Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
Monday, May 9, 2022 1:16 AM IST
റീസർവേയിൽ അധികമായി കാണുന്ന ഭൂമി കൈവശക്കാരനു ക്രമപ്പെടുത്തി നൽകാനുള്ള നിയമത്തിനു വെല്ലുവിളികൾ നിരവധിയാണ്. ഈ നിയമം അതീവ ശ്രദ്ധയോടെ നടപ്പാക്കിയില്ലെങ്കിൽ ഏറെ സങ്കീർണതകൾ സൃഷ്ടിക്കാൻ ഇടയാക്കും.
കേരളത്തിൽ 1966 സെപ്റ്റംബറോടെയാണ് റീസർവേയുടെ തുടക്കം. ഒറിജിനൽ സർവേയ്ക്കും സെറ്റിൽമെന്റിനും ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞതിനാൽ സർവേ രേഖകളും സെറ്റിൽമെന്റ് രജിസ്റ്ററും മറ്റും കാലാനുസൃതമല്ലാതായി. തിരുവിതാംകൂറിൽ പ്രത്യേകിച്ചും. ലാൻഡ് റിക്കാർഡ്സ് മെയിന്റനൻസ് (എൽആർഎം) ഫലപ്രദമാകാഞ്ഞതാണ് അതിനു കാരണമായത്. ഈ പോരായ്മ പരിഹരിച്ച് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിനാണ് റീസർവേ ആരംഭിച്ചത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961-ാം അതിന്റെ നിയമങ്ങൾ ആസ്പദമാക്കിയുള്ള റീസർവേ നിയമാവലിയുമാണ് റീസർവേയുടെ സർക്കാർ നിശ്ചയിച്ച അടിസ്ഥാനപ്രമാണം. ഒപ്പംതന്നെ റവന്യൂ ഭരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഭൂനിയമങ്ങളും റീസർവേയ്ക്കു വഴികാട്ടിയായി.
ഭൂമിയുടെ വിസ്തീർണമെന്നുള്ളത് അതിന്റെ അതിർത്തിക്കുള്ളിലെ വ്യാപ്തമാണ്. ഓരോ വസ്തുവിന്റെയും വിവരണവും വിസ്തീർണവും അതിന്റെ ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അതിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിവരിക്കുന്ന എലുകയ്ക്കുള്ളിലാണ്. വസ്തുവിന്റെ കൈവശാതിർത്തിക്കു പുറത്തുള്ള അയൽവസ്തുക്കളുടെ പേരാണ്, അല്ലെങ്കിൽ ഇന്നയാളുടെ വസ്തു എലുകയായി ചേർക്കുക. ഈ എലുകയ്ക്കുള്ളിലെ ഭൂമിക്ക് റീസർവേയിൽ വിസ്തീർണം കൂടിയാലും കുറഞ്ഞാലും അത് ആ വസ്തുഉടമയ്ക്കു മാത്രമാണ് അനുഭവം. അയൽവസ്തു ഉടമകൾക്കോ സർക്കാരിനോ അതിനുള്ളിലേക്ക് കടക്കാൻ നിയമേന അവകാശമില്ല.
വിസ്തീർണത്തിലെ മാറ്റം
സർവേ ആൻഡ് ബൗണ്ടറീസ് ആക്ടനുസരിച്ച് അന്തിമമെന്നു പ്രഖ്യാപിച്ചിട്ടുള്ള അതിർത്തിക്കുള്ളിലെ ഭൂമിയുടെ വിസ്തീർണം, നിലവിലുള്ള റവന്യു കണക്കുമായോ പ്രമാണവുമായോ യോജിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്.
1. തിരുവിതാംകൂറിൽ നൂറ്റാണ്ടുകൾക്കു മുന്‍പ് നടന്ന ഒറിജിനൽ സെറ്റിൽമെന്റ് സമയത്ത് ഭൂമിയിൽ സർവേയിൽ ഉൾപ്പെടാത്തതായി കണ്ട കൈവശഭൂമികൾ സർവേ കൂടാതെ എ, ബി, സി എന്നിങ്ങനെ തിരിച്ച് സ്ഥാനം രേഖപ്പെടുത്തി ഡിവൈഡ് സ്കെച്ച് തയാറാക്കി ഉടമ നൽകിയ വിസ്തീർണം സെറ്റിൽമെന്റ് രജിസ്റ്ററിൽ ചേർത്തിട്ടുണ്ട്. അതുപോലെതന്നെ ചേരിക്കൽ ഭൂമികൾക്ക് ചേരിക്കൽ ഡിവൈഡ് സ്കെച്ചനുസരിച്ചായിരുന്നു വിസ്തീർണം സ്വീകരിച്ചത്. ഇതു ചിലയിടങ്ങളിൽ പ്രാചീനമായ കന്പളവ് (കോലളവ്) രീതിയിലും നിശ്ചയിച്ചിരുന്നു. ഈ രണ്ടുതരം ഡിവൈഡ് സ്കെച്ചുകളിലും സബ്ഡിവിഷനുകളുടെ വിസ്തീർണം ഭൂമിയിലെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകാണാറില്ല. ഇത്തരം പ്രദേശങ്ങളിലെ റീസർവേയിലും ആകയാൽ കൈവശ വിസ്തീർണം പ്രമാണവുമായോ റവന്യു കണക്കുമായോ യോജിക്കുകയുമില്ല.
