കാന്പസിൽ ചോരക്കളി അനുവദിക്കരുത്
Wednesday, January 19, 2022 11:13 PM IST
അറിവിന്‍റെ തീർഥവും കാല്പനികതയുടെ കവാടവുമായ കാന്പസുകൾ നിർഭാഗ്യവശാൽ ചോര മണക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. കഴിഞ്ഞ അന്പതു വർഷത്തിനിടയിൽ കാന്പസിൽ 35 രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറി. 2018-ൽ പുറത്തുവന്ന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കാന്പസുകളിൽ രാഷ്‌ട്രീയ ചേരിപ്പോരുകളുടെ ഭാഗമായി ചെറുതും വലുതുമായ 2014 അക്രമസംഭവങ്ങളുണ്ടായി.

1970 മുതലാണു കാന്പസുകളിൽ രക്തം വീണുതുടങ്ങിയത്. അതുവരെയും കാന്പസുകൾ കെഎസ്‌യുവിന്‍റെ പിടിയിലായിരുന്നു. അവരെ ചെറുത്തുതോൽപ്പിക്കാൻ 1970-ൽ എസ്എഫ്ഐ രൂപീകൃതമായി. ഇടതുപക്ഷ സംഘടനകളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ആർഎസ്എസിന്‍റെ പിന്തുണയുള്ള എബിവിപി കടന്നുവന്നു. പിന്നീടു പോപ്പുലർ ഫ്രണ്ടിന്‍റെ പോഷകസംഘടനയായ കാമ്പസ് ഫ്രണ്ട് കാന്പസുകളിലെത്തി.

വിവിധ പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർഥി സംഘടനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾ കായിക ബലപരീക്ഷണങ്ങളായി മാറി. കത്തിയും വടിവാളും ബോംബും കാന്പസുകളുടെ ഭാഗമായി മാറി. ചില കോളജുകളും സർവകലാശാലകളും വിദ്യാർഥിഗുണ്ടകളുടെ ആയുധപ്പുരകളായി മാറിയെന്ന വിമർശനം ഉയർന്നുവന്നു. രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകം നടന്നതു തലശേരി ബ്രണ്ണൻ കോളജിലായിരുന്നു. 1974-ൽ അഷ്റഫ് എന്ന എസ്എഫ്ഐക്കാരൻ കൊല്ലപ്പെട്ടു.

കാന്പസ് അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ജീവഹാനി സംഭവിച്ചത് എസ്എഫ്ഐക്കാർക്കാണ്. അതിനുള്ള കാരണമായി പറയപ്പെടുന്നത് അവർ എല്ലാ ഏറ്റുമുട്ടലുകളിലും ഉൾപ്പെടുന്നുവെന്നതാണ്. എസ്എഫ്ഐക്കു മേധാവിത്വമുള്ള കാന്പസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണെന്ന് ആക്ഷേപമുണ്ട്. അവർ മറ്റു പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.

വിദ്യാർഥിസംഘടനകൾ കാന്പസിൽ അഴിഞ്ഞാടുന്നതു രാഷ്‌ട്രീയനേതൃത്വത്തിന്‍റെ പിൻബലം ഉള്ളതുകൊണ്ടാണ്. തങ്ങൾ സ്വതന്ത്ര സംഘടനകളാണെന്നു യുവജന പ്രസ്ഥാനങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നേതാക്കന്മാരുടെ ചട്ടുകങ്ങളായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നേതാക്കന്മാരും വിദ്യാർഥി നേതാക്കളെ കുട്ടിപ്പട്ടാളമായും ക്വട്ടേഷൻ സംഘമായും സംരക്ഷിച്ചുപോരുന്നു. സംരക്ഷിക്കാൻ പാർട്ടിയുണ്ടെന്ന ധൈര്യമാണു വിദ്യാർഥിനേതാക്കളെ അക്രമത്തിനു പ്രേരിപ്പിക്കുന്നത്. ക്രിമിനൽ കേസുകളിൽപ്പെടുന്നവരെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്നതും അവർ നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്നതും അന്തസുള്ള നേതാക്കന്മാർക്കു ചേർന്നതല്ല. തിന്മയെ പ്രോത്സാഹിപ്പിക്കുന്ന അത്തരം നേതാക്കന്മാരെ ജനം തിരിച്ചറിയണം.


