Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
റബർ ബിൽ 2022: നെഞ്ചിടിപ്പോടെ കർഷകർ
Thursday, January 20, 2022 11:21 PM IST
ലെ റബർ ആക്ട് റദ്ദാക്കിക്കൊണ്ട് റബർ (പ്രൊമോഷൻ & ഡെവലപ്മെന്റ്) ബിൽ 2022എന്ന പേരിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പുതിയ നിയമനിർമാണത്തിന് ഒരുങ്ങുകയാണല്ലോ. ബില്ലിന്റെ കരടുരൂപം പത്തിന് കേന്ദ്ര വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ (http://commerce.gov.in/) പ്രസിദ്ധപ്പെടുത്തുന്നതു വരെ ഇക്കാര്യം അതീവരഹസ്യമാക്കി വച്ചിരുന്നു. ഇന്നുവരെ മാത്രമാണു പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാവുന്നത്. നിഗൂഢമായും വേഗത്തിലും പുതിയ ഒരു ബില്ല് കൊണ്ടുവരുന്നതിനെ നെഞ്ചിടിപ്പോടെയാണു റബർ കർഷകർ കാണുന്നത്.
സർക്കാരിനു പാർലമെന്റിലുള്ള മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ഈ ബില്ലും എളുപ്പത്തിൽ പാസാക്കാൻ കഴിയും. പൊതുജനത്തിന് അഭിപ്രായം പറയാൻ ലഭിച്ചതു വെറും പത്തുദിവസം മാത്രം. പുതിയ റബർ ബില്ലിലെ വ്യവസ്ഥകൾ എത്രമാത്രം കർഷകവിരുദ്ധമാണെന്നു റബർ കർഷകരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും മനസിലാക്കേണ്ടതാണ്. പുതിയ റബർ ബില്ലിനെക്കുറിച്ച് ഈ അവലോകനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതും അതാണ്.
ഒന്നുകൂടി വ്യക്തമാക്കട്ടെ, ഈ കുറിപ്പിൽ രാഷ്ട്രീയമില്ല; കേരളത്തിലെ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെയും മലയോരമണ്ണിലെയും പതിനായിരക്കണക്കായ ചെറുതും വലുതുമായ റബർ കർഷകരുടെ ആശങ്കകൾക്ക് ശബ്ദംനൽകൽമാത്രം.
കൃഷിയിൽനിന്നു വ്യവസായത്തിലേക്ക്
1947ൽ പാസാക്കിയ റബർ ആക്ടിന്റെ പ്രസക്തി ഇപ്പോൾ നഷ്ടമായിരിക്കുന്നു എന്നും ഏറെ മാറിയിരിക്കുന്ന ആനുകാലികസാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ ബില്ല് അവതരിപ്പിക്കുന്നതിന്റെ നിദാനമായി പറഞ്ഞിരിക്കുന്നു; ഇതു ശരിതന്നെ. എന്നാൽ അടുത്ത അരനൂറ്റാണ്ടിൽ വരാവുന്ന ശാസ്ത്ര-സാങ്കേതിക, സാമൂഹിക-സാന്പത്തിക മേഖലകളിലെ മാറ്റങ്ങളും വെല്ലുവിളികളുംകൂടി പുതിയ ബില്ലിൽ പരിഗണിക്കപ്പെടേണ്ടതായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ റബർ കൃഷിക്കു കൂടുതൽ പരിഗണന പുതിയ ബില്ലിൽ ലഭിക്കുമായിരുന്നു. പകരം, റബർ കൃഷിപോലും റബർ വ്യവസായത്തിന്റെതന്നെ ഒരു ഭാഗമായിട്ടാണ് പുതിയ ബില്ലിൽ പറയുന്നത് (section 2(u)V).
