x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം: സ്ട്രോക്ക് അവസാനമല്ല

ഡോ. ഷിബു ജോർജ് സിപിടി
Published: September 8, 2026 01:11 AM IST | Updated: September 8, 2026 01:12 AM IST

ഒരു സ്ട്രോക്ക് (പക്ഷാഘാതം) ഒരാളുടെ ജീവിതത്തെ ഒരു നിമിഷംകൊണ്ടു മാറ്റിമറിച്ചേക്കാം. ഇന്നലെവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തിരുന്ന ഒരാൾക്ക് ഇന്നു നടക്കാനും ഇരിക്കാനും എഴുന്നേൽക്കാനും കൈ ഉപയോഗിക്കാനും സംസാരിക്കാനുംപോലും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം.

ആദ്യഘട്ടത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ, ചികിത്സ മുന്നോട്ടു പോകുമ്പോൾ ചോദ്യം മാറണം: “എങ്ങനെ ഈ വ്യക്തിയെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം?” ഇവിടെയാണ് സ്ട്രോക്ക് റിഹാബിലിറ്റേഷന്‍റെയും ഫിസിയോതെറാപ്പി ഡോക്‌ടർമാരുടെയും പ്രാധാന്യം.

2026ലെ ലോക ഫിസിയോതെറാപ്പി ദിനത്തിന്‍റെ പ്രമേയം ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയുടെ തടയൽ, പരിപാലനം, പുനരധിവാസം എന്നിവയിൽ ഫിസിയോതെറാപ്പിയുടെയും കായിക പ്രവർത്തനങ്ങളുടെയും പങ്ക് എന്നതാണ്.

ചികിത്സ അവസാനിക്കുന്നില്ല

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്കുണ്ടാകുന്നത്. തലച്ചോറിന്‍റെ ഏതു ഭാഗത്താണു തകരാർ സംഭവിക്കുന്നത് എന്നതനുസരിച്ച് ശരീരത്തിന്‍റെ ഒരു വശത്തു ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്‌ടപ്പെടൽ, കൈകളുടെ പ്രവർത്തനക്കുറവ്, സംസാരിക്കാനും ആഹാരം വിഴുങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

അടിയന്തര ചികിത്സയിലൂടെ ജീവൻ രക്ഷിക്കുക എന്നതാണ് ആദ്യപടി. നഷ്‌ടപ്പെട്ട പ്രവർത്തനങ്ങൾ പരമാവധി വീണ്ടെടുക്കുക എന്നതാണ് അടുത്ത പ്രധാനഘട്ടം. അതാണ് സ്ട്രോക്ക് പുനരധിവാസം. കഴിയുന്നത്ര സ്വയം ഇരിക്കാനും നിൽക്കാനും നടക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും കുടുംബത്തോടും സമൂഹത്തോടും വീണ്ടും ഇടപഴകാനും കഴിയുന്ന അവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയാണു യഥാർഥ ലക്ഷ്യം.

റീഹാബിലിറ്റേഷൻ വ്യായാമം മാത്രമല്ല

സ്ട്രോക്ക് റീഹാബിലിറ്റേഷൻ എന്നത് കുറച്ചു വ്യായാമങ്ങൾ ചെയ്യിക്കുന്നതിൽ ഒതുങ്ങുന്നില്ല. ഫിസിയോതെറപ്പി ഡോക്‌ടർമാർ ആദ്യം രോഗിയുടെ ശാരീരികവും പ്രവർത്തനപരവുമായ ശേഷി വിശദമായി വിലയിരുത്തുന്നു. ഓരോ രോഗിയുടെയും ലക്ഷ്യം വ്യത്യസ്തമാണ്. അതുകൊണ്ട് വ്യക്തിഗത ലക്ഷ്യങ്ങളോടെയുള്ള റീഹാബിലിറ്റേഷനാണ് ആധുനിക സമീപനം.

