എല്ലാം സജ്ജം; ഇന്നു വിധിയെഴുത്ത്
Thursday, April 25, 2024 11:41 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്നു നടക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. 1198 ബൂത്തുകളാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലുള്ളത്.

ജില്ലയില്‍ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുള്‍പ്പെടെ 1564 പോളിംഗ് ബൂത്തുകളുണ്ട്. ഇതില്‍ 1173 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചു മുതല്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ പോളിംഗ് നടപടികള്‍ തത്സമയം നിരീക്ഷിക്കും.

മോക് പോള്‍ രാവിലെ
അഞ്ചിന്

പുലര്‍ച്ചെ അഞ്ചിനു രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിംഗ് നടക്കും. കുറഞ്ഞത് 50 വോട്ടുകളെങ്കിലും ചെയ്തുകൊണ്ടായിരിക്കും മോക് പോള്‍ നടത്തുക. നോട്ടയുള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മോക് പോളില്‍ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വൈകുന്നേരം ആറുവരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിട്ടുള്ളത്. വൈകുന്നേരം ആറിനു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനുള്ള വരിയില്‍നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

14 സ്ഥാനാര്‍ഥികളാണ് കോട്ടയം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്‍മാരും 15 ട്രാന്‍സ്ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര്‍ 48.41 ശതമാനവും. മണ്ഡലത്തില്‍ 1198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

പോളിംഗിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ എത്തിച്ചശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം നാട്ടകം ഗവണ്‍മെന്‍റ് കോളജിലെ സ്ട്രോംഗ് റൂമിലേക്കു മാറ്റും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

വോട്ടൊരുക്കത്തില്‍
സ്ഥാനാര്‍ഥികളും

കോട്ടയം: വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്നു രാവിലെതന്നെ സമ്മതിദാനാവകാശം വിനിയോഗിക്കും.

കോട്ടയത്തെ സ്ഥാനാര്‍ഥികളായ ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്) മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളിലും തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്) കോട്ടയം എസ്എച്ച് മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുഷാര്‍ വെള്ളാപ്പള്ളി (എന്‍ഡിഎ) കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിലും വോട്ടുചെയ്യും.

പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി (യുഡിഎഫ്) കാതോലിക്കേറ്റ് എച്ച്എസ്എസിലും തോമസ് ഐസക് (എല്‍ഡിഎഫ്) തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിലും അനില്‍ ആന്‍റണി (എന്‍ഡിഎ) തിരുവനന്തപുരം ജഗതിയിലും വോട്ടുചെയ്യും. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര ടൗണ്‍ യുപി സ്‌കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാര്‍ കായംകുളം ചേരാവള്ളി യുപി സ്‌കൂളിലും എന്‍ഡിഎ സ്ഥാനാഥി ബൈജു കലാശാല താമരക്കുളം പഞ്ചായത്ത് ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തും.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് (യുഡിഎഫ്) പൈങ്ങോട്ടൂര്‍ കുളപ്പുറം സെന്‍റ് ജോര്‍ജ് എല്‍പിഎസിലും ജോയിസ് ജോര്‍ജ് (എല്‍ഡിഎഫ്) വാഴത്തോപ്പ് മുളകുവള്ളി അങ്കണവാടിയിലും വോട്ടവകാശം വിനിയോഗിക്കും.