Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഭ്രാന്ത് പിടിക്കുന്ന തലച്ചോറുകൾ!
Tuesday, May 16, 2023 10:44 PM IST
മയക്കുമരുന്ന് മരണം -1 / ജോൺസൺ പൂവന്തുരുത്ത്
"അച്ഛനെയും അമ്മയെയും കുറേനേരമായി ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല, വീട്ടിൽ ഒന്നുപോയി നോക്കാമോ?..’ 2022 ജനുവരി 11ന് പാലക്കാട് പുതുപ്പരിയാരം ഒട്ടൂർക്കാവിൽ മയൂരം വീടിന്റെ തൊട്ട് അയൽപക്കത്തെ വീട്ടിലേക്കായിരുന്നു ഈ ഫോണ്‍വിളിയെത്തിയത്. എറണാകുളത്തു താമസിക്കുന്ന മകൾ സൗമിനിയായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കൽ. ഇതു കേട്ടപാടെ അയൽവാസികൾ മയൂരം വീട്ടിലേക്ക് അന്വേഷിച്ചു ചെന്നു. വീട്ടിൽനിന്ന് ആളനക്കമൊന്നും കേൾക്കുന്നില്ല. ഇതിനിടെ ചില ബന്ധുക്കളുമെത്തി.
തുടർന്നു വീടിനുള്ളിൽ കയറി നോക്കി. സ്വീകരണമുറിയിലേക്കു കയറിയവർ ഞെട്ടിത്തരിച്ചുപോയി. സൗമിനിയുടെ അമ്മ ദേവി (55) ദേഹമാസകലം വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നു. മുറിയിലെന്പാടും ചോര. നടുവിനു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ ചന്ദ്രന്റെ (65) കാര്യം അപ്പോഴാണവർ ഒാർത്തത്. കിടപ്പുമുറിയിലേക്ക് ഒാടിച്ചെന്നതും ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു കാത്തിരുന്നത്. നിരവധി വെട്ടുകളേറ്റു ചോരയിൽ മുങ്ങി ചന്ദ്രനും മരിച്ചുകിടക്കുന്നു. ചോരനിറഞ്ഞ തറയിൽ ഒരു സിറിഞ്ച് ഒടിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. ഒറ്റ നിമിഷംകൊണ്ട് നാടു നടുങ്ങി.
ചോരയിൽ അരിവാൾ
നാട്ടുകാർ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചിട്ടും വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാനില്ലായിരുന്നു. ഇതോടെ സനൽ ആകും സംഭവത്തിനു പിന്നിലെന്നു പോലീസ് ഏകദേശം ഉറപ്പിച്ചു. ഇതിനിടെ, സഹോദരനെക്കൊണ്ട് പോലീസ് സനലിനെ വിളിപ്പിച്ചു. മോഷ്ടാക്കൾ കടന്നുകയറി അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്നും മരണാനന്തര കർമങ്ങൾ നടത്താൻ നീ വരണമെന്നും പറയിച്ചു. ഇതു കേട്ടതോടെ തന്നെ ആരും സംശയിക്കുന്നില്ലെന്നു കരുതി ഇയാൾ തിരികെ എത്തിയതും പോലീസ് പിടിയിലായി.
പിടിയിലായതിനു ശേഷം സനൽ പറഞ്ഞ കഥകളാണ് ശരിക്കും നാടിന്റെ ഉറക്കം കെടുത്തിയത്. ദേവിയുടെ ശരീരത്തിൽ മുപ്പത്തിമൂന്നും ചന്ദ്രന്റെ ശരീരത്തിൽ ഇരുപത്താറു വെട്ടുകളേറ്റിരുന്നു. അമ്മ ദേവിയെയാണ് താൻ ആദ്യം വെട്ടിയതെന്നു സനൽ പറഞ്ഞു. അല്പം വെള്ളമെടുത്തു തരുന്നതു സംബന്ധിച്ച തർക്കമായിരുന്നു പ്രകോപനം. സ്വീകരണമുറിയിലിരിക്കുകയായിരുന്ന അമ്മയെ അടുക്കളയിൽനിന്നെടുത്ത അരിവാൾകൊണ്ടാണ് തലങ്ങും വിലങ്ങും വെട്ടിയത്. കൈയിലും മുഖത്തും തലയിലുമെല്ലാം വെട്ടേറ്റു.
