Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വർക്കിച്ചൻ ഇപ്പോൾ ഹാപ്പിയാണ്!
Tuesday, May 16, 2023 10:36 PM IST
കെ. പ്രമോദ്
യുവസാഹിത്യകാരനായ വർക്കിച്ചന് കഴിഞ്ഞ ദിവസം അറുപതു തികഞ്ഞു. ഈ അത്യാഹിതം സംഭവിച്ച അന്നു രാവിലെ പത്രം വായിച്ചിരിക്കുമ്പോഴാണ് ഒരു വാർത്ത അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്. മലബാറിൽനിന്നുള്ള പ്രശസ്തനും വന്ദ്യവയോധികനുമായ എഴുത്തുകാരന് ഒരു അവാർഡ് കൂടി കിട്ടിയിരിക്കുന്നു!
താൻ വെറും സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തും ഈ കക്ഷിക്ക് ധാരാളം പുരസ്കാരങ്ങൾ കിട്ടിയിരുന്നുവെന്ന് വർക്കിച്ചൻ ഓർമിച്ചു. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും സംഗതികൾ ഒന്നും അണുവിടെ മാറിയിട്ടില്ല! അമ്പതു വർഷം മുമ്പ് കൂവിത്തെളിഞ്ഞവർ തന്നെയാണ് ഇക്കാലത്തും അവാർഡുകൾ കൊത്തിപ്പെറുക്കുന്നത്! ഇക്കണക്കിനു പോയാൽ തന്നെപ്പോലുള്ളവരുടെ ഗതി എന്താകുമെന്നു ചിന്തിച്ചപ്പോൾ അറുപതു തികയേണ്ടായിരുന്നു എന്ന് വർക്കിച്ചനു തോന്നി. ഈ പ്രായത്തിനിടെ എഴുത്തുകാരനെന്ന നിലയിൽ ഒരു സോപ്പുപെട്ടി പോലും എങ്ങുനിന്നും കിട്ടിയിട്ടില്ല. ഒരു പുസ്തകം പോലും പുറത്തിറക്കാനും കഴിഞ്ഞിട്ടില്ല! എത്രയെത്ര കഷ്ടരാത്രികളും വ്യർഥമാസങ്ങളും കടന്നുപോയി!
ചത്തു പോകും മുമ്പ് ഒരവാർഡ് !
ഇങ്ങനെയിരുന്നിട്ടു കാര്യമില്ല. തന്റെ പേരിലും ഒരു പുസ്തകമിറക്കണം! പോരാ, ഒരു അവാർഡെങ്കിലും വാങ്ങിയെടുക്കുകയും വേണം! എന്നിട്ടു ചത്താലും കുഴപ്പമില്ല! - പിറന്നാൾ ദിനത്തിൽ വർക്കിച്ചൻ വിളക്കിൽ തൊട്ടു ശപഥം ചെയ്തു.
പക്ഷെ, അതുകൊണ്ടൊന്നും കാര്യം അത്ര ഈസിയാണെന്ന് പറയാൻ വയ്യ.
ബുദ്ധിജീവികളും തന്ത്രശാലികളും സാംസ്കാരിക നായകന്മാരുമായ കഴുതപ്പുലികൾ മേയുന്ന കാനനോദ്യാനത്തിലേക്ക് വർക്കിച്ചൻ എന്ന ആട്ടിൻകുട്ടി എങ്ങനെ പ്രവേശിക്കും? ഒരു ക്ലിക്കിലും പെടാത്തവനും ഒരു രാഷ്ട്രീയകക്ഷിയിലും അംഗമല്ലാത്തവനുമായ ഈ മനുഷ്യനെ കൊലകൊല്ലികളായ ഹയനകൾ കടിച്ചുകീറി ചോര കുടിക്കില്ലേ? തമസ്കരിച്ച് സംസ്്കരിക്കില്ലേ?
തരുമോ, അവതാരിക?
