വാഷിംഗ്ടൺ ഡിസി: ആണവചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ തീരുവയും ഉപരോധവും വർധിപ്പിച്ച് അമേരിക്ക. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ വർധിപ്പിക്കുന്ന ഉത്തരവ് പ്രസിഡന്റ ്ട്രംപ് പുറപ്പെടുവിച്ചു.
ഇറേനിയൻ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളാണ് നടപടി നേരിടുക. തീരുവ എത്ര ശതമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 25 ശതമാനം ആയിരിക്കുമെന്ന് അദ്ദേഹം മുന്പ് സൂചിപ്പിച്ചിരുന്നു.
ഇറേനിയൻ ഭരണകൂടത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ തടയുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനു പുറമേ ഇറാനെതിരായ ഉപരോധം വർധിപ്പിക്കുന്നതായും അമേരിക്ക അറിയിച്ചു. ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന 15 സ്ഥാപനങ്ങൾ, 14 ടാങ്കർ കപ്പലുകൾ എന്നിവയ്ക്കെതിരേയാണ് ഉപരോധങ്ങൾ.
Tags : Sanctions tariffs Iran US Trump