x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: പുതിയ നിയമത്തിന്‍റെ ആവശ്യകതയില്ല

ആന്‍റോ ആന്‍റണി എംപി
Published: September 18, 2026 02:00 AM IST | Updated: September 18, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ, പരിശോധന, ആസ്തികളുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങൾ എന്നിവ നിയന്ത്രിക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് നിലവിലുള്ള വിദേശ സംഭാവന (നിയന്ത്രണ) നിയമം, 2010ൽ നിലവിൽ വന്നിട്ടുണ്ട്. പുതിയ നിയമത്തിന്‍റെ ആവശ്യകത ഇല്ല.

വിദേശ ധനസഹായത്തിന്‍റെ ദുരുപയോഗം തടയുകയും ദേശീയ താത്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നത് നിയമാനുസൃതവും ആവശ്യവുമായ ലക്ഷ്യങ്ങളാണ്. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ ആവശ്യകത, ആനുപാതികത, സ്വാഭാവിക നീതി, നിയമപരമായ വ്യക്തത, ഭരണഘടനാപരമായ സംരക്ഷണം എന്നിവയുടെ തത്വങ്ങൾ പാലിക്കണം.

പ്രത്യേകിച്ച്, മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികൾ പിന്നീടുണ്ടാകുന്ന ഭരണപരമായതോ സാങ്കേതികമായതോ ആയ വീഴ്ചയുടെ പേരിൽ മാത്രം അപകടത്തിലാക്കരുത്. അതേസമയം, രജിസ്ട്രേഷൻ പുതുക്കലോ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികളോ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ പൊതുസേവന പ്രവർത്തനങ്ങളെ തടസപ്പെടുത്താതിരിക്കാനുള്ള ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്.

വിദേശ സംഭാവനകളുടെ ദുരുപയോഗം തടയുന്നതിനൊപ്പം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹികക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തവകാശങ്ങൾ, ഭരണപരമായ സ്വയംഭരണം, പൊതുസേവന പ്രവർത്തനങ്ങളുടെ തുടർച്ച എന്നിവ സംരക്ഷിക്കുന്ന തരത്തിൽ ഭേദഗതികൾ ഉചിതമായി പരിഷ്കരിക്കണം.

ലഭ്യമായ നിയമാഭിപ്രായ രേഖകൾ പ്രകാരം, നിലവിലുള്ള എഫ്സിആർഎയിൽ രജിസ്ട്രേഷൻ, പുതുക്കൽ, മുൻകൂർ അനുമതി, പരിശോധന, സസ്പെൻഷൻ, റദ്ദാക്കൽ, ആസ്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, തീർപ്പാക്കൽ, പുനഃപരിശോധന, അപ്പീൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് നിലവിലുണ്ട്.

വിദേശ സംഭാവനകളുടെ നിയന്ത്രണം നിയമാനുസൃതമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കാം. എന്നാൽ, അനിവാര്യമായ പൊതുസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന നടപടികൾ വ്യക്തവും ആനുപാതികവുമായിരിക്കണം. മതിയായ സംരക്ഷണ സംവിധാനങ്ങളും അതോടൊപ്പം ഉണ്ടായിരിക്കണം.

സമ്മിശ്ര ധനസ്രോതസുകളിൽനിന്നുള്ള ആസ്തികളുള്ളതോ ദീർഘകാലമായി സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതോ ആയ സ്ഥാപനങ്ങളിൽ നിയന്ത്രണ നടപടികൾ വ്യാപകമായ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. അതിനാൽ, നിയമാനുസൃതമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കുകയും ആഭ്യന്തരവും വിദേശവുമായ ധനസ്രോതസുകളുടെ സംഭാവന അംഗീകരിക്കുകയും അനിവാര്യമായ പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും വേണം.