റബർ കൃഷിയോടൊപ്പം റബർ വ്യവസായത്തിനും പ്രാധാന്യം കൊടുക്കുമെന്നു കരടുബില്ലിൽ പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. റബർകൃഷിയും വ്യവസായവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ പരസ്പരപൂരകങ്ങളും ആയിരിക്കണം. ഒന്നു മറ്റതിനെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്. എന്നാൽ, കാലാകാലങ്ങളായി റബറിന്റെ 70-75 ശതമാനവും ഉപയോഗിക്കുന്ന ടയർ വ്യവസായികൾ ദശലക്ഷത്തിലേറെ വരുന്ന, ഒന്ന്-ഒന്നര ഏക്കർ മാത്രമുള്ള നമ്മുടെ നാട്ടിലെ ചെറുകിട റബർ കർഷകരുടെ അധ്വാനത്തിന്റെ ഫലം ചൂഷണം ചെയ്യുകയായിരുന്നു. ടയർ വ്യവസായികൾക്ക് ചെറിയ വിലയ്ക്കും ആവശ്യമായ അളവിലും ഗുണനിലവാരത്തിലും റബർ ഉത്പാദിപ്പിച്ചു കൊടുക്കാൻ കടപ്പെട്ടവരുടെ ഒരു സമൂഹം മാത്രമായിരുന്നു നമ്മുടെ കർഷകർ എക്കാലവും; 1947ലെ റബർ ആക്ടിൽ റബർ വ്യവസായത്തിന് പ്രത്യേക പരിഗണന എടുത്തു പറയാതിരുന്നിട്ടുകൂടി! അവസരവാദപരമായ ഇറക്കുമതിയിലൂടെ ആഭ്യന്തരവിപണി തകർക്കാൻ ടയർ ലോബിക്ക് പല ദശാബ്ദങ്ങളായി കഴിഞ്ഞിരുന്നു.
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഗുണപ്രദമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പല വ്യവസ്ഥകളും നിർദിഷ്ട ബില്ലിലുണ്ട്. Section3 (IV) മുതൽ (VIII) വരെ കാണുക. അതുപോലെ Section 20(2)ലും കർഷകർക്കുവേണ്ടിയുള്ള ചില വ്യവസ്ഥകൾ കാണാം. ഇന്ത്യയിൽ റബർ കൃഷി വികസിക്കണമെന്നും റബർ ഉത്പാദനം കൂടണമെന്നും പുതിയ ബില്ല് വിവക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകതാത്പര്യങ്ങളെ ആത്യന്തികമായി തകർക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പെട്ടെന്നു ശ്രദ്ധയിൽ വരാത്തവിധമാണ് ഈ വ്യവസ്ഥകൾ എഴുതിച്ചേർത്തിരിക്കുന്നത്.
ഉദാഹരണത്തിന്, Section 7(1) കാണുക. ഏതൊരു വ്യക്തിക്കും റബർ ബോർഡിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി റബർ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. എന്നാൽ, കേന്ദ്രസർക്കാരിന് ഈ വ്യവസ്ഥയിൽനിന്നു വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഒഴിവാക്കാമെന്നും കൂട്ടിച്ചേർത്തിരിക്കുന്നു. രജിസ്ട്രേഷൻ ഉള്ളവർ റബർ ബോർഡിൽ സമയാസമയങ്ങളിൽ റിട്ടേണ് നൽകണമെന്ന് Section 8(a) യിൽ വ്യവസ്ഥയുണ്ട്. എന്നാൽ, രജിസ്ട്രേഷനിൽനിന്നു കേന്ദ്രസർക്കാർ ഒഴിവു നൽകിയവർക്ക് ഇതു ബാധകമല്ലതാനും. ഒഴിവു നേടാത്തവർപോലും ഈ വ്യവസ്ഥ ലംഘിച്ചാൽ പതിനായിരം രൂപയുടെ സിവിൽ പെനൽറ്റി കൊടുത്താൽ പ്രശ്നം തീരും (Section 9(IV) (6). കോടികളുടെ കച്ചവട ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കും വ്യവസായികൾക്കുമുള്ള ശിക്ഷയാണ് ഇതെന്നു മനസിലാക്കുക.
Section 29(1) പ്രകാരം റബറിന്റെ ഇറക്കുമതി തീരുമാനിക്കാനുള്ള അധികാരം കേന്ദ്രഗവണ്മെന്റിൽ നിക്ഷിപ്തമായിരിക്കുന്നു. റബർ ബോർഡിനോട് അഭിപ്രായം ആരായുകപോലും വേണ്ട. മാത്രമല്ല Section 30(1) പ്രകാരം റബറിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരവും കേന്ദ്രസർക്കാരിനായിരിക്കും.
