കേന്ദ്രം ഭരിക്കുന്നത് കർഷകരെ ശത്രുക്കളായി കാണുന്ന സർക്കാർ: കെ.എച്ച്. മുനിയപ്പ
Thursday, April 25, 2024 5:40 AM IST
മാനന്തവാടി: കേന്ദ്രം ഭരിക്കുന്നത് കർഷകരെ ശത്രുക്കളായി കാണുന്ന സർക്കാരാണെന്നും കർഷകരെ ദ്രോഹിക്കുന്ന കാർഷിക നിയമങ്ങൾ അതിനുദാഹരണമാണെന്നും കർണാടക ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു.

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലംതല കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഭക്ഷണം ഉൽപാദിപ്പിക്കുന്ന കർഷകർക്ക് യാതൊരുവിധ പരിരക്ഷയും കേന്ദ്രസർക്കാർ നൽകുന്നില്ല.

കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കാർഷിക മേഖലയെ എങ്ങനെ തീറെഴുതി കൊടുക്കാമെന്നാണ് നരേന്ദ്രമോദി ചിന്തിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന കർഷകരുടെ ദീർഘകാല ആവശ്യം ഇതുവരെ നടപ്പായില്ല. കർഷകരുടെ ജീവിത ഉന്നമനത്തിനുള്ള നിരവധി പദ്ധതികളാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പെരുവക, ഗോദാവരി കോളനി, ദ്വാരക, കോറോം, എള്ളുമന്ദം എന്നീ കുടുംബയോഗങ്ങിൽ അദ്ദേഹം പങ്കെടുത്തു. വിവിധ സ്ഥലങ്ങളായി അദ്ദേഹത്തോടൊപ്പം കെ.വി. തങ്കബാലു, മോയിൻഹാജി, അഡ്വ.എൻ.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.