കോടതികളിലെ ഇ-ഫയലിംഗ്: വർധിക്കുന്ന ഒഴിവാക്കലുകൾ
Monday, January 17, 2022 1:30 AM IST
ഏതാനും വർഷങ്ങളായി നടപ്പിലുള്ള "ഇ-കോർട്ട്'എന്ന സംവിധാനം വിവരസാങ്കേതികവിദ്യയുടെ വിന്യാസം എല്ലാ രംഗത്തേയ്ക്കും വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കാണണം. അതുവഴി കേസിലെ കക്ഷികൾക്കും പൊതുജനങ്ങൾക്കും ഏതു കോടതിയിലേയും ഏതു കേസിന്‍റെയും വിവരങ്ങൾ നേരിട്ട് അറിയാൻ കഴിയും. എന്നാൽ ഇപ്പോഴും കേസിലെ വിവരങ്ങൾ ശരിയായി അപ്‌ലോഡ് ചെയ്യുന്നതിലും മറ്റുമുള്ള കൃത്യതയില്ലായ്മയും അഭിഭാഷകരിൽ ഒരു വിഭാഗം പുറംതള്ളപ്പെടുന്നതും മറ്റും പരിഹരിക്കേണ്ടതാണ്.

ഒഴിവാക്കൽ പ്രക്രിയ

ഇ-ഫയലിംഗ് വന്നപ്പോൾ അഭിഭാഷകർ ഫയൽ ചെയ്യുന്നതിനുള്ള തങ്ങളുടെ ഓരോ വക്കാലത്ത് അന്യായം, പത്രിക, ഹർജി, എതിർ സത്യവാങ്മൂലം, അസൽ ഹർജി തുടങ്ങിയവയും ഓരോ പ്രമാണങ്ങളും പ്രത്യേകമായി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അതിനുവേണ്ടിവരുന്ന സാങ്കേതികമായ പ്രശ്നങ്ങളും അഭിഭാഷകർക്ക് അതു നിമിത്തം വേണ്ടി വരുന്ന അനാവശ്യമായ അധികസമയവും കോടതികളിലെ സെർവറുകളുടെ ശേഷിക്കുറവും ആണ് പൊതുവെ അഭിഭാഷകർ ഉയർത്തി കാണുന്നത്. മതിയായ സിഗ്നൽ അഭാവവും അതുപോലെ ഉണ്ടാകാവുന്ന വൈദ്യുതി തടസങ്ങളും മറ്റും അതിനോടൊപ്പം പറയാറുണ്ട്. എന്നാൽ, സിവിൽ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താതെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്നും ആരോപണമുണ്ട്. അത്തരം കാര്യങ്ങളെല്ലാം സുപ്രധാനവും പരിഹരിക്കേണ്ടവയും ആണ്.

അഭിഭാഷകർ

ആധുനിക ജനാധിപത്യ ഇന്ത്യയുടെ നിർമ്മിതിയിലും വിദേശ അടിമത്തത്തിൽനിന്നുള്ള മോചനത്തിലും അഭിഭാഷകർ വഹിച്ച പങ്ക് നിസ്തുലവും പകരം വയ്ക്കാൻ കഴിയാത്തതുമാണ്. എന്നാൽ എല്ലാ സമൂഹങ്ങളിലും ഇപ്പോൾ പടർന്നുകയറിയ സ്വാർഥപൂരിതമായ ലക്ഷ്യങ്ങളും ഭൗതികനേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിനുള്ള വൃഗ്രതയും അഭിഭാഷകരെയും ഏറെ ബാധിച്ചിട്ടുണ്ട്. കോടതിയിലെ ഇ-ഫയലിംഗിൽ അടങ്ങിയിരിക്കുന്ന രാഷ്‌ട്രീയവും സാമൂഹികവുമായ ഒഴിവാക്കൽ പ്രക്രിയ അഭിഭാഷകരുടെ പക്കൽനിന്ന് ശക്തമായി ഉന്നയിക്കപ്പെടാതെ പോകുന്നത് ആ പശ്ചാത്തലത്തിൽ നോക്കി കാണേണ്ടിവരും.

