Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
Friday, September 8, 2023 12:02 AM IST
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒരു രാജ്യമായ മംഗോളിയയിലേക്കു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ശ്ലൈഹിക സന്ദർശനം പല കാരണങ്ങൾകൊണ്ടു ശ്രദ്ധേയമായിരുന്നു. സോവിയറ്റ് കമ്യൂണിസത്തിന്റെ പതനത്തിനുശേഷം മംഗോളിയ സന്ദർശിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആഗ്രഹിച്ചിരുന്നു. "എണ്ണത്തിൽ ചെറുതെങ്കിലും വിശ്വാസത്തിൽ സജീവവും ഉപവിയിൽ മഹത്തുമായ' മംഗോളിയൻ സഭ സന്ദർശിക്കണമെന്നുള്ളത് തന്റെ ദീർഘമായ സ്വപ്നമായിരുന്നെന്ന് ഫ്രാൻസിസ് പാപ്പാ പറയുകയുണ്ടായി.
മാർപാപ്പ എന്തുകൊണ്ടാണ് മംഗോളിയയിലേക്കു പോകുന്നത്?
റഷ്യയും ചൈനയുമായും മാത്രം അതിർത്തി പങ്കിടുന്ന മംഗോളിയയ്ക്ക് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയി നിർണായകമായ സ്ഥാനമുള്ളതായി നിരീക്ഷകർ കരുതുന്നില്ല. ഏഷ്യയുടെ അതിർത്തികളിലേക്കുള്ള യാത്രയിൽ ഇത്തരം ലക്ഷ്യങ്ങളൊന്നും മാർപാപ്പയ്ക്ക് ഇല്ല എന്നതാണു വാസ്തവം. 1970 നവംബറിൽ പോൾ ആറാമൻ പാപ്പാ ദക്ഷിണ പസഫിക്കിലെ സമോവൻ ദ്വീപുകളിലേക്കു നടത്തിയ യാത്ര ചരിത്രപ്രസിദ്ധമാണ്. ലോയ്ലുമേഗ തുവായ് ഗ്രാമത്തിൽ വിശുദ്ധകുർബാന അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ""യാത്ര ചെയ്യാനുള്ള താത്പര്യമോ മറ്റെന്തെങ്കിലും ലക്ഷ്യമോ ഉള്ളതുകൊണ്ടല്ല ഞാൻ നിങ്ങളുടെ പക്കലേക്കു വന്നത്. ഞാൻ വന്നതിന്റെ കാരണം മറ്റൊന്നുമല്ല, നാമെല്ലാം സഹോദരീ സഹോദരന്മാരാണ്. അല്പംകൂടി കൃത്യമായി പറഞ്ഞാൽ കത്തോലിക്കാ സഭയാകുന്ന കുടുംബത്തിന്റെ പിതാവെന്ന നിലയിൽ എനിക്കു നിങ്ങൾ പുത്രീപുത്രന്മാരാണ്. കുടുംബത്തിന്റെ സ്നേഹവും കരുതലും നിങ്ങൾക്കും അവകാശപ്പെട്ടതാണ്. ''
സഭ എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന് ഫ്രാൻസിസ് പാപ്പാ ലോക യുവജന സമ്മേളനവേദിയായ ലിസ്ബണിൽ പറയുകയുണ്ടായി. സഭയിൽ എണ്ണമല്ല ഏറ്റവും പ്രധാനമായ വസ്തുത. ഭാഷയോ രാജ്യമോ സംസ്കാരമോ എന്തുമായിക്കൊള്ളട്ടെ, സഭയിലാരും വിദേശിയല്ല. അതുകൊണ്ട് മാർപാപ്പ പറയുന്നു: ""മംഗോളിയയിലെ സഹോദരീ സഹോദരന്മാർക്കിടയിൽ അവരുടെ ഒരു സഹോദരനെപ്പോലെ സഞ്ചരിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.'' ഈ സന്തോഷവും ആർജവവും പാപ്പായുടെ സന്ദർശനവേളയിൽ ദൃശ്യമാവുകയും ചെയ്തു.