ന്യൂറോപ്ലാസ്റ്റിസിറ്റി

സ്ട്രോക്കിനുശേഷം ശേഷിക്കുന്ന ആരോഗ്യമുള്ള ഭാഗങ്ങൾക്കു ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പുതിയ ന്യൂറൽ കണക്‌ഷൻസ് രൂപപ്പെടുത്താനും തലച്ചോറിനുള്ള കഴിവിനെയാണ് പൊതുവായി ന്യുറോപ്ലാസ്റ്റിസിറ്റി എന്നു വിളിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തുന്നതിന് ആവർത്തിച്ചുള്ളതും ലക്ഷ്യബോധമുള്ളതും പ്രവർത്തനാധിഷ്ഠിതവുമായ പരിശീലനത്തിനു വലിയ പ്രാധാന്യമുണ്ട്. കൈ ഉപയോഗിച്ച് വസ്തു എടുക്കുക, കപ്പ് പിടിക്കുക, വസ്ത്രം ധരിക്കുക, നടക്കുക, തിരിയുക, പടികൾ കയറുക തുടങ്ങിയ യഥാർഥ ജീവിതപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശീലനത്തിനാണ് ഇന്ന് കൂടുതൽ പ്രാധാന്യം. 

K-Rail Survey

വെർച്വൽ റിയാലിറ്റി:വ്യായാമത്തിന് നവഭാവം

വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് രോഗിക്ക് ഒരു വെർച്വൽ അന്തരീക്ഷത്തിൽ വിവിധ പ്രവർത്തനങ്ങൾ പരിശീലിക്കാൻ കഴിയും. കൈ നീട്ടുക, വസ്തു എടുക്കുക, ശരീരത്തിന്‍റെ ബാലൻസ് നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആവർത്തിച്ചു പരിശീലിക്കാൻ ഇതിലൂടെ സാധിക്കും.

ചില സംവിധാനങ്ങൾ രോഗിയുടെ ചലനം സെൻസറുകൾ വഴി അളക്കുകയും തത്ക്ഷണം വിഷ്വൽ ഫീഡ്ബാക് നൽകുകയും ചെയ്യുന്നു. എന്നാൽ സാങ്കേതികവിദ്യതന്നെ ചികിത്സയല്ല. രോഗിയെ വിലയിരുത്തി ശരിയായ സാങ്കേതികവിദ്യ തെരഞ്ഞെടുക്കുകയും അതിന്‍റെ ഉപയോഗം നിരീക്ഷിക്കുകയും ചികിത്സാലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് ഫിസിയോതെറാപ്പി ഡോക്‌ടർമാരുടെ വൈദഗ്ധ്യമാണ്.

റോബോട്ടിക്സ്

സ്ട്രോക്കിനുശേഷം കൈകളുടെയോ കാലുകളുടെയോ ചലനം വളരെ കുറയുന്ന ചില രോഗികൾക്ക് റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു നിയന്ത്രിത, ആവർത്തിത ചലനപരിശീലനം നൽകാൻ കഴിയും. നടക്കാന്‍ ബുദ്ധിമുട്ടുള്ള ചില രോഗികൾക്ക് റോബോട്ടിക് പിന്തുണയോടെ ഗെയ്റ്റ് ട്രെയിനിംഗ് പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

K-Rail Survey

ചികിത്സ വീട്ടിലെത്തുമ്പോൾ

എല്ലാ രോഗികൾക്കും റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്കു സ്ഥിരമായി എത്താൻ കഴിയണമെന്നില്ല. അങ്ങനെയുള്ളവർക്ക് ടെലിറിഹാബിലിറ്റേഷൻ സഹായകരമായ ഒരു സാധ്യതയാണ്. വീഡിയോ കൺസൾട്ടേഷൻ, മൊബൈൽ അപ്ലിക്കേഷനുകൾ, വസ്ത്രംപോലെ ധരിക്കുന്ന ഉപകരണങ്ങൾ, വിദൂര നിരീക്ഷണം തുടങ്ങിയവ ഉപയോഗിച്ച് ചില ചികിത്സാരീതികൾ വീട്ടിൽ തുടരാം. ചലനങ്ങളുടെ വിശകലനം, റിഹാബിലിറ്റേഷൻ പുരോഗതി അളക്കൽ, വ്യായാമ വിലയിരുത്തൽ, രോഗിയെ നിരീക്ഷിക്കൽ തുടങ്ങിയ മേഖലകളിൽ എഐ സഹായത്തോടെയുള്ള രീതികളും വികസിച്ചുവരുന്നുണ്ട്. എങ്കിലും ഫിസിയോതെറാപ്പി ഡോക്‌ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ചികിത്സയാണ് ഉചിതം.

K-Rail Survey

മനുഷ്യസ്പർശം പ്രധാനം

ആധുനിക സാങ്കേതികവിദ്യകൾ വളരുമ്പോഴും സ്ട്രോക്ക് റിഹാബിലിറ്റേഷന്‍റെ കേന്ദ്രം രോഗിയും ഫിസിയോതെറാപ്പി ഡോക്‌ടർമാരും തമ്മിലുള്ള ബന്ധമാണ്.

