Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഭ്രാന്ത് പിടിക്കുന്ന തലച്ചോറുകൾ!
Tuesday, May 16, 2023 10:44 PM IST
മയക്കുമരുന്ന് മരണം -1 / ജോൺസൺ പൂവന്തുരുത്ത്
"അച്ഛനെയും അമ്മയെയും കുറേനേരമായി ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല, വീട്ടിൽ ഒന്നുപോയി നോക്കാമോ?..’ 2022 ജനുവരി 11ന് പാലക്കാട് പുതുപ്പരിയാരം ഒട്ടൂർക്കാവിൽ മയൂരം വീടിന്റെ തൊട്ട് അയൽപക്കത്തെ വീട്ടിലേക്കായിരുന്നു ഈ ഫോണ്‍വിളിയെത്തിയത്. എറണാകുളത്തു താമസിക്കുന്ന മകൾ സൗമിനിയായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കൽ. ഇതു കേട്ടപാടെ അയൽവാസികൾ മയൂരം വീട്ടിലേക്ക് അന്വേഷിച്ചു ചെന്നു. വീട്ടിൽനിന്ന് ആളനക്കമൊന്നും കേൾക്കുന്നില്ല. ഇതിനിടെ ചില ബന്ധുക്കളുമെത്തി.
തുടർന്നു വീടിനുള്ളിൽ കയറി നോക്കി. സ്വീകരണമുറിയിലേക്കു കയറിയവർ ഞെട്ടിത്തരിച്ചുപോയി. സൗമിനിയുടെ അമ്മ ദേവി (55) ദേഹമാസകലം വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നു. മുറിയിലെന്പാടും ചോര. നടുവിനു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ ചന്ദ്രന്റെ (65) കാര്യം അപ്പോഴാണവർ ഒാർത്തത്. കിടപ്പുമുറിയിലേക്ക് ഒാടിച്ചെന്നതും ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു കാത്തിരുന്നത്. നിരവധി വെട്ടുകളേറ്റു ചോരയിൽ മുങ്ങി ചന്ദ്രനും മരിച്ചുകിടക്കുന്നു. ചോരനിറഞ്ഞ തറയിൽ ഒരു സിറിഞ്ച് ഒടിഞ്ഞ നിലയിൽ കിടപ്പുണ്ടായിരുന്നു. ഒറ്റ നിമിഷംകൊണ്ട് നാടു നടുങ്ങി.
ചോരയിൽ അരിവാൾ
നാട്ടുകാർ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചിട്ടും വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാനില്ലായിരുന്നു. ഇതോടെ സനൽ ആകും സംഭവത്തിനു പിന്നിലെന്നു പോലീസ് ഏകദേശം ഉറപ്പിച്ചു. ഇതിനിടെ, സഹോദരനെക്കൊണ്ട് പോലീസ് സനലിനെ വിളിപ്പിച്ചു. മോഷ്ടാക്കൾ കടന്നുകയറി അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയെന്നും മരണാനന്തര കർമങ്ങൾ നടത്താൻ നീ വരണമെന്നും പറയിച്ചു. ഇതു കേട്ടതോടെ തന്നെ ആരും സംശയിക്കുന്നില്ലെന്നു കരുതി ഇയാൾ തിരികെ എത്തിയതും പോലീസ് പിടിയിലായി.
പിടിയിലായതിനു ശേഷം സനൽ പറഞ്ഞ കഥകളാണ് ശരിക്കും നാടിന്റെ ഉറക്കം കെടുത്തിയത്. ദേവിയുടെ ശരീരത്തിൽ മുപ്പത്തിമൂന്നും ചന്ദ്രന്റെ ശരീരത്തിൽ ഇരുപത്താറു വെട്ടുകളേറ്റിരുന്നു. അമ്മ ദേവിയെയാണ് താൻ ആദ്യം വെട്ടിയതെന്നു സനൽ പറഞ്ഞു. അല്പം വെള്ളമെടുത്തു തരുന്നതു സംബന്ധിച്ച തർക്കമായിരുന്നു പ്രകോപനം. സ്വീകരണമുറിയിലിരിക്കുകയായിരുന്ന അമ്മയെ അടുക്കളയിൽനിന്നെടുത്ത അരിവാൾകൊണ്ടാണ് തലങ്ങും വിലങ്ങും വെട്ടിയത്. കൈയിലും മുഖത്തും തലയിലുമെല്ലാം വെട്ടേറ്റു.