റഷ്യയും ചൈനയും
പാപ്പായുടെ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ സന്ദർശനത്തിനു മുന്‍പേ വ്യക്തമാക്കിയിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഒരു മാർപാപ്പയും സന്ദർശിക്കാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും ചൈനയും. ക്രെംലിനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ്, മോസ്കോ വിമാനത്താവളത്തിൽ മാർപാപ്പ ഇറങ്ങി, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്താം എന്നു നിർദേശിച്ചു.
സോവിയറ്റ് കാലഘട്ടത്തിൽ റഷ്യയുടെ ഉപഗ്രഹമായിരുന്നു മംഗോളിയ. ഇപ്പോഴും ആ സാന്പത്തിക ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയിട്ടില്ല. മംഗോളിയയുടെ ഏറ്റവും വലിയ ഊർജദാതാവ് റഷ്യയാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും റഷ്യയിൽനിന്നാണ്. മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിന് ആ പേര് 1924ൽ നൽകിയത് റഷ്യയാണ്. ചെമന്ന വീരനായകൻ എന്നാണർഥം. (റെഡ് ഹീറോ - കമ്യൂണിസമാണു സൂചിതം). മംഗോളിയൻ ഭാഷാലിപികൾ പൂർവയൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കിറിലിക് ആക്കി മാറ്റിയതും റഷ്യയാണ്, 1940കളിൽ. 2025 മുതലെങ്കിലും തങ്ങളുടെ പരന്പരാഗത ലിപി വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന് മംഗോളിയ പ്രസ്താവിച്ചിട്ടുണ്ട്.
മംഗോളിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 13-ാം നൂറ്റാണ്ടിൽ മംഗോളന്മാർ ചൈനയെ മുഴുവൻ കീഴടക്കുകയുണ്ടായി. മിംഗ് രാജവംശത്തിന്റെ കാലത്ത് മംഗോളിയ മുഴുവനും ചൈനയുടെ കീഴിലുമായി. അങ്ങനെ രണ്ടു നൂറ്റാണ്ടുകൾ. കത്തോലിക്കാ സഭയുമായി തികഞ്ഞ അകൽച്ച പുലർത്തുന്ന ഒരു രാജ്യമാണു ചൈന. അവിടെയുള്ള യഥാർഥ കത്തോലിക്കാ സഭ അണ്ടർഗ്രൗണ്ടിലാണ്. പാർട്ടി അംഗീകരിച്ചിരിക്കുന്ന പാട്രിയോട്ടിക് കത്തോലിക്കാ സഭയ്ക്ക് വത്തിക്കാന്റെ അംഗീകാരവും ഇല്ല. മാർപാപ്പ മംഗോളിയയിലുള്ളപ്പോൾ മതസ്വാതന്ത്ര്യത്തെ വീണ്ടും ചുരുക്കുന്ന നിയന്ത്രണങ്ങൾ ചൈന പ്രാബല്യത്തിലാക്കി. അതനുസരിച്ച് മതപരമായ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. മതപ്രസംഗങ്ങൾ സോഷ്യലിസ്റ്റ് മൂല്യങ്ങൾ പ്രകടിപ്പിക്കുന്നവയാകണം. മതപരമായ പ്രവർത്തനങ്ങൾ സർക്കാർ അഗീകൃതമായ "മതപരമായ സ്ഥല'ങ്ങളിലേ പാടുള്ളൂതാനും. ഈ നിയമങ്ങൾ ടിബറ്റിലും ബാധകമായതുകൊണ്ട് ബുദ്ധമതക്കാർക്കും അപ്രിയമാണ്.
വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ ഉടന്പടി മാനിക്കാൻ ചൈന തയാറാകുന്നില്ല. 2022 നവംബറിനു ശേഷം ചൈനീസ് സർക്കാർ രണ്ടു മെത്രാന്മാരെ നിയമിക്കുകയുണ്ടായി. ഇതിൽ ഷാങ്ഹായിയിലെ മെത്രാന്റെ നിയമനം കഴിഞ്ഞ മാസമാണ് മാർപാപ്പ അംഗീകരിച്ചത്. ഹോങ്കോങ്ങിലെ ആർച്ച്ബിഷപ്, നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ മുപ്പതോളം കത്തോലിക്കരുമായി മംഗോളിയയിലെത്തി മാർപാപ്പയെ സന്ദർശിക്കുകയുണ്ടായി. കൂടാതെ നൂറോളം പേർ സ്റ്റെപ്പി അരീന സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ചൈനയിൽനിന്ന് എത്തിച്ചേർന്നു, സർക്കാരിന്റെ യാത്രാവിലക്ക് ഉണ്ടായിട്ടുപോലും. ഉത്തമപൗരന്മാരും ഉത്തമക്രൈസ്തവരുമായിരിക്കാൻ മാർപാപ്പ അവരോട് ആഹ്വാനം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
മംഗോളിയൻ ഉത്പന്നങ്ങളുടെ 86 ശതമാനവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ ഏറിയപങ്കും കൽക്കരിയാണ്. കൽക്കരി ഇറക്കുമതി സുഗമമാക്കാൻ ചൈനതന്നെ മുതൽമുടക്കി പുതിയൊരു റെയിൽവേ ലൈൻ മംഗോളിയയിൽനിന്നു പണിയാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ അപ്രീതി സന്പാദിച്ചുകൊണ്ട് മുന്പോട്ടുപോകാൻ മംഗോളിയക്കു സാധിക്കുകയില്ല. കടൽത്തീരമില്ലാത്ത ഒരു രാജ്യവുമാണല്ലോ മംഗോളിയ.
ക്രൈസ്തവ പാരന്പര്യം
ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതലെങ്കിലും ക്രൈസ്തവരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന രാജ്യമാണ് മംഗോളിയ. പേർഷ്യൻ സാമ്രാജ്യത്തിൽനിന്നുള്ള പൗരസ്ത്യ സുറിയാനി മിഷനറിമാരാണ് പട്ടുനൂൽ പാതയിലൂടെ മംഗോളിയയിലെത്തിയത്. ഇറാൻ മുതൽ പടിഞ്ഞോറോട്ട് തുർക്കി വരെയും കിഴക്കോട്ട് ചൈന വരെയും വിസ്തൃതമായ ഒരു സഭയ്ക്ക് ആ മിഷനറിമാർ രൂപംകൊടുത്തു. പൗരസ്ത്യസുറിയാനി ആരാധനക്രമവും അവിടങ്ങളിൽ അവർ പ്രചരിപ്പിച്ചു.
ഒന്‍പതാം നൂറ്റാണ്ടിൽ ചൈനീസ് ചക്രവർത്തി സഭയെ നിരോധിച്ചെങ്കിലും 12-13 നൂറ്റാണ്ടുകളിൽ സഭ മംഗോളിയയിൽ തിരിച്ചെത്തി. അക്കാലത്ത് പൗരസ്ത്യ സുറിയാനി സഭാംഗങ്ങൾ മംഗോളിയയിൽ സുപ്രധാന സ്ഥാനങ്ങളിൽ എത്തിയിരുന്നു. മംഗോളിയയിൽ ന്യൂനപക്ഷമായിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായും ജനതകളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് പൗരസ്ത്യ സുറിയാനി സഭ അന്നൊരു ആഗോളസഭയായിരുന്നു എന്നാണ് ചരിത്രം.
മധ്യശതകങ്ങളിൽ മാർപാപ്പമാർ മംഗോളിയയിലേക്ക് ഫ്രാൻസിസ്കൻ സന്യാസിമാരെ അയച്ചിരുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയർക്കീസ് യബലാഹാ മൂന്നാമൻ അക്കാലത്ത് മംഗോളിയൻ, അറബി, ഉയിഗുർ ഭാഷകളിൽ അയച്ച കത്തുകൾ വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. കുബ്ലയ്ഖാൻ 1279ൽ സ്ഥാപിച്ച യുവാൻ രാജവംശത്തെ 1386ൽ ചൈനന്മാരുടെ മിംഗ് രാജവംശം തോല്പിച്ചതോടെ മംഗോളിയയിൽ ക്രിസ്തുമതം നിരോധിക്കപ്പെട്ടു. കമ്യൂണിസത്തിന്റെ പതനത്തോടെ 1990ലാണ് വീണ്ടും സഭ മംഗോളിയയിൽ എത്തുന്നത്.