ഭാര്യയെ മകൻ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ട് കിടപ്പുമുറിയിലായിരുന്ന ചന്ദ്രൻ ബഹളം കൂട്ടി. ഇതോടെ അരിവാളുമായി കിടപ്പുമുറിയിലേക്ക് എത്തിയ സനൽ യാതൊരു മനഃസാക്ഷിയുമില്ലാതെ അച്ഛനെയും വെട്ടിവീഴ്ത്തി. അതുകൊണ്ടും തീർന്നില്ല, ഇരുവരുടെയും മരണം ഉറപ്പാക്കാൻ പിടയുന്ന ശരീരത്തിലെ മുറിവുകളിലേക്കു കീടനാശിനി ഒഴിച്ചു. സിറിഞ്ചിലെടുത്ത കീടനാശിനി അമ്മയുടെ ശരീരത്തിലേക്കു കുത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ, മുറിയിലെ രക്തത്തിൽ ചവിട്ടി തെന്നിവീണ ഇയാളുടെ കൈയിലിരുന്ന സിറിഞ്ച് ഒടിഞ്ഞു.
മറഞ്ഞിരുന്ന വില്ലൻ
തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെ കുളിമുറിയിൽ കയറി കുളിച്ച ഇയാൾ മാതാപിതാക്കളുടെ മൃതശരീരത്തിനു സമീപത്തിരുന്നുകൊണ്ട് ആപ്പിൾ തിന്നു. പിന്നീട് പിന്നിലെ വാതിൽവഴി പുറത്തിറങ്ങി ബംഗളൂരുവിലേക്കു തിരിച്ചു. ബിടെക് ബിരുദം നേടിയിരുന്ന സനൽ മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ, കോവിഡ് വന്നതോടെ നാട്ടിലേക്കു മടങ്ങി മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞുവരുന്നതിനിടെയാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. ഒരു കുടുംബവഴക്കിന്റെ പരിണതഫലം എന്ന രീതിയിലാണ് മാധ്യമങ്ങളും നാട്ടുകാരും ഈ സംഭവത്തെ കണ്ടത്. എന്നാൽ, സ്വന്തം മാതാപിതാക്കളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വെട്ടിയരിയാൻ സനലിനെ പ്രേരിപ്പിച്ച യഥാർഥ വില്ലൻ അണിയറയിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു, മയക്കുമരുന്ന്! മയക്കുമരുന്നിന് അടിമയായിരുന്നു സനൽ എന്നു പോലീസ് വെളിപ്പെടുത്തി. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ എന്തു ക്രൂരതയും ചെയ്യാൻ ആരെയും മെരുക്കിയെടുക്കുന്ന അതീവ അപകടകാരി.
ആരുമാകാം ഇരകൾ
മയക്കുമരുന്ന് പാകപ്പെടുത്തിയെടുക്കുന്ന ക്രിമിനൽ മനസിനു മുന്നിൽ മാതാപിതാക്കളില്ല, സഹോദരങ്ങളില്ല, കുഞ്ഞുങ്ങളില്ല, സുഹൃത്തുക്കളില്ല... എന്തിന്, മനുഷ്യൻ പോലുമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ, മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്ത, തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത, നിസഹായയായ ഒരു പെണ്‍കുട്ടിയെ ഒരാൾ നിഷ്കരുണം കുത്തിവീഴ്ത്തി മരണത്തിലേക്കു തള്ളിയത്. അതും തന്റെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിച്ച ഒരു ഡോക്ടറെ. മയക്കുമരുന്ന് വീണ്ടും അതിന്റെ രാക്ഷസഭാവം പ്രകടിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഏതാനും ദിവസംമുന്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കണ്ടത്.
