Monday, November 21, 2022 12:26 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കേരളത്തിലെ തഴച്ചുവളരുന്ന ഗ്രൂപ്പ് സ്പർധ ഇല്ലാതാക്കാൻ ഏതാനും മാസംമുമ്പു കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വഴി പുറംമോടിക്കാരനായ ഒരാളെ മുകളിൽനിന്നു അടിച്ചേൽപ്പിക്കലാണ്. സന്തോഷത്തോടെ ഗ്രൂപ്പുകളിൽ സ്ഥിരതാമസമാക്കിയിരുന്ന പല മുതിർന്ന നേതാക്കളും പാർട്ടിയിൽ സ്വന്തം സ്ഥാനം സംരക്ഷിക്കേണ്ടി വന്നപ്പോഴെല്ലാം സമർഥമായി സഹകരിക്കുകയും ഹൈക്കമാൻഡിന്റെ പിന്തുണയോടെ തിളങ്ങിയ ഗ്രൂപ്പുകളിലേക്കു അനുയായികൾ കൂട്ടത്തോടെ കൂടുമാറിയപ്പോൾ ബലഹീനരാകുകയും ചെയ്തു. മുകളിൽനിന്നുള്ള തിരിച്ചടി പെട്ടെന്നായിരുന്നു.
പ്രദേശ് കമ്മിറ്റിയുടേയും നിയമസഭാ കക്ഷിയുടേയും തലപ്പത്തു പെട്ടെന്നുണ്ടായ നേതൃമാറ്റം പ്രതികൂല പ്രതികരണത്തിന് അവസരം നല്കിയില്ല. പാർട്ടിക്കുള്ളിൽ ഇടം കുറവായിരുന്ന ചിലർ നല്ല നാളുകൾ പ്രതീക്ഷിച്ച് ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഡൽഹിയിലെ ഉന്നതർ വരുത്തിയ മാറ്റം ഉൾപാർട്ടി തെരഞ്ഞെടുപ്പിനു വഴിയൊരുക്കുമെന്നും പാർട്ടിയെയും ദുർബലമായ സംഘടനയെയും ശക്തിപ്പെടുത്താൻ സജീവയുവത്വത്തിന് അവസരമൊരുക്കുമെന്നും അവർ കരുതി.
കാഴ്ചക്കാരായ ഗ്രൂപ്പ് നേതാക്കൾ
എതിരാളികൾക്കു നേരെയുള്ള വന്യമായ ആക്രമണത്തിനും ഉച്ചത്തിലുള്ള വാഗ്ധോരണിക്കുമൊപ്പം ഉന്നതനേതാക്കളോടുള്ള ആദരവും സ്നേഹവും കൂടിയായപ്പോൾ, കൂടാരങ്ങളിലേക്കു പിൻവാങ്ങി കാഴ്ചക്കാരായ ഗ്രൂപ്പ് നേതാക്കൾ ദുർബലമാക്കിയ പാർട്ടിയെ നയിക്കാൻ പ്രാപ്തരായവരെന്ന ധാരണ ഇവർക്കു തുടക്കത്തിൽത്തന്നെ സൃഷ്ടിക്കാനായി. പുതിയ മാറ്റത്തിൽ വളരെക്കുറച്ചു കിട്ടിയവർ ഉയർത്തിയ വെല്ലുവിളിയും പുതിയ നേതാക്കളുടെ പ്രകടനവും കണ്ടുനിൽക്കുകയായിരുന്നു ഗ്രൂപ്പ് നേതാക്കൾ. തമ്മിൽത്തല്ലുറപ്പായ സംഘടനാ തെരഞ്ഞെടുപ്പു വേണ്ടെന്നു ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തി നാമനിർദേശങ്ങളിലൂടെ പാർട്ടി പുനഃസംഘടന നടത്താൻ തീരുമാനിച്ചതോടെ ചരിത്രമുറങ്ങുന്ന പാർട്ടിയുടെ വൃത്തികെട്ട പ്രതിഛായയാണു തെളിഞ്ഞത്.