ചെറിയ ആട്ടിൻപറ്റം
പാർശ്വവത്കരിക്കപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക സ്നേഹം വിഖ്യാതമാണ്. അതേ സ്നേഹവും കരുതലുമാണ് വിദൂരവും അഗണ്യവുമായ ഒരു സമൂഹത്തെ സന്ദർശിക്കാൻ പോകുന്പോൾ പ്രകടിപ്പിക്കുന്നത്. മാത്രമല്ല മാർപാപ്പയുടെ വീക്ഷണത്തിലുള്ള ഒരു മാതൃകാസഭയുമാണ് മംഗോളിയായിലുള്ളത്. തീക്ഷ്ണമായ വിശ്വാസവും പരസ്നേഹവും പ്രകടിപ്പിക്കുന്ന ഒരു സഭ. വളരെ ചെറുതാണെങ്കിലും സമൂഹത്തിലെ ഏറ്റവും ദരിദ്രരും അഗതികളും അഭയാർഥികളുമായവർക്ക് മംഗോളിയൻ സഭ നൽകുന്ന സേവനം മഹത്തരമാണ്.
ഉലാൻബത്തോറിൽ കാരുണ്യഭവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർപാപ്പ സഭയുടെ സാമൂഹ്യ ഇടപെടലുകൾ എന്തുകൊണ്ടാണെന്നു വ്യക്തമാക്കി. ഏറ്റവും പാവപ്പെട്ടവരെയാണ് ഈശോ സഭയ്ക്കു ഭരമേൽപ്പിച്ചിരിക്കുന്നത്. അവരിൽ സഭ കാണുന്നതും അവിടത്തെ തന്നെയാണ്. ഒരു രാജ്യം വികസിക്കുന്നു എന്നു പറയുന്നത് ആ രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസവും ആരോഗ്യരക്ഷയ്ക്കുള്ള സൗകര്യങ്ങളും അവരവരുടെ വ്യക്തിത്വ വികസനത്തിനുള്ള ഉപാധികളും ലഭിക്കുന്പോഴാണ്. എല്ലാവരുടെയും കൂട്ടായ യത്നം അതിനാവശ്യമാണ്. പാവപ്പെട്ടവരാണ് മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയാറാകുന്നതെന്നും മാർപാപ്പ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടത്തിയ വിശുദ്ധ കുർബാനയിൽ മാർപാപ്പ പറഞ്ഞ സുവിശേഷ പ്രസംഗവും ശ്രദ്ധേയമായി. സമാധാനത്തിനും സന്തുഷ്ടിക്കും വേണ്ടി ദാഹിക്കുന്ന മനുഷ്യവർഗത്തിനുള്ള ഉത്തരമാണ് ഈശോമിശിഹാ. അവിടത്തെപ്പറ്റി പറയുന്നതാണ് സുവിശേഷപ്രഘോഷണം. അതു നിരന്തരം നിർവഹിക്കേണ്ട ധർമമാണ്. നിർബന്ധിത മതപരിവർത്തനം അസ്വീകാര്യമാണ്. സുവിശേഷത്തിനു സാക്ഷ്യം വഹിക്കലാണ് സഭയുടെ ചുമതല. സഭയിലെ കൂട്ടായ്മയാണ് ഏറ്റവും വലിയ സാക്ഷ്യം. മിശിഹായിൽ വിശ്വസിക്കുന്നവരുടെ, മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും, ഒന്നിച്ചുള്ള നടപ്പാണ് സിനഡാത്മകത.
മംഗോളിയയിൽ വച്ചു നടത്തിയ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ ശ്രീബുദ്ധനെ ഉദ്ധരിച്ചതും ചരിത്രമായി. മതങ്ങൾ സൗഹാർദത്തിൽ കഴിയണമെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മതമൗലികവാദം പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. മംഗോളിയൻ സഭയുടെ അധ്യക്ഷനായ കർദിനാൾ മരെംഗോ, മാർപാപ്പ സമന്വയത്തിന്റെ വിത്തുകൾ വിതച്ചിട്ടാണ് യാത്ര പറഞ്ഞതെന്നു വിശദമാക്കി. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സന്ദർശനം ഇടവരുത്തിയതായി അദ്ദേഹം വിലയിരുത്തി. സംവാദം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ നയം പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗോപിനാഥ് ചാൻസലറാവുമോ?