ഈവക സുപ്രധാന നയപരമായ കാര്യങ്ങളിൽ റബർ ബോർഡിനോട് ആലോചിക്കാൻ നിലവിലുള്ള റബർ ആക്ടിൽ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ബില്ലനുസരിച്ച് കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് റബർ ബോർഡ് അറിയാതെതന്നെ എത്ര വേണമെങ്കിലും റബർ ഇറക്കുമതി ചെയ്യപ്പെടാം. പുതിയ ബില്ലിന്റെ അവതരണവാക്യത്തിൽ പറഞ്ഞിരിക്കുന്ന ‘നവീനമായ റബർ ബോർഡ്’ രാജ്യത്തുള്ള റബറിന്റെ കണക്കുപോലും അറിയണമെന്നില്ല (Section 20(1) (h).
ഇറക്കുമതിക്കു പ്രോത്സാഹനമോ?
രാജ്യത്ത് റബർ ഉത്പാദനം കൂട്ടാൻ വിവക്ഷിക്കുന്ന പുതിയ റബർ ബിൽ ടയർ വ്യവസായികളുടെ താത്പര്യമനുസരിച്ച്, അവർക്കു വേണ്ടതോ അതിലധികമോ റബർ കേന്ദ്രസർക്കാർ സ്വമേധയാ തീരുമാനിക്കുന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യാൻ ഒത്താശ ചെയ്യുന്നതുകൂടിയാണ് എന്നു പറയേണ്ടിവരും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബറിന്റെ ഗുണനിലവാരം നല്ലതായിരിക്കണമെന്ന് എടുത്തുപറയുന്ന പുതിയ ബില്ല് ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരത്തെക്കുറിച്ച് മൗനമാണ് അവലംബിക്കുന്നത്.
കർഷകന്റെ നാളിതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലും പുതിയ കരടു ബില്ലിലെ മേൽവിവരിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും നോക്കുന്പോൾ റബർ കൃഷിക്കും വ്യവസായത്തിനും ഒരേ പ്രാധാന്യമാണെന്നു പ്രഘോഷിക്കുന്നത് തികച്ചും വൈരുധ്യമാണ്.
റബർ ബോർഡിന്റെ പ്രസക്തി
റബർ ബോർഡ് കർഷകർക്കുവേണ്ടി ചെയ്തിട്ടുള്ള വിലയേറിയ സംഭാവനകൾ ഒരിക്കലും തള്ളിക്കളയാവുന്നതല്ല. രാജ്യത്തെതന്നെ ഏറ്റവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഒരു സ്ഥാപനമാണിത്. മുൻകാലങ്ങളിൽ റബർബോർഡിന്റെ മേൽനോട്ടത്തിൽ ലക്ഷക്കണക്കിനു ചെറുകിട കർഷകർ റബർകൃഷിയിലേക്കു വരുകയും അതുവഴി ഇവിടത്തെ റബർ വ്യവസായത്തിന് ആവശ്യമായ ഏതാണ്ട് മുഴുവൻ റബറും കുറഞ്ഞ നിരക്കിൽ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ടയർ വ്യവസായം വളർന്നു പന്തലിച്ചത് റബർ കർഷകരുടെ അധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. എന്നാൽ, ഈ വസ്തുത പാടേ മറന്ന് അവരെ ചൂഷണം ചെയ്യുന്നത് ഇനിയും ഭൂഷണമല്ല.
റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കണമെന്നു പറയുന്ന പുതിയ ബില്ല് ബോർഡിന് എല്ലാ വിധത്തിലും കൂച്ചുവിലങ്ങിടുകയാണ്. സുപ്രധാന തീരുമാനങ്ങളിൽപ്പോലും റബർ ബോർഡ് അറിയാതെ കേന്ദ്രസർക്കാരിന് സ്വമേധയാ വ്യവസായികൾക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശം ബോർഡിൽ പാസാകാതെ വന്നാൽ ബോർഡിനെ മറികടക്കാമെന്നും ബോർഡിനെ സസ്പെൻഡ് ചെയ്ത് കേന്ദ്രം നിശ്ചയിക്കുന്ന വ്യക്തിയെക്കൊണ്ട് കേന്ദ്രതീരുമാനം നടപ്പാക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു.
