Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക്ഷ ഓടിക്കാൻ പറ്റ്വേ? തിരുവനന്തപുരം ജില്ലയിലെ വനമേഖലയോടു ചേർന്നുകിടക്കുന്ന അന്പൂരി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സന്തോഷ്കുമാറിനന്റേതാണു ചോദ്യം. തന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷയ്ക്കു പോലും പരിസ്ഥിതിലോല മേഖലയ്ക്കുള്ള (ഇഎസ്ഇസഡ്) നിയമങ്ങൾ ബാധകമാകുന്ന കാലം അതിവിദൂരമല്ലെന്ന് ഇദ്ദേഹം ആശങ്കപ്പെടുന്നു.
വനംവകുപ്പിന്റെ ഇഎസ്ഇസഡ് ചട്ടങ്ങളിൽ നിശ്ചിത പ്രദേശങ്ങളിലെ രാത്രിയാത്ര നിരോധിക്കുന്നതിനുള്ള നിർദേശങ്ങൾ ഉണ്ടെന്നതാണ്, നിലവിൽ ബഫർ സോണിനുള്ളിലുള്ള അന്പൂരിയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാരേയും സമാനമായി വരുമാനമാർഗം കണ്ടെത്തുന്നവരെയും ആശങ്കപ്പെടുത്തുന്നത്. വയനാട്ടിൽനിന്നു ബന്ദിപ്പുർ വനമേഖലയോടു ചേർന്നുള്ള പാതയിലൂടെ രാത്രിയാത്രയ്ക്ക് ഇതിനകം നിരോധനമേർപ്പെടുത്തിയതും ഇവർക്കു മുന്നിൽ ഉദാഹരണമായുണ്ട്.
നെയ്യാർ പറയുന്നത്
തലസ്ഥാന ജില്ലയിൽ ബഫർ സോണ്‍ പ്രശ്നം അലട്ടുന്നത്, നെയ്യാർ വന്യജീവി സങ്കേതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയാണ്. 128 ചതുരശ്ര കിലോമീറ്ററാണു നെയ്യാർ വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം. തെക്കൻകേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ അഗസ്ത്യകൂടം (1868 മീറ്റർ) നെയ്യാറിനോടു ചേർന്നാണ്.
അതേസമയം, 70.9 ചതുരശ്ര കിലോമീറ്റർ ദൂരത്തിൽ നെയ്യാറിന്റെ ബഫർ സോണ്‍ വരും. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തീർണത്തിന്റെ പകുതിയിലധികം വലുപ്പത്തിൽ ബഫർ സോണ്‍ എന്നത് നാട്ടുകാരെയും കർഷരെയും അതിശയിപ്പിക്കുന്നുമുണ്ട്.
ബാധിക്കുന്നത് 1.25 ലക്ഷം പേരെ
നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ നാലു പഞ്ചായത്തുകളിലായി 1.25 ലക്ഷത്തോളം ജനങ്ങൾ നേരിട്ടും അല്ലാതെയും ബഫർ സോണ്‍ പ്രഖ്യാപനത്തിന്റെ ഇരകളാകും. അന്പൂരിക്കു പുറമേ, കള്ളിക്കാട്, കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളിലെ ജനങ്ങളെയാണ് ഇഎസ്ഇസഡ് നിയമങ്ങൾ കൂടുതൽ ബാധിക്കുക.
അന്പൂരിയിലെ 13 വാർഡുകളിൽ പത്തും ബഫർ സോണിലാണ്. 81 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അന്പൂരിയിൽ അയ്യായിരത്തിലിധികം വീടുകളിലായി 20,000 പേരാണു താമസക്കാർ. 106 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കള്ളിക്കാട് പഞ്ചായത്തിലെ 13ൽ ആറു വാർഡുകൾ പൂർണമായും രണ്ടു വാർഡുകൾ ഭാഗികമായും ബഫർ സോണിലാണ്. 17,600 ആണ് കള്ളിക്കാടിലെ ജനസംഖ്യ. കുറ്റിച്ചലിൽ 6,000വും , വിതുരയിൽ 8,700 ഉം ആണ് വീടുകളുടെ എണ്ണം.