►നിർദേശങ്ങൾ

  1. വകുപ്പ് 16A പ്രകാരമുള്ള ആസ്തി നിക്ഷിപ്തമാക്കൽ ഉണ്ടാകാവുന്ന സാഹചര്യങ്ങൾ, സറണ്ടർ, റദ്ദാക്കൽ, പുതുക്കൽ നിരസിക്കൽ, പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവ ഉൾപ്പടെ വ്യക്തമായി നിർവചിക്കണം.
    2. വിദേശ സംഭാവന ഉപയോഗിച്ച് പൂർണമായും ധനസഹായം നൽകിയ ആസ്തികൾ, ഭാഗികമായി വിദേശ സംഭാവന ഉപയോഗിച്ച് ധനസഹായം നൽകിയ ആസ്തികൾ, ആഭ്യന്തരമോ മറ്റ് നിയമാനുസൃതമോ ആയ സ്രോതസുകളിൽനിന്ന് സ്വതന്ത്രമായി സമ്പാദിച്ച ആസ്തികൾ എന്നിവ തമ്മിൽ വ്യക്തമായ വ്യത്യാസം വരുത്തണം.
    3. സമ്മിശ്ര ആസ്തിയിലെ വ്യക്തമായി തിരിച്ചറിയാവുന്ന ആഭ്യന്തര ധനസ്രോതസിന്‍റെ ഭാഗം നിയമപരമായും വസ്തുതാപരമായും വേർതിരിക്കാനാകുന്നിടത്ത്, അത് നിക്ഷിപ്തമാക്കലിൽനിന്ന് ഒഴിവാക്കുന്നതിനുള്ള സുതാര്യമായ സംവിധാനം ഏർപ്പെടുത്തണം.
    4. പുതുക്കൽ നിരസിക്കൽ ആസ്തി നിക്ഷിപ്തമാക്കലിനോ മറ്റ് ഗൗരവമായ പ്രതികൂല പ്രത്യാഘാതങ്ങൾക്കോ കാരണമാകുന്ന സാഹചര്യത്തിൽ, പുതുക്കൽ നിരസിക്കുന്നതിന് മുമ്പ് അറിയിപ്പും ഫലപ്രദമായ വാദം കേൾക്കാനും നിയമപരമായി പ്രതിരോധിക്കാനുമുള്ള അവസരം നൽകണം
    5. രജിസ്ട്രേഷൻ റദ്ദാക്കൽ, പുതുക്കൽ നിരസിക്കൽ, ആസ്തി നിക്ഷിപ്തമാക്കൽ, കണ്ടുകെട്ടൽ നടപടികളിൽ കാരണസഹിതമായ തീരുമാനങ്ങൾ നിർബന്ധമാക്കണം.
    6. നിയമപരമായ പരിഹാരങ്ങൾ സംബന്ധിച്ച തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് അടിയന്തരമായ നിക്ഷിപ്തമാക്കലോ ഭരണപരമായ ഏറ്റെടുക്കലോ പരിഹരിക്കാനാകാത്ത നഷ്ടത്തിന് കാരണമാകുന്ന സാഹചര്യങ്ങളിൽ ഫലപ്രദമായ ഇടക്കാല സംരക്ഷണം നൽകണം.
    7. മുൻ നിയമപ്രകാരം നിയമാനുസൃതമായി സമ്പാദിച്ച ആസ്തികൾക്കും പൂർത്തിയാക്കിയ ഇടപാടുകൾക്കും വ്യക്തമായ പരിവർത്തന സംരക്ഷണം നൽകണം.
    8. പ്രധാന ഭാരവാഹികളുടെ വ്യക്തിഗത ബാധ്യത യഥാർഥ ചുമതലയും കുറ്റകരമായ പ്രവർത്തനവും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നിയമാനുസൃതമായ ജാഗ്രത പാലിച്ചുവെന്ന പ്രതിരോധവും നൽകണം.
    9. വിദേശ സംഭാവനയുടെ വിനിയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വ്യക്തമാക്കണം. നിയമാനുസൃതമായ ഭരണപരവും പ്രവർത്തനപരവുമായ ചെലവുകൾ തെറ്റായി നിരോധിത വിനിയോഗമായി കണക്കാക്കപ്പെടാതിരിക്കണം.
    10. നിയമപരമായ മേൽനോട്ടത്തിനു വിധേയമായി, നിയന്ത്രണ നടപടികൾ നടക്കുന്ന കാലയളവിൽ അനിവാര്യമായ വിദ്യാഭ്യാസ, ചികിത്സാ, ജീവകാരുണ്യ, ക്ഷേമ സേവനങ്ങളുടെ തുടർച്ച സംരക്ഷിക്കണം.
    11. NRI, PIO, OCI സംഭാവനകളുടെ പരിഗണനയും ദാതാവിന്‍റെ പദവി തെളിയിക്കുന്നതിനുള്ള രേഖാപരമായ ആവശ്യകതകളും വ്യക്തമാക്കണം.
    12. ലഭ്യമായ നിയമാഭിപ്രായത്തിൽ പരാമർശിച്ചിരിക്കുന്ന നിർദിഷ്ട വകുപ്പ് 16K ചട്ടക്കൂട് ഉൾപ്പടെയുള്ള അപ്പീൽ, പുനഃപരിശോധനാ സംവിധാനങ്ങൾ പ്രാപ്യവും ഫലപ്രദമായ പരിഹാരം നൽകാൻ കഴിയുന്നതുമായിരിക്കണം.
    13. വിപുലീകരിച്ച ആസ്തി നിക്ഷിപ്തമാക്കൽ വ്യവസ്ഥകൾ അവതരിപ്പിക്കുന്നതിന് മുമ്പ്, നിലവിലുള്ള വകുപ്പുകൾ 3, 11, 12, 13, 14, 15, 16, 25, 29–32, 35, 52 എന്നിവ ഇതിനകം മതിയായ നിയന്ത്രണ-നടപടി സംവിധാനങ്ങൾ നൽകുന്നുണ്ടോ എന്ന് വിലയിരുത്തണം.