റബർ ബോർഡിനെ നവീകരിക്കാനുള്ള പുതിയ ബില്ലിൽ ബോർഡ് അംഗസംഖ്യ കൂട്ടി 30 ആക്കിയപ്പോൾ കേരളത്തിനും (എട്ട്) തമിഴ്നാടിനും (രണ്ട്) ഉണ്ടായിരുന്ന 10 അംഗത്വം ഇല്ലായ്മ ചെയ്തിരിക്കുന്നു. കേരളത്തിൽനിന്നു മൂന്ന് ചെറുകിട കർഷകർക്ക് ബോർഡിൽ അംഗത്വം ഉറപ്പു നൽകിയിരുന്ന പഴയ റബർ നിയമം ഇല്ലായ്മ ചെയ്തപ്പോൾ, പുതിയ 30 അംഗബോർഡിൽ ഒരു ചെറുകിട കർഷകനുപോലും അംഗത്വം ഉറപ്പുനൽകുന്നില്ല. രാജ്യത്തെ 70-75 ശതമാനം കൃഷിയും ഉത്പാദനവും കേരളത്തിലായിട്ടുകൂടി എന്തിനാണ് കേരളത്തിലെ റബർ കർഷകരെ പാടേ മറക്കുന്നത്? റബർ കൃഷി മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതല്ല, കേരളത്തെ മനഃപൂർവം തുടർന്നും അവഗണിക്കുന്നതാണു പ്രശ്നം.
ചെയർമാന്റെ അസാന്നിധ്യത്തിൽ ബോർഡിൽ ഉള്ള മറ്റേതെങ്കിലും ഒരംഗമായിരിക്കണം മീറ്റിംഗുകളിൽ അധ്യക്ഷസ്ഥാനം വഹിക്കേണ്ടത് എന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ (Sec 16(2). റബറിനെക്കുറിച്ച് യാതൊരുവിധ അറിവുമില്ലാത്തവർക്കും ബോർഡിൽ അംഗമാകാമെന്നുകൂടി പുതിയ ബില്ലിൽ എടുത്തുപറയുന്നു (Sec 14).
റബർ ബോർഡിന്റെ മീറ്റിംഗുകൾ നിയന്ത്രിക്കുന്നത് ഈ അധ്യക്ഷനായിരിക്കും. ചുരുക്കത്തിൽ, റബർ ബോർഡിന്റെ ഗതിയെ കാര്യമായി സ്വാധീനിക്കാൻ റബറുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബോർഡ് അംഗത്തിന് സാധിക്കും. റബർ കൃഷിപോലും ടയർ ലോബിയുടെ നിയന്ത്രണത്തിലാകുന്നതിന്റെ ലക്ഷണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പുതിയ കൃഷി വ്യാപനപദ്ധതി എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
മലിനീകരണ കാരണമാകുന്ന സിന്തറ്റിക് റബർ
പ്രകൃതിദത്ത റബറിന്റെ ഉപയോഗം ഒരുവശത്ത് കുറയുന്നതും മറുവശത്ത് സിന്തറ്റിക് റബറിന്റെ ഉത്പാദനം ചില വൻകിട സ്വകാര്യകന്പനികൾ പതിന്മടങ്ങ് വർധിപ്പിച്ചുവരുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് ആത്യന്തികമായി കർഷകർക്കു ഭീഷണിയാകും.
രാജ്യത്തെ ഏറ്റവും വലിയ കന്പനികൾക്കാണ് സിന്തറ്റിക് റബർ ഉത്പാദനത്തിന്റെ കുത്തക എന്നതും ശ്രദ്ധേയമാണ്. പ്രകൃതി സൗഹൃദപരമായ സ്വഭാവിക റബറിനെ തള്ളി അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനും സഹായകവുമായ സിന്തറ്റിക് റബർ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് കർഷകരോടോ പ്രകൃതിയോടോ ഉള്ള കൂറുകൊണ്ടായിരിക്കുകയില്ലല്ലോ.