പുറന്തള്ളപ്പെടുന്നവർ

നമ്മുടെ രാജ്യത്തെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും കടന്നുകയറുന്ന ദ്വിമുഖമായ ഐകരൂപ്യമാക്കുന്നതിനുള്ള ഇടിച്ചുനിരത്തലിൽ ഒടുവിലത്തേതാണ് കോടതികളിലെ ഇ-ഫയലിംഗ് സംവിധാനം. സാമൂഹികവും സാന്പത്തികവുമായി പിന്നാക്കക്കാരായ അഭിഭാഷകർ, അതുപോലെ സാങ്കേതികവിദ്യാ ശേഷിയിൽ പിന്നാക്കം നിൽക്കുന്ന പ്രായം കൂടിയവരും അല്ലാത്തവരുമായ അഭിഭാഷകർ തുടങ്ങിയവരെല്ലാം പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷം അതിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതെല്ലാം പുരോഗതിയുടെ ഒഴിവാക്കാനാവാത്ത ഒരു പാർശ്വഫലം മാത്രമാണെന്ന് കരുതുന്നവരുണ്ടാകാം. അതെല്ലാം കാലക്രമേണ മാറിക്കൊള്ളുമെന്ന വാദഗതി ഉയർത്തുന്നവർ പ്രശ്നത്തിന്‍റെ ആഴം മനസിലാക്കാത്തവരാണ്.

അസമത്വവും ജനങ്ങളിൽ വലിയൊരു ഭാഗത്തെ പുറന്തള്ളുന്നതും വർധമാനമാക്കുന്ന അതിവേഗ പാളത്തിന്‍റെ ദിശയിലാണ് ലോകമിപ്പോൾ സഞ്ചരിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യ പ്രയോഗിച്ച് സാർവത്രികവത്കരണം ഒരു വശത്ത് സംഭവിക്കുന്പോൾ തന്നെയാണ് ജനങ്ങളുടെ പാപ്പരീകരണവും ഉണ്ടാകുന്നത്. ഒരുവശത്ത് ഇലക്‌ട്രോണിക് സാക്ഷരതയും സാമൂഹിക മാധ്യമങ്ങളിലെ പ്രവേശന ക്ഷമതയും വർധിക്കുന്പോൾ ഇന്നത്തെ വാണിജ്യവത്കരണത്തിൽ തങ്ങാനാവാത്ത ചെലവുമൂലം വിദ്യാഭ്യാസം അപ്രാപ്യമായി തീരുന്ന ജനങ്ങളുടെ എണ്ണവും പെരുകുന്നു. ജനങ്ങളിൽ ഒരു വിഭാഗത്തെ പുറന്തള്ളുന്നെങ്കിലും ക്രമേണ ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന വാദം പൊള്ളത്തരമായി തീരുന്നത് മനസിലാക്കാൻ അതിൽപരം മറ്റെന്താണ് വേണ്ടത്.

ദിശാബോധം

എന്നാൽ ലോകമൊട്ടാകെ, പുറന്തള്ളപ്പെടുന്ന സാമൂഹിക വിഭാഗങ്ങളേയും വിഭിന്നമായ കഴിവുകൾ ഉള്ളവരെയും സ്ത്രീയും പുരുഷനും അല്ലാത്ത വിഭിന്നമായ ലിംഗ പദവിയുള്ളവരെയും ചേർത്തു നിർത്തണമെന്ന ഏറ്റവും വിശാലമായ ഉൾക്കൊള്ളൽ സമീപനം വികസിക്കുകയാണ്. അധികാരികൾ ഏതൊരു നയം സ്വീകരിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്പോൾ ഏറ്റവും ഒടുവിലത്തെ ആളെ അത് എങ്ങനെയാണ് ബാധിക്കുന്നതെന്നു നോക്കണമെന്ന മഹാത്മാഗാന്ധിയുടെ അളവുകോൽ ഏറ്റവും പതിതനായ ഒരാളോട് കാണിക്കുന്ന കാരുണ്യത്തിന് അപ്പുറമാണ്. ഏറ്റവും ദുർബലൻ ഉൾപ്പെടെ സമൂഹത്തിലെ മുഴുവൻ ജനങ്ങളെയും ഉൾകൊള്ളുവാനുള്ള ഒരു തത്വമാണ് അത്.


