Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാജ്യത്തിന്റെ വിശപ്പകറ്റിയ പ്രതിഭ
Friday, September 29, 2023 2:29 AM IST
സെബിൻ ജോസഫ്
അച്ഛന്റെ വഴിയെ ഡോക്ടറാകാൻ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് സുവോളജി ബിരുദം നേടിയ മങ്കൊന്പ് സാംബശിവൻ സ്വാമിനാഥൻ രാജ്യത്തിന്റെ അന്നദാതാവായി മാറാൻ കാരണം ഭക്ഷ്യക്ഷാമമാണ്.
ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ദുഃസ്വപ്നം എന്നുവിശേഷിപ്പിച്ച 1943ലെ ബംഗാൾ ക്ഷാമം സ്വാമിനാഥനെ കോയന്പത്തൂർ കാർഷിക കോളജിലെത്തിച്ചു. ഇവിടെവച്ച് കോട്ട രാമസ്വാമിയെന്ന ടെന്നീസ്, കിക്കറ്റ് കളിക്കാരനായ പ്രഫസറെ പരിചയപ്പെട്ടതും മറ്റൊരുവഴിത്തിരിവായി. കോട്ട രാമസ്വാമിയിൽനിന്ന് അഗ്രോണമിയെക്കുറിച്ച് കൂടുതൽ അറിഞ്ഞ സ്വാമിനാഥൻ തന്റെ മേഖല അതാണെന്ന് ഉറപ്പിച്ചു. 1950ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ സ്കൂൾ ഓഫ് അഗ്രിക്കൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി നേടി.
1954ൽ ഇന്ത്യയിൽ തിരിച്ചെത്തിയ സ്വാമിനാഥൻ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ചുമതലയിൽ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ചേർന്നു. ആ വർഷം തന്നെ ന്യൂഡൽഹിയിലെ അഗ്രിക്കച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. ഈ കാലയളവിൽ അഗ്രോണമിസ്റ്റായി നോർമൻ ബോർലോഗുമായി ചേർന്നുള്ള പ്രവർത്തനമാണ് ഇന്ത്യയെ ഹരിത വിപ്ലവത്തിലേക്കg കൈപിടിച്ചു നടത്തിയത്. 1960ൽ രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്പോഴാണ് ഹരിതവിപ്ലവം എന്ന മാജിക്കിലൂടെ രാജ്യത്തെ പാണ്ടികശാലകൾ സ്വാമിനാഥൻ നിറച്ചത്.
പത്തായം നിറച്ച വിപ്ലവം
1968ൽ സ്വാമിനാഥൻ തുടക്കമിട്ട ഹരിതവിപ്ലവം ഇന്ത്യയുടെ കൃഷിജാതകം മാറ്റിമറിച്ചു. പട്ടിണിരാജ്യമായ ഇന്ത്യയുടെ ഗോതന്പ് ഉത്പാദനം ചുരങ്ങിയ കാലം കൊണ്ട് പലമടങ്ങ് ഇരട്ടിയായി. ഭക്ഷ്യവകുപ്പിന്റെ ഗോഡൗണുകൾക്കു സൂക്ഷിക്കാൻ സാധിക്കാത്തതിലും അധികം വിളവ് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൃഷിയിടം സമ്മാനിച്ചപ്പോൾ ജനങ്ങളുടെയും ഭരണാധികാരികളുടെയും മനം നിറഞ്ഞു. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന മാവിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഇടപെട്ട് കുറവ് വരുത്തിയപ്പോൾ ഇന്ത്യ വൻ ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങിയത്.
ഭക്ഷ്യക്ഷാമം നേരിടാൻ ആളുകൾ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് 1968ൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആഹ്വാനം ചെയ്തിരുന്നു. ഈ നിലയിലുള്ള രാജ്യത്തെ ഗോതന്പ് കയറ്റുമതിരാജ്യമാക്കിമാറ്റിയത് സ്വാമിനാഥനും ഹരിതവിപ്ലവവുമാണ്. അമേരിക്കയിൽനിന്നുള്ള ധാന്യങ്ങൾ ഇന്ത്യക്കു വേണ്ടെന്നും ഇന്ത്യ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചെന്നും 1971 ഡിസംബറിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയുടെ ഉത്പാദനശേഷി കുറഞ്ഞ പിഎൽ-480 ഗോതന്പു വിത്തുകളാണ് ഇന്ത്യയിൽ അന്നുവരെ കൃഷിചെയ്തുവന്നിരുന്നത്. ഇതിനു പകരം നോർമൻ ബോർലോഗൽ മെക്സിക്കോയിൽ പരീക്ഷിച്ചു വിജയിച്ച അത്യുത്പാദനശേഷിയുള്ള വിത്തിനമായ സൊണേര ഇന്ത്യയിലെത്തിച്ച് സ്വാമിനാഥൻ കൃഷി വിപ്ലവം സൃഷ്ടിച്ചു.
അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും കൃഷിമന്ത്രി സി. സുബ്രഹ്മണ്യവും പൂർണ പിന്തുണ നൽകി. വിദേശവിത്ത് ഇന്ത്യയിൽ കൃഷി ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ആദ്യം സമ്മതിച്ചില്ല. ഇതിനെത്തുടർന്ന് ന്യൂഡൽഹിയിലെ അഞ്ച് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് വിളവ് കാണിച്ചുകൊടുത്ത് സ്വാമിനാഥൻ അനുമതി നേടി.
കർഷകർക്കു വിത്തും രാസവളവും കീടനാശിനിയും നൽകിയും ശാസ്ത്രീയ ജലസേചനത്തിലൂടെയും പഞ്ചാബിൽനിന്ന് ഹരിതവിപ്ലവും ആരംഭിച്ചു. പതിനായിരക്കണക്കിന് ഡീസൽ പന്പുസെറ്റുകൾ സർക്കാർ ഇതിനായി കർഷകർക്കു വിതരണം ചെയ്തു. ജലദൗർലഭ്യമുള്ള പാടശേഖരങ്ങളിൽ കുഴൽക്കിണറുകൾ കുത്തി. കനാലുകളും ചിറകളും തീർത്ത് ജലമെത്തിച്ചു.
ചോദ്യത്തിന് ഉത്തരം
തമിഴ്നാട്ടിലെ കുഭകോണത്തെയും സ്വന്തം നാടായ കുട്ടനാട്ടിലെയും വയലേലകളിൽ കളിച്ചുവളർന്ന സ്വാമിനാഥൻ ഇതോടെ ചെറുപ്പത്തിൽ തനിക്ക് ഉത്തരമില്ലാതിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തി. അന്നമൂട്ടുന്ന കർഷകർ എന്തുകൊണ്ടാണ് അരവയർ മാത്രം ആഹാരം കഴിക്കുന്നതെന്നും അവരുടെ ദാരിദ്ര്യം എന്തുകൊണ്ട് മാറുന്നുമില്ലെന്ന് കുഞ്ഞ് സ്വാമിനാഥന്റെ സംശയത്തിന് ഇതോടെ ഉത്തരം ലഭിച്ചു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച ഹരിതവിപ്ലവം നെല്ലിലും ഗോതന്പിലുമായി രാജ്യമൊട്ടാകെ പത്തായങ്ങൾ നിറച്ചു. ഉരുളക്കിഴങ്ങിലും പയർ വർഗങ്ങളിലും ചെറുധാന്യങ്ങളിലും വിപ്ലവം തീർത്തു. ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശും ഹരിതവിപ്ലവം ഏറ്റെടുത്തു.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ നായകനായി തിളങ്ങിനിൽക്കുന്പോഴാണ് ഐഎആർഐ മേധാവി സ്ഥാനം രാജിവച്ച് 1981ൽ ഫിലിപ്പീൻസിലെ രാജ്യന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ (ഐആർആർഐ) ഡയറക്ടർ ജനറലായത്. ഐആർആർഐ ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്ത് സ്ത്രീകളെ കൃഷിയിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന നടപടികൾ സ്വീകരിച്ചു.
താങ്ങുവില ഉയർത്തലിനും കാരണക്കാരൻ
2004ൽ കർഷകപ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച നാഷണൽ കമ്മീഷൻ ഫോർ ഫാർമേഴ്സിന്റെ ചെയർമാനായും സ്വാമിനാഥൻ പ്രവർത്തിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർഷക ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ 2006ൽ സ്വാമിനാഥൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വിളകളുടെ താങ്ങുവില ഉയർത്തണമെന്ന് ശിപാർശ ചെയ്തു.
ഉത്പാദനച്ചെലവിന്റെ അന്‍പതു ശതമാനം താങ്ങുവില വേണമെന്നായിരുന്നു ശിപാർശ. 2007 മുതൽ 2013 വരെ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം പാർലമെന്റിലും കർഷകർക്കുവേണ്ടി വാദിച്ചു. വനിതാ കർഷകർക്കായി പാർലമെന്റിൽ സ്വകാര്യബിൽ അവതരിപ്പിക്കുകയും ചെയ്തു.
വിവിധ സർവകലാശാലകൾ 84 ഓണററി ഡോക്ടറേറ്റ് ബിരുദം സ്വാമിനാഥനു സമ്മാനിച്ചിട്ടുണ്ട്.