►ശിപാർശകൾ

• ന്യൂനപക്ഷ സ്ഥാപനങ്ങൾ, എൻജിഒകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, നിയമവിദഗ്ധർ, സാമൂഹിക സംഘടനകൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തണം.
• ആസ്തികളുടെ നിക്ഷിപ്തമാക്കലും കണ്ടുകെട്ടലും സംബന്ധിച്ച വ്യവസ്ഥകൾ പുനഃപരിശോധിക്കണം.
• മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികളെ ബാധിക്കുന്ന മുൻകാല പ്രാബല്യമുള്ളതോ ആനുപാതികമല്ലാത്തതോ ആയ നടപടികൾക്കെതിരേ വ്യക്തമായ സംരക്ഷണം നൽകണം.
• മുൻകൂർ അറിയിപ്പ്, വാദം കേൾക്കാനുള്ള അവസരം, കാരണസഹിതമായ ഉത്തരവുകൾ, ഫലപ്രദമായ അപ്പീൽ, ന്യായാധിപത്യപരമായ പരിഹാരങ്ങൾ എന്നിവ നിയമത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം.
• ചെറിയതോ സാങ്കേതിക സ്വഭാവമുള്ളതോ ആയ നിയമലംഘനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പകരം ആനുപാതികമായ തിരുത്തൽ നടപടികളിലൂടെ പരിഹരിക്കണം.
• പുതുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ കാലതാമസങ്ങളോ സാങ്കേതിക പോരായ്മകളോ ദീർഘകാലമായി കൈവശമുള്ള സ്ഥാപന ആസ്തികൾ നഷ്ടപ്പെടുന്നതിന് കാരണമാകാതിരിക്കാനുള്ള പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം.
• നിയമത്തിന്‍റെ നടപ്പാക്കൽ സുതാര്യവും വസ്തുനിഷ്ഠവും വിവേചനരഹിതവുമായിരിക്കണം. ന്യൂനപക്ഷ സമൂഹങ്ങളിൽ അനാവശ്യമായ ആശങ്കയോ അരക്ഷിതാവസ്ഥയോ സൃഷ്ടിക്കരുത്.
• വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക ക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ തുടർച്ച ഉറപ്പാക്കണം.

 (എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ച സംയുക്ത പാർലമെന്‍ററി കമ്മിറ്റി അംഗമാണ് ലേഖകൻ)

Tags : FCRA NoNeed NewLaw Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up