അനന്തപുരി /ദ്വിജന്
സുപ്രീംകേടതി വിധിയുടെ
ആത്മഹത്യയും കാർഷികമേഖലയുടെ തകർച്ചയും
സിജുമോൻ ഫ്രാൻസിസ്
നാഷണൽ ക്രൈം റി
പാഠമാകേണ്ട ജനവിധി
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെ
കേരളത്തിന്റെ വരുമാനവും ചെലവും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തി
വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറ
കിസിന്‍ജർ: തന്ത്രശാലിയും നയതന്ത്രജ്ഞനും
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ലോകം ഇരുധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന
ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ
പ്രകൃതിയെ വീണ്ടെടുക്കാൻ ലോകം ഒന്നിക്കുന്നു
ഡോ. ജോസ് ജോൺ മല്ലികശേരി
ഇന്ന്, മനുഷ്യര
കാതൽ: കലയും കളവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി
കാര്യങ്ങൾ ആശങ്കാജനകം...
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)
തിങ്കളാഴ്ച വ
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഡോ.സി.ജെ.ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോ
ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവി
കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ
കുസാറ്റിലെ നിരുത്തരവാദിത്വത്തിന്റെ ബലിക്കല്ലിൽ ജീവനർപ്പിക്ക
പരിവർത്തിത ക്രൈസ്തവരുടെ വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ജെയിംസ് ഇലവുങ്കൽ
പട്ടികജാതിവംശരായ പൂർവപിതാക്കന്മാരുടെ സന്തതിപരന്പരയിൽനിന്ന് ക്രൈസ്തവ വിശ
മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള കണക്കെടുപ്പ്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ
ഭരണഘടന ഇന്ത്യയുടെ ആത്മാവ്
പ്രഫ. റോണി കെ. ബേബി
ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്ക
വിഴിഞ്ഞം തുറമുഖം ആപത്തുണ്ടാക്കും!
അനന്തപുരി /ദ്വിജന്
വഴിഞ്ഞം തുറമുഖത്ത് എന്തേ നാവികസേനയ്ക്കും കോസ്റ്റ് ഗാ
വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ
തെരഞ്ഞെടുപ്പുകളുടെ കാണാപ്പുറങ്ങൾ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജയ്പുർ നഗരത്തിലെ തിരക്കേറിയ ജയ്പുർ കൊട്ടാര
ആകാശം മുട്ടെ വളര്‍ന്ന ‘തുമ്പ’യ്ക്ക് അറുപതാണ്ട്
ഡി. ദിലീപ്
അദ്ഭുതങ്ങളുടെ ആകാശക്കാഴ്ചകള്ക്കരികിലേക്ക് ഇന്ത്യയുടെ പ്
നാസയിലെ മലയാളിസാന്നിധ്യം ഫാ. മാത്യു പോത്തന് തെക്കേക്കര ഓര്‍മയായിട്ട് 47 വര്‍ഷം
ബെന്നി ചിറയില്‍
ബഹിരാകാശ ശാസ്ത്രരംഗത്ത് നിരവധി വില
അബ്ദുറഹ്മാനേ, അല്പം റഹിം...
ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയ
ഉറക്കം വിട്ടുണരുമോ കേരളം?
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി.
മനുഷ്യജീവിതത്തിലേക്കു തുറന്നുവച്ച മൂന്നാം കണ്ണ്
കെ.പി. സുധീര
വ്യക്തിപരമായി വത്സല ടീച്ച
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യ
വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറ
കൈകോർത്തു മുന്നേറാം
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭക
"രക്ഷാമാർഗം സംരംഭകത്വം' - ഇന്ന് ദേശീയ സംരംഭകരുടെ ദിനം
കേരളം മലയാളികളുടെ സ്വന്തമായി നിലനി
കർണാടക: വിവാദങ്ങളിലും വെല്ലുവിളികളിലും കുഴങ്ങി കോൺഗ്രസ്
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം വർധിച്ച
യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കി
"ഇൻഡോർ കി റാണി' -മുഖമില്ലാത്തവരുടെ മുഖം
ജാപ്പനീസ് നാടോടിക്കഥകളിലെ അമാനുഷിക സത്ത
നവകേരള സദസ് എന്തു ചെയ്യും?
