Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
"വെല്ലുവിളികളെ അതിജീവിക്കാൻ സഭയ്ക്കാകും'
Wednesday, October 13, 2021 11:26 PM IST
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ സഭ എപ്പോഴും പ്രാപ്തമാണെന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒന്‍പതാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായി നാമനിർദേശം ചെയ്യപ്പെട്ട മെത്രാപ്പോലീത്ത ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഒരു വൈദികൻ ആകണമെന്നതായിരുന്നു ആഗ്രഹം. മറ്റു സ്ഥാനങ്ങളൊന്നും ഞാൻ ആഗ്രഹിച്ചു വന്നതല്ല. ദൈവഹിതത്തിനു ഞാൻ സമർപ്പിതനാകുകയായിരുന്നു. സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പേര് പരിഗണിക്കപ്പെടുകയും അതിന് പൂർത്തീകരണം ഉണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിലും എല്ലാവരുടെയും പ്രാർഥനയിലും സഹകരണത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്.'
റോമിൽ ഉന്നതപഠനം നടത്തിയ മലങ്കര ഓർത്തഡോക്സ് സഭയിലെ ആദ്യ വൈദികനാണ് ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
റോമിലെ ഉന്നതപഠനം വേദശാസ്ത്ര വീക്ഷണങ്ങളെ എത്രമാത്രം സ്വാധീനിച്ചു ?
എന്റെ ആത്മീയ ജീവിതത്തിനും എക്യുമെനിക്കൽ കാഴ്ചപ്പാടുകൾക്കും പുതിയൊരു ദിശാബോധം കൈവന്ന ഘട്ടമായിരുന്നു റോമിലെ പഠനകാലം.
പ്രാഥമിക സ്കൂൾ വിദ്യാഭ്യാസവും കോട്ടയം സിഎംഎസ് കോളജിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയശേഷം 1973ലാണ് വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയസെമിനാരിയിൽ എത്തുന്നത്. ബിഡി ബിരുദം നേടിയശേഷം 1977ൽ ഉന്നതപഠനത്തിനായി റഷ്യയിലേക്ക് പുറപ്പെട്ടു.
ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാഡമിയിൽ നിന്ന് ദൈവശാസ്ത്ര ഡിപ്ലോമ നേടി. കാലംചെയ്ത ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ഇടപെടലിൽ വത്തിക്കാനിലെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ സ്കോളർഷിപ്പോടെ 1979ൽ റോമിലേക്ക് ഉന്നത പഠനത്തിനായി പുറപ്പെട്ടു. ആദ്യമായി മലങ്കര ഓർത്തഡോക്സ് സഭയിൽനിന്നു റോമിൽ പഠിക്കാനായി പോയത് ഞാനാണ്. പിന്നീട് ഈ സഭയിൽ നിന്നു പലരും റോമിൽ ഉന്നത പഠനം നടത്തി.
1979 മുതൽ 1984വരെ ഞാൻ റോമിലുണ്ടായിരുന്നു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പൊന്റിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠന പരന്പരയിൽ മാബൂഗിലെ മാർ പീലക്സിനോസിന്റെ ക്രിസ്തുശാസ്ത്ര ദർശനങ്ങളെ സംബന്ധിച്ച ഗവേഷണമാണ് പ്രധാനമായും നടത്തിയത്. ഇതായിരുന്നു ഡോക്ടറൽ പഠന വിഷയം.
ഓർത്തഡോക്സ് വിശ്വാസത്തിന്റെ സംരക്ഷകനായിരുന്ന മാർ പീലക്സിനോസിനെ സംബന്ധിച്ച പഠനങ്ങൾ റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനത്തു നടത്തിയത് ജീവിതത്തിൽ ഒരു അമൂല്യ നേട്ടം തന്നെയായി വിലയിരുത്തുന്നു. മൂന്നുവർഷത്തെ പഠനത്തിനിടെ കത്തോലിക്കാസഭയുടെ വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനായി. അത് ഇന്നും ആത്മീയജീവിതത്തിൽ മുതൽക്കൂട്ടാണ്. ലാറ്റിൻ, ഫ്രഞ്ച്, ജർമൻ ഭാഷകളും പഠനഗവേഷണത്തിന്റെ ഭാഗമായി പഠിച്ചു.