ഭാര്യയെ മകൻ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ട് കിടപ്പുമുറിയിലായിരുന്ന ചന്ദ്രൻ ബഹളം കൂട്ടി. ഇതോടെ അരിവാളുമായി കിടപ്പുമുറിയിലേക്ക് എത്തിയ സനൽ യാതൊരു മനഃസാക്ഷിയുമില്ലാതെ അച്ഛനെയും വെട്ടിവീഴ്ത്തി. അതുകൊണ്ടും തീർന്നില്ല, ഇരുവരുടെയും മരണം ഉറപ്പാക്കാൻ പിടയുന്ന ശരീരത്തിലെ മുറിവുകളിലേക്കു കീടനാശിനി ഒഴിച്ചു. സിറിഞ്ചിലെടുത്ത കീടനാശിനി അമ്മയുടെ ശരീരത്തിലേക്കു കുത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ, മുറിയിലെ രക്തത്തിൽ ചവിട്ടി തെന്നിവീണ ഇയാളുടെ കൈയിലിരുന്ന സിറിഞ്ച് ഒടിഞ്ഞു.
മറഞ്ഞിരുന്ന വില്ലൻ
തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെ കുളിമുറിയിൽ കയറി കുളിച്ച ഇയാൾ മാതാപിതാക്കളുടെ മൃതശരീരത്തിനു സമീപത്തിരുന്നുകൊണ്ട് ആപ്പിൾ തിന്നു. പിന്നീട് പിന്നിലെ വാതിൽവഴി പുറത്തിറങ്ങി ബംഗളൂരുവിലേക്കു തിരിച്ചു. ബിടെക് ബിരുദം നേടിയിരുന്ന സനൽ മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ, കോവിഡ് വന്നതോടെ നാട്ടിലേക്കു മടങ്ങി മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞുവരുന്നതിനിടെയാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. ഒരു കുടുംബവഴക്കിന്റെ പരിണതഫലം എന്ന രീതിയിലാണ് മാധ്യമങ്ങളും നാട്ടുകാരും ഈ സംഭവത്തെ കണ്ടത്. എന്നാൽ, സ്വന്തം മാതാപിതാക്കളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വെട്ടിയരിയാൻ സനലിനെ പ്രേരിപ്പിച്ച യഥാർഥ വില്ലൻ അണിയറയിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു, മയക്കുമരുന്ന്! മയക്കുമരുന്നിന് അടിമയായിരുന്നു സനൽ എന്നു പോലീസ് വെളിപ്പെടുത്തി. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ എന്തു ക്രൂരതയും ചെയ്യാൻ ആരെയും മെരുക്കിയെടുക്കുന്ന അതീവ അപകടകാരി.
ആരുമാകാം ഇരകൾ
മയക്കുമരുന്ന് പാകപ്പെടുത്തിയെടുക്കുന്ന ക്രിമിനൽ മനസിനു മുന്നിൽ മാതാപിതാക്കളില്ല, സഹോദരങ്ങളില്ല, കുഞ്ഞുങ്ങളില്ല, സുഹൃത്തുക്കളില്ല... എന്തിന്, മനുഷ്യൻ പോലുമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ, മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്ത, തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത, നിസഹായയായ ഒരു പെണ്‍കുട്ടിയെ ഒരാൾ നിഷ്കരുണം കുത്തിവീഴ്ത്തി മരണത്തിലേക്കു തള്ളിയത്. അതും തന്റെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിച്ച ഒരു ഡോക്ടറെ. മയക്കുമരുന്ന് വീണ്ടും അതിന്റെ രാക്ഷസഭാവം പ്രകടിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഏതാനും ദിവസംമുന്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കണ്ടത്.