പൈനാപ്പിളും തെങ്ങും കൊക്കോയും റബറും വാഴയുമൊക്കെ കൃഷി ചെയ്തു വരുമാനം കണ്ടെത്തുന്ന സാധാരണക്കാരാണ് ഈ പ്രദേശങ്ങളിലേറെയും. ഇതിനകംതന്നെ കൃഷിക്കും അനുബന്ധ തൊഴിലുകൾക്കും പലപ്പോഴും വനംവകുപ്പിന്റെ അനുമതിക്കായി കയറിയിറങ്ങേണ്ടിവരുന്ന കർഷകർക്കു ബഫർ സോണ്‍ നിയമങ്ങൾ കർശനമാക്കുന്നതോടെ ദുരിതം ഇരട്ടിക്കും.
ഡി കാറ്റഗറി
സെൻട്രൽ എംപവേർഡ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച നിർദേശങ്ങളിൽ, ബഫർ സോണ്‍ ദൂരത്തിന്റെ കാര്യത്തിൽ ഡി കാറ്റഗറിയിലാണ് നെയ്യാർ വന്യജീവി സങ്കേതം. ഡി കാറ്റഗറിയിൽ ബഫർ സോണ്‍ നൂറു മീറ്റർ മതിയാകുമെന്നാണു കമ്മിറ്റി നിർദേശിച്ചത്. സംസ്ഥാനങ്ങൾക്കു പ്രാദേശികമായ പ്രശ്നങ്ങളും ജനവാസ മേഖലകളും പരിഗണിച്ച് ഇതിൽ ആവശ്യമായ ഭേദഗതി വരുത്താന്‍ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിക്കാതെയാണു നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഒടുവിലെ ബഫർ സോണ്‍ നിർണയമെന്നാണ് ആക്ഷേപം.
അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ
മറ്റു സംസ്ഥാനങ്ങൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ വനമേഖലയെ പ്രത്യേകം വില്ലേജുകളായി മാറ്റി കർഷകരെ സഹായിക്കുന്ന നിലപാടെടുത്തിട്ടുണ്ട്. കേരളത്തിൽ ഇത്തരം സമീപനം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നു കർഷക സംഘടനയായ കിഫയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും റിട്ടയേഡ് അധ്യാപകനുമായ ടോമി ഇളംതുരുത്തിൽ ചൂണ്ടിക്കാട്ടി.
ബഫർ സോണ്‍ നിർണയത്തിന് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചിട്ടില്ലെന്നു വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകൾതന്നെ വ്യക്തമാക്കുന്നുണ്ട്. ഇതു സംബന്ധിച്ച കമ്മിറ്റികളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുമില്ല. വനാതിർത്തികളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇവിടെ കർഷകരുടെയും സാധാരണക്കാരുടെയും ജീവിതം ദുഷ്കരമാക്കുകയും ക്രമേണ നാം സ്ഥലം വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സ്ഥിതിയാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ശക്തമായ ജനകീയ ചെറുത്തുനിൽപ്പിലൂടെയാണ് ഇതിനു പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയുടെ പരിഭവങ്ങൾ
പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകൾ ബഫർ സോണ്‍ പ്രഖ്യാപനത്തിന്റെ പരിധിയിൽ വരും. ജനസാന്ദ്രതയേറിയ പ്രദേശങ്ങൾകൂടിയാണിത്. ഇവിടത്തെ കൃഷിഭൂമികളും സ്വകാര്യ ഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ചു പി.എച്ച്. കുര്യൻ നൽകിയ ജിയോ കോ-ഓർഡിനേറ്റ്സ് സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.
പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് നൽകിയ ശേഷം 2018 ലാണു പി.എച്ച്. കുര്യൻ കേരളത്തിലെ 150 ജിയോ കോ-ഓർഡിനേറ്റ്സ് ഉപയോഗിച്ചു പരിസ്ഥിതിലോല മേഖലകളെ നിർണയിച്ചു റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരം അന്തിമവിജ്ഞാപനം വന്നാൽ സ്വകാര്യഭൂമികൾ വനഭൂമിക്കു സമാനമായി മാറുമെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ദൈവത്തിന്റെ നാട്
‘ദൈവത്തിന്റെ സ്വന്തം നാട്’ നൽകുന്ന നന്മകൾ നഗരങ്ങളിലെയും നഗരാനുബന്ധ മേഖലകളിലെയും ഒരു വിഭാഗം മലയാളികളുടേതു മാത്രമല്ലലല്ലോ. അത് എല്ലാ മലയാളികളുടേതുമാണ്. ബഫർ സോണ്‍ വിഷയം ബാധിക്കാത്ത പ്രദേശങ്ങളും ജനങ്ങളും കേരളത്തിൽ പലയിടങ്ങളിലുമുണ്ടാകാം. പക്ഷേ, മലയോരങ്ങളിലെ സാധാരണക്കാരും കർഷകരും അഭിമുഖീകരിക്കുന്ന ബഫർ സോണ്‍ ആകുലതകൾ പരിഹരിക്കപ്പെടേണ്ടത് കേരളത്തിന്റെ പൊതുവായ കാർഷിക, സാമൂഹ്യ, സാന്പത്തിക സുസ്ഥിതിക്ക് അനിവാര്യമാണ്. സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും കർഷകസംഘടനകളുടെയും കൂട്ടായ പരിശ്രമങ്ങളിൽ അത് അസാധ്യമാവില്ല.
കർഷകനും ജീവിക്കേണ്ടേ?
“കൃഷി ചെയ്യുന്ന പൈനാപ്പിൾ എന്റെ കുടുംബത്തിലുള്ളവർക്കു കഴിച്ചു തീർക്കാനാവില്ലല്ലോ. കഠിനാധ്വാനം ചെയ്തു കൃഷി ചെയ്തുണ്ടാക്കി ആവശ്യക്കാർക്കു കൊടുക്കുന്നതു കൊണ്ടാണ് ജീവിക്കുന്നത്.”
നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുന്ന ഉൗന്നനാൽ ജെഷൈൻ ജേക്കബ്, തന്റെ പൈനാപ്പിൾ തോട്ടത്തിൽ നിന്നുകൊണ്ടാണ് ഇതു പറഞ്ഞത്. ബഫർ സോണിൽ കർഷകനു സ്വന്തം ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യാനാകൂ എന്ന നിർദേശം നടപ്പായാൽ, തന്റെ പൈനാപ്പിൾ കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
കർഷകൻ വിളവിനായി പാടുപെടുന്നത് അതു വിറ്റുകിട്ടുന്ന കാശുകൊണ്ടു കുടുംബം പുലർത്തനാണ്. ഇപ്പോൾതന്നെ വിളവിന് മതിയായ വില കിട്ടാത്തതും വന്യജീവികളുടെ ശല്യവും കൃഷി നഷ്ടത്തിലാക്കിയിട്ടുണ്ട്. പുതിയ ബഫർ സോണ്‍ നിയമങ്ങൾകൂടിയാകുന്പോൾ കർഷകനു മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാവുമോയെന്നും ജെഷൈൻ ചോദിക്കുന്നു.
