെരഞ്ഞെടുപ്പു ഫലത്തെ അനുകൂലമാക്കുന്ന ഹീനതന്ത്രം. കേരളത്തിൽ ഈ ഹീനതന്ത്രത്തിനു വലിയ മാറ്റമുണ്ടാക്കാനായിട്ടുണ്ട്.

1980 ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോർജ് ജെ. മാത്യുവും 2004ലെ ലോക്സഭാ ഇലക്‌ഷനിൽ ആലപ്പുഴയിൽ പ്രമുഖ കോൺഗ്രസ് നേതാവ് വി.എം. സുധീരനും പരാജയപ്പെട്ടത് അപരന്മാർ വോട്ട് ചോർത്തിയതിനാലാണ്. ഇനി മഞ്ചേശ്വരത്തെ കഥ. 2016 ൽ അവിടെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ തോറ്റത് വെറും 89 വോട്ടിന്. അന്ന് സ്വതന്ത്രനായി മത്സരിച്ച കെ. സുന്ദര പിടിച്ചത് 467 വോട്ട്. സ്വാഭാവികമായും സുന്ദര എന്ന അപരനാണ് തന്‍റെ തോൽവിക്കു കാരണം എന്നു സുരേന്ദ്രൻ കരുതി.

ഇക്കുറി കൂടുതൽ പ്രതിക്ഷയോടെ സുരേന്ദ്രൻ മത്സരിക്കാനെത്തി. കെ. സുന്ദരയും വന്നു. അദ്ദേഹത്തെ മാറ്റിയാൽ തനിക്കു ജയം എളുപ്പമാകുമെന്നു സുരേന്ദ്രൻ കരുതി. സുന്ദര പറയുന്ന കഥയനുസരിച്ച് അദ്ദേഹം 2.5 ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും വാങ്ങി സ്ഥാനാർഥിത്വം പിൻവലിച്ചു. എന്നിട്ടും സുരേന്ദ്രൻ ജയിച്ചില്ല. 745 വോട്ടിനു തോറ്റു. സുന്ദരയുടെ വെളിപ്പെടുത്തൽ അനുസരിച്ച് അവിടുത്തെ സിപിഎം സ്ഥാനാർഥി വി.വി. രമേശൻ നല്കിയ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി വകുപ്പനുസരിച്ചാണ് കേസ്. ശിക്ഷിക്കപ്പെട്ടാൽ ഒരു വർഷത്തെ തടവും അഞ്ചു വർഷം മത്സരിക്കുന്നതിനു വിലക്കും ഉണ്ടാകാം.

ഇവിടെ ആരാണ് യഥാർഥ കുറ്റവാളി? പണം വാങ്ങി പിന്മാറി എന്നു പറയുന്ന സുന്ദരയോ പണം കൊടുത്ത സുരേന്ദ്രനോ? സുന്ദരയും അദ്ദേഹത്തെ പോലുള്ള അപരന്മാരുമല്ലേ പൊതുജീവിതത്തിന് അപമാനം. സ്ഥാനാർഥിയായി നിൽക്കുന്നതു ജയിക്കാനല്ല. പണം ഉണ്ടാക്കുവാനാണ്. അല്ലെങ്കിൽ പണം വാങ്ങിച്ചാണ് അയാൾ സ്ഥാനാർഥിയാകുന്നത്. തങ്ങൾ അറിയാതെ തങ്ങളെ കബളിപ്പിക്കുന്ന ഇത്തരക്കാരെയല്ലേ പൊതു സമുഹം ഒറ്റപ്പെടുത്തേണ്ടത്. കോടതി ശിക്ഷിക്കേണ്ടത്. അല്ലാതെ ജയസാധ്യതയ്ക്കു തടസം ഉണ്ടാക്കുന്ന അപരന്മാരുടെ വാശിക്കു വഴങ്ങി അവരെ ഒഴിവാക്കുവാൻ നോക്കുന്നവരെ ആണോ?

ഇതു ചതിയല്ലേ?

