അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
Wednesday, June 22, 2022 1:12 AM IST
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്

രാത്രിയിൽ ഇനി ഓട്ടോറിക്ഷ ഓടിക്കാൻ പറ്റ്വേ? തിരുവനന്തപുരം ജില്ലയിലെ വനമേഖലയോടു ചേർന്നുകിടക്കുന്ന അന്പൂരി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സന്തോഷ്കുമാറിനന്‍റേതാണു ചോദ്യം. തന്‍റെ കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷയ്ക്കു പോലും പരിസ്ഥിതിലോല മേഖലയ്ക്കുള്ള (ഇഎസ്ഇസഡ്) നിയമങ്ങൾ ബാധകമാകുന്ന കാലം അതിവിദൂരമല്ലെന്ന് ഇദ്ദേഹം ആശങ്കപ്പെടുന്നു.

വനംവകുപ്പിന്‍റെ ഇഎസ്ഇസഡ് ചട്ടങ്ങളിൽ നിശ്ചിത പ്രദേശങ്ങളിലെ രാത്രിയാത്ര നിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ ഉണ്ടെന്നതാണ്, നിലവിൽ ബഫർ സോണിനുള്ളിലുള്ള അന്പൂരിയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാരേയും സമാനമായി വരുമാനമാർഗം കണ്ടെത്തുന്നവരെയും ആശങ്കപ്പെടുത്തുന്നത്. വയനാട്ടിൽനിന്നു ബന്ദിപ്പുർ വനമേഖലയോടു ചേർന്നുള്ള പാതയിലൂടെ രാത്രിയാത്രയ്ക്ക് ഇതിനകം നിരോധനമേർപ്പെടുത്തിയതും ഇവർക്കു മുന്നിൽ ഉദാഹരണമായുണ്ട്.

നെയ്യാർ പറയുന്നത്

തലസ്ഥാന ജില്ലയിൽ ബഫർ സോണ്‍ പ്രശ്നം അലട്ടുന്നത്, നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയാണ്. 128 ചതുരശ്ര കിലോമീറ്ററാണു നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെ വിസ്തീർണം. തെക്കൻകേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ അഗസ്ത്യകൂടം (1868 മീറ്റർ) നെയ്യാറിനോടു ചേർന്നാണ്.

അതേസമയം, 70.9 ചതുരശ്ര കിലോമീറ്റർ ദൂരത്തിൽ നെയ്യാറിന്‍റെ ബഫർ സോണ്‍ വരും. വന്യജീവി സങ്കേതത്തിന്‍റെ ആകെ വിസ്തീർണത്തിന്‍റെ പകുതിയിലധികം വലുപ്പത്തിൽ ബഫർ സോണ്‍ എന്നത് നാട്ടുകാരെയും കർഷരെയും അതിശയിപ്പിക്കുന്നുമുണ്ട്.

ബാധിക്കുന്നത് 1.25 ലക്ഷം പേരെ

നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ നാലു പഞ്ചായത്തുകളിലായി 1.25 ലക്ഷത്തോളം ജനങ്ങൾ നേരിട്ടും അല്ലാതെയും ബഫർ സോണ്‍ പ്രഖ്യാപനത്തിന്‍റെ ഇരകളാകും. അന്പൂരിക്കു പുറമേ, കള്ളിക്കാട്, കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളിലെ ജനങ്ങളെയാണ് ഇഎസ്ഇസഡ് നിയമങ്ങൾ കൂടുതൽ ബാധിക്കുക.

അന്പൂരിയിലെ 13 വാർഡുകളിൽ പത്തും ബഫർ സോണിലാണ്. 81 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അന്പൂരിയിൽ അയ്യായിരത്തിലിധികം വീടുകളിലായി 20,000 പേരാണു താമസക്കാർ. 106 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കള്ളിക്കാട് പഞ്ചായത്തിലെ 13ൽ ആറു വാർഡുകൾ പൂർണമായും രണ്ടു വാർഡുകൾ ഭാഗികമായും ബഫർ സോണിലാണ്. 17,600 ആണ് കള്ളിക്കാടിലെ ജനസംഖ്യ. കുറ്റിച്ചലിൽ 6,000വും , വിതുരയിൽ 8,700 ഉം ആണ് വീടുകളുടെ എണ്ണം.

പൈനാപ്പിളും തെങ്ങും കൊക്കോയും റബറും വാഴയുമൊക്കെ കൃഷി ചെയ്തു വരുമാനം കണ്ടെത്തുന്ന സാധാരണക്കാരാണ് ഈ പ്രദേശങ്ങളിലേറെയും. ഇതിനകംതന്നെ കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പലപ്പോഴും വനംവകുപ്പിന്‍റെ അനുമതിക്കായി കയറിയിറങ്ങേണ്ടിവരുന്ന കർഷകർക്കു ബഫർ സോണ്‍ നിയമങ്ങൾ കർശനമാക്കുന്നതോടെ ദുരിതം ഇരട്ടിക്കും.


