Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നടനാകാൻ ജന്മം കൊണ്ടു...
Friday, September 22, 2023 2:11 AM IST
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ സത്യമാക്കിയ അഭിനേതാവാണ് മധു. പരീക്കുട്ടിയെ പോലുള്ള പരമശുദ്ധ കഥാപാത്രങ്ങളിൽ താൻ തളച്ചിടപ്പെടുകയാണ് എന്ന് തോന്നിയ നിമിഷത്തിൽ പ്രിയ എന്ന പേരിൽ സിനിമ ചെയ്ത് സ്വയം ആന്റി ഹീറോയായ ഗോപൻ ആയി മാറിയ യഥാർഥ നടൻ. സംവിധായകനായും നടനായും മാറിയിട്ടും മതിയാകാതെ സിനിമയെ മുഴുവൻ സ്വന്തമാക്കുന്ന നിർമാതാവായും അദ്ദേഹം മാറി.
തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തെ കീഴതിൽ വീട്ടിൽ മാധവൻകുട്ടിക്കു നാടകത്തോടും സിനിമയോടും കുട്ടിക്കാലത്തുതന്നെ തോന്നിയ ഭ്രമം പുതിയ ആകാശങ്ങൾ തേടുകയായിരുന്നു. സിനിമ കാണുക, സിനിമ പഠിക്കുക എന്ന ലഹരി അണുവിട ചോരാതെ ഇപ്പോഴും തുടരുന്നു.
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലെ ശിവഭവൻ എപ്പോഴും ലൈവാണ്. മധുവിനൊപ്പം പ്രവർത്തിച്ചവരും സമപ്രായക്കാരായ സുഹൃത്തുക്കളും അകലങ്ങളിലായി. ഹൃദയത്തിൽ അന്നും ഇന്നും യൗവ്വനം സൂക്ഷിക്കുന്ന മധുവിനു ദിവസവും അതിഥികളുണ്ട്. ആരാധകരും മാധ്യമസുഹൃത്തുക്കളും മുടങ്ങാതെ എത്തും. സിനിമ കാണൽ, ചർച്ചകൾ എല്ലാം സജീവം. രാത്രി വളരെ വൈകും വരെ പുസ്തകവായനയും സിനിമ കാഴ്ചയും. മികച്ച നടനും സംവിധായകനും മാത്രമല്ല നല്ലൊരു ചലച്ചിത്ര വിമർശകനും ഗവേഷകനും കൂടിയാണ് മധു.
നടൻ എന്ന നിലയിൽ വളരുന്പോഴും സിനിമയ്ക്കൊപ്പം താൻ വളർന്നിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ സിനിമ കാണൽ നടന്നിരുന്നില്ല. സംവിധായകനായ സിനിമകൾ രണ്ടുമൂന്നു തവണയൊക്കെ കണ്ടിരുന്നു. അഭിനയിച്ച സിനിമകളിൽ മുപ്പതു ശതമാനം മാത്രമേ കണ്ടിട്ടുള്ളൂ. എഴുപതുകളുടെ മധ്യഘട്ടം മുതലാണ് സിനിമകാണലും ചലച്ചിത്ര പഠനവും നിലച്ചത്. അന്ന് ചെന്നൈയിലായിരിക്കും ഷൂട്ടിംഗ്.
സിനിമ റിലീസാകുന്നത് കേരളത്തിലും. തിരക്കുകൾക്കിടയിൽ നാട്ടിൽ വന്ന് സിനിമ കാണുക സാധ്യമായിരുന്നില്ല. ഡബ്ബിംഗ് സമയത്ത് ചില ഭാഗങ്ങൾ കണ്ടിരുന്നു. അത്രമാത്രം. കൊറോണ കാലം മുതൽ പുറത്തിറങ്ങാതായതോടെ യുട്യൂബ് തുടങ്ങിയ ചാനലുകളിൽ സിനിമ കാണൽ സജീവമായി. ദിവസവും രാത്രി രണ്ടോ മൂന്നോ സിനിമകൾ കാണും. പഴയ സിനിമകളും പുതിയ സിനിമകളും ഇതിൽ ഉൾപ്പെടും. പഴയ സിനിമകൾ കാണുന്നതാണ് കൂടുതൽ ഇഷ്ടം.