റോമിൽ താമസിച്ച കാലയളവിൽ കത്തോലിക്കാ സഭയുടെ ആരാധനയിൽ പങ്കെടുക്കാനും അതേക്കുറിച്ച് കൂടുതൽ മനസിലാക്കാനും കഴിഞ്ഞു. സഭാപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലെ സന്ദർശനവും ഇക്കാലയളവിലുണ്ടായി. ഇതോടൊപ്പം വർഷത്തിലൊരിക്കൽ പരിശുദ്ധ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു.
എക്യുമെനിക്കൽ ബന്ധത്തിൽ റോമിൽ എത്തിയിട്ടുള്ള ഇതര സഭകളിലെ വിദ്യാർഥികളുടെ ഒപ്പമാണ് ഇത്തരത്തിൽ കൂടിക്കാഴ്ച. പരിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയെ ഇക്കാലയളവിൽ അടുത്തറിയാനും ആശയങ്ങൾ മനസിലാക്കാനുമായി. റോമൻ വേദശാസ്ത്ര വീക്ഷണവും ഓർത്തഡോക്സ് സഭയുടെ വീക്ഷണങ്ങളും തമ്മിൽ താരതമ്യപഠനം നടത്താനും ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളാനും കഴിഞ്ഞു.
കേരളത്തിലെത്തിയ ശേഷം റോമൻ കത്തോലിക്കാ സഭയുമായുള്ള ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കാനും കഴിഞ്ഞു. ഇരുസഭകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ 2014വരെ സംവാദങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നു. സംവാദങ്ങൾ ഇപ്പോഴും നല്ലനിലയിൽ നടന്നുവരുന്നുണ്ട്.
എക്യുമെനിക്കൽ കാഴ്ചപ്പാടുകൾ
സഭയുടെ തനതായ വ്യക്തിത്വവും പാരന്പര്യവും നിലനിർത്തി എക്യുമെനിക്കൽ ബന്ധം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. ഓരോ സഭയും സ്വന്തം ഐഡന്റിറ്റി നിലനിർത്തി മുന്നോട്ടു പോകണം. പരസ്പര സഹകരണത്തിനാണ് പ്രാധാന്യം. സഹകരിക്കാൻ കഴിയുന്ന മേഖലകളിൽ പരസ്പരം സഹകരിക്കണം.
കത്തോലിക്ക, മാർത്തോമ്മ സഭകളുമായുള്ള സംവാദങ്ങൾ നല്ലനിലയിൽ ഓർത്തഡോക്സ് സഭ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ആഗോള പശ്ചാത്തലത്തിൽ സഭകളുടെ ബന്ധം മെച്ചപ്പെട്ടുവരുന്നുണ്ട്. ഓരോ സഭയ്ക്കും അതിന്റേതായ കാഴ്ചപ്പാടുകളും വിശ്വാസാചാരങ്ങളുമുണ്ട്. ഇതിൽ നിന്നു വ്യതിചലിക്കാതെ പരസ്പര സഹകരണവും സഹവർത്തിത്വവും വളർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.
സഭയിലെ ഭിന്നത പരിഹരിക്കാൻ ചർച്ച സാധ്യമോ ?
രാജ്യത്തിന്റെ പരമോന്നത നീതിപീഠം അംഗീകരിച്ച 1934ലെ ഭരണഘടന പ്രാഥമികമായി സ്വീകരിച്ചുകഴിഞ്ഞാൽ ആരുമായും ചർച്ചയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ തയാറാണ്. 2017ലെ കോടതി വിധി അംഗീകരിക്കുകയും വേണം. കോടതി വിധിയും ഭരണഘടനയും മാറ്റിവച്ച് സമവായം ഉണ്ടാക്കണമെന്നു പറയുന്നതു മലങ്കര സഭയ്ക്കു സാധ്യമുള്ള കാര്യമല്ല. സുപ്രീംകോടതി വിധി മാറ്റിവച്ചുകൊണ്ട് ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല. മലങ്കരസഭയുടെ ഘടനയനുസരിച്ച് സഭയുടെ നിലപാടുകളിൽ തീരുമാനമെടുക്കാൻ കാതോലിക്കാബാവയ്ക്കു കഴിയില്ല.
