Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാറുന്ന കേരള ടൂറിസം
Tuesday, September 27, 2022 1:34 AM IST
കെ. രൂപേഷ് കുമാര്‍
ലോക ടൂറിസം പുതിയ പ്രതീക്ഷകളിലേക്ക് ചുവടുവയ്ക്കുകയാണ്. മഹാ വ്യാധിയായ കോവിഡ് സൃഷ്ടിച്ച ദുരന്തങ്ങളില്‍നിന്നു ലോക ടൂറിസം സാവധാനം മുന്നേറിത്തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ലോക ടൂറിസം ദിനം ആചരിക്കപ്പെടുന്നത്.
ടൂറിസം ലോകത്തിലെ വലിയ തൊഴില്‍ദാതാവും, ഒപ്പം അന്തസുള്ള ബിസിനസും എന്ന നിലയില്‍നിന്ന് ലോകത്തെ ഏറ്റവും ദുര്‍ബലമായ വ്യവസായം ആണെന്ന യാഥാര്‍ഥ്യമാണ് കോവിഡ് മഹാമാരി നമ്മെ ബോധ്യപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഇത്തവണ ലോക വിനോദസഞ്ചാരദിനത്തിന്റെ മുദ്രാവാക്യമായി യുഎന്‍ഡബ്ല്യുടിഒ റീതിങ്കിംഗ് ടൂറിസം എന്ന ആശയം പ്രഖ്യാപിച്ചുകഴിഞ്ഞു.
ഭൂമിക്കും ജനങ്ങള്‍ക്കും പ്രാധാന്യം നല്കി കൂടുതല്‍ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ ഒരു ബിസിനസ് മേഖലയ്ക്കായുള്ള സംയോജിത കാഴ്ചപ്പാടിനു ചുറ്റും സര്‍ക്കാരുകളും വ്യവസായ സംരംഭങ്ങളും മുതല്‍ പ്രാദേശികസമൂഹം വരെ ഒരുമിച്ചു മുന്നേറുകയെന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്നു യുഎന്‍ഡബ്ല്യുടിഒ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് സുസ്ഥിരവും ഉത്തരവാദിത്വപൂര്‍ണവുമായ വിനോദസഞ്ചാര വികസന പ്രക്രിയയെക്കുറിച്ചാണ്. കേരളം കാലങ്ങളായി കൈക്കൊള്ളുന്ന നിലപാടും അതുതന്നെയാണ്. ഈ രംഗത്ത് കേരളം മുന്നോട്ടുവച്ച പദ്ധതികളും ആശയങ്ങളും നവീനവും മാതൃകാപരവുമാണെന്ന് വിദഗ്ധര്‍ ഇതിനോടകം അഭിപ്രായപ്പെട്ടു കഴിഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസത്തിന്റെ ഭാഗമായ ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് നാലു ഗോള്‍ഡ് അവാര്‍ഡുകള്‍ ലഭിച്ചത്. കോവിഡിനൊപ്പം ടൂറിസത്തിന് സഞ്ചരിക്കേണ്ടിവരുമ്പോള്‍ ചെറുതും വലുതുമായ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്കാനാകുന്ന നിലപാടുകള്‍ ഉണ്ടാവേണ്ടതുണ്ട്. ആ രംഗത്ത് കേരള സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന റിവോള്‍വിംഗ് ഫണ്ട് പദ്ധതി സംരംഭകര്‍ക്ക് ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്.
കേരള മാതൃകകള്‍
ലോകം വിനോദസഞ്ചാരമേഖലയുടെ നവീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോൾ കേരളം സൃഷ്ടിച്ച മാതൃകകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനത്തിന്റെ ലോകമാതൃകകളില്‍ ഒന്നായി കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന് പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. ലോകത്താകെ അനുഭവവേദ്യ ടൂറിസത്തിന് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ രംഗത്ത് കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന് പാക്കേജുകള്‍ എടുത്തുപറയേണ്ടതാണ്. തദ്ദേശവാസികളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന 24,000 ഉത്തരവാദിത്വ ടൂറിസം മിഷന് യൂണിറ്റുകളിലൂടെ ഒന്നരലക്ഷം കുടുംബങ്ങള്‍ വിനോദ സഞ്ചാരമേഖലയില്നിന്ന് തൊഴിലും വരുമാനവും കണ്ടെത്തുന്നുണ്ട്. ഇതുവരെ ആകെ 57 കോടി രൂപയുടെ വരുമാനം ലഭിച്ച യൂണിറ്റുകളില്‍ 14 കോടി രൂപ കോവിഡനന്തര കാലത്താണ് എന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. 5800 പേര്‍ക്ക് ഇതേ കാലയളവില്‍ വിവിധ തൊഴില്‍ പരിശീലനങ്ങള്‍ ലഭ്യമാക്കാന്‍ നമുക്കായി.തദ്ദേശീയ ടൂറിസത്തിനും ഗ്രാമീണ വിനോദസഞ്ചാരത്തിനും വലിയ പ്രാധാന്യം ഇപ്പോള്‍ കൈവന്നിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി കേരളത്തിലെ 118 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ഡെസ്റ്റിനേഷന്‍ ചലഞ്ച്
അസൂത്രണത്തിലെ വികേന്ദ്രീകരണം ലോകത്തിനു സമ്മാനിച്ച നാടാണ് നമ്മുടേത്. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷ കാലയളവില്‍ മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന വികസന അജണ്ടയായി ടൂറിസത്തെ മാറ്റാന്‍ നമുക്കായത്. സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ഈ രംഗത്തെ ചരിത്രപരമായ ഇടപെടലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ഡെസ്റ്റിനേഷന്‍ ചലഞ്ചുമായി സഹകരിക്കാനാകുന്നതോടെ വിനോദസഞ്ചാരമേഖലയിലെ പ്രധാന തൊഴില്‍ദാതാവായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാറുന്നു. ഇതുവഴി അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ കേരളം ജനകീയമായി കണ്ടെത്തുകയാണ്.
വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാലോചനയ്ക്കു വിധേയമാക്കുമ്പോള്‍ ഉത്പന്നങ്ങളുടെ വൈവിധ്യ വത്കരണം ഒരനിവാര്യതയാണ്. കേരളം ഉത്പന്ന വൈവിധ്യ വത്കരണത്തില്‍ വലിയ മുന്നേറ്റം ഇതിനോടകം കൈവരിച്ചു കഴിഞ്ഞു.
ഫാം ടൂറിസം
കൃഷിക്ക് തടസമേതുമില്ലാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടത്തിയ വലിയ ഇടപെടലാണ് കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് എന്ന പുതിയ ഫാം ടൂറിസം പരിപാടി. കോവിഡിന്റെ കടുത്ത ആഘാതം നാം നേരിട്ട സമയത്താണ് ഈ പദ്ധതി നിലവില്‍ വന്നത്. 1350 കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടി. ചെറുതും വലുതുമായ 540 യൂണിറ്റുകള്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചു. 75,000 തദ്ദേശീയ ടൂറിസ്റ്റുകള്‍ ഈ യൂണിറ്റുകളിലെത്തുകയും രണ്ടുകോടി രൂപയുടെ വരുമാനം കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലഭ്യമാവുകയും ചെയ്തു. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്, കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് എന്നിങ്ങനെയുള്ള പാക്കേജുകള്‍ക്കു പുറമേ ഭക്ഷണ വൈവിധ്യം ആസ്വദിച്ചറിയാനാകുന്ന ക്യുസീന് എക്സ്പീരിയന്‍സ് പാക്കേജുകള്‍ പോലുള്ളവ ടൂറിസ്റ്റുകള്‍ ഉപയോഗപ്പെടുത്തി വരുന്നു. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷന്‍ രാജ്യത്താദ്യമായി നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കാനായി. കാരവാന് ടൂറിസം ഈ കാലയളവിലെതന്നെ ഉത്പന്ന വൈവിധ്യവത്കരണത്തിനായുള്ള ശ്രദ്ധേയമായ സര്‍ക്കാര്‍ ഇടപെടലാണ്.
ബേപ്പൂരും മറവന്തുരുത്തും
യുഎന്‍ഡബ്ല്യുടിഒ പ്രാദേശിക സമൂഹത്തിന്റെയും സര്‍ക്കാരുകളുടെയും സംരംഭകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയോജിത പ്രവര്‍ത്തന മാതൃകകള്‍ ഉണ്ടാവണമെന്ന അഭ്യര്‍ഥന മുന്നോട്ടുവയ്ക്കുമ്പോള്ത്തന്നെ കേരളം രണ്ടു മികച്ച മാതൃകകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ബേപ്പൂരിലെ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിയും, സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മറവന്തുരുത്തില് ഉയര്‍ന്നുവന്ന സ്ട്രീറ്റുകളുമാണ് ജനപങ്കാളിത്ത ടൂറിസം വികസനത്തിലെ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകകള്‍.
ബേപ്പൂരില്‍ ജനകീയ മുന്നേറ്റമായി മാറിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകള്‍ മുതല്‍ ഇതുവരെ ആയിരക്കണക്കിനാളുകളുടെ പങ്കാളിത്തമാണുണ്ടായിരിക്കുന്നത്. ജനകീയമായ ടൂറിസം റിസോഴ്സ് ഡയറക്ടറിയും ടൂര്‍ പാക്കേജുകളും ജനസമുദ്രമായി മാറിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റുമെല്ലാം അതിനുദാഹരണങ്ങളാണ്. മറവന്തുരുത്തിലാകട്ടെ മാലിന്യവാഹിനികളായിപ്പോയ 18 കനാലുകളും പുഴകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്വ ടൂറിസം വികസന സമിതിയുടെ പങ്കാളിത്തത്തോടെ ജനകീയമായി ആഴം കൂട്ടി സംരക്ഷിച്ച് വാട്ടര്‍ സ്ട്രീറ്റുകളായി മാറി. അവിടെ കയാക്കിങ് ഉള്‍പ്പെടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയമായി ആരംഭിച്ചു. ടൂറിസത്തിലൂടെ ജലസംരക്ഷണം സാധ്യമാകുമെന്നതിന്റെ മാതൃകയാണ് മറവന്തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് എന്ന് ഐസിആര്‍ടി അവാര്‍ഡ് ജൂറി തന്നെ രേഖപ്പെടുത്തി. മറവന്തുരുത്തിലെ തെരുവുകളില്‍ ജനകീയ മുന്നേറ്റമായി ചുവരുകളില്‍ നാടിന്റെ ചരിത്രം ചിത്രങ്ങളായി മാറിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top