ഭിന്നശേഷിക്കാരും പരിമിത രക്ഷാകർതൃത്വവും
Monday, May 16, 2022 2:19 AM IST
സാധാരണ മനുഷ്യർക്കുള്ളതുപോലെ പോലെ എല്ലാ അവകാശങ്ങൾക്കും അർഹതപ്പെട്ടവരാണ് ശാരീരിക, മാനസിക, ബൗദ്ധിക പരിമിതിയുള്ള ഭിന്നശേഷിക്കാർ. മതിയായതും ഉചിതവുമായ പിന്തുണ കൊടുത്ത് ഭിന്നശേഷിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചോ ആ വ്യക്തിയുടെ വസ്തുവകകളെ സംബന്ധിച്ചോ നിയമസാധുതയുള്ള തീരുമാനം കൈക്കൊള്ളുന്നതിന് അവരുടെ സമ്മതപ്രകാരം മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്തുന്ന പ്രവർത്തനമാണ് പരിമിത രക്ഷാകർതൃത്വം.

പരിമിത രക്ഷാകർത്താവ് ഒരു പ്രത്യേക കാര്യനിർവഹണത്തിനു വേണ്ടിയാണു നിയോഗിക്കപ്പെടുന്നത്. ഈ കാര്യത്തിനു ഗുണഭോക്താവിന് ഉചിതമായ പിന്തുണ നല്കുകയും ന്യായമായ തീരുമാനം ഗുണഭോക്താവുമായി കൂടിയാലോചിച്ചു ചെയ്യുന്നതിനുമാണ് ഇങ്ങനെ പരിമിത രക്ഷാകർത്താവിനെ അനുവദിച്ചു നല്കുന്നത്. കേരള സാമൂഹികനീതി വകുപ്പ് ഈ മാസം മൂന്നിനു പുറത്തിറക്കിയ സർക്കുലറിൽ പരിമിത രക്ഷാകർതൃത്വത്തെ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

2016ലെ ഭിന്നശേഷി അവകാശ നിയമം സെക്‌ഷൻ 14 (1) പ്രകാരവും 2020ലെ കേരള ഭിന്നശേഷി അവകാശ ചട്ടം അധ്യായം 3 പ്രകാരവും നിയമസാധുതയുള്ള തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഭിന്നശേഷിക്കാർക്ക് പരിമിത രക്ഷാകർതൃത്വം അനുവദിക്കുന്നതിനു ബന്ധപ്പെട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (ആർഡിഒ) ആണ് നിയമിച്ചിരിക്കുന്നത്. ജില്ലാ കളക്ടറെ അപ്പീൽ അധികാരിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അർഹത

നിയമസാധുതയുള്ള തീരുമാനം എടുക്കുവാൻ ശാരീരിക, മാനസിക, ബൗദ്ധിക പരിമിതികളാൽ സാധ്യമല്ല എന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥനു ബോധ്യപ്പെടുന്ന ഒരു ഭിന്നശേഷിക്കാരന് ഇതിന് അർഹതയുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷി ഉണ്ട് എന്നുറപ്പാക്കി മാത്രമേ പരിമിത രക്ഷാകർതൃത്വം അനുവദിക്കാവൂ.
അടിയന്തര ചികിത്സ, വിവിധ തരം തെറാപ്പികൾ, ഭിന്നശേഷിക്കാരന്‍റെ ഭൂമി അയാളുടെ ആവശ്യത്തിനായി കൈമാറ്റം ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ പരിമിത രക്ഷാകർതൃത്വം അനുവദിക്കാം.

ഭിന്നശേഷിക്കാരനു നേരിട്ടോ അവരുടെ രക്ഷിതാക്കൾക്കോ രക്തബന്ധം, വൈവാഹിക ബന്ധം, ദത്തെടുക്കൽ വഴിയുള്ള ബന്ധുക്കൾ, ഭിന്നശേഷി അവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപന മേധാവികൾ, സർക്കാർ സ്ഥാപനത്തിലെ താമസക്കാരായ ഭിന്നശേഷിക്കാർക്കു വേണ്ടി സ്ഥാപനത്തിന്‍റെ മേധാവിക്ക്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നല്കാം. ഭിന്നശേഷിക്കാരന്‍റെ രക്ഷിതാക്കൾ, സഹോദരങ്ങൾ, നിയമാനുസൃത ബന്ധുക്കൾ, ഭിന്നശേഷി അവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങൾ, സംഘടനകൾ, അവർ നിർദേശിക്കുന്ന വ്യക്തികൾ, സർക്കാർ സ്ഥാപനമെങ്കിൽ അതിന്‍റെ മേധാവി, ഭിന്നശേഷി മേഖലയിൽ പ്രത്യേക അറിവുള്ള വ്യക്തികൾ എന്നിവരെ പരിമിത രക്ഷാകർത്താവായി നിയമിക്കാം. എന്നാൽ വനിതകൾക്കാണ് പരിമിത രക്ഷകർത്താവിനെ നിയോഗിക്കേണ്ടതെങ്കിൽ വനിതകളെതന്നെ നിയോഗിക്കണം.