അജപാലക മേഖലയിലെ വെല്ലുവിളികൾ
അജപാലനശുശ്രൂഷ പല വെല്ലുവിളികളെയും നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. എല്ലാ മതങ്ങളിലും ഇത്തരം വെല്ലുവിളികളുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി എല്ലാവരും പഠിപ്പിക്കുന്നത് നന്മയാണ്. എന്നാൽ ഇതിൽ നിന്നു ചില വ്യക്തികൾ വ്യതിചലിച്ചു പോകുന്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. തന്റെ അജഗണങ്ങളെ നേർവഴിയിൽ നയിക്കാനുള്ള ഉത്തരവാദിത്വം അജപാലകനുണ്ട്. ക്രിസ്തുവിന്റെ കാലഘട്ടം മുതൽ തന്നെ വിശ്വാസസമൂഹം കടന്നുവന്നത് വെല്ലുവിളികളുടെ മധ്യത്തിലൂടെയാണ്. അപ്പോഴെല്ലാം അതിനെ നേരിടാനുള്ള കരുത്തും നേതൃത്വവും സഭയ്ക്കുണ്ടായി.
ഓരോ കാലഘട്ടത്തിലും മലങ്കരസഭയും അതിന്റെതായ വെല്ലുവിളികളെ നേരിട്ടുവെങ്കിലും ശക്തമായി അതിജീവിച്ചു തന്നെയാണ് മുന്നോട്ടുപോയത്. ഇപ്പോഴത്തെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും വ്യവഹാരരഹിത സഭ സാധ്യമാകുമെന്നും വിശ്വസിക്കുന്നു.
മദ്യവും മയക്കുമരുന്നും ഉയർത്തുന്ന വെല്ലുവിളികൾ
ആഗോളവ്യാപകമായി സഭയെ ബാധിക്കുന്ന വിഷയങ്ങൾ മതത്തെയും രാഷ്ട്രീയത്തെയും ഒരേപോലെ ബാധിക്കുന്നുണ്ട്. മദ്യവും മയക്കുമരുന്നും യുവസമൂഹത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് യാഥാർഥ്യമാണ്.
വ്യവസായപാതയിലേക്ക് മദ്യവും മയക്കുമരുന്നും എത്തിക്കഴിഞ്ഞു. യൗവനത്തിൽ ഇതിലേക്ക് ആകർഷിക്കപ്പെടുന്പോൾ മതവും രാഷ്ട്രീയവുമൊന്നും വേണ്ടെന്ന രീതിയായി മാറി. അതിലൂടെ സമൂഹത്തിൽ അരാജകത്വം വർധിക്കാനിടയായിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ കുട്ടികൾ മതത്തിൽനിന്നും സമൂഹത്തിൽനിന്നും അകലുകയാണ്.
രാഷ്ട്രീയത്തോടുള്ള കാഴ്ചപ്പാട്
രാഷ്ട്രീയം നീതി നിർവഹണത്തിനുവേണ്ടിയുള്ളതാകണമെന്നതാണ് സഭയുടെ നിലപാട്. നീതിയും സത്യവും രാഷ്ട്രീയത്തിൽ പുലരണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. എല്ലാ സഭകളും രാജ്യത്തെ ഭരണാധികാരികൾക്കുവേണ്ടി പ്രാർഥിക്കുന്നുണ്ട്.
സഭ പ്രതീക്ഷിക്കുന്നത് ദൈവരാജ്യത്തിനുവേണ്ടിയാണ്. ദൈവരാജ്യത്തിന്റെ അനുഭവം ഈ ലോകത്തിലുണ്ടാകണമെന്ന് സഭ ആഗ്രഹിക്കുന്നു. സഭയ്ക്ക് രാഷ്ട്രീയത്തിൽ ഇടപെടാനാകില്ല. രാഷ്ട്രീയമല്ല സഭയുടെ ലക്ഷ്യം. രാഷ്ട്രനിർമിതിയിൽ പ്രവർത്തിക്കുന്നവരെ സഹായിക്കാനും സഹകരിക്കാനും സഭയ്ക്കു താത്പര്യമുണ്ട്.
