x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനം എല്ലാം കാണുന്നുണ്ട്

പ്രഫ. ഡോ. പി.ജെ. തോമസ്
Published: September 19, 2026 12:46 AM IST | Updated: September 19, 2026 12:46 AM IST

സോളാർ പാനലുകൾ

പാറ്റകളുടെ സമരം നാളുകളായുള്ള രാഷ്‌ട്രീയ പരാജയത്തിന്‍റെയും വഞ്ചനയുടെയും ഫലമായുണ്ടായതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ജനങ്ങളെ മറക്കുന്ന, ഒറ്റിക്കൊടുക്കുന്ന ഏത് രാഷ്‌ട്രീയ കെടുകാര്യസ്ഥതയ്ക്കും ഒത്തുതീർപ്പിനും ഈ സമരവുമായി ബന്ധമുണ്ടെന്നു കരുതണം. അതുകൊണ്ടുതന്നെ പാറ്റ സമരം പോലുള്ള മറ്റൊരു ബഹുജന പ്രതിഷേധം ഇനിയും സംഭവിച്ചേക്കാം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിയായാലും പരിസ്ഥിതിലോല പ്രദേശത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയായാലും വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തതായാലും റോഡപകടങ്ങൾ കുറയ്ക്കാൻ എടുക്കാവുന്ന നടപടികൾപോലും എടുക്കാത്തതും, ഇക്കഴിഞ്ഞ മഴക്കാലത്ത് ഏവർക്കും ബോധ്യപ്പെട്ട കേരളത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം നീണ്ടുപോകുന്നതുമെല്ലാം അത്തരത്തിലുള്ള രാഷ്‌ട്രീയ പരാജയമായിട്ടു വേണം കാണാൻ. ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലഞ്ഞപ്പോൾ വലിയ ചർച്ചയായ പ്രശ്നമാണ് നദികളിലെയും തോടുകളിലെയും എക്കലും മണ്ണും മാറ്റി ആഴം കൂട്ടണം എന്നുള്ളത്. അതും ഇനി അടുത്ത വെള്ളപ്പൊക്കത്തിനേ ഓർക്കാൻ വഴിയുള്ളൂ.

ആധുനിക സാമ്പത്തികശാസ്ത്രത്തിന്‍റെ പിതാവായ ആദം സ്മിത്ത് ആണ് സർക്കാർ ഒരു സൂപ്പർവൈസറോ അല്ലെങ്കിൽ കാവൽക്കാരനോ ആകണം എന്ന ആശയം ശക്തമായി മുന്നോട്ടു വച്ചത്. സർക്കാരുകൾ ഇതിൽ തുടർച്ചയായി പരാജയപ്പെടുന്നതാണ് നാം കാണുന്നത്. ‘കാവൽക്കാരൻ കള്ളനാണെന്ന’ രാഷ്‌ട്രീയ പ്രയോഗം അടുത്തകാലത്തുണ്ടായതാണ്.

ഈ അവസരത്തിൽ ഓർക്കേണ്ടത് തിയോഡോർ റൂസ്‌വെൽറ്റ് പറഞ്ഞതാണ്. “ഗവൺമെന്‍റ് നമ്മളാണ്; നമ്മളാണ് ഗവൺമെന്‍റ്, നിങ്ങളും ഞാനും.” അതായത്, ജനാധിപത്യത്തിൽ ഗവൺമെന്‍റല്ല ജനങ്ങളെ സൂപ്പർവൈസ് ചെയ്യേണ്ടത്; മറിച്ച്, ജനങ്ങളാണ് ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ഭരണകൂടത്തിന്‍റെ മുൻഗണനകൾ

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഇതല്ലേ സൂചിപ്പിക്കുന്നത്. കാലങ്ങളായി റെഗുലേറ്ററി കമ്മിഷൻ, ഇലക്‌ട്രിസിറ്റി ബോർഡ് എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രശ്നങ്ങൾ നീട്ടിക്കൊണ്ടു പോകുകയാണ്. ഇവയെ ഒക്കെ നിയമം മൂലം തന്നെ ജനങ്ങൾക്കുവേണ്ടി നിയന്ത്രിക്കേണ്ടതുണ്ട്. ഇവരെഴുതിയ നിയമങ്ങളാണ് തടസമെങ്കിൽ അവയും മാറ്റണം. അതിനാണല്ലോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നിയമസഭയും. ജനപ്രതിനിധികൾക്ക് പ്രതികൂലമായ അഴിമതി നിരോധന ബില്ലിലെ നിയമങ്ങൾ എത്ര പെട്ടെന്നാണ് നിയമസഭ കൂടി മാറ്റിയെഴുതിയത്.

പൊതുജന വികാരം മാനിക്കാതെ ഇപ്പോഴും എത്രയോ ആൾക്കാരെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്. രസകരമായ ഒരു കാര്യം, ഇംഗ്ലണ്ടിലെ ഒരു സാധാരണ മന്ത്രിയുടെ പ്രൈവറ്റ് ഓഫിസിൽ ശരാശരി അഞ്ച് ജീവനക്കാരാണ് ഉണ്ടാകാറുള്ളത്. കേരളത്തിലാകട്ടെ അത് 25 പേരാണ്. മന്ത്രിമാരുടെ വിദേശ യാത്രകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ എത്ര വേഗത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ജനങ്ങളുടെ കാര്യത്തിൽ മാത്രമാണ് മെല്ലെപ്പോക്ക്. ഇതനുവദിച്ചുകൂടാ.