254 പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഈ പ്രബന്ധങ്ങൾ പല ഗവേഷകരും അവരുടെ ഗവേഷണപ്രബന്ധങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. സമ്മതമില്ലാതെ പ്രബന്ധങ്ങൾ സൈറ്റ് ചെയ്യുന്നതിനെ തമാശരൂപേണ സ്വാമിനാഥൻ വിലക്കിയ സംഭവങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോൺ. കൊഴുവനാൽ: പ്രക്ഷുബ്ധ കര്‍ഷക ജീവിതത്തിലെ സൗമ്യ സാമീപ്യം
ഇന്‍ഫാമിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന മോൺ.
ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം
സീറോ മലബാർ സഭാമക്കളെയും ദീപിക ദിനപത്രത്തെയും എന്നും ഹൃദയത്തിൽ സ്നേഹിച്ച ആത്
ധന്യം; വിശ്വസ്തനായ കാവൽക്കാരൻ
കത്തോലിക്കാ സഭയിൽ പൗരോഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാന
എന്റെ ഹൃദയം ദുഃഖപൂരിതം: മാര്‍പാപ്പ
എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെ
വിത്തിൽ ചതിക്കരുത്
ഡോ. ജോർജ് ജോസഫ് പരുവനാടി
മലയാളിയുടെ മനസിൽ കുടിയേ
ഗുണനിലവാരം പിന്നാക്കം പോയിട്ടില്ല
വി. ശിവൻകുട്ടി
(പൊതുവിദ്യാഭ്യാസമ
‘ഇന്ത്യ’? ബിജെപിയുടെ വിജയം, കോൺഗ്രസ് പരാജയം
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ചില പ്രതീക്ഷകൾ സാക്ഷാത്കരി
കുട്ടനാടിനെ സംരക്ഷിക്കണം
എ.എം.എ. ചമ്പക്കുളം
ആലപ്പുഴ, കോട്ടയം, പത്ത
കേരളത്തിലെ ബിരുദ പ്രോഗ്രാമിൽ അടിമുടി അഴിച്ചുപണി
സിസ്റ്റർ നോയൽ റോസ്
ഉന്നതവിദ്യാഭ്യാസമേഖല
നീ ഇനി ഓവർടേക് ചെയ്യുമോടാ?
കെ.ആർ. പ്രമോദ്
വർക്കിച്ചന് ഡ്രൈവിംഗ് വള
ഗോപിനാഥ് ചാൻസലറാവുമോ?
അനന്തപുരി /ദ്വിജന്
സുപ്രീംകേടതി വിധിയുടെ
ആത്മഹത്യയും കാർഷികമേഖലയുടെ തകർച്ചയും
സിജുമോൻ ഫ്രാൻസിസ്
നാഷണൽ ക്രൈം റി
പാഠമാകേണ്ട ജനവിധി
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഓരോ ജയവും തോൽവിയും ഒരുപോലെ പാഠമാണെ
കേരളത്തിന്റെ വരുമാനവും ചെലവും
കെ.എൻ. ബാലഗോപാൽ
ധനമന്ത്രി, കേരളം
കേരളത്തി
വനനിയമ ഭേദഗതി: സംസ്ഥാനം ഉണർന്നു പ്രവർത്തിക്കണം
അഡ്വ. ജോണി കെ. ജോര്‍ജ്
1980ലെ ഫോറ
കിസിന്‍ജർ: തന്ത്രശാലിയും നയതന്ത്രജ്ഞനും
ഡോ. ജോർജ്കുട്ടി ഫിലിപ്പ്
ലോകം ഇരുധ്രുവങ്ങളിലായി കേന്ദ്രീകരിച്ചിരുന
ജി20: നവ ബഹുരാഷ്ട്രവാദത്തിന്റെ ഉദയം
നരേന്ദ്ര മോദി പ്രധാനമന്ത്രി
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ
പ്രകൃതിയെ വീണ്ടെടുക്കാൻ ലോകം ഒന്നിക്കുന്നു
ഡോ. ജോസ് ജോൺ മല്ലികശേരി
ഇന്ന്, മനുഷ്യര
കാതൽ: കലയും കളവും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി
കാര്യങ്ങൾ ആശങ്കാജനകം...