കാലം തോൽക്കുന്ന സൗഹൃദങ്ങൾ
സിനിമയ്ക്കകത്തും പുറത്തും പലപല തലമുറകൾക്കൊപ്പം പ്രവർത്തിക്കാനും ജീവിക്കാനും സാധിച്ച ഒരേയൊരു നടനാണ് മധു. സത്യനിലും പ്രേംനസീറിലും തുടങ്ങിയ ആത്മബന്ധം സുകുമാരൻ, സോമൻ തുടങ്ങിയ നായക നടന്മാരിലൂടെയും നീണ്ടു. പിന്നീട് വെള്ളിത്തര കീഴടക്കിയ മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങളുമായും മധുവിന് അഭ്രപാളിക്ക് അകത്തും പുറത്തും ഉറ്റ ബന്ധമുണ്ട്. മുകേഷ്, ജയറാം, ദിലീപ് അങ്ങനെ നീളുന്ന തലമുറയ്ക്കൊപ്പവും മധു യൗവ്വന പ്രസരിപ്പോടെ ഇഴചേർന്നു.
എന്റെ സൂപ്പർ സ്റ്റാർ
മമ്മൂട്ടി ഒരിക്കൽ മധുവിനെക്കുറിച്ച് പറഞ്ഞത് എന്റെ സൂപ്പർ സ്റ്റാർ എന്നാണ്. സിനിമാ നടൻ ആകുന്നതിനു മുൻപ് സിനിമയിലെ തന്റെ ആരാധനാപാത്രം മധു സാർ ആയിരുന്നെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മധു സാറിന്റെ പൊക്കം, അഭിനയം, ഹെയർ സ്റ്റൈൽ എല്ലാം എന്നെ ആകർഷിച്ചു. കാട്ടുപൂക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗിനായി മധു മമ്മൂട്ടിയുടെ നാട്ടിൽ എത്തിയപ്പോൾ വഞ്ചി തുഴഞ്ഞാണ് മമ്മൂട്ടി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെത്തിയത്.
അന്നത്തെ കുട്ടിയായ മമ്മൂട്ടിയുടെ വഞ്ചിയിൽ കയറി മധു വഞ്ചി തുഴഞ്ഞ കഥകൾ ഒരു സിനിമാക്കഥപോലെ അത്ഭുതകരമാണ്. സാറുമായി എനിക്ക് വ്യക്തിപരമായി വല്ലാത്ത ഒരടുപ്പം ഉണ്ട്. ഇപ്പോഴും ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. അച്ഛനും മകനുമായി ഇവർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മോഹൻലാലിന് കടൽ എന്ന പോലെ അത്ഭുതം
മോഹൻലാലിനു പ്രിയ സുഹൃത്തും മൂത്ത സഹോദരനും അച്ഛനും വഴികാട്ടിയുമൊക്കെയാണ് മധു സാർ. രണ്ടുപേരുടെ ഉള്ളിലും ഒരു കുട്ടി ഉള്ളതുകൊണ്ടാവും അവർ ഒത്തുചേരുന്പോൾ കുസൃതിയും കളിയും ചിരിയും ഒക്കെയാണ്. പുറമെ കർക്കശ മുഖഭാവമാണ് മധുവിന്. എല്ലാവരുമായും പെട്ടന്ന് സൗഹൃദം കൂടുന്ന പ്രകൃതവുമല്ല. സിനിമാനടൻ എന്ന നിലയിൽ ചിരിക്കും, സംസാരിക്കും അത്ര മാത്രം. എന്നാൽ ഹൃദയവുമായി വളരെ അടുത്തു കഴിഞ്ഞാൽ പിന്നെ മട്ടുമാറും. മോഹൻലാലുമൊത്തുള്ള കഥകൾ കേട്ടാൽ പ്രേക്ഷകർ അത്ഭുതപ്പെട്ടു പോകും. ഷൂട്ടിംഗ് കഴിഞ്ഞ് കാറിൽ സഞ്ചരിക്കുന്പോൾ ഒഴിഞ്ഞ പറന്പിലെ കപ്പ പിഴുതെടുത്ത് ഓടുന്ന രംഗങ്ങൾ വരെ ഉണ്ട്. മധു സാർ അന്നും ഇന്നും എനിക്കു മുന്നിൽ ഒരു കടലാണ് എന്ന് മോഹൻലാൽ എഴുതിയിട്ടുണ്ട്.