സർക്കാർ ചെയ്യേണ്ടത്
ബഫർ സോണ്‍ സംബന്ധിച്ചു സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, തുടർന്നുള്ള വ്യവഹാരങ്ങൾക്കപ്പുറം സംസ്ഥാന സർക്കാരിനു ചില കാര്യങ്ങൾ ചെയ്യാനാകും. വന്യജീവി സംരക്ഷണ നിയമം സെക്്ഷൻ 18 മുതൽ 26 എ വരെയുള്ള സെക്ഷനുകൾ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ കേരളത്തിലെ പല വന്യജീവിസങ്കേതങ്ങളുടെയും കാര്യത്തിൽ സെക്ഷൻ 18 അനുസരിച്ചുള്ള വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസൽ മാത്രമാണു പുറപ്പെടുവിച്ചിട്ടുള്ളത് (intention to declare a wild life sanctuary). സെക്ഷൻ26 എ പ്രകാരമുള്ള അന്തിമവിജ്ഞാപനം ഇറങ്ങിയിട്ടില്ല.
സെക്ഷൻ 35 പ്രകാരം, അന്തിമവിജ്ഞാപനം വന്ന നാഷണൽ പാർക്കുകളുടെ അതിർത്തി പുനർനിർണയിക്കണമെങ്കിൽ മാത്രമാണു കേന്ദ്ര വന്യജീവി ബോർഡിന്റെ അനുവാദം ആവശ്യമുള്ളത്. വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കാനും വേണമെങ്കിൽ ഈ വന്യജീവിസങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യാനുമുള്ള അവകാശവും ഇപ്പോഴും കേരള സർക്കാരിന് ഉണ്ടെന്നു സാരം. നിലവിലെ നിയമപ്രകാരം കേരള സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു രണ്ട് കാര്യങ്ങൾ കേരള സർക്കാരിനു ചെയ്യാം.
1. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും നിലവിലെ അതിർത്തികൾ ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ആ ഒരു കിലോമീറ്റർ ബഫർ സോണ്‍ ആക്കി മാറ്റുക. ബാറുകൾ പൂട്ടിപ്പോകാതിരിക്കാൻ സർക്കാർ റോഡുകളുടെ തരം മാറ്റിയതു മാതൃകയാക്കാം.
2. കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ബഫർ സോണിന് ഇളവ് അനുവദിക്കുന്നില്ലെങ്കിൽ ഇവിടെ നിലവിലുള്ള എല്ലാ വന്യജീവി സങ്കേതങ്ങളുടെയും സെക്ഷൻ 18 പ്രകാരമുള്ള നോട്ടിഫിക്കേഷൻ പിൻവലിച്ചു അത്തരം സങ്കേതങ്ങൾ തന്നെ റദ്ദ് ചെയ്യുമെന്നും ഇനി കേരളത്തിൽ പുതിയ വന്യജീവിസങ്കേതങ്ങൾ തുടങ്ങുകയില്ലെന്നുമുള്ള തീരുമാനം എടുക്കുമെന്നും കേന്ദ്രത്തെ രേഖാമൂലം അറിയിക്കുക.
(അവസാനിച്ചു.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബഷീറും പ്രദീപും വെങ്കിട്ടരാമനും
അടുത്തകാലത്ത് തലസ്ഥാന നഗരി
ഭജേഭാരതം മാത്തുണ്ണി
തിരുവിതാംകൂറിലെ
ജലരേഖയായ് ജനാധിപത്യം
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
""ഗവണ്മെന്റിന്റെ പല
ബഫർ സോണ്‍ മുതൽ പുനർഗേഹം വരെ
ഫാ. റൊമാൻസ് ആന്റണി
ചരിത്രവ
ഐ.സി. ചാക്കോ രാഷട്രീയഗുരു
മാത്യു ആന്റണി/ സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 2
തിരു
ജനകീയ ചരിത്രധാരണകൾ ശരിയോ?