അനന്തപുരി /ദ്വിജന്
കേരള സർക്കാർ വലിയ
തീരം മാറ്റങ്ങളുടെ ആവാസഭൂമി
റെജി ജോസഫ്
""ന്യൂനമര്‍ദം പതിവായതോടെ വര്‍ഷത്തി
ഹിന്ദിഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഹൃദയം പി
ചെല്ലാനത്തെ കണ്ണീര്ച്ചാല്
കടൽ വിഴുങ്ങുന്ന കേരളതീം - 3 / റെജി ജോസഫ്
1928ല്‍ കപ്പല്‍ ചാലിന്
ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ നവകേരള സദസ്
പിണറായി വിജയൻ
(മുഖ്യമന്ത്രി)
നവകേ
ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ
ഭൂപടത്തില്‍ ഈ ഗ്രാമങ്ങള്‍ ഇനിയില്ല
കടൽ വിഴുങ്ങുന്ന കേരളതീരം - 2 / റെജി ജോസഫ്
പൊന്മന, വെള്ളാന
കൃഷിയിൽ കേരളത്തിന്റെ സ്ഥാനം 26
സിജുമോൻ ഫ്രാൻസിസ്
കേരളത്തിൽ അനുദിനം വർധി
തീരശോഷണത്തിന് വേഗം കൂടുകയാണ്
കടൽ വിഴുങ്ങുന്ന കേരളതീരം -1 / റെജി ജോസഫ്
തീരം വിഴുങ്ങുകയാണ് ഓരോ കടല്‍
അവസാന അങ്കത്തിന് കമൽനാഥ്, ചൗഹാന് നിലനില്പ് പോരാട്ടം
ഭോപ്പാലിൽനിന്ന് സെബിൻ ജോസഫ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെര
ഇന്ത്യയുടെ സംതുലിത നിലപാട്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പലസ്തീൻ മേഖലയിൽ, പ്രത്യേകി
പിഎസ്സിയും ഇഡബ്ല്യുഎസ് സംവരണവും
ആന്റണി ആറിൽചിറ ചമ്പക്കുളം
കേരള പബ്ളി
മധ്യപ്രദേശിൽ ബിജെപിക്കു പ്രായമല്ല, നന്പറാണു പ്രശ്നം
മധ്യപ്രദേശിൽ അധികാരം നി
രാജസ്ഥാനിൽ നാലിടത്ത് ബന്ധുക്കളുടെ പോരാട്ടം
രാജസ്ഥാനിൽ നാലു മണ്ഡലങ്ങളിൽ ബന്ധുക്കളുടെ പോരാട്ടം. ഇ
കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ എന്തിനുവേണ്ടി?
ജി.ആർ. അനിൽ
(ഭക്ഷ്യ-സിവിൽ സപ്ലൈ
പ്രമേഹമുള്ള കുട്ടികളെ പിന്തുണയ്ക്കൽ: വ്യക്തിഗത വെല്ലുവിളികൾ നേരിടൽ
ഡോ. ആർ. ശ്രീനാഥ് , കാരിത്താസ് ആശുപത്രി, കോട്ടയം
ഇ
പ്രതീക്ഷയിൽ കോണ്‍ഗ്രസ്, നിലനിർത്താൻ ബിജെപി
മധ്യപ്രദേശിൽ ഇപ്പോൾ വിളവെടുപ്പുകാലമാണ്. നെൽപ്പാടങ്ങളിൽ മെഷീൻ ഇറക്കിയുള്ള
Latest News
കൊച്ചിയില്‍ 70 കോടിയുടെ എംഡിഎംഎ വേട്ട; രണ്ട് പേര് പിടിയില്‍
തെരഞ്ഞെടുപ്പ് വിജയം; പ്രധാനമന്ത്രി വൈകിട്ട് ബിജെപി ആസ്ഥാനത്ത്
പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
തെരഞ്ഞെടുപ്പ് വിജയം: മോദിയെ പ്രശംസിച്ച് വസുന്ധര രാജെ
കണ്ണൂരില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍
Latest News
കൊച്ചിയില്‍ 70 കോടിയുടെ എംഡിഎംഎ വേട്ട; രണ്ട് പേര് പിടിയില്‍
തെരഞ്ഞെടുപ്പ് വിജയം; പ്രധാനമന്ത്രി വൈകിട്ട് ബിജെപി ആസ്ഥാനത്ത്
പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
തെരഞ്ഞെടുപ്പ് വിജയം: മോദിയെ പ്രശംസിച്ച് വസുന്ധര രാജെ
കണ്ണൂരില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top