എന്നിരുന്നാലും, ഏതാനും മാസങ്ങൾക്കുള്ളിൽ, ശക്തമായ വന്യമായ വളർച്ചയ്ക്ക് പേരുകേട്ട പാർട്ടി, ഗ്രൂപ്പ് നേതാക്കളുടെ അംഗീകാരത്തോടെ അതൃപ്തിയുള്ള ഘടകങ്ങൾ സജീവമാകുന്നതായി കണ്ടെത്തി, അവരുടെ ഡ്രോയിംഗ് റൂമുകളിൽനിന്ന് നിശബ്ദമായും ഫലപ്രദമായും ചില സുപ്രധാന വിഷയങ്ങളിൽ ആശയക്കുഴപ്പം പരത്താൻ പ്രേരിപ്പിച്ചു. അനുയോജ്യമായ നിമിഷങ്ങളിൽ തണുത്ത കാഴ്ചകൾ. എന്നാൽ, ശക്തമായ വളർച്ചയ്ക്കു സാധ്യതയുണ്ടെന്നു കരുതിയ പാർട്ടിയിൽ മാസങ്ങൾക്കകം അസംതൃപ്തർ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ സജീവമാകുന്നതാണു കണ്ടത്. അവർ ചില നിർണായക വിഷയങ്ങളിൽ സ്വന്തം വീട്ടകങ്ങളിൽനിന്നു നിശബ്ദമായും ഫലപ്രദമായും ആശയക്കുഴപ്പം പരത്തി. ഇത് അവസരവാദപരമായ നിലപാടുകൾക്കും ഇടംകൊടുത്തു.
സോണിയാ ഗാന്ധിക്ക് ആരോഗ്യനില തടസമായതിനാലും രാഹുൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യം കാണിക്കാത്തതിനാലും പലരും നിഷ്ക്രിയരായി. തുടർച്ചയായ തെരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള തോൽവിക്കു ശേഷവും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ മുൻനിരനേതാക്കൾ മുൻകൈയെടുക്കുന്നത് കാത്തിരിക്കുകയായിരുന്നു അവർ. കേരളത്തിൽ, പ്രാദേശികതലത്തിൽ പാർട്ടിയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ശ്രദ്ധിച്ചിരുന്ന ചില ഗ്രൂപ്പ് നേതാക്കൾ പതുക്കെ കുടില നീക്കങ്ങളിലൂടെ രാഷ്ട്രീയക്കളിയിലേക്കു തിരിച്ചുപോയി. എതിരാളികൾ പോലും ഒന്നിച്ചു പ്രവർത്തിക്കാനുള്ള മാർഗം കണ്ടെത്തിയപ്പോൾ പുതിയ കൂട്ടുകെട്ടുകളും ഗ്രൂപ്പ് സമവാക്യങ്ങളുമുണ്ടായി. പുതിയ നേതാക്കളുടെ ചില അസ്ഥിരകാഴ്ചപ്പാടുകളും വിടുവായത്തങ്ങളും എഐസിസി ഇടനാഴികളിൽ മസാല പുരട്ടിയാണെത്തിയത്.
തരൂരിന്റെ വരവ്
നെറ്റിപ്പട്ടവും വെൺചാമരവുമായി ഹൈക്കമാൻഡ് ആനയിച്ചു കൊണ്ടുവന്ന സംഘത്തിനു ചടുലമോ സജീവമോ അല്ലാത്ത കേന്ദ്രനേതൃത്വത്തിന്റെ മാർഗനിർദേശങ്ങളിലൊതുങ്ങി കേരളത്തിന്റ രാഷ്ട്രീയ ഊർജസ്വലതയിൽനിന്നും ധാർമികതയിൽനിന്നും മാറിനിൽക്കാനായില്ല. സജീവമായിരുന്ന പല നേതാക്കളേയും ഹൈക്കമാൻഡിനുളളിലെ ഏതാനും ചിലരുടെ ഉപജാപങ്ങൾ എഐസിസിയുടെ വേലിക്കു പുറത്തു നിർത്തി. തുടർന്ന് ഒരു കൂട്ടം വിമതർ ഉയർന്നുവരുന്നതു കണ്ടു, അതിൽ കേരളത്തിലെ ചിലരും ഉണ്ടായിരുന്നു.
വിഖ്യാത എഴുത്തുകാരനും നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്തയാളുമായ ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിൽ പുതിയ ഗ്രൂപ്പിന്റെ ഉദയം കണ്ടു. ഊർജസ്വലരായ യുവനേതാക്കൾ പരസ്യമായി തരൂരിന്റെ കൂടെ കൂടി.