ചുരുക്കത്തിൽ, റബർ ബോർഡിൽനിന്നു കാര്യങ്ങളുടെ നിയന്ത്രണം മുഴുവനും മാറുന്ന വിധത്തിലാണ് പുതിയ ബില്ല് രൂപപ്പെടുത്തിയിരിക്കുന്നത്. അത് ടയർവ്യവസായികളെ വളർത്താൻവേണ്ടിയാണെന്നത് സ്പഷ്ടവുമാണ്. അവരുടെ ആവശ്യങ്ങളെല്ലാം നിർബാധം നിയമതടസങ്ങളില്ലാതെ കൊണ്ടുപോകാനുള്ള വഴികൾ പുതിയ ബില്ലിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്. കർഷകതാത്പര്യം സംരക്ഷിക്കുന്നതിനായുള്ള പല കാര്യങ്ങളും പുതിയ ബില്ലിൽ ഉണ്ടെങ്കിൽകൂടി അതെല്ലാം ഇല്ലാതാക്കുന്ന വേറെ വ്യവസ്ഥകൾ കടന്നുകൂടിയിട്ടുണ്ട്.
ദശാബ്ദങ്ങളായി റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ റബർ ബോർഡിന് സാധിച്ചിരുന്നു. ടയർ വ്യവസായികൾക്ക് അതു തീരെ സ്വീകാര്യമായിരുന്നില്ലതാനും. പുതിയ ബില്ലുവഴി ടയർവ്യവസായികൾ റബർ ബോർഡിനെ പൂർണമായും കൈക്കലാക്കി അവരുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കും.
നാളിതുവരെ റബർ ബോർഡിൽ നിക്ഷിപ്തമായിരുന്ന ഉപദേശകറോൾപോലും (ഉദാ: ഇറക്കുമതി, കയറ്റുമതി, കുറഞ്ഞതും കൂടിയതുമായ വിലനിർണയം) എടുത്തുമാറ്റിയിരിക്കുന്നു. നമ്മുടെ നാട്ടിലെ കർഷകരെ മാത്രമല്ല, രാജ്യത്തെ എല്ലാ റബർ കർഷകരെയും ദോഷമായി ബാധിക്കുന്നതാണ് പുതിയ ബില്ലിലെ കർഷകവിരുദ്ധമായ വ്യവസ്ഥകൾ. പ്രത്യേകിച്ച് റബർ വിലയും ഇറക്കുമതിയും കേന്ദ്രസർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയും റബർ ബോർഡിനെ ഇരുട്ടിൽ നിർത്തുകയും ചെയ്യുന്ന വ്യവസ്ഥകൾ.
ബന്ധപ്പെട്ടവർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ നമ്മുടെ നാട്ടിൽ റബർ കർഷകർ ഉന്മൂലനം ചെയ്യപ്പെടാൻ അധികനാൾ വേണ്ടിവരില്ല; ഒപ്പം കേരളത്തിന്റെ സന്പദ്വ്യവസ്ഥയും തകരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോദി-രാഹുൽ കുതിപ്പും കിതപ്പും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“രാജ്യത്തിന്റെ മഹത്വം അവളുടെ ജനതയുടെ
അധ്യാപകരെ ഇനിയും നിർവീര്യമാക്കരുതേ...
ഡോ. ജോർജുകുട്ടി വട്ടോത്ത്
ഏതൊരു സമൂഹത്
അച്ചടക്കവും സദാചാരവും ഇല്ലാതെ വിദ്യാഭ്യാസം സാധ്യമോ?
പ്രഫ. ജോസ് ജോൺ മല്ലികശേരി
ഭാരതീയ സംസ്കൃതി പോ
നീതിയുടെ ഗോദയിൽ കാലിടറുന്പോൾ..!
