ബാങ്ക് സ്വകാര്യവത്കരണത്തിന്‍റെ ആഘാതം
Monday, July 19, 2021 1:05 AM IST
ഇന്ത്യൻ സാമ്പത്തികരംഗത്ത് വിപ്ലവാത്മക മാറ്റങ്ങൾക്കു നാന്ദി കുറിച്ചുകൊണ്ടാണ് 1969ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബാങ്ക് ദേശസാത്കരണത്തിനു തുടക്കം കുറിച്ചത്. അന്നുവരെ ഇന്ത്യയിലെ കുത്തകകൾ അടക്കി വാണിരുന്ന സ്വകാര്യ ബാങ്കുകളെ ദേശസാത്കരിക്കുക വഴി ബാങ്കുകളെ സാമൂഹിക മാറ്റത്തിനുള്ള ശക്തമായ ഉപകരണമാക്കുകയാണ് ഇന്ദിര ചെയ്തത്. പാർട്ടിയിലുള്ള തന്‍റെ എതിരാളികളെയും മറ്റു പാർട്ടികളിലെ വിമർശകരെയും വിസ്മയിപ്പിച്ചുകൊണ്ടാണ് ബാങ്ക് ദേശസാത്കരണം നടപ്പാക്കിയതും മുൻ രാജാക്കന്മാർക്കുള്ള പ്രിവി പഴ്സ് എന്ന അലവൻസ് നിർത്തലാക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നതും. ഇത് പാർലമെന്‍റ് പിന്നീട് നിയമമാക്കി മാറ്റുകയായിരുന്നു.

അന്നത്തെ കേന്ദ്ര ധനമന്ത്രി മൊറാർജി ദേശായിയെപ്പോലും ഇക്കാര്യത്തിൽ ഇന്ദിരാ ഗാന്ധി വിശ്വാസത്തിലെടുത്തില്ല. നിജലിംഗപ്പ, സഞ്ജീവ റെഡ്‌ഡി, കാമരാജ് തുടങ്ങിയ നേതാക്കളും അന്ന് ഇന്ദിരയ്ക്ക് എതിരായിരുന്നു. ഇതു പിന്നീട് പാർട്ടിയിൽ പിളർപ്പുണ്ടാക്കുകയും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ദിര സ്വന്തം സ്ഥാനാർഥിയായി വി.വി. ഗിരിയെ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ ത്വരിത ഗതിയിലുള്ള കാർഷിക-വ്യാവസായിക വളർച്ചയ്ക്കും ദാരിദ്ര‍്യ നിർമാർജന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് ബാങ്കിംഗ് രംഗത്തെ ഈ വിപ്ലവകരമായ മാറ്റത്തിലൂടെയാണ്. ഇതിലൂടെ ലക്ഷക്കണക്കിനു ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും തൊഴിലില്ലായ്മയെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ സഹായിക്കുകയും ചെയ്തു.

തുടർ ഗവൺമെന്‍റുകൾ നടപ്പാക്കിയ ഇരുപതിന പരിപാടിയും ജില്ലാ ഗ്രാമ വികസന ഏജൻസിയുടെ രൂപീകരണവും ഗ്രാമീണ ബാങ്കുകളുടെ ഉത്ഭവവും (1975)ബാങ്ക് ദേശാസാത്കരണത്തിനു ചുവടുപിടിച്ചുള്ള ബാങ്കിംഗ് രംഗത്തെ മാറ്റങ്ങളാണ്.

1969 ജൂലൈ 19നാണ് ആദ്യമായി കാനറാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയ 14 വൻകിട ബാങ്കുകൾ ദേശസാത്കരിച്ചത്. പിന്നീട്, എൺപതുകളുടെ തുടക്കത്തിൽ കോർപറേഷൻ ബാങ്ക് അടക്കമുള്ള ആറ് ബാങ്കുകൾ കൂടി ദേശാസത്കരിച്ചുകൊണ്ട് ഇന്ദിരാ ഗാന്ധി സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിച്ചു.