സന്ദീപ് എന്ന ലഹരിഭ്രാന്തൻ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യംകൊണ്ടു മാത്രം. രാജ്യത്തെ മുഴുവൻ നടുക്കിയ ഈ സംഭവത്തെ ഡോക്ടർ-രോഗി വിഷയം എന്ന നിലയിലാണ് പലരും കൈകാര്യം ചെയ്തത്. എന്നാൽ, യഥാർഥത്തിൽ ഇതു ഡോക്ടർ-രോഗി സംഘർഷമെന്നോ ആശുപത്രി ആക്രമണമെന്നോ ലേബൽ നൽകിയൊതുക്കേണ്ട ഒന്നല്ല. കാരണം ഇത് ഇനി എവിടെയും സംഭവിക്കാം.
കേരളം നേരിടാൻ തുടങ്ങിയിരിക്കുന്ന അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിലേക്കാണ് കൊട്ടാരക്കര സംഭവം വിരൽചൂണ്ടുന്നത്. ലഹരി തിന്നു ഭ്രാന്തുപിടിച്ചു തുടങ്ങിയ തലച്ചോറുകൾ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിരിക്കുന്നു. ആരുമാകാം ഇരകൾ. ഇന്നലെ മാതാപിതാക്കൾ. ഇന്നു ചികിത്സ നൽകിയ ഡോക്ടർ, നാളെയോ? പരിക്കേറ്റു ചികിത്സയ്ക്കെത്തിയ സന്ദീപ് യാതൊരു പ്രകോപനവും കൂടാതെയാണ് ആശുപത്രിയിലെ കത്രിക കൈക്കലാക്കി ഡോക്ടറെയും പോലീസുകാരെയും അടക്കം കുത്തിവീഴ്ത്തിയത്.
ഉറക്കമില്ലാത്തവർ
മയക്കുമരുന്നു ഭരിക്കുന്ന തലച്ചോറുകളുടെ എണ്ണം കേരളത്തിൽ ദിനംപ്രതി പെരുകിവരികയാണ്. അതുപോലെ, മയക്കുമരുന്നു തലയ്ക്കുപിടിച്ചു നടത്തുന്ന അതിക്രമങ്ങളും. പലപ്പോഴും ലഹരിയാണ് യഥാർഥ വില്ലൻ എന്നു തിരിച്ചറിയാതെ പോകുന്നു. പുറത്തറിയുന്ന സംഭവങ്ങൾ പലതും ഒറ്റപ്പെട്ടത് എന്നു കരുതി നമ്മൾ ആശ്വസിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിരപരാധിയായ ഒരു വനിതാ ഡോക്ടർ ലഹരിയുടെ കൊലക്കത്തിക്ക് ഇരയായപ്പോഴാണ് പലരും ഇതിന്റെ ഗൗരവത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.
കേരളത്തിൽ നൂറുകണക്കിനു കുടുംബങ്ങളിലാണ് ലഹരി ഭീതിയും ആശങ്കയുമായി വളർന്നുകഴിഞ്ഞിരിക്കുന്നത്. ലഹരിക്ക് അടിമയായ മക്കളിൽനിന്ന് ആക്രമണം നേരുന്ന മാതാപിതാക്കൾ, പ്രാണഭയത്തോടെ ഉറങ്ങുന്ന സഹോദരങ്ങൾ, ഭീതിയോടെ കഴിയുന്ന അയൽവാസികൾ... ഇത്തരം കാഴ്ചകളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിൽ അപരിചിതമല്ല. പലരും പലതും പുറത്തുപറയുന്നില്ലെന്നു മാത്രം.
ഇതൊക്കെ കുടുംബങ്ങളിൽനിന്ന് ഒറ്റയും പെട്ടയുമായി സമൂഹത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു. കേരളസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ ആപത്തിന്റെ വ്യാപ്തി ഇനിയും നമ്മൾ വേണ്ട രീതിയിൽ മനസിലാക്കിയിട്ടുണ്ടോ? ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും? ആരും സുരക്ഷിതരല്ല എന്ന ഭീതിജനകമായ അവസ്ഥയിലേക്കാണോ നമ്മുടെ യാത്ര?