സ്വന്തം കുടുംബക്കാരോടും ബന്ധുക്കളോടും തോന്നുന്നതോ അല്ലെങ്കിൽ അതിലധികമോ ഇഷ്ടം സിനിമക്കാരെ കാണുന്പോൾ തോന്നുന്നുവെന്നും മധു പറയാറുണ്ട്. എന്നോടൊപ്പം സിനിമയിൽ പ്രവർത്തിച്ച ഭൂരിഭാഗം പേരും ഇന്നില്ല. ഹൃദയത്തോടു ചേർന്നു പോയിരുന്ന സത്യൻ സാർ, പ്രേംനസീർ ഉൾപ്പെടെയുള്ളവരെ സിനിമയിലൂടെ കാണുന്പോൾ ആദ്യമൊക്കെ വലിയ വേർപാടിന്റെ വേദന വരുമായിരുന്നു.
നമ്മളെ വിട്ടുപോയ ഉറ്റവരുടെ ഫോട്ടോകളും ചിത്രങ്ങളും പോലും എത്ര ഓർമകളും ദുഃഖങ്ങളുമാണ് സമ്മാനിക്കുന്നത്. അപ്പോൾ സിനിമയിലേതുപോലെ പ്രിയപ്പെട്ടവരെ പൂർണമായി കാണുന്പോൾ വേർപിരിയലിന്റെ ആഴം കൂടും. സത്യൻ സാർ, പ്രേംനസീർ, എസ്.പി. പിള്ള, കൊട്ടാരക്കര, തിക്കുറിശി, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, അങ്ങനെ മണ്മറഞ്ഞു പോയവരെ സ്ക്രീനിൽ കാണുന്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. എന്നാൽ അടുത്ത കാലത്തായി എന്റെ മനോഭാവം മാറിയിട്ടുണ്ട്. സ്ക്രീനിലൂടെ എങ്കിലും പ്രിയപ്പെട്ടവരെ ഒരിക്കൽകൂടി കാണാൻ കഴിയുന്നല്ലോ എന്ന ചിന്തയാണ് ഇപ്പോൾ.
മലയാള സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കിയ മഹാരഥൻ
മലയാള സിനിമയ്ക്കു സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ മഹാരഥന്മാരിൽ ഒരാളാണ് ചലച്ചിത്ര നടൻ മധു എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാളത്തിന്റെ പ്രിയതാരം മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയായ ശിവഭവൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി സജി ചെറിയാൻ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരമായി ഒരു ലക്ഷം രൂപയും ലൂമിയർ ബ്രദേഴ്സ് രൂപകല്പന ചെയ്ത ആദ്യകാല മൂവി കാമറയുടെ മാതൃകയും സമ്മാനിച്ചു.
മധുവിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്രവലിയ ആദരവിനു അർഹനാണോ താൻ എന്ന് സ്വതസിദ്ധമായ ശൈലിയിൽ മധു മറുപടി പറഞ്ഞു. അറുപത് വർഷമായി സിനിമാ ലോകത്തെത്തിയിട്ട്. എല്ലാവരും അംഗീകരിക്കുന്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്. മഞ്ജുളാ ദേവി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാഠമാകേണ്ട ജനവിധി
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെ
കേരളത്തിന്റെ വരുമാനവും ചെലവും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തി
വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറ
കിസിന്‍ജർ: തന്ത്രശാലിയും നയതന്ത്രജ്ഞനും
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ലോകം ഇരുധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന
ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ
പ്രകൃതിയെ വീണ്ടെടുക്കാൻ ലോകം ഒന്നിക്കുന്നു
ഡോ. ജോസ് ജോൺ മല്ലികശേരി
ഇന്ന്, മനുഷ്യര
കാതൽ: കലയും കളവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി
കാര്യങ്ങൾ ആശങ്കാജനകം...