സ്വകാര്യവത്കരണത്തിലേക്ക്

പിന്നീടു വന്ന ഗവൺമെന്‍റുകൾ ഡോ. മൻമോഹൻ സിംഗിന്‍റെ കാലം വരെ സോഷ്യൽ ബാങ്കിംഗ് എന്ന ആശയം പിന്തുടർന്നപ്പോൾ നരേന്ദ്ര മോദിയുടെ കാലത്ത് ബാങ്കുകൾ വീണ്ടും സ്വകാര്യ വത്കരണത്തിലേക്കു നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ തന്നെ ഒന്നിലധികം ലയനം നടത്തിയ മോദി സർക്കാർ ഇപ്പോൾ ബാങ്കുകളുടെ മെഗാ ലയനം നടത്തിക്കൊണ്ട് ബാങ്കുകളുടെ എണ്ണം പത്തിൽ താഴെ ആക്കാൻ ശ്രമം നടത്തുകയാണ്. അസൂത്രിതമല്ലാത്ത ഈ ലയനംകൊണ്ട് ഇടപാടുകാരും വായ്പാ ഗുണഭോക്താകളും പൊറുതിമുട്ടുന്നു.


തത്ത്വദീക്ഷയില്ലാത്ത ലയനവും കിട്ടാക്കടത്തിലുള്ള(എൻപിഎ) വർധനവും മൂലം മിക്ക ബാങ്കുകളും ഇന്ന് പ്രതിസന്ധിയെ നേരിടുകയാണ്. 2008-10 കാലത്തെ ആഗോള പ്രതിസന്ധിയെ നേരിടാൻ നമുക്ക് കഴിഞ്ഞത് ഇന്ദിരാഗാന്ധിയുടെ ശ്രമഫലമായി ഇന്ത‍്യ പടുത്തുയർത്തിയ ശക്തമായ ബാങ്കിംഗ് സംവിധാനത്തിലൂടെയായിരുന്നു. അതു മറന്നുകൊണ്ടാണ് ഇന്ന് ബാങ്കുകളെ കുത്തകകളുടെ കൈകളിലേക്കു തിരികെ എത്തിക്കാനുള്ള വിറ്റഴിക്കൽ യത്നത്തിന് കേന്ദ്ര സർക്കാർ തുടക്കമിട്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്‌ അടക്കം ഏതാണ്ട് എട്ടോ പത്തോ ബാങ്കുകൾ നിലനിർത്തിക്കൊണ്ട് മറ്റുള്ളവയുടെ ഓഹരി മുഴുവൻ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

എൽഐസി പോലുള്ള സ്ഥാപനങ്ങളുടെ സഹായത്താൽ കരകയറിയ ഐഡിബിഐ പോലുള്ള പൊതുമേഖല ബാങ്കുകളുടെ ഓഹരിനിക്ഷേപവും പിൻവലിക്കാൻ തിടുക്കംകൂട്ടുന്നു. ഇത് ഇടപാടുകർക്കും വായ്പാ ഗുണഭോക്താക്കൾക്കും തിരിച്ചടിയായി മാറും. കാർഷിക വായ്പയും ചെറുകിട വായ്പയും കിട്ടാക്കനിയായി മാറും. വായ്പകൾക്കു വേണ്ടി ബാങ്ക് ഓഫീസുകൾ നിരന്തരം കയറിയിറങ്ങേണ്ട ഗതികേടിലാകും കർഷകരും ചെറുകിടക്കാരും.

തൊഴിലവസരങ്ങൾ കുറയും

ഇപ്പോൾ ലഭ്യമായ കണക്കുകൾ പ്രകാരം 2014 നു ശേഷമുള്ള ഏഴു വർഷങ്ങൾകൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടി ആകുകയും തൊഴിലില്ലായ്‌മ വർധിക്കുകയും ചെയ്തിട്ടുണ്ട്. നോട്ട് നിരോധനത്തിന് പുറമെ ജിഎസ്ടി നടപ്പാക്കിയതിലുള്ള അപാകതയും ഒരു പരിധിവരെ തൊഴിലില്ലായ്മയ്ക്ക് ആക്കം കൂട്ടി. ബാങ്കുകളുടെ സ്വകാര്യവത്കരണംകൊണ്ട് സമ്പദ്ഘടനയ്ക്കു കൂടുതൽ ആഘാതമുണ്ടാകും. ഇനിയുമൊരു സാമ്പത്തിക പ്രതിസന്ധിയോ മാന്ദ്യമോ വന്നാൽ പിടിച്ചുനിൽക്കാൻ നമുക്ക് കൈത്താങ്ങായി പൊതുമേഖലയിലെ ബാങ്കുകൾ ഉണ്ടാവുകയില്ല. ഇത് സാമ്പത്തിക ആസൂത്രകരും ബാങ്കിംഗ് വിദഗ്ധരും ഓർമിക്കുന്നത് നല്ലതാണ്.

കെ.എം. സതീഷ്കുമാർ
(കേരള ഗ്രാമീൺ ബാങ്ക് പെൻഷനേഴ്സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.