സുരേന്ദ്രനോടും ബിജെപിയോടുമുള്ള എതിർപ്പുമൂലം ഇത്തരം വിവാദങ്ങളിൽ എടുക്കുന്ന നിലപാടുകൾ പൊതുജീവിതത്തെ മലീമസമാക്കുന്നതാണ്. സമാനമാണ് കുഴൽപ്പണ കേസിലും ജാനുവിനു പണം കൊടുത്ത വിഷയത്തിലും സുരേന്ദ്രന്‍റെ ചോരയ്ക്കുവേണ്ടി ബിജെപിയിൽ നടക്കുന്ന കളികളും. ആരു പ്രസിഡന്‍റായിരിക്കുന്പോഴാണ് ഇതൊക്കെ നടക്കാതിരിക്കുക? കണക്കില്ലാത്ത തെരഞ്ഞെടുപ്പു പണം വരാതിരിക്കുക? പിടിക്കപ്പെട്ടു എന്നതു മാത്രമാണ് ഇവിടെ ഉണ്ടായ അപകടം. ബിജെപിയെ തകർക്കാൻ ശ്രമിക്കുന്നവർ ഈ അപകടം ശരിക്കും മുതലാക്കുവാൻ നോക്കും, നോക്കണം അതാണു രാഷ്‌ട്രീയം. പിടിക്കപ്പെടാതെ ഇത്തരം ഇടപാട് ഏതെല്ലാം പാർട്ടിയിൽ നടന്നിരിക്കുന്നു. പാർട്ടിക്കു വേണ്ടി അപകടത്തിൽ പെട്ടവനെ നിഗ്രഹിക്കുവാൻ പാർട്ടിക്കാർ ശ്രമിക്കുന്നത് ഏതു കണക്കുവച്ചും പൈശാചിക നിലപാടാണ്.


തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ചുമത്തിയോ സുരേന്ദ്രന്‍റെ ശൈലിയും രീതികളും അടക്കമുള്ള മറ്റു വിഷയങ്ങൾ ഉയർത്തിയോ അദ്ദേഹത്തിനെതിരേ നീങ്ങുന്നതു വേറെ കാര്യം. എന്തുകൊണ്ട് ബിജെപിയും കോണ്‍ഗ്രസ് വഴിയേ പോകുന്നു. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നില്ല. ദേശിയ നേതൃത്വം നോമിനേറ്റ് ചെയ്യുന്നു.?

പക്ഷേ ഈ കേസുകളിലെല്ലാം ഇപ്പോൾ സുരേന്ദ്രൻ നൈയാമികമായി അപകടത്തിലാണ്. എന്നാൽ ഇതിലൂടെ അദ്ദേഹത്തിനു ലഭിക്കാവുന്ന ഒരു അനുഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് അദ്ദേഹത്തെ ഇപ്പോൾ സ്ഥാനഭ്രഷ്ടനാക്കുവാൻ ബിജെപി കേന്ദ്ര നേതൃത്വം മടിക്കും. അതായത് ഉർവശീ ശാപം പോലാവുകയാണ് സുരേന്ദ്രന് ഈ വിവാദങ്ങൾ. അദ്ദേഹം സംസ്ഥാന നേതാവായി കുറേക്കാലം കൂടി തുടരാൻ സാധ്യത കൂടി.

ആനന്ദബോസ്

കേരളത്തിലെ ബിജെപി വഴക്കുകൾ കൊഴുത്തതോടെ സി.വി. ആനന്ദബോസ് കേരളത്തിലെ ബിജെപിയിലെ കിംഗ് മേക്കറാവുന്നു എന്നത് കൗതുകകരമായ മാറ്റമാണ്. ഒരിക്കൽ തീരുമാനങ്ങളെല്ലാം അദ്ദേഹത്തിന്‍റെ റിപ്പോർട്ട് അനുസരിച്ചാവും എന്നാണു വാർത്തകൾ. നാടിന്‍റെയും നാട്ടുകാരുടെയും വികസനത്തിനും നാടിന്‍റെ ഭരണത്തിൽ വരുത്താവുന്ന ഗുണപരമായ മാറ്റത്തെക്കുറിച്ചും ഏറെ നല്ല ആശയങ്ങൾ സ്വന്തമായുള്ള ഒരു ചിന്തകനാണ് ആനന്ദബോസ്. കേരളത്തിലെ മഹാനായ കിംഗ് മേക്കർ കരുണാകരന്‍റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. മൻമോഹൻ സിംഗ് സർക്കാരിൽനിന്നു ഉന്നത പദവികൾ നേടിയ ഉദ്യോഗസ്ഥനുമായിരുന്നു.

