സിജോയ് വർഗീസ്
ഡിസിഎൽ ക്യാമ്പ് മാന്നാനത്ത് നടന്നപ്പോഴാണ് ആദ്യമായി കോട്ടയത്തെ ദീപിക ഓഫിസ് കാണുന്നത്. ഞാനന്ന് അഞ്ചാം ക്ലാസിലായിരുന്നു. ദീപികയിലൂടെ വളർന്ന പയ്യനായിരുന്നു ഞാൻ. എല്ലാ വർഷവും ഡിസിഎൽ ക്യാമ്പിന് മാന്നാനത്തു വരും. ഡിസിഎല്ലിനു പുറമെ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിലും സജീവമായിരുന്നു.
അന്നൊക്കെ ദീപികയിൽ ഫോട്ടോ വരിക എന്നത് വലിയ അഭിമാനമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ, ദീപിക നടത്തിയ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. സോഷ്യൽ മീഡിയയുടെ ചലനം ഒരു പരിധിവരെ പിടിച്ചുനിർത്താൻ രാഷ്ട്രദീപിക സായാഹ്നപത്രത്തിനു സാധിച്ചിട്ടുണ്ട്.
അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും ഉണ്ടായിരുന്ന പത്രമായിരുന്നു ദീപിക. ഏതു പ്രസ്ഥാനവും തുടങ്ങാൻ എളുപ്പമാണ്. തുടർന്നുകൊണ്ടുപോകാനാണ് പ്രയാസം. ആ നിലയ്ക്ക് മികച്ച നിലയിൽ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും.
സിജോയ് വർഗീസ് (നടൻ, സംവിധായകൻ)
Tags : Satyaduthika Celebrates deepika@140