എന്തായാലും രണ്ടും കല്പിച്ച് വർക്കിച്ചൻ രംഗത്തിറങ്ങി. പണ്ടെഴുതിക്കൂട്ടിയ സാഹിത്യം മുഴുവൻ വീണ്ടും ഡിടിപി ചെയ്തെടുത്ത് തുന്നിക്കെട്ടി പുസ്തകരൂപത്തിലാക്കി. ഒന്നുരണ്ടു മാസം കഴിഞ്ഞു. അവതാരിക എഴുതാൻ പോലും ആരെയും കിട്ടിയില്ല. ഒടുവിൽ, അക്ഷരം തൂക്കി വിറ്റു കാശാക്കുന്ന ചില പ്രശസ്ത അറവുശാലക്കാരെ നേരിട്ടു കണ്ടു തൊഴുതുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
അപ്പോഴാണ് മറ്റു ചില സ്ഥാപനങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ കണ്ണിൽപ്പെട്ടത്. അവർ പുസ്തകം അച്ചടിക്കാൻ റെഡിയാണ്. അഞ്ഞൂറു കോപ്പിക്ക് എൺപതിനായിരം രൂപയെങ്കിലും ചെലവാകും! കോപ്പിറൈറ്റുമില്ല! റോയൽറ്റിയുമില്ല! അവതാരിക, അവാർഡ് വിതരണം എന്നിവയ്ക്കെല്ലാം വേറെയും തുക കണ്ടെത്തണം!
അറുപതല്ല, എഴുപതു കഴിഞ്ഞാലും ഒരു പുസ്തകം പോലും തന്റെ പേരിൽ ഉണ്ടാകുകയില്ലെന്ന് വർക്കിച്ചനു മനസിലായി.
വർക്കിച്ചന്റെ അവസ്ഥ കണ്ടു മനംനൊന്ത ഒരു സുഹൃത്ത് ഒരുപകാരം ചെയ്തു - നഗരത്തിലെ കോളജ് അധ്യാപകനും ബുദ്ധിജീവിയും പ്രസാധകനും സർവോപരി ദയാലുവുമായ ഒരു മനുഷ്യനെ വർക്കിച്ചന് പരിചയപ്പെടുത്തിക്കൊടുത്തു.
അമ്പതു കോപ്പി ധാരാളം!
പുസ്തകം രണ്ടു വിധത്തിൽ പുറത്തിറക്കാമെന്നാണ് പ്രസാധകനായ അധ്യാപക ബുദ്ധിജീവി പറഞ്ഞത്. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നതാണ് ഒരു രീതി - പുസ്തകത്തിന്റെ അമ്പതു ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഭംഗിയായി ചുട്ടെടുത്താൽ മതി. കുറച്ചെണ്ണം കൂട്ടുകാർക്കും പത്രങ്ങൾക്കും മാസികൾക്കും ബാക്കിയുള്ളവ സാഹിത്യ അക്കാദമിക്കും പ്രധാന വായനശാലകൾക്കും നൽകണം. ശേഷിക്കുന്നവ വീട്ടിലെ മേശപ്പുറത്ത് ആദരാഞ്ജലിയർപ്പിക്കാൻ വയ്ക്കാം.
ഇതിനൊക്കെക്കൂടി പതിനായിരം രൂപ പോലും വേണ്ട! മറ്റൊരു പതിനായിരം മുടക്കിയാൽ പത്രമാസികളിൽ കുറിപ്പുകളും പടവും വരും.
ഒരു മുപ്പതിനായിരം കൂടി ചെലവിടുകയാണെങ്കിൽ അവാർഡും അവാർഡുദാന സമ്മേളനവും ബിരിയാണി സദ്യയും ഒപ്പിക്കാം.
പിന്നെ, ആയിരം കോപ്പികൾ അച്ചടിക്കണമെന്ന് വാശിയുള്ള മഹാത്മാക്കൾക്ക് അതിനും വഴിയുണ്ട്. പണം യഥേഷ്ടം മുടക്കിയാൽ മതി.
സ്വന്തം ജീവചരിത്രം എഴുതാം!
മറ്റൊരു ഗൗരവ സംഗതി ആത്മകഥനമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം എന്തു കുന്തമായാലും എഴുത്തുകാരന്റെ ജീവചരിത്രക്കുറിപ്പിലാണ് കാര്യം.
തലക്കുറി കിടിലനായിരിക്കണം. അതു വായിച്ചാൽ വ്യാസനും വർക്കിച്ചനും തമ്മിൽ മാറിപ്പോകണം! ആടിനെ പട്ടിയാക്കുന്ന തരത്തിൽ ഇതൊക്കെ എഴുതിത്തരാൻ ആളുകളുണ്ട്. സ്വന്തം ജീവചരിത്രം ഒരു പേജ് നിറയെ എഴുതിപ്പൊലിപ്പിക്കാൻ അവസരം കിട്ടുന്നു എന്നതാണ് ഒരു ഗ്രന്ഥകർത്താവിന്റെ ഏറ്റവും വലിയ ഭാഗ്യം. എട്ടാം ക്ലാസുകാരനാന്നെങ്കിലും ഏട്ടിൽ വരുമ്പോൾ എടുപ്പുകുതിരയായി വിളങ്ങും.
