x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിരമിക്കൽ പ്രായവും വർധിപ്പിച്ചുകൂടേ?


Published: February 26, 2026 12:19 AM IST | Updated: February 26, 2026 12:19 AM IST

സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ജനറൽ വിഭാഗത്തിൽ നിയമനം നടത്തുന്ന ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 40 ആയി ഉയർത്തിയത് സ്വാഗതം ചെയ്യുന്നു.

ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ജനറൽ വിഭാഗത്തിൽ സർക്കാർ നിയമനങ്ങൾക്കുള്ള പ്രായപരിധി 40 വയസിനും അതിനുംമുകളിലാണ്. ഇത് പരിഗണിച്ചാണ് കേരളത്തിലും ജനറൽ വിഭാഗത്തിൽ സർക്കാർ നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധി 40 ആക്കി ഉയർത്തിയത്.

സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 36ൽനിന്ന് 40 വയസായി ഉയർത്തിയതുമൂലം തൊഴിൽലഭ്യതയ്ക്കു കുറവ് വരാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായപരിധി അറുപതാക്കി ഉയർത്തി വിരമിക്കൽ പ്രായം ഏകീകരിക്കാൻ സർക്കാർ തയാറാകണം.

ഇല്ലെങ്കിൽ ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർഥികൾക്ക് വളരെ കുറഞ്ഞ കാലം മാത്രമേ സർവീസിൽ ആയിരിക്കാൻ കഴിയൂ. അതുമാത്രമല്ല കടുത്ത സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് താത്കാലികമായി എങ്കിലും സാന്പത്തിക പ്രതിസന്ധികളിൽനിന്ന് കരകയറാൻ ആകും.

-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി

Tags :

Recent News

Corehub Up