2. ദശാബ്ദങ്ങൾക്കു മുന്‍പ് പുരാതനമായ കുടുംബസ്വത്തുക്കൾ ഭാഗം നടത്തിയപ്പോൾ പലേടത്തും ഭൂമിയളവ് കന്പളവിലായിരുന്നു. അങ്ങനെയുണ്ടായ വിസ്തീർണത്തിന്റെ കണക്ക് റീസർവേയിലെ വിസ്തീർണത്തോടു യോജിക്കാറില്ല.
3. ഇക്കാലത്തും ഭൂമി അളന്നുവാങ്ങുന്നതും വിൽക്കുന്നതും പ്രൈവറ്റായി സർവേ നടത്തിയാണ്. ഇതിനു സർക്കാർ സംവിധാനമില്ല. അതിനാൽ ഈ സർവേയിലെ വിസ്തീർണക്കൂടുതലും കുറവും റീസർവേയിലും ഉണ്ടാകും. അതു വിലയാധാരവുമായി ഒത്തുപോകണമെന്നില്ല.
4. റീസർവേയിൽ നാളിതുവഴിയായി സർവേ നടത്തിയിട്ടുള്ളവയെല്ലാംതന്നെ ഏതെങ്കിലും പട്ടയഭൂമിയുടെ ഭാഗമായിരിക്കും. ആകയാൽ വഴിക്കു നഷ്ടമായ ഭൂമിയുടെ വിസ്തീർണം പട്ടയഭൂമിയിൽനിന്നു കുറഞ്ഞുപോയിരിക്കും.
5. പൂർവരേഖയിൽ പണ്ടാരപട്ടയമായ ഒരു വസ്തുവിൽ വിസ്തീർണക്കൂടുതൽ കാണുന്നതിനെ വിരിവ് (അളവുവാശി) എന്ന പേരിൽ പ്രമാണങ്ങളിൽ ചേർത്തുകാണാറുണ്ട്. അളന്നു ഭൂമി വാങ്ങുന്പോൾ ഈ വിരിവിനും വില നൽകുന്നു. വിസ്തീർണം കുറവാണെങ്കിൽ കുറഞ്ഞുപോയതിനു വില കുറയുകയും ചെയ്യുന്നതു പതിവാണ്. ഇതിന്റെ പ്രതിഫലനം റീസർവേയിലും കാണുന്നു. ഇത്തരം വിരിവ് വിസ്തീർണത്തിനു പരിധി നിശ്ചയിക്കുന്നതും അത് പതിച്ചു വാങ്ങണമെന്നു നിർദേശിക്കുന്നതും അനീതിയാണ്.
6. സിവിൽ നടപടിക്രമങ്ങളിൽ അഡ്വേർസ് പൊസഷന്‍ തീർപ്പവകാശം ഉള്ളതാണ്. പട്ടയഭൂമിക്ക് 12 വർഷവും പുറന്പോക്കിന് 60 വർഷവും കൈവശാവകാശം ഉണ്ടെങ്കിൽ ഉടമാവകാശവും ലഭിക്കുന്നു. അതിനു കാലഹരണ നിയമവും പ്രസക്തം. അത്തരം സ്ഥലങ്ങളിൽ വിസ്തീർണ വ്യത്യാസം സ്വാഭാവികമാകുന്നു.
7. ഭൂമിപതിവ് നിയമപ്രകാരം തരിശും പുതുവലും പുറന്പോക്കും മറ്റും കൈവശക്കാരന് പതിച്ചുകൊടുത്തിട്ടുള്ളത് അതിന്റെ സ്കെച്ച് മഹസറിലെ വിസ്തീർണം സ്വീകരിച്ചാണ്. ഇത് സർവേയ്ക്കു വിധേയമായിരിക്കുമെന്ന് നിയമത്തിലും പട്ടയത്തിലും വ്യവസ്ഥയുണ്ട്. അതിനുശേഷം പലേടത്തും റീസർവേ മാത്രമേ നടന്നിട്ടുള്ളൂ. കൈവശത്തിന്റെ യഥാർഥ വിസ്തീർണം അതിലൂടെ ലഭിക്കുന്നു. എന്നാലിത് പലപ്പോഴും റവന്യുകണക്കുമായി യോജിക്കണമെന്നില്ല. റവന്യുകണക്കും തിരുത്തണമെന്നാണ് പതിവു നിയമത്തിലുള്ളത്. പട്ടയക്കാരന്റെ ഈ മൗലികാവകാശം ഹനിക്കപ്പെടരുത്.