സന്ദീപ് എന്ന ലഹരിഭ്രാന്തൻ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യംകൊണ്ടു മാത്രം. രാജ്യത്തെ മുഴുവൻ നടുക്കിയ ഈ സംഭവത്തെ ഡോക്ടർ-രോഗി വിഷയം എന്ന നിലയിലാണ് പലരും കൈകാര്യം ചെയ്തത്. എന്നാൽ, യഥാർഥത്തിൽ ഇതു ഡോക്ടർ-രോഗി സംഘർഷമെന്നോ ആശുപത്രി ആക്രമണമെന്നോ ലേബൽ നൽകിയൊതുക്കേണ്ട ഒന്നല്ല. കാരണം ഇത് ഇനി എവിടെയും സംഭവിക്കാം.
കേരളം നേരിടാൻ തുടങ്ങിയിരിക്കുന്ന അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിലേക്കാണ് കൊട്ടാരക്കര സംഭവം വിരൽചൂണ്ടുന്നത്. ലഹരി തിന്നു ഭ്രാന്തുപിടിച്ചു തുടങ്ങിയ തലച്ചോറുകൾ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിരിക്കുന്നു. ആരുമാകാം ഇരകൾ. ഇന്നലെ മാതാപിതാക്കൾ. ഇന്നു ചികിത്സ നൽകിയ ഡോക്ടർ, നാളെയോ? പരിക്കേറ്റു ചികിത്സയ്ക്കെത്തിയ സന്ദീപ് യാതൊരു പ്രകോപനവും കൂടാതെയാണ് ആശുപത്രിയിലെ കത്രിക കൈക്കലാക്കി ഡോക്ടറെയും പോലീസുകാരെയും അടക്കം കുത്തിവീഴ്ത്തിയത്.
ഉറക്കമില്ലാത്തവർ
മയക്കുമരുന്നു ഭരിക്കുന്ന തലച്ചോറുകളുടെ എണ്ണം കേരളത്തിൽ ദിനംപ്രതി പെരുകിവരികയാണ്. അതുപോലെ, മയക്കുമരുന്നു തലയ്ക്കുപിടിച്ചു നടത്തുന്ന അതിക്രമങ്ങളും. പലപ്പോഴും ലഹരിയാണ് യഥാർഥ വില്ലൻ എന്നു തിരിച്ചറിയാതെ പോകുന്നു. പുറത്തറിയുന്ന സംഭവങ്ങൾ പലതും ഒറ്റപ്പെട്ടത് എന്നു കരുതി നമ്മൾ ആശ്വസിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിരപരാധിയായ ഒരു വനിതാ ഡോക്ടർ ലഹരിയുടെ കൊലക്കത്തിക്ക് ഇരയായപ്പോഴാണ് പലരും ഇതിന്റെ ഗൗരവത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.
കേരളത്തിൽ നൂറുകണക്കിനു കുടുംബങ്ങളിലാണ് ലഹരി ഭീതിയും ആശങ്കയുമായി വളർന്നുകഴിഞ്ഞിരിക്കുന്നത്. ലഹരിക്ക് അടിമയായ മക്കളിൽനിന്ന് ആക്രമണം നേരുന്ന മാതാപിതാക്കൾ, പ്രാണഭയത്തോടെ ഉറങ്ങുന്ന സഹോദരങ്ങൾ, ഭീതിയോടെ കഴിയുന്ന അയൽവാസികൾ... ഇത്തരം കാഴ്ചകളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിൽ അപരിചിതമല്ല. പലരും പലതും പുറത്തുപറയുന്നില്ലെന്നു മാത്രം.
ഇതൊക്കെ കുടുംബങ്ങളിൽനിന്ന് ഒറ്റയും പെട്ടയുമായി സമൂഹത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു. കേരളസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ ആപത്തിന്റെ വ്യാപ്തി ഇനിയും നമ്മൾ വേണ്ട രീതിയിൽ മനസിലാക്കിയിട്ടുണ്ടോ? ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും? ആരും സുരക്ഷിതരല്ല എന്ന ഭീതിജനകമായ അവസ്ഥയിലേക്കാണോ നമ്മുടെ യാത്ര?
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top