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പറന്നകലുന്ന പറവകൾ
വിദേശത്തു നല്ല ജോലിയും സ്ഥിരതാമസവും സ്വപ്നം കാണുന്ന ചെ
മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ചിത്രങ്ങളിലൂടെ...
മലയാളസിനിമയിൽ വിപ്ലവകരമായ മാറ്റത്തിനു നാന്ദി ക
വനിതാ കണ്കെട്ടു നിയമം!
ലോക്സഭയും രാജ്യസഭയും പാസാക്കിയ വനിതാ സംവരണ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനി
വിദേശ കുടിയേറ്റത്തിനു പരിഹാരം കേന്ദ്രപദ്ധതികൾ
കേരളത്തിൽനിന്ന് അനവധി കുട്ടികളാണ് വിദേശരാ
മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നു പ്രഖ്യാപിച്ച ഗുരു
ഭാരതീയ പാരമ്പര്യമനുസരിച്ചാണു ശ്രീനാരായ
ഇന്ത്യ-കാനഡ വിള്ളലുകള്‍ താത്കാലികമോ?
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-കാ
നവതി മധുരം
അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് മലയാ
നടനാകാൻ ജന്മം കൊണ്ടു...
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ
ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാന
ലോകസമാധാനം നേരിടുന്നത് കടുത്ത വെല്ലുവിളികൾ
അഡ്വ. ജി. സുഗുണൻ
ഐക്യരാഷ്ട്രസഭയുടെ ന
അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ച
മോഹിപ്പിക്കാനൊരു വനിതാ ബിൽ
ജോർജ് കള്ളിവയലിൽ
വനിതാ സംവരണ ബില്ലാണു തെരഞ്ഞെടുപ്പിനു മുന്‍പുള്ള
ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും ജി 20 പ്രഖ്യാപനങ്ങളും
ഡോ. ജീമോൻ പന്യാംമാക്കൽ
കാലാവസ്ഥാ വ്യതി
ആസാം റൈഫിൾസിനെതിരേ കരുനീക്കങ്ങൾ
റൂബെൻ കിക്കോൺ, ഇംഫാൽ
കുക്കി പ്രദേശ
അവയവദാനം അന്തസും ആശങ്കകളും
അവയവദാനം, അവയവ കച്ചവടം, അവയവമാറ്റ ശ
സ്ത്രീകളെ മുന്നിൽ നിർത്തി മെയ്തെയ് പോരാട്ടം
ചുരാചാന്ദ്പുർ നഗരം പിടി
സമാധാനത്തിനായി കേഴുന്ന മണിപ്പുർ ജനത
റൂബെൻ കിക്കോണ്‍, ഇംഫാൽ
ആഭ്യ
വേണമോ, ഇനിയുമൊരു സോളാർ അന്വേഷണം?
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വ
രോഗിയുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
ഇന്ന് ലോക രോഗീ സുരക്ഷാദിനം / ജോബി ബേബി
എല്‍
തുറവി അടച്ച് ജനാധിപത്യം!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
യന്ത്രം കറക്കുന്ന തന്
ഓസോൺ പാളിയെ സംരക്ഷിക്കാം
സെപ്തംബർ 16ന് അന്താരാഷ്ട്ര ഓസോൺ ദിനം ആഘോ
അർബുദ ചികിത്സയ്ക്ക് വെല്ലുവിളി മരുന്നുവില
ഈയിടെ ചെറുപ്പക്കാരിയായ ഒരു രോഗി കാണാനെത്തി. അവർക്ക് ബ്രസ്റ്റ് കാൻസറാണ്. ഇപ്
നിപ: സ്ഥിരമായ നിരീക്ഷണം വേണം
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകര
കർഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ല
1960ലെ ഭൂപതിവു നിയമത്തിന് ഭേദഗതി നിർദേശിക്കു
പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ
രാഷ്ട്രീയ മാന്യത: സിപിഎം പുനരാലോചിക്കണം
മരിക്കുന്നതിനു മുമ്പ് സോളാര്‍ കേസില്‍ സിബി
‘ആചാര’മാകരുത് ഈ കമ്മീഷൻ
സിജോ പൈനാടത്ത്
സർക്കാർ നിയോഗിക്കുന്ന പഠന കമ
ഭൂനിയമ ഭേദഗതി ബില്‍ : തിരിച്ചറിയേണ്ട യാഥാര്‍ഥ്യങ്ങള്‍
അഡ്വ. ജോയ്സ് ജോർജ്
(മുൻ എംപി, ഇടുക്കി)
2023 ലെ ക
ദുഃഖഭൂമിയായി മൊറോക്കോ
തുർക്കിയിലും സിറിയയിലുമായി അറുപതിനായിരത്തോളം പ
ശത്രുത വെടിഞ്ഞ്, വ്യോമമേഖല തുറന്ന് അൾജീരിയ
ഭൂകന്പത്തിന്റെ പശ്ചാത്തലത്തിൽ മൊറോക്കോയ
പഠിക്കുമോ, ജനവിധിയുടെ പാഠങ്ങൾ?