മാത്യു ആന്റണി / സ്വാതന്ത്ര്യസമരവും ക്രൈസ്തവരും - 1
ഇന്ത്യൻ സ്വാത
ബിജെപിയുടെ പരീക്ഷണം പാഴായില്ല
രാഹുൽ ഗോപിനാഥ്
തെരഞ്ഞെടുപ്പു രാഷ്ട്രീയ
തായ്വാനുമേൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ
ഡോ. സന്തോഷ് വേരനാനി
അമേരിക്കൻ പ്ര
ടയർ ലോബി ചീർക്കുന്നു, കർഷകർ തളരുന്നു
കെ.ജി. സലി
രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്ക് വലിയ പങ്ക്
ബഫർ സോൺ: മറികടക്കാൻ അധികാരമുണ്ട്
ജെയിംസ് വടക്കൻ
കേരളത്തിലെ വന്യജീവി സങ്കേത
ഇതു കർമമാണ്, കർമമല്ലാതെ മറ്റൊന്നല്ല
ബഹുജനങ്ങളുടെ, എത്രയെന്നിനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പ
ഇട്ടൂപ്പിന്റെ കടയിലില്ലേ? പിന്നെ നോക്കേണ്ട!
ഇട്ടൂപ്പിന്റെ കട ഒരു അദ്ഭുത ലോകമായിരുന്നു. എത്ര കണ്ടാലും മതിവരാ
പുകവലി അത്ര കൂൾ അല്ല! ഇന്ന് ലോക ശ്വാസകോശ കാൻസർ ദിനം
“പുകവലി ആരോഗ്യത്തിന് ഹാനികരം!”സിനിമയുടെ ടൈറ്റിൽ മുതൽ സിഗര
മനുഷ്യത്വം നിഷേധിക്കപ്പെടുന്ന ഗർഭസ്ഥശിശുക്കൾ
മധ്യയുഗത്തിലെ കൊളോണിയൽ കാലഘട്ടത്തിൽ സ്പാനിഷ്-അമേരിക്കയി
ഭരണം ഏറെ അകലെയാണ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുന്നി
കാനഡയിൽ മാർപാപ്പ മാപ്പു പറഞ്ഞതെന്തിന്
ഡോ. വർഗീസ് പുളിമരം
കാനഡയിലെ ആദിവാ
മരണക്കളിയാകുന്ന ഓണ്‍ലൈൻ റമ്മി
ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ റമ്മികളിയ
നഴ്സിംഗ് പ്രാക്ടീഷണർ; ഇന്ത്യൻ നഴ്സിംഗ് മേഖലയ്ക്ക് മുതൽക്കൂട്ടാകും
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തെത്തുടർന്നാണ് ആരോഗ്യ
ഇഎസ്എ നിർണയത്തിലെ പൊരുത്തക്കേടുകൾ
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റിക്കു
സഹനപാതയിലെ പുഞ്ചിരിവെട്ടം
സിസ്റ്റർ ലിറ്റി എഫ്സിസി (സുപ്പീരിയർ ജനറ
വികസനത്തിന്റെ പേരിലെ ദ്രോഹം
തോട്ടപ്പള്ളി മുതൽ നീണ്ടകര വരെയുള്ള
അവഗണനയുടെ ആഴക്കടലിൽ
അവഗണനയുടെ നടുക്കടലി
കേരളത്തിലെ മരണങ്ങളും കാരണങ്ങളും
ആന്റണി ആറിൽചിറ, ചമ്പക്കുളം
മലയാളി
പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ; ക്രൈസ്തവ അവഗണന അവസാനിക്കുമോ?
ഫാ. ജയിംസ് കൊക്കാവയലിൽ
കാർഗിൽ വിജയദിനം ആഘോഷിക്കുമ്പോൾ
ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ
1999
ഒരു സ്വപ്നസാക്ഷാത്കാരവും പ്രതിപക്ഷത്തെ വിഷാദവും
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഏറ്റവും
കർഷകരെന്നും ഡെത്ത് സോണിലാണോ?
കർഷകരും കാർഷികമേഖലയും സമ്പന്നമാക്കിയ നമ്മുടെ നാട്ടി
കത്തെഴുതി... തൂക്കിക്കൊല്ലുമോ?