K-Rail Survey

സോളാർ ഊർജം: ആഗോള മാതൃകകൾ

സോളാർ പാനലുകളുടെ ഉപയോഗത്തിൽ ഇപ്പോഴും വ്യക്തതയുള്ള നിയമങ്ങളില്ല. മാത്രവുമല്ല, പരമാവധി നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നിയമക്കുരുക്കുകളും. ഇത്രയും സൂര്യപ്രകാശം കിട്ടാത്ത ഇംഗ്ലണ്ടിലും അമേരിക്കയിലെ സംസ്ഥാനമായ കലിഫോർണിയയിലും സോളാർ പാനലുകൾ പരക്കെ ഉപയോഗപ്പെടുത്തുന്നത് നേരിട്ടു കാണാൻ ഇടയായിട്ടുണ്ട്.

യുകെയിൽ ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ ആറു മുതൽ 6.9 ശതമാനം വരെ സോളാർ പാനലുകളിൽനിന്നാണ് ലഭിക്കുന്നത്. കടുത്ത സൂര്യപ്രകാശമുള്ള ചില പകലുകളിൽ, ആവശ്യമായ ആകെ വൈദ്യുതിയുടെ 30% മുതൽ 40% വരെ സോളാറിലൂടെ മാത്രം ഉത്പാദിപ്പിക്കാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാറ്റാടി ഫാമുകളും കാണാനിടയായി.

ഇംഗ്ലണ്ടിൽ പൊതുവേ മേഘാവൃതമായ കാലാവസ്ഥയും സൂര്യപ്രകാശം കുറവുമായതിനാൽ സോളാർ പാനലുകളുടെ ഉത്പാദനക്ഷമത നമ്മുടെ നാടിനെ അപേക്ഷിച്ചു കുറവായിരിക്കും. എങ്കിലും പാനലുകൾ പകൽവെളിച്ചത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. യുകെ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിലാകെ 1.7 മില്യണിലധികം (17 ലക്ഷത്തിലധികം) വീടുകളിൽ നിലവിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ആകെ വീടുകളുടെ ഏകദേശം ആറു ശതമാനം വരും.

യുഎസിൽ ആകട്ടെ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് കലിഫോർണിയ. അവിടെയാകട്ടെ, ബിൽഡിംഗ് എനർജി എഫിഷ്യൻസി സ്റ്റാൻഡേർഡ്സ് (Title 24 നിയമം) അനുസരിച്ച്, 2020 ജനുവരി ഒന്നിനുശേഷം പണിയുന്ന എല്ലാ പുതിയ വീടുകൾക്കും മൂന്ന് നിലകളിൽ താഴെയുള്ള അപ്പാർട്ടുമെന്‍റുകൾക്കും സോളാർ പാനൽ നിർബന്ധമാക്കിയിട്ടുണ്ട്.

സോളാർ പാനലിനൊപ്പം ഹോം ബാറ്ററികൾ കണക്‌ട് ചെയ്യാം. കലിഫോർണിയയിലെ പുതിയ നിയമങ്ങൾ ബാറ്ററികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കലിഫോർണിയയിലെ ആകെ വൈദ്യുതി ഉപഭോഗത്തിന്‍റെ ഏകദേശം മൂന്നിലൊന്ന് (28% മുതൽ 33% വരെ) സോളാർ പാനലുകളിൽനിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ മേയിൽ കലിഫോർണിയയിലെ ആകെ വൈദ്യുതിയുടെ 51.1% (പകുതിയിലധികം) സോളാർ പാനലുകൾ വഴി മാത്രം ഉത്പാദിപ്പിച്ച് സംസ്ഥാനം ലോക റിക്കാർഡ് സൃഷ്‌ടിച്ചത് വലിയ വാർത്തയായിരുന്നു.

ഈ രണ്ടു സ്ഥലങ്ങളിലും വ്യക്തമായ നിയമങ്ങളും പിന്തുണയുമുണ്ട്. പാവപ്പെട്ടവർക്ക് പങ്കാളികളാകാൻ പ്രത്യേക പദ്ധതികളുമുണ്ട്. ഏറ്റവും പ്രധാനം പാരമ്പര്യേതര സ്രോതസുകളിലേക്ക് മാറാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്നതാണ്.

K-Rail Survey

കേരളം ഇനിയും പാഠം പഠിക്കുമോ?

ലോകത്തിലാദ്യമായി ഒരു വിമാനത്താവളം തന്നെ സോളാർ പാനലുകൾ വഴി പ്രവർത്തിപ്പിച്ച നമ്മുടെ സംസ്ഥാനത്തിനാകട്ടെ, നമ്മുടെ ഊർജ പ്രതിസന്ധിക്ക് ഇവയെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ആർക്കും മനസിലാക്കാവുന്ന സൂര്യപ്രകാശ വൈദ്യുതിയുടെ കാര്യം ഇതാണെങ്കിൽ, മറ്റ് സങ്കീർണ വൈദ്യുത ഇടപാടുകളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ജനം എല്ലാം കാണുന്നു, മനസിലാക്കുന്നു എന്നേ പറയാനുള്ളൂ. മാലിന്യമുള്ളിടത്താണല്ലോ പാറ്റകൾ പെരുകുന്നത്. അതിന് പാറ്റകളെ പഴിചാരിയിട്ട് എന്തു കാര്യം?

Tags : Seeing Everything People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up