രാഹുൽ ഗോപിനാഥ്
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ ഇടംപിടിച്ച കർഷക
അണയാത്ത പ്രാർഥനാനാളം
വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം പ്രതിനിധാനം
അപായമണികൾ മുഴങ്ങുമ്പോൾ
ഡോ. സാബു ഡി. മാത്യു
കേരളം ഒരിക്കൽകൂടി വിദ്
ചരിത്രത്തെ മാറ്റിമറിച്ച ഗാന്ധിജിയുടെ ആഫ്രിക്കൻ ജീവിതം
ഡോ. ജോസ് മാത്യു
വക്കീൽ പഠനം കഴിഞ്ഞ് ലണ്ട
നെൽകർഷകരും നെല്ലുവിലയും
എ.എം.എ. ചമ്പക്കുളം
ചാതുർവർണ്യ വ്യവസ്ഥിതി നിലനിന്ന കാലത്ത് അധ്വാനി
നമ്മുടെ കാലാവസ്ഥയും അസ്ഥിരമാകുന്നു
ഡോ. എസ്. അഭിലാഷ്
സവിശേഷമായ ഭൂപ്രകൃതികൊണ്ടും ക
“കാട് വെട്ടിയില്ലെങ്കിൽ നമ്മുടെ തല വെട്ടുമോ?”
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല
പുതിയ പാർലമെന്റ് മന്ദിരം: പ്രതീക്ഷകളും ആശങ്കകളും
മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദി
പ്ലാസ്റ്റിക് ദുരന്തത്തിനെതിരേ ജാഗ്രത!
പരിസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടും അവബോധ
ആര്യാടനുണ്ടാക്കിയ ഊരാക്കുടുക്കോ?
അനന്തപുരി /ദ്വിജന്
2014ൽ 865 മെഗാവാട്ട് വൈദ്യുതി വാങ്ങു
ആക്രമണത്തിന് മൗനാനുമതി
മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യ
ക്രൈസ്തവർക്കെതിരേയുള്ള നീക്കങ്ങൾ തുടർക്കഥ
റവ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബ
നീതിയില്ലാതായ ഗുസ്തി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരിക്കൽ നിങ്ങൾ ഗു
അജൻഡകൾ നിശ്ചയിച്ച് വനിതകൾ
മണിപ്പൂർ എങ്ങോട്ട്? -2 / ആന്റോ അക്കര
മെയ്തേയ്, കുക്കി വി
ക്രാന്തദർശിയായ കർമയോഗി - ധന്യൻ മാർ തോമസ് കുര്യാളശേരി
ഡോ. സിസ്റ്റർ മരീന മുണ്ടാടൻ, എസ്എബിഎ
മണിപ്പുർ എങ്ങോട്ട് ?
ആന്റോ അക്കര
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഒരു
കലാലയ പ്രവേശനം ശ്രദ്ധയോടെ
ഡോ. ബിനോയ് തോമസ് നെരേപ്പറമ്പിൽ
സാധാര
ഹായ് ജൂൺ... ഹാജർ പുസ്തകം തയാർ!
ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊ
സംരക്ഷിക്കപ്പെടേണ്ട വയോജനങ്ങൾ
ജോബി ബേബി
അറുപതിനു മുകളിൽ പ്രായമുള്ള എട്ടുകോ
ഇന്ത്യൻ ബഹിരാകാശമേഖല പുതിയ ചക്രവാളങ്ങളിലേക്ക്
1960-70 കാലഘട്ടത്തിൽ ബഹിരാകാശ മേഖലയിൽ വളർന്നുവ
അറിവ് നേടാം, ആപ്പിലൂടെ
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ- 2 / ഡോ.