പുരോഹിതന്മാർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയല്ല അവരുടെ ചുമതല. സഭ വൈദികരെ ചുമതലപ്പെടുത്തിയിരിക്കുന്നത് ദൈവരാജ്യ പ്രവർത്തനത്തിനുവേണ്ടിയാണ്. അവർ രാഷ്ട്രീയക്കാരായി മാറുന്നതിനോടു യോജിപ്പില്ല.
മതങ്ങൾ തമ്മിലുള്ള ബന്ധം
മതങ്ങൾ പരസ്പരം സഹകരണത്തിലും സഹവർത്തിത്വത്തിലും മുന്നോട്ടു പോകണം. ഒരു മതത്തിനു മറ്റൊരു മതത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല. നമ്മുടെ രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം.
പക്ഷേ അത് സ്വാധീനംകൊണ്ടോ കുത്സിതനീക്കങ്ങൾകൊണ്ടോ നിർബന്ധത്താലോ കൗശലത്താലോ ആകരുത്. ഇത്തരം പ്രവണതകൾ കാണുന്പോൾ അതിനെതിരേ സ്വന്തം ജനത്തെ ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വം അജപാലകർക്കുണ്ട്. സാങ്കേതിക പദങ്ങളുടെ പ്രയോഗത്തിന്റെ പേരിൽ അടിസ്ഥാന ആശയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിനോടു യോജിപ്പില്ല.
പാന്പാടിയിൽനിന്നുള്ള ഇടയവഴികൾ
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വാഴൂർ സെന്റ് പീറ്റേഴ്സ് ഇടവകാംഗമാണ് മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മറ്റത്തിൽ പരേതനായ ചെറിയാൻ അന്ത്രയോസിന്റെയും പാന്പാടി വാലായിൽ വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി എം. എ. മത്തായി 1949 ഫെബ്രുവരി 12ന് ജനിച്ചു.
പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകയിൽ മീനടം പൊടിമറ്റമാണ് സേവേറിയോസ് മെത്രാപ്പോലീത്തയുടെ മൂല കുടുംബം. മലങ്കര മല്പാനായിരുന്ന കാലം ചെയ്ത യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കുടുംബമായ നരിമറ്റം കുടുംബമാണ് പിതാമഹന്റെ മാതൃ കുടുംബം.
1965 ൽ വാഴൂർ എസ്ആർവി സ്കൂളിൽനിന്നു സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വാഴൂർ എൻഎസ്എസ് കോളജിൽനിന്നു പ്രീഡിഗ്രിയും കോട്ടയം സിഎംഎസ് കോളജിൽനിന്നു സ്പെഷ്യൽ കെമിസ്ട്രിയിൽ ബിരുദവും സന്പാദിച്ചു. 1977 ൽ കോട്ടയം പഴയ സെമിനാരിയിൽനിന്നു ബിഡി ബിരുദം കരസ്ഥമാക്കി.
1978ൽ വൈദികനായ അദ്ദേഹം 1991 ഏപ്രിൽ 30ന് പരുമലയിൽ മാത്യൂസ് മാർ സേവേറിയോസ് എന്ന പേരിൽ എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതൽ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, വൈദികസംഘം പ്രസിഡന്റ്, ബസ്ക്യാമ്മ അസോസിയേഷൻ പ്രസിഡന്റ്, സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസന ചുമതലയ്ക്കൊപ്പം ഇടുക്കി, മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തയായും പ്രവർത്തിക്കുന്നു. ജാതി-മത ഭേതമെന്യേ സാധുജനങ്ങൾക്ക് നിസ്വാർത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനും അമരക്കാരനുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
Latest News
കാഷ്മീരിലെ ഝലം നദിയില്‍ ബോട്ടപകടം; നാല് പേര് മരിച്ചു; നിരവധി പേരെ കാണാതായി
""കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് നല്ല നിലയില്‍''; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
സിഡ്നിയില്‍ അള്‍ത്താരയില്‍വച്ച് ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണം
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികയേൽപ്പിച്ചു
നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
Latest News
കാഷ്മീരിലെ ഝലം നദിയില്‍ ബോട്ടപകടം; നാല് പേര് മരിച്ചു; നിരവധി പേരെ കാണാതായി
""കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് നല്ല നിലയില്‍''; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
സിഡ്നിയില്‍ അള്‍ത്താരയില്‍വച്ച് ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണം
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികയേൽപ്പിച്ചു
നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top