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)
തിങ്കളാഴ്ച വ
കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം
ഡോ.സി.ജെ.ജോണ്‍ ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോ
ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവി
കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ
കുസാറ്റിലെ നിരുത്തരവാദിത്വത്തിന്റെ ബലിക്കല്ലിൽ ജീവനർപ്പിക്ക
പരിവർത്തിത ക്രൈസ്തവരുടെ വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ജെയിംസ് ഇലവുങ്കൽ
പട്ടികജാതിവംശരായ പൂർവപിതാക്കന്മാരുടെ സന്തതിപരന്പരയിൽനിന്ന് ക്രൈസ്തവ വിശ
മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള കണക്കെടുപ്പ്
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ
ഭരണഘടന ഇന്ത്യയുടെ ആത്മാവ്
പ്രഫ. റോണി കെ. ബേബി
ഇന്ത്യയിൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്ക
വിഴിഞ്ഞം തുറമുഖം ആപത്തുണ്ടാക്കും!
അനന്തപുരി /ദ്വിജന്
വഴിഞ്ഞം തുറമുഖത്ത് എന്തേ നാവികസേനയ്ക്കും കോസ്റ്റ് ഗാ
വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ
തെരഞ്ഞെടുപ്പുകളുടെ കാണാപ്പുറങ്ങൾ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജയ്പുർ നഗരത്തിലെ തിരക്കേറിയ ജയ്പുർ കൊട്ടാര
ആകാശം മുട്ടെ വളര്‍ന്ന ‘തുമ്പ’യ്ക്ക് അറുപതാണ്ട്
ഡി. ദിലീപ്
അദ്ഭുതങ്ങളുടെ ആകാശക്കാഴ്ചകള്ക്കരികിലേക്ക് ഇന്ത്യയുടെ പ്
നാസയിലെ മലയാളിസാന്നിധ്യം ഫാ. മാത്യു പോത്തന് തെക്കേക്കര ഓര്‍മയായിട്ട് 47 വര്‍ഷം
ബെന്നി ചിറയില്‍
ബഹിരാകാശ ശാസ്ത്രരംഗത്ത് നിരവധി വില
അബ്ദുറഹ്മാനേ, അല്പം റഹിം...
ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയ
ഉറക്കം വിട്ടുണരുമോ കേരളം?
വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ-02/ അഡ്വ. വി.സി.
മനുഷ്യജീവിതത്തിലേക്കു തുറന്നുവച്ച മൂന്നാം കണ്ണ്
കെ.പി. സുധീര
വ്യക്തിപരമായി വത്സല ടീച്ച
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യ
വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറ
കൈകോർത്തു മുന്നേറാം
രാജ്യമെന്പാടും സംരംഭങ്ങളെയും സംരംഭക
"രക്ഷാമാർഗം സംരംഭകത്വം' - ഇന്ന് ദേശീയ സംരംഭകരുടെ ദിനം
കേരളം മലയാളികളുടെ സ്വന്തമായി നിലനി
കർണാടക: വിവാദങ്ങളിലും വെല്ലുവിളികളിലും കുഴങ്ങി കോൺഗ്രസ്
കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു ശേഷം വർധിച്ച
യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കി
"ഇൻഡോർ കി റാണി' -മുഖമില്ലാത്തവരുടെ മുഖം
ജാപ്പനീസ് നാടോടിക്കഥകളിലെ അമാനുഷിക സത്ത
നവകേരള സദസ് എന്തു ചെയ്യും?
അനന്തപുരി /ദ്വിജന്
കേരള സർക്കാർ വലിയ
തീരം മാറ്റങ്ങളുടെ ആവാസഭൂമി
റെജി ജോസഫ്
""ന്യൂനമര്‍ദം പതിവായതോടെ വര്‍ഷത്തി
ഹിന്ദിഹൃദയം തുടിക്കുന്നത് ആർക്കുവേണ്ടി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഹൃദയം പി
ചെല്ലാനത്തെ കണ്ണീര്ച്ചാല്
കടൽ വിഴുങ്ങുന്ന കേരളതീം - 3 / റെജി ജോസഫ്
1928ല്‍ കപ്പല്‍ ചാലിന്
ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞ് പ്രവർത്തിക്കാൻ നവകേരള സദസ്
പിണറായി വിജയൻ
(മുഖ്യമന്ത്രി)
നവകേ
ഛത്തീസ്ഗഡും മധ്യപ്രദേശും ഇന്നു ബൂത്തിലേക്ക്; ഗ്രാമങ്ങളിൽ വിശ്വാസമർപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും
സെബിൻ ജോസഫ്
ഛത്തീസ്ഗഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലും മധ്യപ്രദേശിലെ
ഭൂപടത്തില്‍ ഈ ഗ്രാമങ്ങള്‍ ഇനിയില്ല
കടൽ വിഴുങ്ങുന്ന കേരളതീരം - 2 / റെജി ജോസഫ്
പൊന്മന, വെള്ളാന
Latest News
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായത്: മുഖ്യമന്ത്രി
കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
Latest News
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായത്: മുഖ്യമന്ത്രി
കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top