കേരളത്തിനു പുറത്തുനിന്നും ശശി തരൂരിനു കാര്യമായ പിന്തുണ കിട്ടി. നേതാക്കൾ കളം മാറുന്നതും പുതിയ അന്തർധാരകളും ഫലഭൂയിഷ്ഠമായ രാഷ്ട്രീയ ഭൂമികയിൽ ഗ്രൂപ്പുകൾക്കു വിത്തുപാകി. ഭിന്നത വ്യാപിക്കുകയും ഹൈക്കമാൻഡിന്റെ സ്വന്തം ടീമായകെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പോലും എതിർകണ്ടങ്ങളിൽ കലപ്പയിറക്കുന്നതു കണ്ടു. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഒരുമിച്ചു നിർത്താൻ എ.കെ.ആന്റണി തന്റെ ശാന്തവും നിശബ്ദവുമായ നിലപാട് തുടരുകയാണെങ്കിലും നിരവധി ഗ്രൂപ്പുകൾ ഉയർന്നു വരുന്നുണ്ട്.
മുതലെടുക്കാനാവാതെ യുഡിഎഫ്
രണ്ടുമാസത്തിനുള്ളിൽ 1600 കോടി രൂപ കടമെടുക്കാനിടയായ സാന്പത്തികസ്ഥിതി, സുഗമമല്ലാത്ത ക്രമസമാധാനനില, സിപിഎം പ്രാദേശികനേതാക്കളുടെ ഇടപെടൽ മൂലമെന്നു പറയുന്ന പോലീസിന്റെ പരാജയം, നാട്ടിൽ നടക്കുന്ന നരബലി പോലുള്ള പ്രാകൃതനടപടികൾ, നിയമനങ്ങളിലെ ക്രമക്കേടുകൾ, മയക്കുമരുന്നുകളുടെ ക്രമാതീതമായ വരവ്, സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ കഴിയായ്ക തുടങ്ങി സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന ഇടതുസർക്കാർ നടപടികൾക്കെതിരെ ഒറ്റപ്പെട്ട തുരുത്തുകളിൽനിന്ന് വിളിച്ചുപറയുന്നതിനു പകരം ഒന്നിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ കോൺഗ്രസിനു കൂടുതൽ നന്നായി ചെയ്യാനായേനെ.
ഈ പശ്ചാത്തലത്തിൽ കോൺഗ്രസിലെ യുവാക്കളുടെ വ്യത്യസ്ത ശബ്ദങ്ങളെ ഒരുമിപ്പിക്കാനും യുഡിഎഫിലെ ഘടകകക്ഷികളെ ഏകോപിപ്പിക്കാനും സംസ്ഥാനത്തു പര്യടനം നടത്താനുള്ള ശശി തരൂരിന്റെ നീക്കം പല മേഖലകളിലും സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നീക്കത്തിന് കെപിസിസി നേതൃത്വം അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടയിൽ താനാരേയും പേടിക്കുന്നില്ലെന്നും അതുപോലെ തന്നെയാരും പേടിക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്റുവിന്റെ നയങ്ങളെ സംബന്ധിച്ച കെപിസിസി അധ്യക്ഷന്റെ വാക്കുകൾ പാർട്ടിയിലും യുഡിഎഫിലും നാണക്കേടുണ്ടാക്കി. ഇതു പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ചില നേതാക്കളെ സജീവമാക്കി.
പല വിഷയങ്ങളിലും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വളർന്നുവരുന്ന ഭിന്നത പോലും യുഡിഎഫിനു കാര്യമായി മുതലാക്കാനായില്ല. ഗ്രൂപ്പിസത്തിനും സങ്കുചിത നേട്ടങ്ങൾക്കും വേണ്ടി കേരളത്തിൽ പ്രവർത്തിക്കാനുള്ള സംഘട്ടന ഗ്രൂപ്പുകളുടെ പറുദീസയായി കോൺഗ്രസ് മാറുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളെ കാവി പാർട്ടിയിലേക്കു കൊണ്ടുപോകാൻ സാഹചര്യം കൂടുതൽ വഷളാകാൻ ബിജെപി കാത്തിരിക്കുകയാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും മുതിർന്ന നേതാക്കളെ ഒരുമിച്ചു കൊണ്ടുവരുന്നതിനും ഭിന്നതകൾ ഇല്ലാതാക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കുന്നതിനും ഹൈക്കമാൻഡ് എങ്ങനെ ഇടപെടുമെന്ന് വരുംമാസങ്ങളിൽ കാണാം. സാഹചര്യം മുതലെടുക്കാൻ തരൂർ എങ്ങനെ പ്രവർത്തിക്കുമെന്നതും താത്പര്യത്തോടെ കാണേണ്ട കാര്യമാണ്.