കുറച്ച് ആളുകളുടെ കഴിവുകൾ പാരമ്യത്തിലാക്കുക എന്ന ആധുനിക നാഗരികതയുടെ ദിശയിലേയ്ക്കല്ല, മറിച്ച് മഹാത്മാഗാന്ധിയും ഡോ. ബി.ആർ. അംബേദ്കറും ഡോ. രാം മനോഹർ ലോഹ്യയും ഉയർത്തിപ്പിടിച്ച മുഴുവൻ ആളുകളെയും ഉൾക്കൊള്ളുന്ന സന്പൂർണ്ണ കാര്യക്ഷമതയുടെ ദിശയിലേയ്ക്കാണ് നമ്മുടെ രാജ്യം ചരിക്കേണ്ടത്. അത്തരം ജനാധിപത്യ ബോധവും വിശാലതയും ഉണ്ടെങ്കിൽ കോടതികളിലെ ഇന്നത്തെ ഇ-ഫയലിംഗ് സംവിധാനത്തിന് പകരം മറ്റൊരു രീതിയിൽ നടപ്പിലാക്കാവുന്നതാണ്. ഇ-ഫയലിംഗ് നടത്തുവാൻ ശേഷിയും സാഹചര്യവും ഉള്ള അഭിഭാഷകർക്ക് അപ്രകാരം ചെയ്യുന്നതിനും അതിനുള്ള ശേഷിയും സാഹചര്യവും ഇല്ലാത്ത അഭിഭാഷകർക്ക് മുന്പുള്ളതു പോലെ കടലാസുകളിൽ തങ്ങളുടെ കേസുകൾ ഫയൽ ചെയ്യുന്നതിനും അവസരം നൽകണം.

കോടതി/സർക്കാർ അപ്രകാരം ഫയൽ ചെയ്യുന്ന കടലാസ് രൂപത്തിലുള്ളവ സ്കാൻ ചെയ്ത് ഓണ്‍ലൈൻ രൂപത്തിൽ എടുക്കുവാൻ ബാധ്യസ്ഥമാവുക എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെയും യഥാർഥ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മാർഗം. ഇപ്പോഴത്തെ ഇ-ഫയലിംഗ് സംവിധാനം അഭിഭാഷകരുടെ കേസ് ഫയൽ ചെയ്യുന്നതിനുള്ള ചെലവ് ഏറെ വർധിപ്പിക്കും. സമൂഹത്തിന്‍റെ മേലേക്കിടയിലുള്ളവർ അവരുടെ ചെലവുകൾ വർധിക്കുന്പോൾ അത് ജനങ്ങളുടെ ചുമലിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കേസിലെ ഇ-ഫയലിംഗ് ഉണ്ടാക്കുന്ന അഭിഭാഷകരുടെ അധിക ചെലവ് ജനങ്ങളുടെ തലയിൽ തന്നെ വരുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