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ
ഡോ. ജൂബി മാത്യു
വിദ്യാഭ്യാസ പ്രക്രിയയില് ചടുലവും ക്രിയാ
വേറിട്ട കേരള സ്റ്റോറി
ഡോ. ചാക്കോ കാളംപറമ്പിൽ
ഭീതിപ്പെടുത്തു
കേരള സർക്കാരേ, ദയവായി ഭരിക്കൂ
സാധാരണ, ഒരു സർക്കാർ അതിന്റെ പ്രധാന ഉത്തരവാദിത്വം അ
ജനനം കുറയുന്നു, പെൺകുട്ടികളും
2021-ലെ കേരളത്തിലെ ജനസംഖ്യാധിഷ്ഠിത കണക്കുകൾ സംസ്ഥാന
രക്തസാക്ഷികൾ ഉണ്ടാകുന്നത്
അനന്തപുരി /ദ്വിജന്
ക്രൈസ്തവരക്തസാക്ഷികൾ ഉണ്ടാകുന്നത് രാഷ്ട്രീയക്കാര
പിഴുതെറിയപ്പെട്ട കന്യകാത്വ പരിശോധന
ഡോ. പോളി മാത്യു മുരിക്കൻ
സ്ത്രീകളിൽ കന്യ
നാളെയുടെ പാർലമെന്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ലോകത്തിലെ ഏറ്റവും വ
കർഷകരക്ഷയ്ക്ക് പാക്കേജുകൾ പരിഷ്കരിക്കണം
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്റെ സാന്പത്തികരംഗം പലതലങ്ങളിൽ, പല ത
പ്രതീക്ഷകളുയർത്തി ജെ.ബി. കോശി കമ്മീഷൻ
ഫാ. നൗജിൻ വിതയത്തിൽ
കേരള ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ
സമാധാനം കാംക്ഷിക്കുന്ന മണിപ്പുർ ജനത
ഇംഫാൽ ആർച്ച്ബിഷപ് ഡോ.വൈ. ഡൊമിനിക് ലുമോൺ ദീപികയ്ക്കുവേണ്ടി റൂബൻ കിക്കോണുമാ
മൃഗാധിപത്യമല്ല, ജനാധിപത്യം
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങ
ഡൽഹിയിലെ പുതിയ നീക്കം
അഡ്വ. ജി. സുഗുണൻ
രാജ്യത്ത് രണ്ടു വിധത്തിലുള്ള ഘടകങ്ങളാണു സംസ്ഥാന
കാട്ടിലെ വിവിഐപിമാർ
നാട്ടിൽ വേണ്ട കാട്ടു നീതി -4 / റെജി ജോസഫ്
കാട്ടാന കൊന്നാ
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ; കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകൻ
ഡോ. സിസ്റ്റർ എത്സാ ടോം എസ്എച്ച്
തി
കോൺഗ്രസ് മാതൃക കാണിക്കട്ടെ
പി.സി. സിറിയക്
കർണാടകത്തിൽ കോൺഗ്രസ് വൻവിജ
മൃഗത്തെ കൊല്ലാന് നിയമമുണ്ട്
നാട്ടിൽ വേണ്ട കാട്ടു നീതി -3 / റെജി ജോസഫ്
“കൃഷി നശിപ്പിക്കു
പ്രശംസനീയമായ അനുനയവും സമ്മർദവും
പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴ
കണ്ണീരോടെ കുടിയിറക്കം
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അനിവാര്യതയി
കാടിറങ്ങി അരുംകൊല
നാട്ടിൽ വേണ്ട കാട്ടു നീതി -1 / റജി ജോസഫ്
കാട്ടാനയ്ക്കും കടുവയ്ക്കു
കർണാടകത്തിലെ നല്ല മാതൃക
അനന്തപുരി /ദ്വിജന്
കർണാടകത്തിലെ മുഖ്
കൈകൾ കോർത്ത് കരുത്തോടെ
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ
സര്ക്കാരല്ലിത്, കൊള്ളക്കാര്
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
അഴിമതിയ
മണിപ്പുരിലെ മുറിവും കന്നഡ വിധിയും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മതവും വർഗീയതയും കുത്തി
ക്രൂരത ഒരു ലഹരി!
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്
2021 ഡിസംബർ 11ന് ആ രംഗം
Latest News
തൃശൂരിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
കോണ്ഗ്രസിൽ തർക്കം മുറുകുന്നു; സതീശനെതിരേ പടയൊരുക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിച്ച് ജോക്കോ; ഗ്ലാൻഡ് സ്ലാം റിക്കാർഡ് തൊട്ടരികിൽ
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Latest News
തൃശൂരിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
കോണ്ഗ്രസിൽ തർക്കം മുറുകുന്നു; സതീശനെതിരേ പടയൊരുക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിച്ച് ജോക്കോ; ഗ്ലാൻഡ് സ്ലാം റിക്കാർഡ് തൊട്ടരികിൽ
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top