കാലയളവും യോഗ്യതകളും

അപേക്ഷയിൽ ആവശ്യപ്പെടുന്ന കാലയളവിലേക്കു മാത്രമേ ഇതനുവദിക്കു. അപേക്ഷയിൽ കാലയളവ് പ്രതിപാദിച്ചിട്ടില്ലെങ്കിൽ സബ്ഡിവിഷണൽ മജിസ്ടേറ്റിന് സാഹചര്യം പരിഗണിച്ച് ഒരു സമയം നിശ്ചയിച്ചു നല്കാം. അനുവദിക്കപ്പെട്ട സമയത്തു നിശ്ചയിക്കപ്പെട്ട പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ സമയം ആവശ്യപ്പെട്ടു വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പരിമിത രക്ഷാകർത്താവ് 25നുമേൽ പ്രായമുള്ള വ്യക്തിയായിരിക്കണം. എന്നാൽ ഗുണഭോക്താവിന്‍റെ താത്പര്യപ്രകാരം 18 വയസിന് മുകളിലുള്ള ബന്ധുവിനെയും നിയമിക്കാം. ഇദ്ദേഹം ഇന്ത്യൻ പൗരൻ ആയിരിക്കണം. മാനസിക ആരോഗ്യം ഉള്ള ആൾ ആയിരിക്കണം. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആളായിരിക്കരുത്. അഗതി ആയ ആളോ, പാപ്പർ ആയി പ്രഖ്യാപിക്കപ്പെട്ട ആളോ ആയിരിക്കരുത്. കേരള ഭിന്നശേഷി അവകാശ ചട്ടം 2020ലെ ചട്ടം 13 പ്രകാരം അയോഗ്യരാക്കപ്പെട്ടവർ ആയിരിക്കരുത് എന്നു വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്.

പരിമിത രക്ഷാകർത്താവിന്‍റെ ആവശ്യം ഉണ്ടോ എന്ന് അപേക്ഷയും അനുബന്ധ രേഖകളും സൂക്ഷ്മ പരിശോധന നടത്തി മാത്രമേ ഉദ്യോഗസ്ഥൻ നിയമനം നടത്താവു. നിയമസാധുതയുള്ള തീരുമാനം സ്വന്തമായി കൈക്കൊള്ളാൻ ഭിന്നശേഷിക്കാരനു കഴിവില്ല എന്നുറപ്പു വരുത്തി വേണം പരിമിത രക്ഷാകർത്താവിനെ നിയമിക്കാൻ. അപേക്ഷയിൽ വിദഗ്ധ അഭിപ്രായം വേണമെന്നുണ്ടെങ്കിൽ അതു സ്വീകരിച്ചു മാത്രമേ തീരുമാനം എടുക്കാവൂ.

അപേക്ഷ സമർപ്പണം

സാമൂഹികനീതി വകുപ്പിന്‍റെ വെബ്സൈറ്റിൽനിന്നോ സബ് ഡിവിഷണൽ മജിസ്ടേറ്റ് ഓഫിസിൽനിന്നോ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് സബ്ഡിവിഷണൽ (ആർഡിഒ) ഓഫീസിൽ സമർപ്പിക്കണം. മതിയായ രേഖകളോടുകൂടി സമർപ്പിക്കുന്ന അപേക്ഷകളിൽ മൂന്നു മാസത്തിനുള്ളിൽ തിർപ്പു കല്പിക്കണം. അപേക്ഷ നിരസിച്ചാൽ വിവരം കാരണം സഹിതം കക്ഷിയെ അറിയിക്കും.

അപേക്ഷയോടൊപ്പം ഗുണഭോക്താവിന്‍റെ തിരിച്ചറിയൽ രേഖ, ഫോട്ടോ പതിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, റേഷൻ കാർഡിന്‍റെ പകർപ്പ്, രക്ഷാകർത്താവായി പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖ, സമ്മതപത്രം, ബന്ധുത്വ സാക്ഷ്യപത്രം, ഭിന്നശേഷിക്കാരനും പരിമിത രക്ഷാകർത്താവായി നിയോഗിക്കപ്പെടേണ്ട ആളും ചേർന്നുള്ള ഫോട്ടോ, ഏതു കാര്യത്തിനാണോ പരിമിത രക്ഷാകർതൃത്വം ആവശ്യപ്പെടുന്നത് അതു സംബന്ധിച്ചുള്ള രേഖകൾ എന്നിവ സഹിതം അപേക്ഷ നല്കണം.

രക്ഷാകർത്താവിനെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിൽ ആക്ഷേപം ഉണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നല്കി പരിഹാരം തേടാം.

നീക്കം ചെയ്യുന്നത്

ഭിന്നശേഷിക്കാരനായ ഗുണഭോക്താവിനെ അവഗണിക്കുകയോ ഭിന്നശേഷി അവകാശ ചട്ടം 2020 പ്രകാരം അയോഗ്യനാണെന്നു കണ്ടെത്തുകയോ ഗുണഭോക്താവിനെ ശാരീരികമായോ മാനസികമായോ ലൈംഗികമായോ പീഡിപ്പിക്കുന്നതായി കണ്ടെത്തുകയോ നിയോഗിക്കപ്പെട്ടിരിക്കുന്ന കാര്യം നിർവഹിക്കാൻ പ്രാപ്തനല്ലെന്നു ബോധ്യപ്പെടുകയോ ചെ‌യ്താൽ പരിമിത രക്ഷാകർതൃത്വം സബ്ഡിവിഷണൽ മജിസ്ടേറ്റിന് നീക്കം ചെയ്യാന്നും അധികാരം നല്കിയിരിക്കുന്നു.
സമൂഹത്തിന്‍റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാർ. എല്ലാവർക്കും ലഭിക്കുന്ന അവകാശങ്ങൾക്ക് അവർക്കും അർഹതയുണ്ട്. അത് പൊതുജനങ്ങളുടെ അറിവിലേക്ക് എത്തുന്നതിനും ഭിന്നശേഷിക്കാർക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമാണ് പരിമിത രക്ഷാകർതൃത്വം നടപ്പിലാക്കിയിരിക്കുന്നത്.

ആന്‍റണി ആറിൽച്ചിറ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.