നീതിന്യായ ധർമത്തിന്‍റെ ചുമതല

ലോകത്തിൽ ഏറ്റവും അധികം നികുതി ജനങ്ങളിൽ നിന്ന് ഈടാക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയിലും ജനാധിപത്യ സമൂഹത്തിൽ നീതിന്യായം സർക്കാരിന്‍റെ ചുമതലയും ധർമവും ആയതിനാലും ഇ-ഫയലിംഗിന് പകരം കടലാസിൽ ഫയൽ ചെയ്യുന്നവ ഡിജിറ്റൽ രൂപത്തിലാക്കാൻ സർക്കാരിനും കോടതികൾക്കും കടമയുണ്ട്. ഓണ്‍ലൈൻ മാർഗം ഒഴിച്ചുകൂടാനാവാത്ത അനിവാര്യമാണെന്ന തോന്നൽ ജനിപ്പിക്കുന്നതിലും ഓണ്‍ലൈൻ രീതിയാണ് കാര്യക്ഷമതയ്ക്ക് അനുയോജ്യമെന്നും ലോകത്തെ വിശ്വസിപ്പിക്കുന്നതിലും അദ്യശ്യമായി നിൽക്കുന്നത് ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉടമകളുടെ കച്ചടവട താത്പര്യങ്ങളാണ്.

ഓണ്‍ലൈൻ ഇടപാടുകളിൽ ഒരു രൂപയുടെ ദശാംശങ്ങളാണ് ലഭിക്കുന്നതെങ്കിലും കോടാനുകോടി ആളുകളെ അതിൽപ്പെടുത്തുന്പോൾ ഗൂഗിൾ പ്ലാറ്റ്ഫോം ഉടമകൾക്ക് ലഭിക്കുന്ന സംഖ്യകൾക്ക് അതിരില്ലാത്തതാണ്. അദൃശ്യരായ അത്തരം ശക്തികൾ വലിയ കോർപറേറ്റ് താത്പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പല നിയമങ്ങളും വരുന്നതും പോകുന്നതും രാജ്യത്തെ ചർച്ചകളോ മതിയായ അഭിപ്രായ രൂപീകരണമോ നടത്തിയതിന് ശേഷമല്ല എന്നുള്ള സ്ഥിതിവിശേഷം ജനങ്ങളുടെ അവകാശങ്ങൾ ഒരുപാട് നിഷേധിക്കുന്നതിന് ഇടയാക്കിയിട്ടുമുണ്ട്.

സർഫാസി നിയമം മുതൽ ഐതിഹാസികമായ സമരത്തിനൊടുവിൽ പിൻവലിക്കേണ്ടിവന്ന കാർഷിക-അവശ്യ വസ്തു നിയമങ്ങൾ വരെയുള്ളത് അക്കൂട്ടത്തിൽപെടും. ആഗോളതലത്തിൽ രാഷ്‌്ട്രങ്ങളിലെ അടച്ചുപൂട്ടലുകളും സർവരംഗത്തും ആ തരം നോക്കി ഓണ്‍ലൈൻ വ്യവഹാരങ്ങൾ ആക്കിയതും വെറും യാദൃച്ഛികമല്ല. നവംബർ 25-ാം തിയതി മുതൽ ടെലികോം കന്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ചാർജ് കൂട്ടിയതും കോടതികളിലെ ഇ-കോർട്ട്, ഇ-ഫയലിംഗ് സംവിധാനങ്ങൾ വിപുലമാക്കുന്ന കച്ചവട സാധ്യതകളും തമ്മിൽ യാതൊരു ബന്ധവും ഇല്ലായെന്ന് വിശ്വസിക്കാനാവില്ല. എന്നാൽ അത് യാദൃച്ഛികമാണെങ്കിൽ പോലും അതിൽ ഉൾപ്പെടുന്ന സന്പത്തിന്‍റെ വെട്ടിപിടിത്തം അപാരമെന്നേ പറയേണ്ടൂ. അവയെല്ലാം കൂടി കണക്കിലെടുക്കുന്പോൾ കോടതികളിലെ ഇന്നത്തെ ഇ-ഫയലിംഗ് ഗൗരവതരമായ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

അഡ്വ. ജോഷി ജേക്കബ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.