വെല്ലുവിളികൾ
ഇപ്പോൾ ഉയർന്നുകേൾക്കുന്ന നിർദിഷ്ട റീസർവേ അധിക വിസ്തീർണ നിയമനിർമാണം മേൽവിവരിച്ച യാഥാർഥ്യങ്ങളെ പരിഗണിക്കാതെയാകരുത്. ഭൂനിയമങ്ങളുടെ ആണിക്കല്ലായ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിനെ അത് നിർവീര്യമാക്കാനുംപാടില്ല. നിലവിലുള്ള അവകാശരേഖ നിയമത്തെയും ഭൂമി പതിവ് ചട്ടങ്ങളെയും പാടേ വിസ്മരിക്കുകയുമരുത്.
നിരന്തരം കൈവശഭൂമിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭജനങ്ങളും വ്യതിയാനങ്ങളും അധികമായി കാണുന്ന വിസ്തീർണത്തെ ശിഥിലമാക്കി അവ്യക്തമാക്കുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിർദിഷ്ട നിയമം പ്രായോഗികവുമല്ല. അവനവന്റെ അനിഷേധ്യമായ അതിർത്തിക്കുള്ളിലെ വായുവിനും വെള്ളത്തിനും കാറ്റിനും അവകാശമുള്ളതുപോലെതന്നെയാണു ഭൂമിക്കും. അതിന്റെ ഉടമസ്ഥാവകാശം അയൽക്കാരന്റെ സമ്മതപ്രകാരം ആർജിക്കേണ്ടതാണെന്നു നിശ്ചയിക്കുന്ന നിയമനിർമാണം നിലവിലുള്ള വ്യവസ്ഥിതിയെ ആകമാനം താറുമാറാക്കുന്നതാണ്. ഇതൊരു ആദായമാർഗമായി സർക്കാർ കരുതുന്നത് അനുചിതവും.
സർവേ പരിമിതികൾ അപ്പോഴപ്പോൾ പരിഹരിക്കാനാകാതെ അപേക്ഷകൾ പലേടത്തും കുമിഞ്ഞുകൂടിയതിനു കാരണം ഒരു നിയമനിർമാണത്തിന്റെ അഭാവമല്ല. ആവശ്യമായ ജീവനക്കാരോ സജ്ജീകരണങ്ങളോ ബജറ്റ് വിഹിതമോ ഇല്ലാതായ സാഹചര്യമാണ് അതിനു കാരണമായത്. സർവേ, റവന്യു വകുപ്പുകൾ തമ്മിലുള്ള മൂപ്പിളമതർക്കവും ഇതിനു വളമായിട്ടുണ്ട്.
അരനൂറ്റാണ്ടു മുന്‍പേ റീസർവേ പൂർത്തിയാക്കുകയും അതുപയോഗിച്ചു ദശാബ്ദങ്ങളായി റവന്യുഭരണം സുഗമമായി നടക്കുകയും ചെയ്യുന്ന താലൂക്കുകളും കേരളത്തിലുണ്ട്. ആ താലൂക്കുകളിൽ പോലും നിർദിഷ്ട നിയമം വിവാദങ്ങൾ സൃഷ്ടിക്കുമെന്നുള്ളത് വസ്തുഉടമകളെ ആശങ്കാകുലരാക്കുന്നു. പൂർവികമായ ഉടമാവകാശങ്ങളെ ഉടച്ചുവാർക്കുന്ന ഈ നിയമം, അനാവശ്യമായ വ്യവഹാരങ്ങളിലേക്കും ഓഫീസ് വരാന്തകളിലേക്കും അഴിമതിയുടെ കൂത്തരങ്ങിലേക്കും തങ്ങളെ വലിച്ചിഴയ്ക്കുമെന്ന് അവർ ഭയപ്പെടുന്നു.
ഏതാനും വർഷങ്ങൾക്കുമുന്‍പ് ഇതേപോലെ രൂപംകൊണ്ട പരിഷ്കാരമായിരുന്നു പട്ടയം പാസ്ബുക്കും റവന്യൂകാർഡും. പ്രായോഗികമല്ലാത്തതിനാൽ ഈ രണ്ടു പദ്ധതികളും പൊടുന്നനെ പൊലിഞ്ഞുപോയതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. അന്നത്തെപ്പോലെ റവന്യു ഓഫീസുകളിലെ അന്തരീക്ഷം കലുഷമാക്കാനേ അറിഞ്ഞിടത്തോളം നിർദിഷ്ട നിയമത്തിനും കഴിയൂ.
ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് റീസർവേ വിസ്തീർണത്തിന്റെ ഉടമാവകാശം പുനർനിർണയിക്കുന്നതിനു പകരം അത് കൈവശക്കാരനിൽ നിരാക്ഷേപമായും നിക്ഷിപ്തമാണെന്നു നിലവിലുള്ള ഭൂനിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിഷ്ഠമായിട്ടുള്ളത്. അതാകുന്നു നിർദോഷമായതും.
പി.സി. എറികാട്
(സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് റിട്ട. ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബന്ധ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Latest News
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബന്ധ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top