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)
തിങ്കളാഴ്ച വ
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഡോ.സി.ജെ.ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോ
ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവി
കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ
കുസാറ്റിലെ നിരുത്തരവാദിത്വത്തിന്റെ ബലിക്കല്ലിൽ ജീവനർപ്പിക്ക
പരിവർത്തിത ക്രൈസ്തവരുടെ വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ജെയിംസ് ഇലവുങ്കൽ
പട്ടികജാതിവംശരായ പൂർവപിതാക്കന്മാരുടെ സന്തതിപരന്പരയിൽനിന്ന് ക്രൈസ്തവ വിശ
മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള കണക്കെടുപ്പ്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ
ഭരണഘടന ഇന്ത്യയുടെ ആത്മാവ്
പ്രഫ. റോണി കെ. ബേബി
ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്ക
വിഴിഞ്ഞം തുറമുഖം ആപത്തുണ്ടാക്കും!
അനന്തപുരി /ദ്വിജന്
വഴിഞ്ഞം തുറമുഖത്ത് എന്തേ നാവികസേനയ്ക്കും കോസ്റ്റ് ഗാ
വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ
തെരഞ്ഞെടുപ്പുകളുടെ കാണാപ്പുറങ്ങൾ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജയ്പുർ നഗരത്തിലെ തിരക്കേറിയ ജയ്പുർ കൊട്ടാര
ആകാശം മുട്ടെ വളര്‍ന്ന ‘തുമ്പ’യ്ക്ക് അറുപതാണ്ട്
ഡി. ദിലീപ്
അദ്ഭുതങ്ങളുടെ ആകാശക്കാഴ്ചകള്ക്കരികിലേക്ക് ഇന്ത്യയുടെ പ്
നാസയിലെ മലയാളിസാന്നിധ്യം ഫാ. മാത്യു പോത്തന് തെക്കേക്കര ഓര്‍മയായിട്ട് 47 വര്‍ഷം
ബെന്നി ചിറയില്‍
ബഹിരാകാശ ശാസ്ത്രരംഗത്ത് നിരവധി വില
അബ്ദുറഹ്മാനേ, അല്പം റഹിം...
ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയ
ഉറക്കം വിട്ടുണരുമോ കേരളം?
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി.
മനുഷ്യജീവിതത്തിലേക്കു തുറന്നുവച്ച മൂന്നാം കണ്ണ്
കെ.പി. സുധീര
വ്യക്തിപരമായി വത്സല ടീച്ച
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യ
വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറ
കൈകോർത്തു മുന്നേറാം
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭക
"രക്ഷാമാർഗം സംരംഭകത്വം' - ഇന്ന് ദേശീയ സംരംഭകരുടെ ദിനം
കേരളം മലയാളികളുടെ സ്വന്തമായി നിലനി
കർണാടക: വിവാദങ്ങളിലും വെല്ലുവിളികളിലും കുഴങ്ങി കോൺഗ്രസ്
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം വർധിച്ച
യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കി
"ഇൻഡോർ കി റാണി' -മുഖമില്ലാത്തവരുടെ മുഖം
ജാപ്പനീസ് നാടോടിക്കഥകളിലെ അമാനുഷിക സത്ത
നവകേരള സദസ് എന്തു ചെയ്യും?
