ആർ. വിജയകുമാർ
കഴിഞ്ഞ 40 വർഷമായി ഞാൻ ദീപിക ദിനപത്രം വായിക്കുന്നു. വിദ്യാർഥിയായിരിക്കുന്പോഴും അധ്യാപകനായിരിക്കുന്പോഴും ദിശാബോധം ജനിപ്പിച്ച ധ്രുവനക്ഷത്രമായിരുന്നു എനിക്ക് ദീപിക.
സാമൂഹിക പ്രസക്തിയാണ് ഈ പത്രത്തിന്റെ പ്രാണൻ. ജീവിതോത്കർഷത്തിനുതകുന്ന മൂല്യങ്ങളുടെ മുഴക്കം പത്രത്താളുകളിൽ കേൾക്കാം. മതേതരത്വം, സ്വാതന്ത്ര്യം, മാനവികത എന്നിവയുടെ അടിത്തറയിലാണ് മുഖപ്രസംഗങ്ങൾ പടുത്തുയർത്തുന്നത്.
ദേശീയവും പ്രാദേശികവുമായ വിഷയങ്ങൾ പ്രതിപാദിക്കുന്പോഴും വീശാല വീക്ഷണം എന്ന പാത ഉപേക്ഷിക്കാറില്ല. തനതു വ്യക്തിത്വമുള്ള മുഖപ്രസംഗങ്ങൾ ചടുലകാന്തി പ്രസരിപ്പിക്കുന്നു.
ദീപികയുടെ പ്രായവും പ്രായത്തിനൊത്ത സമചിത്തതയും ആദരവ് അർഹിക്കുന്നു. ദീപികയ്ക്ക് ദീർഘായുസ് ആശംസിക്കുന്നു.
-ആർ. വിജയകുമാർ (റിട്ട. അധ്യാപകൻ, തിരുവനന്തപുരം കോ-ഓപറേറ്റീവ് ആർട്സ് & സയൻസ് കോളജ്)
Tags : Satyaduthika deepika@140 Celebrates