രോഗിക്ക് നടക്കാൻ കഴിയാത്തപ്പോൾ വീണ്ടും ശ്രമിക്കാൻ പ്രേരിപ്പിക്കുക, ചെറിയ പുരോഗതികൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസം നൽകുക, കുടുംബത്തെ പരിശീലിപ്പിക്കുക, രോഗിയുടെ യഥാർഥ ജീവിതലക്ഷ്യങ്ങളിലേക്കു നയിക്കുക എന്നിവയെല്ലാം സാങ്കേതികവിദ്യകൊണ്ടു പൂർണമായി പകരംവയ്ക്കാൻ കഴിയാത്ത ഘടകങ്ങളാണ്.

വേഗത്തിൽ സുഖപ്പെടൽ

രോഗിയുടെ പ്രതികരണം നിരന്തരം നിരീക്ഷിക്കണം. രോഗിയുടെ ശേഷിക്കനുസരിച്ചാണ് വ്യായാമത്തിന്‍റെ അളവും തീവ്രതയും വർധിപ്പിക്കേണ്ടത്. എപ്പോൾ കൂടുതൽ പരിശീലനം നൽകണം, എപ്പോൾ വിശ്രമം നൽകണം, എപ്പോൾ ചികിത്സയുടെ തീവ്രത കുറയ്ക്കണം എന്ന തിരിച്ചറിവാണ് വിദഗ്ധമായ പുനരധിവാസത്തിന്‍റെ കാതൽ. രോഗിയുടെ ശേഷിക്കപ്പുറം നിർബന്ധിച്ച് വ്യായാമം ചെയ്യിക്കുന്നതും പൂർണമായും അനങ്ങാതെ കിടത്തുന്നതും ഒരുപോലെ ഉചിതമല്ല.

സ്ട്രോക്ക് പുനരധിവാസത്തിൽ പുരോഗതി എല്ലായ്പോഴും വേഗത്തിൽ ഉണ്ടാകണമെന്നില്ല. ഇന്നലെ സഹായത്തോടെ മാത്രം ഇരിക്കാൻ കഴിഞ്ഞ ഒരാൾ ഇന്ന് സ്വയം ഇരിക്കുന്നത്, ഇന്നലെ കൈ ഉയർത്താൻ കഴിയാതിരുന്ന ഒരാൾ ഇന്ന് ഒരു വസ്തു പിടിക്കുന്നത്, ഇന്നലെ രണ്ടു പേരുടെ സഹായം ആവശ്യമായിരുന്ന ഒരാൾ ഇന്ന് ഒരാളുടെ സഹായത്തോടെ നടക്കുന്നത്, ഇവയെല്ലാം വലിയ നേട്ടങ്ങളാണ്. 

K-Rail Survey

കുടുംബവും ചികിത്സയുടെ ഭാഗം

സ്ട്രോക്ക് പുനരധിവാസത്തിൽ കുടുംബത്തിനു നിർണായക പങ്കുണ്ട്. രോഗിക്ക് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കുടുംബാംഗങ്ങൾ സ്നേഹത്തിന്‍റെ പേരിൽ ചെയ്തുകൊടുക്കുന്നത് ചിലപ്പോൾ രോഗിയുടെ സ്വതന്ത്ര ചലനം വീണ്ടെടുക്കുന്നതിനു തടസമാകാം. രോഗിയുടെ ശേഷിക്കനുസരിച്ച് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.

വീട്ടിലെ യഥാർഥ ജീവിതമാണ് അന്തിമപരീക്ഷണം. ഫിസിയോതെറാപ്പിയുടെ പങ്ക് രോഗം വന്നശേഷമുള്ള പുനരധിവാസത്തിൽ മാത്രം ഒതുങ്ങുന്നില്ല. സ്ഥിരമായ ശാരീരിക പ്രവർത്തനം, ആരോഗ്യകരമായ ശരീരഭാരം, രക്തസമ്മർദം, പ്രമേഹം, കൊളട്രോൾ തുടങ്ങിയ അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണം, പുകവലി ഒഴിവാക്കൽ പോലുള്ള ആരോഗ്യകരമായ ജീവിതശൈലീ ശീലങ്ങൾ എന്നിവ പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിൽ പ്രധാനമാണ്.

(റാന്നിയിലെ കൺസൾട്ടന്‍റ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകൻ)

Tags : WorldPhysiotherapyDay Stroke NotEnd Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up