അതാണു ധൈര്യം! കേരളത്തിലെ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ കേരളത്തിലെ ഒരു മന്ത്രി ഒര
മറഞ്ഞിരിക്കുന്ന ജ്ഞാനം
ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കു
കർഷകരോട് ആർക്കു താത്പര്യം?
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷകർക്കായി പെൻഷൻ പദ്ധതി
ദ്രൗപദിയുടെ യാത്ര റായ്രംഗ്പുരിൽനിന്ന് റെയ്സീന വരെ
രാഹുൽ ഗോപിനാഥ്
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയ
ഭിന്നത മറന്ന രാഷ്ട്രീയം
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടു
വ്യവസായികള്‍ കീഴടക്കുന്ന റബര്‍ കൃഷി
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷ
തൊടുന്നതെല്ലാം തിരിച്ചടി
തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ
കാലത്തിനു മുന്‍പേ സഞ്ചരിച്ച ഗ്രിഗർ മെൻഡൽ
ജനിതകശാസ്ത്രത്തിന്റെ പിതാവ് ജോൺ ഗ്രിഗർ മെ
റബര്‍ മീറ്റ് കർഷകനുവേണ്ടിയോ?
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
റബ
അഴകോടെ എത്തുന്ന പായ്ക്കറ്റ് പൊടികൾ
തീൻമേശയിൽ നിറയെ വിഭവങ്ങളാണ്! പൊരിച്ചതും വറുത്ത
ആരോഗ്യം നേടാം, കര്‍ക്കടകത്തില്‍
ഡോ. മാണി ജോസ് ബിഎഎംഎസ്, എംഡി (കായ ചികിത്സ)
യൂണിയനുകൾക്കു കീഴടങ്ങുന്പോൾ
ഫയലുകൾ മാനുഷികമായി പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഉ
പാൽ ചുരത്തുന്ന കന്പനികൾ
വിപണിയിൽ കിട്ടുന്ന 68 ശതമാനം പാലും ഗുണ
പിണറായി കീഴടങ്ങിയോ?
അനന്തപുരി/ദ്വിജന്
പിണറായിക്ക് എത്ര ചങ്കുണ്ടെന്നോ ഇല്ലെന്നോ ആരൊക്കെ പറ
പച്ചക്കറിയിലും മാംസത്തിലും മായം
മികച്ച രീതിയിൽ മാംസഭക്ഷണം കഴിക്കുന്ന
ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി
സന്ദീപ് സലിം
എൺപതുകളിൽ കൗമാരവും യൗ
അറിഞ്ഞുകൊണ്ടു കഴിക്കുന്ന വിഷം
വിഷം തിന്നുന്ന മലയാളി - 1
പത്താം ക്ലാസ് പരീക്ഷ ക
ദൈവസ്നേഹത്തിൻ കരം പിടിച്ച്
റിച്ചാർഡ് ജോസഫ്
മലങ്കര കത്തോലി
സുവിശേഷ സാക്ഷിയാകാൻ
എണ്‍പതുകളുടെ അവസാനം കാടും മേടു
നിശബ്ദതയെ പ്രണയിച്ച സര്‍ഗപ്രതിഭ
പി.എസ്. ശ്രീധരന്‍പിള്ള (ഗോവ ഗവര്‍ണര്‍)
കോ
മരണം കൂടുതൽ പുരുഷന്മാരിൽ
എഎംഎ ചമ്പക്കുളം
സംസ്ഥാന സർക്കാ
Latest News
ബോക്സിംഗിൽ നിഖാത്ത് സരിനും സ്വർണം
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
സ്കൂളുകൾക്ക് അവധിയുണ്ടോ...? വിശദാംശങ്ങൾ അറിയാം
വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം
Latest News
ബോക്സിംഗിൽ നിഖാത്ത് സരിനും സ്വർണം
വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിരോധനം
സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
സ്കൂളുകൾക്ക് അവധിയുണ്ടോ...? വിശദാംശങ്ങൾ അറിയാം
വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top