കാന്പസ് കൊലപാതകങ്ങളിൽ അവസാനത്തേത് ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രന്‍റേതാണ്. കാന്പസ് ഏറ്റുമുട്ടലിൽ ഒരു യുവാവ് കൊല്ലപ്പെടുന്പോൾ നഷ്ടം അയാളുടെ വീട്ടുകാർക്കും നേട്ടം അയാൾ അംഗമായിരുന്ന പാർട്ടിക്കുമാണ്. പ്രവർത്തകരുടെ കൊലപാതകത്തെ പാർട്ടി ആഘോഷിക്കുകയാണ്. മരിച്ചവർക്കു രക്തസാക്ഷി പരിവേഷം നൽകുന്നു. അവരുടെ സ്മാരകങ്ങൾ പണിയുന്നു. തെരഞ്ഞെടുപ്പുവേദികളിലെ പ്രസംഗങ്ങളിൽ അവരെ അനുസ്മരിച്ചു വോട്ടുപിടിക്കുന്നു. കൊലപാതകം നടക്കുന്നതു ജന്മദേശത്തുനിന്ന് അകലെയാണെങ്കിൽ പാർട്ടിക്കു സന്തോഷമാണ്. പാർട്ടി വളർത്താനും പാർട്ടികൾ തമ്മിലുള്ള ശത്രുത വർധിപ്പിക്കാനും ഇടവരുത്തുന്ന ഇത്തരം ഘോഷയാത്രകൾ നിയന്ത്രിക്കേണ്ടതാണ്.

ബഹുഭൂരിപക്ഷം വിദ്യാർഥികളും കാന്പസിലെത്തുന്നത് പഠിക്കാനാണ്. സമരം ചെയ്യാനും നേതാവാകാനും എത്തുന്നവർ ചുരുക്കം. എന്നാൽ, കാന്പസ് അവരുടെ നിയന്ത്രണത്തിലാണ്. അനാവശ്യസമരങ്ങൾ വഴി സമരക്കാർ പഠിക്കാൻ ആഗ്രഹമുള്ളവരുടെ അവകാശങ്ങളെ കാറ്റിൽപ്പറത്തുന്നു. സമരത്തിന്‍റെ മറവിൽ രാഷ്‌ട്രീയ നേതാക്കന്മാരും പൂർവവിദ്യാർഥികളും തെരുവുഗുണ്ടകളും കാന്പസിനുള്ളിൽ കടന്നുകൂടി അക്കാദമിക അന്തരീക്ഷം തകർക്കുന്നു. 2017-ൽ ഹൈക്കോടതി ചോദിച്ചു: കാന്പസുകളിൽ രാഷ്‌ട്രീയക്കാർക്ക് എന്തു കാര്യം?

2020-ൽ കാന്പസിൽ സമരങ്ങളും പ്രതിഷേധങ്ങളും കോടതി വിലക്കി. രാഷ്‌ട്രീയ നേതാക്കന്മാർ കോടതിവിധിയോടു യോജിച്ചു. കോടതിവിധി മറികടക്കാൻ ഇടതുസർക്കാർ ബില്ലു തയാറാക്കി. കാന്പസിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണം. ഏതാനും പേർ നേതൃനിരയിലെത്തിയപ്പോൾ ജീവിതം തുലഞ്ഞ പതിനായിരങ്ങളുണ്ടെന്ന കാര്യം നേതാക്കന്മാർ മറക്കരുത്.

അയലാളൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.