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരു
ഭൂമി പതിച്ചുകൊടുക്കൽ ബിൽ കർഷകപക്ഷമാകുമോ ?
കെ.എസ്. ഫ്രാൻസിസ്
ഇടുക്കി ജില്ലയിലെ നിർമാണനി
അഭിമാനമായി ജി 20
ആഗോളശക്തരായ രാഷ്ട്രങ്ങളുടെ ജി 20 ഉച്ചകോടി ഡൽഹി
അവിസ്മരണീയം; ജനകീയ ജി 20
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചക
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒ
ഏകഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
‘വസുധൈവ കുടുംബകം’ - ഈ രണ്ട് വാക്കുകൾ
പ്രഫ. കെ.എം. ചാണ്ടി - പകരക്കാരനില്ലാത്ത അമരക്കാരൻ
പ്രഫ. റോണി കെ. ബേബി
മുൻ കെപിസിസി പ്രസിഡന്റും തികഞ
ലോകം ‘ഒരു കുടുംബ’മായി ഇന്ത്യയില്‍
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, ക
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’; ഒളിഞ്ഞിരിക്കുന്ന കെണികൾ
പ്രഫ. റോണി കെ. ബേബി
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന അജണ്ടയിലേക്ക
കാലം മറക്കാത്ത കാരുണ്യം
ഇന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം / ടോണി ചിറ്റിലപ്പിള
അധ്യാപകർ രാജശില്പികൾ
ഇന്ന് അധ്യാപകദിനം / അഡ്വ. ജോബി സെബാസ്റ്റ്യൻ
ലോകത്
സന്തുഷ്ട വിദ്യാഭ്യാസം
ഡോ. റോസമ്മ ഫിലിപ്
വിവരദാതാക്കൾ, വിവ
അധ്യാപകരും ധാർമികതയും
ഷാജിൽ അന്ത്രു
യുനെസ്കോ ലോകവ്യാപകമായി ഒ
മഹാരാജാസ് ഓർമിപ്പിക്കുന്നത്....
എൽ. സുഗതൻ
ഗുരുകുല സമ്പ്രദായത്തിൽനി
വെല്ലുവിളി നിറഞ്ഞ ദൗത്യം; കൊടുക്കൽ വാങ്ങലുകൾ അനിവാര്യം
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അ
ഔഡി കാർ വാങ്ങുന്ന കർഷകൻ!
കൃഷിയിൽനിന്നു വരുമാനമുണ്ടാ
നമ്മുടെ സൂര്യൻ
ഡോ. ജിമ്മി സെബാസ്റ്റ്യൻ
സൗരയൂഥത്തിലെ ഏറ്
ഉത്തരമില്ലാത്ത ചോദ്യങ്ങളും ഇടതു സർക്കാരും
അനന്തപുരി /ദ്വിജന്
തിരുവോണത്തോടനുബ
Latest News
ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ മകനും അഴിമതിക്കേസില്‍ പ്രതിയായി
കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം
ജമ്മു കാഷ്മീരിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ
അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത്; മേഖലാതല അവലോകന യോഗം തുടങ്ങി
Latest News
ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ മകനും അഴിമതിക്കേസില്‍ പ്രതിയായി
കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം
ജമ്മു കാഷ്മീരിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ
അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത്; മേഖലാതല അവലോകന യോഗം തുടങ്ങി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top