ഡി കാറ്റഗറി

സെൻട്രൽ എംപവേർഡ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച നിർദേശങ്ങളിൽ, ബഫർ സോണ്‍ ദൂരത്തിന്‍റെ കാര്യത്തിൽ ഡി കാറ്റഗറിയിലാണ് നെയ്യാർ വന്യജീവി സങ്കേതം. ഡി കാറ്റഗറിയിൽ ബഫർ സോണ്‍ നൂറു മീറ്റർ മതിയാകുമെന്നാണു കമ്മിറ്റി നിർദേശിച്ചത്. സംസ്ഥാനങ്ങൾക്കു പ്രാദേശികമായ പ്രശ്നങ്ങളും ജനവാസ മേഖലകളും പരിഗണിച്ച് ഇതിൽ ആവശ്യമായ ഭേദഗതി വരുത്താന്‌ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിക്കാതെയാണു നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെ ഒടുവിലെ ബഫർ സോണ്‍ നിർണയമെന്നാണ് ആക്ഷേപം.

അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ

മറ്റു സംസ്ഥാനങ്ങൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ വനമേഖലയെ പ്രത്യേകം വില്ലേജുകളായി മാറ്റി കർഷകരെ സഹായിക്കുന്ന നിലപാടെടുത്തിട്ടുണ്ട്. കേരളത്തിൽ ഇത്തരം സമീപനം വനംവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നു കർഷക സംഘടനയായ കിഫയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റും റിട്ടയേഡ് അധ്യാപകനുമായ ടോമി ഇളംതുരുത്തിൽ ചൂണ്ടിക്കാട്ടി.

ബഫർ സോണ്‍ നിർണയത്തിന് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചിട്ടില്ലെന്നു വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകൾതന്നെ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ച കമ്മിറ്റികളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുമില്ല. വനാതിർത്തികളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇവിടെ കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുഷ്കരമാക്കുകയും ക്രമേണ നാം സ്ഥലം വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സ്ഥിതിയാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ശക്തമായ ജനകീയ ചെറുത്തുനിൽപ്പിലൂടെയാണ് ഇതിനു പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയുടെ പരിഭവങ്ങൾ


പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകൾ ബഫർ സോണ്‍ പ്രഖ്യാപനത്തിന്‍റെ പരിധിയിൽ വരും. ജനസാന്ദ്രതയേറിയ പ്രദേശങ്ങൾകൂടിയാണിത്. ഇവിടത്തെ കൃഷിഭൂമികളും സ്വകാര്യ ഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ചു പി.എച്ച്. കുര്യൻ നൽകിയ ജിയോ കോ-ഓർഡിനേറ്റ്സ് സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.

പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് നൽകിയ ശേഷം 2018 ലാണു പി.എച്ച്. കുര്യൻ കേരളത്തിലെ 150 ജിയോ കോ-ഓർഡിനേറ്റ്സ് ഉപയോഗിച്ചു പരിസ്ഥിതിലോല മേഖലകളെ നിർണയിച്ചു റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരം അന്തിമവിജ്ഞാപനം വന്നാൽ സ്വകാര്യഭൂമികൾ വനഭൂമിക്കു സമാനമായി മാറുമെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ദൈവത്തിന്‍റെ നാട്

‘ദൈവത്തിന്‍റെ സ്വന്തം നാട്’ നൽകുന്ന നന്മകൾ നഗരങ്ങളിലെയും നഗരാനുബന്ധ മേഖലകളിലെയും ഒരു വിഭാഗം മലയാളികളുടേതു മാത്രമല്ലലല്ലോ. അത് എല്ലാ മലയാളികളുടേതുമാണ്. ബഫർ സോണ്‍ വിഷയം ബാധിക്കാത്ത പ്രദേശങ്ങളും ജനങ്ങളും കേരളത്തിൽ പലയിടങ്ങളിലുമുണ്ടാകാം. പക്ഷേ, മലയോരങ്ങളിലെ സാധാരണക്കാരും കർഷകരും അഭിമുഖീകരിക്കുന്ന ബഫർ സോണ്‍ ആകുലതകൾ പരിഹരിക്കപ്പെടേണ്ടത് കേരളത്തിന്‍റെ പൊതുവായ കാർഷിക, സാമൂഹ്യ, സാന്പത്തിക സുസ്ഥിതിക്ക് അനിവാര്യമാണ്. സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും കർഷകസംഘടനകളുടെയും കൂട്ടായ പരിശ്രമങ്ങളിൽ അത് അസാധ്യമാവില്ല.