അനന്തപുരി /ദ്വിജന്
കേരള സർക്കാർ വലിയ
തീരം മാറ്റങ്ങളുടെ ആവാസഭൂമി
റെജി ജോസഫ്
""ന്യൂനമര്‍ദം പതിവായതോടെ വര്‍ഷത്തി
ഹിന്ദിഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഹൃദയം പി
ചെല്ലാനത്തെ കണ്ണീര്ച്ചാല്
കടൽ വിഴുങ്ങുന്ന കേരളതീം - 3 / റെജി ജോസഫ്
1928ല്‍ കപ്പല്‍ ചാലിന്
ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ നവകേരള സദസ്
പിണറായി വിജയൻ
(മുഖ്യമന്ത്രി)
നവകേ
ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ
ഭൂപടത്തില്‍ ഈ ഗ്രാമങ്ങള്‍ ഇനിയില്ല
കടൽ വിഴുങ്ങുന്ന കേരളതീരം - 2 / റെജി ജോസഫ്
പൊന്മന, വെള്ളാന
കൃഷിയിൽ കേരളത്തിന്റെ സ്ഥാനം 26
സിജുമോൻ ഫ്രാൻസിസ്
കേരളത്തിൽ അനുദിനം വർധി
തീരശോഷണത്തിന് വേഗം കൂടുകയാണ്
കടൽ വിഴുങ്ങുന്ന കേരളതീരം -1 / റെജി ജോസഫ്
തീരം വിഴുങ്ങുകയാണ് ഓരോ കടല്‍
അവസാന അങ്കത്തിന് കമൽനാഥ്, ചൗഹാന് നിലനില്പ് പോരാട്ടം
ഭോപ്പാലിൽനിന്ന് സെബിൻ ജോസഫ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെര
ഇന്ത്യയുടെ സംതുലിത നിലപാട്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പലസ്തീൻ മേഖലയിൽ, പ്രത്യേകി
പിഎസ്സിയും ഇഡബ്ല്യുഎസ് സംവരണവും
ആന്റണി ആറിൽചിറ ചമ്പക്കുളം
കേരള പബ്ളി
മധ്യപ്രദേശിൽ ബിജെപിക്കു പ്രായമല്ല, നന്പറാണു പ്രശ്നം
മധ്യപ്രദേശിൽ അധികാരം നി
രാജസ്ഥാനിൽ നാലിടത്ത് ബന്ധുക്കളുടെ പോരാട്ടം
രാജസ്ഥാനിൽ നാലു മണ്ഡലങ്ങളിൽ ബന്ധുക്കളുടെ പോരാട്ടം. ഇ
കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ എന്തിനുവേണ്ടി?
ജി.ആർ. അനിൽ
(ഭക്ഷ്യ-സിവിൽ സപ്ലൈ
പ്രമേഹമുള്ള കുട്ടികളെ പിന്തുണയ്ക്കൽ: വ്യക്തിഗത വെല്ലുവിളികൾ നേരിടൽ
ഡോ. ആർ. ശ്രീനാഥ് , കാരിത്താസ് ആശുപത്രി, കോട്ടയം
ഇ
പ്രതീക്ഷയിൽ കോണ്‍ഗ്രസ്, നിലനിർത്താൻ ബിജെപി
മധ്യപ്രദേശിൽ ഇപ്പോൾ വിളവെടുപ്പുകാലമാണ്. നെൽപ്പാടങ്ങളിൽ മെഷീൻ ഇറക്കിയുള്ള
ഗവർണർമാരുടെ തീക്കളിയും കോടതിയുടെ മുന്നറിയിപ്പും
നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 153 മുതൽ 161 വരെയുള്ള വകുപ്പു
ഹമാസ് വഴി മൂന്നാം ഊഴത്തിന്!
അനന്തപുരി /ദ്വിജന്
മുസ്ലിം തീവ്രവാദ സംഘടനയാ
Latest News
കോടതികള്‍ക്ക് പോലീസ് സുരക്ഷയെരുക്കാന്‍ ഹൈക്കോടതി ഉത്തരവ്
വടക്കാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
അണ്ടര്‍ 17 ഫുട്ബോൾ: ജർമനിക്ക് വിശ്വകിരീടം
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
നവകേരള സദസിൽ പങ്കെടുത്തു, കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
Latest News
കോടതികള്‍ക്ക് പോലീസ് സുരക്ഷയെരുക്കാന്‍ ഹൈക്കോടതി ഉത്തരവ്
വടക്കാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
അണ്ടര്‍ 17 ഫുട്ബോൾ: ജർമനിക്ക് വിശ്വകിരീടം
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
നവകേരള സദസിൽ പങ്കെടുത്തു, കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top