വികസിത ഭാരതം എന്ന മോ ദിയുടെ ഗാരന്‍റിക്ക് പിന്തുണയുമായി മലയോ രനാട്
Thursday, April 18, 2024 12:04 AM IST
കൊല്ലം: ‘വികസിത ഭാരതം' എന്ന മോദിയുടെ ഗാരന്‍റിക്ക് പിന്തുണയുമായി മലയോരനാട്. കൊല്ലം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിന് സ്‌നേഹോഷ്മളമായ വരവേല്‍പാണ് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ലഭിച്ചത്. ഇന്നലെ ചിതറ മണ്ഡലത്തിലും ചടയമംഗലത്തും സ്ഥാനാരഥിക്ക് പിന്തുണയുമായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.

വികസിത ഭാരതത്തിന് മോദിയുടെ ഗാരന്‍റി എന്ന സന്ദേശവുമായി സ്ഥാനാര്‍ഥി എല്ലാവരോടും വോട്ടഭ്യര്‍ഥിച്ചു. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ മോദി ഭരണത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ മുന്നോട്ട് വയ്ക്കുവാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്നും ഈ വികസനത്തുടര്‍ച്ചയ്ക്ക് ശക്തി പകരുവാന്‍ തനിക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇന്നലെ രാവിലെ 9.30ന് ചാലിമുക്കില്‍ നിന്നാണ് ചിതറ മണ്ഡലത്തിലെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. മടത്തറ, ചിതറ, മതിര, മന്നൂര്‍ ചണ്ണപ്പേട്ട എന്നിവിടങ്ങളില്‍ സ്വീകരണം നൽകി. തോട്ടം തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണമൊരുക്കി. പിന്നീട് കരുകോണ്‍, പുത്തയം, വാവാട്, കോട്ടുക്കല്‍ എന്നിവിടങ്ങളിലും വലിയ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

വൈകുന്നേരം നാലോടെയാണ് ചടയമംഗലത്തെ സ്വീകരണ പരിപാടികള്‍ക്ക് തുടക്കമായത്. കടയ്ക്കല്‍, ഇടത്തറ, മുരുക്കുമണ്‍, കൈതോട്, കള്ളിക്കാട് എന്നിവിടങ്ങളിലെല്ലാം ആവേശോജ്വലമായ സ്വീകരണങ്ങള്‍ ലഭിച്ചു. ഇടത്-വലത് മുന്നണികളുടെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് പര്യടനത്തില്‍ ദൃശ്യമായത്. കുന്നുംപുറം, കല്ലുമല, ഗണപതിനട, അര്‍ക്കന്നൂര്‍, ചെറിയവെളിനല്ലൂര്‍, വെളിനല്ലൂര്‍, ഓയൂര്‍, ചെറുവയ്ക്കല്‍, തേവന്നൂര്‍, അമ്പലംമുക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്വീകരണം നൽകി.

പുതിയ വോട്ടര്‍മാര്‍ക്കിടയിലും യുവാക്കളിലും സ്ത്രീകളിലും നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗമാണ് നിലനില്‍ക്കുന്നതെന്ന അനുഭവമാണ് മണ്ഡലത്തില്‍ ഉടനീളം കൃഷ്ണകുമാറിന് ലഭിക്കുന്ന വലിയ സ്വീകരണങ്ങള്‍.