കർഷകനും ജീവിക്കേണ്ടേ?

“കൃഷി ചെയ്യുന്ന പൈനാപ്പിൾ എന്‍റെ കുടുംബത്തിലുള്ളവർക്കു കഴിച്ചു തീർക്കാനാവില്ലല്ലോ. കഠിനാധ്വാനം ചെയ്തു കൃഷി ചെയ്തുണ്ടാക്കി ആവശ്യക്കാർക്കു കൊടുക്കുന്നതു കൊണ്ടാണ് ജീവിക്കുന്നത്.”

നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെ ബഫർ സോണിൽ ഉൾപ്പെടുന്ന ഉൗന്നനാൽ ജെഷൈൻ ജേക്കബ്, തന്‍റെ പൈനാപ്പിൾ തോട്ടത്തിൽ നിന്നുകൊണ്ടാണ് ഇതു പറഞ്ഞത്. ബഫർ സോണിൽ കർഷകനു സ്വന്തം ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യാനാകൂ എന്ന നിർദേശം നടപ്പായാൽ, തന്‍റെ പൈനാപ്പിൾ കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.

കർഷകൻ വിളവിനായി പാടുപെടുന്നത് അതു വിറ്റുകിട്ടുന്ന കാശുകൊണ്ടു കുടുംബം പുലർത്തനാണ്. ഇപ്പോൾതന്നെ വിളവിന് മതിയായ വില കിട്ടാത്തതും വന്യജീവികളുടെ ശല്യവും കൃഷി നഷ്ടത്തിലാക്കിയിട്ടുണ്ട്. പുതിയ ബഫർ സോണ്‍ നിയമങ്ങൾകൂടിയാകുന്പോൾ കർഷകനു മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാവുമോയെന്നും ജെഷൈൻ ചോദിക്കുന്നു.

സർക്കാർ ചെയ്യേണ്ടത്

ബഫർ സോണ്‍ സംബന്ധിച്ചു സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, തുടർന്നുള്ള വ്യവഹാരങ്ങൾക്കപ്പുറം സംസ്ഥാന സർക്കാരിനു ചില കാര്യങ്ങൾ ചെയ്യാനാകും. വന്യജീവി സംരക്ഷണ നിയമം സെക്്ഷൻ 18 മുതൽ 26 എ വരെയുള്ള സെക്‌ഷനുകൾ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ കേരളത്തിലെ പല വന്യജീവിസങ്കേതങ്ങളുടെയും കാര്യത്തിൽ സെക്‌ഷൻ 18 അനുസരിച്ചുള്ള വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസൽ മാത്രമാണു പുറപ്പെടുവിച്ചിട്ടുള്ളത് (intention to declare a wild life sanctuary). സെക്‌ഷൻ26 എ പ്രകാരമുള്ള അന്തിമവിജ്ഞാപനം ഇറങ്ങിയിട്ടില്ല.

സെക്ഷൻ 35 പ്രകാരം, അന്തിമവിജ്ഞാപനം വന്ന നാഷണൽ പാർക്കുകളുടെ അതിർത്തി പുനർനിർണയിക്കണമെങ്കിൽ മാത്രമാണു കേന്ദ്ര വന്യജീവി ബോർഡിന്‍റെ അനുവാദം ആവശ്യമുള്ളത്. വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കാനും വേണമെങ്കിൽ ഈ വന്യജീവിസങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യാനുമുള്ള അവകാശവും ഇപ്പോഴും കേരള സർക്കാരിന് ഉണ്ടെന്നു സാരം. നിലവിലെ നിയമപ്രകാരം കേരള സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു രണ്ട് കാര്യങ്ങൾ കേരള സർക്കാരിനു ചെയ്യാം.

1. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും നിലവിലെ അതിർത്തികൾ ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ആ ഒരു കിലോമീറ്റർ ബഫർ സോണ്‍ ആക്കി മാറ്റുക. ബാറുകൾ പൂട്ടിപ്പോകാതിരിക്കാൻ സർക്കാർ റോഡുകളുടെ തരം മാറ്റിയതു മാതൃകയാക്കാം.

2. കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ബഫർ സോണിന് ഇളവ് അനുവദിക്കുന്നില്ലെങ്കിൽ ഇവിടെ നിലവിലുള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടെയും സെക്‌ഷൻ 18 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പിൻവലിച്ചു അത്തരം സങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യുമെന്നും ഇനി കേരളത്തിൽ പുതിയ വന്യജീവിസങ്കേതങ്ങൾ തുടങ്ങുകയില്ലെന്നുമുള്ള തീരുമാനം എടുക്കുമെന്നും കേന്ദ്രത്തെ രേഖാമൂലം അറിയിക്കുക.

(അവസാനിച്ചു.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.