സുധാകര കാലം

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുവാൻ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്ന കെ. സുധാകരൻ കോണ്‍ഗ്രസിനെ നഷ്ടപ്രതാപത്തിലേക്കു തിരിച്ചെത്തിക്കുമോ? പോരാടിക്കയറി വന്നവനാണു സുധാകരൻ. സിപിഎം ആക്രമണങ്ങൾ ഭയന്നു വീട്ടിലിരുന്ന കണ്ണുരിലെ കോണ്‍ഗ്രസിനെ സംരക്ഷിച്ചത് അടിക്കു തിരിച്ചടി എന്ന പ്രമാണക്കാരനായ സുധാകരന്‍റെ തന്‍റേടം കൂടിയാണ്. കെപിസിസിയുടെ തലപ്പത്ത് അദ്ദേഹം എത്തുന്നതിൽ കേരളത്തിലെ കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പിനും താത്പര്യം ഇല്ലായിരുന്നു എന്നാണു പ്രചരിക്കുന്ന വാർത്തകൾ.
അദ്ദേഹത്തിനു കിട്ടുന്ന ടീമും വിപ്ലവകാരികളാണ്. സതീശനും പി.ടി. തോമസും. എങ്കിലും ശത്രുക്കളെ ഉണ്ടാക്കത്തക്കവിധത്തിലും വോട്ടു നഷ്ടമാക്കത്തക്ക രീതിയിലും തന്‍റേടത്തോടെ അഭിപ്രായം പറയുന്നവരാണ്. പക്ഷേ, തോൽവി സമ്മതിക്കില്ലാത്ത പോരാളികളും നന്നായി കഷ്ടപ്പെടുന്നവരുമാണ്. ജില്ലാ കമ്മിറ്റികളിലും ഗ്രൂപ്പില്ലാത്തവർ വരുന്നു എന്നാണു വാർത്ത. ഗ്രൂപ്പില്ലാത്തവർ വന്നു ഗ്രൂപ്പുള്ളവരെ എങ്ങനെ നയിക്കും എന്ന ചോദ്യമുണ്ട്.

അവരെ നിയമിച്ച ഹൈക്കമാൻഡ് വല്ലാതെ ദുർബലമാണ്. ഒന്നും ചെയ്യാനാവാതെ പതറുന്നതുപോലെ. ജനപ്രിയരായ നേതാക്കൾ പാർട്ടി വിടുന്നു. അവർ ശത്രുപാളയത്തിൽ ചേക്കേറുന്നു. കാമുകി ശത്രുവിന്‍റെ കൂടെ പോകുന്പോൾ ശത്രുവിനോടു കലഹിക്കാതെ സ്വയം കണ്ണാടിയിൽ നോക്കണം എന്ന പഴയ കോണ്‍ഗ്രസ് വക്താവിന്‍റെ ഉപദേശം ആഴമുള്ളതാണ്.

തങ്ങളുടെ വ്യക്തിത്വം കൊണ്ട് കോണ്‍ഗ്രസിനു വോട്ട് നേടാനാകുമായിരുന്ന നെഹ്റുവിനെയോ ഇന്ദിരയെയോ പോലെ ഒരു നേതാവ് ഇന്ന് അവിടെ ഇല്ല. കല്ലേപിളർക്കുന്ന കൽപ്പനകൾക്കു കെല്പുണ്ടായിരുന്ന ഇന്ദിര എന്ന ഹൈക്കമാൻഡിന്‍റെ നിഴൽപോലും ആകാൻ അവർക്കാവുന്നില്ല. കേരളത്തിൽ വന്നു മത്സരിച്ച് ലോക്സഭ കാണാം എന്നല്ലാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന് കേരളത്തിൽ എന്തു ചെയ്യാനാവും? ആരാണ് ഹൈക്കമാൻഡ് എന്ന ചോദ്യം തന്നെ ഉയരുന്നു. രാജിവച്ചു പോയ രാഹുൽ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുക. മിക്കവർക്കും പദവികൾ മതി അനുബന്ധ ഉത്തരവാദിത്വങ്ങൾ താത്പര്യമില്ല.

അതുകൊണ്ടുതന്നെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള മോഹം നിറവേറണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. സാധാരണ പ്രവർത്തകരുടെ വികാരം അറിയുന്ന സുധാകരൻ എത്തിയതോടെ അണികളിൽ പുത്തൻ ആവേശം ഉണ്ടായിട്ടുണ്ട് എന്നതു സത്യമാണ്. ഗ്രൂപ്പു നേതാക്കൾക്കു വലിയ സ്വാധീനമുള്ള പാർട്ടി സംവിധാനവും വല്ലാതെ ദുർബലമായ മുന്നണിയുമാണ് ഇപ്പോൾ കോണ്‍ഗ്രസിനുള്ളത്. ഏതു തീരുമാനം എടുത്താലും നടപ്പാക്കുവാൻ ബുദ്ധിമുട്ടാവും. ഗ്രൂപ്പു നേതാക്കൾ ഏറെ ജനപിന്തുണ ഉള്ളവരുമാണ്. അവരെ സൈഡ്‌ലൈൻ ചെയ്തുള്ള യാത്ര ആയാസകരമാകും. സെമി കേഡർ സംവിധാനം ഒക്കെ നല്ല ആശയങ്ങളാണ്. ഗ്രൂപ്പു നേതാക്കൾ സമ്മതിക്കുമോ എന്നാണ് അറിയേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.