ലൈൻ ക്ലിയറായി!
പ്രസാധകൻ ഈ വിധം ഹൃദയം തുറന്നപ്പോൾ വർക്കിച്ചന് കാര്യങ്ങൾ പിടികിട്ടി. ഇതൊരു വലിയ ബിസിനസാണ്! പുസ്തകം അമ്പതു കോപ്പിയാണെങ്കിലും ആയിരം കോപ്പിയാണെങ്കിലും കുഴപ്പമില്ല.
പുതുമോടിക്കാരായ എഴുത്തുകാർ എല്ലാറ്റിനും പണം മുടക്കും. പുതിയ പുസ്തകമെന്ന ലേബലിൽ പ്രസാധകന് പുസ്തകച്ചന്തകളിൽ ചരക്കുകൾ വിൽക്കാം, കൈമാറാം. വായനശാലകൾക്കും കൊടുക്കാം. നാട്ടിൽ എണ്ണായിരത്തിലധികം ലൈബ്രറികളുണ്ട്! ഇവയ്ക്ക് സർക്കാർ ഗ്രാന്റ് കൃത്യമായി കിട്ടുന്നുമുണ്ട്. അപ്പോൾ ലൈൻ ക്ലിയറായില്ലേ?
പുസ്തകത്തിന് പണം ചെലവാക്കുന്നവർക്ക് പുസ്തകവും അവാർഡും ആത്മസംതൃപ്തിയും കിടച്ചാൽപ്പോരേ? ലാഭനഷ്ടങ്ങൾ അവർ നോക്കുകയില്ല! നോക്കേണ്ടതുമില്ല!
വർക്കിച്ചൻ ഹാപ്പിയാണ്!
വിശേഷബുദ്ധി വീണ്ടെടുത്ത നമ്മുടെ വർക്കിച്ചൻ കാലം കളയാതെ ഒരു ഗ്രന്ഥകർത്താവായി, അവാർഡും ഒപ്പിച്ചു ഹാപ്പിയായി എന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷെ, അതല്ല സംഗതി! ആഗ്രഹനിവൃത്തിക്കു ശേഷം മൂപ്പർ ഒരു പടികൂടി കടന്നു ചിന്തിച്ചു! തന്ത്രപരമായി കളം മാറ്റി ചവിട്ടി! അതേ! അദ്ദേഹം ഇപ്പോൾ മിടുമിടുക്കനായ ഒരു പ്രസാധകനാണ്!
കഴിഞ്ഞ ദിവസം ഈയുള്ളവൻ വഴിയിൽ ബസ് കാത്തു നിൽക്കുമ്പോൾ അതാ, കഥാനായകൻ സ്വന്തം കാറിൽ വരുന്നു!
“ഇങ്ങനെയൊക്കെ മതിയോ? ഒരു പുസ്തകം പുറത്തിറക്കണ്ടേ? ഒരു അവാർഡൊക്കെ വേണ്ടേ?”_ വണ്ടി ചവിട്ടി നിർത്തി ഏഴയായ എന്നോട് വർക്കിച്ചൻ മുതലാളി ചോദിച്ചു.
[email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
നമ്മുടെ സൂര്യൻ
ഡോ. ജിമ്മി സെബാസ്റ്റ്യൻ
സൗരയൂഥത്തിലെ ഏറ്
ഉത്തരമില്ലാത്ത ചോദ്യങ്ങളും ഇടതു സർക്കാരും
അനന്തപുരി /ദ്വിജന്
തിരുവോണത്തോടനുബ
Latest News
നായ്ക്കളുടെ കാവലിൽ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍
ലോണ്‍ ആപ്പിന്റെ വായ്പ നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
ഷോളയൂരിലെ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്
സംവിധായകൻ കെ.ജി. ജോർജിന്റെ സംസ്കാരം ഇന്ന്
Latest News
നായ്ക്കളുടെ കാവലിൽ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍
ലോണ്‍ ആപ്പിന്റെ വായ്പ നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
ഷോളയൂരിലെ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്
സംവിധായകൻ കെ.ജി. ജോർജിന്റെ സംസ്കാരം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top